നിയമനിര്‍മ്മാണത്തിനു വേണ്ടിയുളള മുറവിളി പരിഹാസ്യം –മാര്‍ ദീയസ്‌ക്കോറോസ്

കോട്ടയം: സഭാ തര്‍ക്കം പരിഹരിക്കുന്നതിന് രാജ്യത്തിന്റെ നിയമങ്ങളും അതിനോടു ചേര്‍ന്നുളള കോടതിവിധികളും അംഗീകരിക്കാതെ നിയമത്തെ വെല്ലുവിളിക്കുന്നവര്‍ വീണ്ടും നിയമനിര്‍മ്മാണം നടത്തണമെന്ന്  മുറവിളികൂട്ടുന്നത് പരിഹാസ്യമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ. പളളികളില്‍ ഹിത പരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ പളളികള്‍ കൈമാറണമെന്ന വാദം ബഹു. സുപ്രീം കോടതി തളളിയതാണ്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും, ഹിതപരിശോധന നടത്തി അതിന്റെ സ്വത്തുക്കള്‍ വിഭജിക്കാന്‍ സാദ്ധ്യമല്ലെന്നും കോടതി പലതവണ ചൂണ്ടിക്കാണിച്ചിട്ടുളളതാണ്. 2002-ല്‍ മലങ്കര മെത്രാപ്പോലീത്തായുടെ സാധുതയെ സംബന്ധിച്ച് ഹിതപരിശോധന നടത്തി ഭൂരിപക്ഷാടിസ്ഥാനത്തില്‍ തീരുമാനം കൈകൊള്ളണമെന്ന കോടതിയുടെ നിര്‍ദ്ദേശം തളളിക്കഞ്ഞവര്‍ പുതിയ നിയമത്തിനു വേണ്ടി വാദിക്കുന്നത് ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു.