മലങ്കര ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവകകളും, കോൺഗ്രിഗേഷനുകളും ഓസ്ട്രേലിയയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ്. കോട്ടയം ദേവലോകം അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഓർത്തഡോക്സ് ഇടവകകൾ മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്.ഈ പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിയായ ശേഷം ആദ്യമായി മലങ്കരസഭയുടെ ആസ്ഥാനത്തെത്തിയ ജിൻസൺ ആന്റോ ചാൾസിനെ പരിശുദ്ധ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ കൊല്ലം ഭദ്രാസനം.

കൊല്ലം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരാണിക ഭദ്രാസനങ്ങളിലൊന്നായ കൊല്ലം ഭദ്രാസനത്തിന്റെ 150 ആം വാർഷിക ആഘോഷങ്ങൾക്ക് 2025 ജനുവരി 30ന് തുടക്കമാകും. കൊല്ലം അരമനയുടെ 70ആം വാർഷികവും, അരമന കത്തീഡ്രലിന്റെ 50ആം വാർഷികവും, ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ​ദിവന്നാസിയോസിന്റെ 70ആം പിറന്നാൾ ആഘോഷവും ഇതോടൊപ്പം നടക്കും.

പരിശുദ്ധ മാർത്തോമാശ്ലീഹായുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ പട്ടണമാണ് കൊല്ലം. 1876ൽ മുളന്തുരുത്തി സുന്നഹദോസിലാണ് മലങ്കരസഭയുടെ കൊല്ലം ഭ​ദ്രാസനം രൂപീകൃതമാകുന്നത്. കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയും, കുണ്ടറ സെമിനാരിയുമായിരുന്നു ഭദ്രാസനത്തിന്റെ ആദ്യകാല ആസ്ഥാനങ്ങൾ. മലങ്കര സഭയുടെ സൂര്യതേജസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ആധുനിക കൊല്ലം മെത്രാസനത്തിന്റെ ശില്പി. മാത്യുസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരിക്കെയാണ് കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരേക്കർ സ്ഥലം വാങ്ങി അരമന സ്ഥാപിച്ചത്.1955 ജനുവരി 6ന് കുദാശ ചെയ്തു. ഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് തോമസ് കത്തീഡ്രൽ പള്ളി കൂദാശ ചെയ്തത് 1976 ജനുവരി 30നാണ്. മാത്യൂസ് ദ്വിതീയൻ ബാവയുടെ
ജന്മദിനവും ജനുവരി 30ന് തന്നെയാണ്.

സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ജനുവരി 30ന് രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബ്ബാന.
കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ കാർമ്മികത്വം വഹിക്കും. വൈകിട്ട് 3.30ന് ശതോത്തര സുവർണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിക്കും. ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ
തേവോദോറോസ് മെത്രാപ്പോലീത്താ നിർവഹിക്കും. വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ ഭദ്രാസന ചരിത്ര അവലോകനം നിർവഹിക്കും. ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ലോഗോ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്യും. ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനം എം. നൗഷാദ് എം.എൽ.എയും, ഫണ്ട് സമാഹരണ ഉദ്ഘാടനം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും നിർവഹിക്കും.

ഓർത്തഡോക്സ് സഭ മെറിറ്റ് ഈവനിം​ഗ് സംഘടിപ്പിച്ചു

കൊല്ലം : പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി.

അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോബിൻ പി. അലക്സ്, ജോൺ സി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

ശാസ്താംകോട്ട : മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാളിന് ഭക്തിസാന്ദ്രമായ സമാപനം. വി.മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്,കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ് എന്നിവർ സഹകാർമ്മികരായി.ബ്രഹ്മവാർ ഭ​ദ്രാസാധിപൻ യാക്കോബ് മാർ ഏലിയാസ്, ചാപ്പൽ മാനേജർ ഫാ.സാമുവേൽ ജോർജ്,സി.ഡാനിയേൽ റമ്പാൻ, കെ.ടി.​ഗീവർ​ഗീസ് റമ്പാൻ,ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കാൻ മൗണ്ട് ഹോറേബിൽ എത്തിയത്.

