പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഐക്യവും സമാധാനവും യാഥാർത്ഥ്യമാക്കാൻ യത്നിച്ച ക്രാന്ത​​ദർശി : ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയിൽ വ്യവസ്ഥാപിതമായി ഐക്യവും സമാധാനവും യഥാർത്ഥ്യമാക്കുവാൻ യത്നിച്ച ക്രാന്തദർശിയായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.മലങ്കര സഭയിൽ ഉൾഭരണ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകർന്ന മഹാത്യാഗിയും ധിഷണാശാലിയുമായ സഭാപിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി.പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സഭകളുടെ ലോക കൗൺസിൽ(WCC) മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡെറിൻ രാജു, ഫാ.ഡോ ജോസ് ജോൺ, ഫാ. ബിജു പി.തോമസ്, ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.ജോബ് സാം മാത്യു എന്നിവർ പ്രസംഗിച്ചു.

ഡോ. യാക്കോബ് മാർ ഐറേനിയോസ് രചിച്ച ബൈബിൾ പ്രഘോഷണങ്ങൾ എന്ന ഗ്രന്ഥം ഡോ. മാത്യൂസ് ജോർജ് ചുനക്കര പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ പോൾ മണലിൽ ഏറ്റുവാങ്ങി.

Exit mobile version