നവജാതശിശു പരിചരണത്തിൽ പ്രശസ്തിയുമായി പരുമല ആശുപത്രി 

നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുമായി പരുമല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പ്രശസ്തി ആർജിക്കുന്നു.
2021 മേയ് 27ന് കോഴഞ്ചേരി സ്വദേശികളായ ശ്രീ. സുജിത്- ജിഷ ദമ്പതികൾക്ക് 24 ആഴ്ച മാത്രം പ്രായമുള്ള കുട്ടി ജനിക്കുകയുണ്ടായി. ജനനസമയത്ത് വെറും 700 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം.മാസം തികയാതെ ജനിച്ച കുട്ടിക്ക് 60% മാത്രമായിരുന്നു അതിജീവനസാധ്യത.
പരുമല ആശുപത്രി നിയനാറ്റോളോജി വിഭാഗം തലവൻ ഡോ. രോഹിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുംമാരുടെ സംഘംആണ് ചികിത്സക്ക് നേതൃത്വം നൽകിയത്. മാസം തികയാതെയുള്ള കുഞ്ഞായതിനാൽ ആയതിനാൽ ജനനസമയത്ത് നൽകിയ ചികിത്സാസംവിധാനങ്ങളിൽ അണുബാധ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിച്ചു.
കുഞ്ഞിന്റെ ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴ്ന്നുപോകാതെ പുറമെ നിന്നും ചൂട് നൽകുവാൻ കഴിയുന്ന  എൻ.ഐ.സി.യുവിൽ  ഇൻക്യൂബേറ്ററിന്റെ  ഉള്ളിൽ വെച്ചു തുടർ പരിചരണങ്ങളും ചികിത്സകളും നൽകുകയുണ്ടായി. മൂന്ന് മാസത്തെ നിരന്തരമായ ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ച കുഞ്ഞ് പൂർണ ആരോഗ്യത്തോടെ ഓഗസ്റ്റ് 27 ന് ആശുപത്രി വിട്ടു.
ഗൈനക്കോളജി, നിയോനാറ്റോളജി,പീഡിയാട്രിക് എന്നീ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരായ ഡോക്ടറുംമാരുടെ സേവനവും ചികിത്സാ സംവിധാനങ്ങളും ഒരുമിപ്പിച്ചു നൽകുവാൻ സാധിക്കുന്നത്  പരുമല ഹോസ്പിറ്റലിലെ ശിശു പരിചരണവിഭാഗത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു.
Exit mobile version