പരിശുദ്ധ ബാവായുടേത് ഋഷിതുല്യ ജീവിതം: മുഖ്യമന്ത്രി

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാനമേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടേത് ഋഷിതുല്യവും ശ്രേഷ്ഠവും ധന്യവുമായ ജീവിതമായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കാതോലിക്കാ ബാവായുടെ വിയോഗത്തില്‍ തിരുവനന്തപുരം പൗരാവലി സംഘടിപ്പിച്ച അനുശോചനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ആധ്യാത്മിക നേതൃത്വത്തില്‍ സൂക്ഷ്മത പുലര്‍ത്തിയപ്പോഴും സാമൂഹിക പ്രതിബദ്ധത കാത്തുസൂക്ഷിച്ച വ്യക്തിത്വമായിരുന്നു പരിശുദ്ധ ബാവായുടേതെന്നു അധ്യക്ഷത വഹിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു.

മേയര്‍ ആര്യ രാജേന്ദ്രന്‍ അനുശോചന സന്ദേശം നല്‍കി. മന്ത്രി ആന്റണി രാജു, കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം, ബിഷപ് ധര്‍മരാജ് റസാലം, ജോസഫ് മാര്‍ ബര്‍ണബാസ് സഫ്രഗന്‍ മെത്രാപ്പോലീത്ത, മലങ്കര ഓര്‍ത്തഡോക്സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്,

വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോണ്‍, മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം.ഹസന്‍, കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി, ബി.ജെ.പി നേതാവ് ഒ. രാജഗോപാല്‍, സി.പി.ഐ കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാന്‍ പന്ന്യന്‍ രവീന്ദ്രന്‍, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരി, മുന്‍ സ്പീക്കര്‍ എം. വിജയകുമാര്‍, ഡപ്യൂട്ടി മേയര്‍ പി.കെ. രാജു,

ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി,  പാളയം ഇമാം ഡോ. വി. പി.സുഹൈബ് മൗലവി എന്നിവര്‍ പ്രസംഗിച്ചു.

Exit mobile version