നാലാം മാര്‍ത്തോമ്മായുടെ ഓര്‍മ്മപ്പെരുന്നാള്‍

കണ്ടനാട്:  മലങ്കര മെത്രാപ്പോലീത്തായായിരുന്ന മാര്‍ത്തോമ്മാ നാലാമന്റെ  293മത് ഓര്‍മ്മപ്പെരുന്നാളും പരിശുദ്ധ ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും സംയുക്തമായി 24, 25 തീയതികളില്‍ കണ്ടനാട് സെന്റ് മേരീസ് കത്തീഡ്രലില്‍  ആചരിക്കും. കണ്ടനാട് വെസ്റ്റ്ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പെരുന്നാള്‍ നടത്തപ്പെടുക. വികാരി റവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ പെരുന്നാൾ കൊടിയേറ്റ് നടത്തി.

24ന് വൈകിട്ട് 6.00 മണിയ്ക്ക് അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ സന്ധ്യാ നമസ്ക്കാരം. തുടർന്ന് നവീകരിച്ച വി.മദ്ബഹായുടെ കൂദാശ, അനുസ്മരണ പ്രസംഗം, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം.

25ന്  7.30ന് അഭി. ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയുടെ പ്രധാന കാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബ്ബാന. തുടർന്ന് വി. ദൈവമാതാവിനോടുള്ള മദ്ധ്യസ്ഥ പ്രാർത്ഥന, കബറിങ്കൽ ധൂപപ്രാർത്ഥന, പള്ളിയ്ക്ക് ചുറ്റും പ്രദക്ഷിണം, ആശീർവാദം, നേർച്ച വിളമ്പ് എന്നിവ ഉണ്ടായിരിക്കുമെന്ന് വികാരി റവ. ഐസക്ക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ അറിയിച്ചു.

Exit mobile version