അൽവാറിസ് മാർ യൂലിയോസ് വിവേചനങ്ങളെ തോൽപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്: പി.എസ് ശ്രീധരൻപിള്ള

പനജി (ഗോവ): ജാതിമത വിവേചനങ്ങൾക്ക് അതീതമായി സാമൂഹ്യ നവോത്ഥാനം ലക്ഷ്യംവെച്ച് ത്യാഗോജ്വലമായി പ്രവർത്തിച്ച അൽവാറിസ് മാർ യൂലിയോസിന്റ സ്മരണ പ്രചോദനമാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. അൽവാറിസ് മാർ യൂലിയോസിന്റ കബറിടം സ്ഥിതി ചെയ്യുന്ന റിബന്തർ സെൻമേരിസ് ദേവാലയത്തിൽ ചേർന്ന ചരമ ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ടവരുടെയും ആലംബഹീനരുടെയും പക്ഷം ചേർന്ന് അൽവാറിസ് മാർ യൂലിയോസ് നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും സമൂഹത്തിൽ പ്രകാശം പരത്തി എന്ന് ഗോവ ഗവർണർ കൂട്ടിച്ചേർത്തു. വിപരീതമായ സാഹചര്യങ്ങളിൽ സാക്ഷ്യ ജീവിതം നയിച്ച അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു.അൽവാറിസ് മാർ യൂലിയോസ് അവാർഡ് സിസ്റ്റർ ദയാ ഭായിക്ക് പരിശുദ്ധ കാതോലിക്കാ ബാവ സമ്മാനിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷനായിരുന്നു.ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ഫാ മരിയാനോ ഡിക്കോസ്റ്റാ, വികാരി ഫാ വർഗീസ് ഫീലിപ്പോസ്, കൺവീനർ റൈജു അലക്സ് എന്നിവർ പ്രസംഗിച്ചു.ജോഷ്വാ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സന്നിഹിതരായിരുന്നു.

The 1win bonus code. This exclusive code can reward you with a 500% deposit bonus up to $1025 and on this page https://www.tribuneindia.com/news/impact-feature/1win-bonus-code-for-registration-608077/ we’ll show you how to claim it. To get the 1win welcome bonus, you must be a new customer and make your first deposit. The 1Win bonus code for new players. You will get access to a 500% welcome bonus with this promo code. This article will give you a full insight into the current 1win bonus offers. Before you can claim your joining bonus, you need to create a new 1Win account and verify it.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വത്തിക്കാൻ അപ്പോസ്തോലിക് പാലസിൽ വച്ച് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായും റഷ്യൻ ഓർത്തഡോക്സ്‌ സഭാ പരമാദ്ധ്യക്ഷൻ പരിശുദ്ധ കിറിൽ പാത്രിയാർക്കീസ്‌ ബാവാ തിരുമേനിയും കൂടിക്കാഴ്ച്ച നടത്തി.

My heart goes out to Metropolitan Jonathan who has served his flock with unwavering devotion and has been an exemplar of faith, compassion and humility.” His Holiness Baselios Marthoma Mathews III

It is with a heavy heart and deep concern that I address the recent verdict
against Metropolitan Jonathan of the Ukrainian Orthodox Church. As a
fellow alumnus of the Leningrad Theological Academy, I am acutely aware
of the spiritual commitment, dedication, and integrity that he brings to his
pastoral duties. My heart goes out to Metropolitan Jonathan who has served
his flock with unwavering devotion and has been an exemplar of faith,
compassion and humility. In these trying times, I wish to express my
unwavering support and solidarity with His Holiness Patriarch Kirill and
the Russian Orthodox Church. Our faith teaches us to stand united in
times of adversity and to extend our hands in support to our brethren
facing unjust challenges.
The recent verdict not only affects him personally but also sends ripples
through the global Orthodox community. I call upon all humanitarian
international organizations to be mindful of this situation and to raise their
voices against this unjust verdict that seeks to undermine the Church and
its faithful. In these turbulent times, let us remember the words of Christ
that call us to stand up for righteousness and justice.
May we all draw strength from our shared faith, and may the prayers of the
faithful around the world uplift Metropolitan Jonathan and his congregation.
Let us unite in our efforts to uphold the principles of justice, compassion,
and religious freedom that are fundamental to our beliefs.
With prayers and hope for a just resolution,

