കോട്ടയം : മലങ്കര സഭയുടെ സമഗ്രമായ വളർച്ചക്ക് ആത്മീയവും ഭൗതികവുമായ ദർശനം പകർന്ന മഹാത്മാക്കളാണ് രണ്ട് നൂറ്റാണ്ടിലധികമായി സഭയുടെ സിരാകേന്ദ്രമായ പഴയസെമിനാരിയെ നയിച്ചതെന്ന് സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.
പഴയസെമിനാരിയിൽ നടന്ന പിതൃസ്മൃതി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാരി സഭയുടെ ഹൃദയമാണ്. സഭയിലെ പിതാക്കന്മാരേയും നേതാക്കന്മാരെയും രൂപപ്പെടുത്തുന്ന വേദ വിജ്ഞാന കേന്ദ്രമാണ് സെമിനാരിയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.
ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.