മതങ്ങൾ കലഹിക്കാനുള്ളതല്ല – പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവനന്തപുരം: മതങ്ങൾ കലഹിക്കാനുള്ളതല്ല, പരസ്പരം സ്നേഹിക്കാനും സഹകരിക്കാനുമുള്ളതാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സമാധാനത്തിനു വേണ്ടി ആരുമായും സഹകരിക്കാൻ സഭ തയ്യാറാണെന്ന് ഓർത്തഡോക്സ്‌ സഭ സംഘടിപ്പിച്ച സൗഹൃദക്കൂട്ടായ്മയിൽ അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ എല്ലാവരെയും സ്നേഹിക്കുവാനും കരുതുവാനുമുള്ള ഉത്തരവാദിത്വം നമുക്കുണ്ടെന്നും പരിശുദ്ധ ബാവാ കൂട്ടിച്ചേർത്തു.

മറ്റുള്ളവരെ സഹായിക്കാൻ പറയുന്ന ക്രിസ്‌തുവിന്‍റെ യഥാർത്ഥ സന്ദേശം ഹൃദയത്തിൽ പേറിയ, ദൈവത്തിന്‍റെ കൈയ്യൊപ്പുളള വ്യക്തിയാണ് പരിശുദ്ധ ബാവായെന്ന് പ്രതിപക്ഷ നേതാവ് ശ്രീ. വി. ഡി. സതീശൻ പറഞ്ഞു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ യോഗത്തിൽ സംബന്ധിച്ചു. പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, തിരുവനന്തപുരം ഭദ്രാസനാധിപൻ അഭി. ഡോ. ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം. ഒ. ജോൺ , അസോസിയഷേൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, പരിശുദ്ധ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറി ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട്, പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ഫാ. അനിഷ് കെ. സാം, സഭാ പി. ആര്‍. ഒ. ഫാ മോഹൻ ജോസഫ് എന്നിവർ നേതൃത്വം നൽകി.

Exit mobile version