സഹോദരൻ പദ്ധതി, പത്തു കുടുംബങ്ങൾക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു

ഭാഗ്യ സ്മരണീയനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം സ്ഥാപിതമായ സഹോദരൻ പദ്ധതിയുടെ രണ്ടാം വാർഷികത്തിൽ കോട്ടയം പാച്ചിറയിലുള്ള പരുത്തുംപാറ എന്ന സ്ഥലത്ത് നിരാലംബരായ പത്തു കുടുംബങ്ങൾക്ക് 10 ഭവനങ്ങൾ നിർമ്മിച്ചു നൽകുന്നു.
സഹോദരങ്ങളോടുള്ള ഈ കരുതലിൽ സുമനസ്സുകളായ നിങ്ങൾ ഏവർക്കും പങ്കാളികളാവാം.

അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….

അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെടുന്നു…….

എങ്ങും ഒരു ശൂന്യത രൂപപ്പെടുന്നു. ഉമ്മന്‍ചാണ്ടിയില്ലാത്ത പുതുപ്പള്ളി, ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള നിയമസഭ, ഉമ്മന്‍ചാണ്ടിയില്ലാത്ത ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്, അദ്ദേഹമില്ലാത്ത ഒരു കേരളം…

മനസ്സ് പൊരുത്തപ്പെടുവാന്‍ ഇനിയും സമയമെടുക്കും. അദ്ദേഹത്തിന്റെ അസാന്നിധ്യം ഇനി മുതല്‍ ശ്രദ്ധിക്കപ്പെടും. അദ്ദേഹത്തെ ഒരു നോക്ക് കാണുവാന്‍ വെമ്പല്‍ കൊണ്ടവര്‍, ശാരീരിക പ്രയാസങ്ങള്‍ നിമിത്തം എത്തിച്ചേരുവാന്‍ കഴിയാത്തതിന്റെ വിങ്ങലുമായി ഭവനത്തിലിരുന്ന് ചാനലുകളിലൂടെ ദര്‍ശിച്ച് സായൂജ്യമടഞ്ഞവര്‍ – ഒരുപക്ഷേ നേരിട്ട് കണ്ടവരെക്കാള്‍ കൂടുതല്‍ അവരായിരിക്കണം. അദ്ദേഹത്തെ ഏറെ സ്‌നേഹിച്ചു നെഞ്ചിലേറ്റിയവര്‍ – ജനലക്ഷങ്ങള്‍ ഒരു നോക്ക് കണ്ട് തങ്ങളുടെ വീരനായകന് യാത്രാമൊഴി നേരുന്ന അവിസ്മരണീയ നിമിഷങ്ങള്‍. ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ പ്രവര്‍ത്തനത്തിന് കിട്ടിയ അംഗീകാരം. ജനാധിപത്യത്തില്‍ ഒരു നേതാവിന് കിട്ടാവുന്ന പരമോന്നത ബഹുമതി. ഔദ്യോഗിക ബഹുമതികള്‍ക്കപ്പുറം വാനോളം എത്തുന്ന ജനസഞ്ചയത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന ആരവം. ഉമ്മന്‍ചാണ്ടി എന്ന അത്ഭുത പ്രതിഭാസത്തിന്റെ മുമ്പില്‍ ലോകം ആദരം സമര്‍പ്പിച്ച മഹനീയ ദിനം.

ഒരിക്കലും പങ്കെടുക്കുവാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നിട്ടും സംസ്‌ക്കാര ശുശ്രുഷകളില്‍ ഭാഗഭാക്കാകുവാൻ ലഭിച്ച അവസരം ദൈവനിയോഗമായി കാണുന്നു.

മലങ്കര ഓര്‍ത്തഡോക്ള്‍സ് സുറിയാനി സഭ അഭിമാനിക്കുന്നു പ്രിയപുത്രനെകുറിച്ച്. ആത്മാവിന് ദൈവം നിത്യാശ്വാസം നല്‍കട്ടെ..