ഓർത്തഡോക്സ് സഭ കണ്ടനാട് വെസ്റ്റ് ഭദ്രാസന ദിനവും കുടുംബ സംഗമവും മാർച്ച് 2ന്.

തൃപ്പൂണിത്തുറ: മലങ്കര ഓർത്ത ഡോക്സ‌് സുറിയാനിസഭയുടെ കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ദി നവും കുടുംബ സംഗമവും ഭദ്രാ സനത്തിലെ തലപ്പള്ളിയായ പു രാതനമായ കണ്ടനാട് വിശുദ്ധ മർത്തമറിയം ഓർത്തഡോക്സ് കത്തീഡ്രലിൽ പ്രത്യേകം തയ്യാ റാക്കുന്ന നാലാം മാർത്തോമ്മാ നഗറിൽ മാർച്ച് 2ന് നടക്കും.ഭദ്രാസന ദിനാഘോഷത്തിന് മുന്നോടിയായി മാർച്ച് 1 ന് ഏഴാം മാർത്തോമ്മാ കബറട ങ്ങിയിട്ടുള്ള കോലഞ്ചേരി പള്ളിയിൽ നിന്നും കണ്ടനാട് വെസ്‌റ്റ് യുവജന പ്രസ്ഥാനത്തിന്റെ നേ തൃത്വത്തിൽ കാതോലിക്കേറ്റ് പതാക വാഹനപ്രയാണം ആരം ഭിക്കും.

വൈകീട്ട് 5 ന് പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ സമ്മേളന നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച്ച രാവിലെ 8 ന് കണ്ടനാട് പള്ളിയിൽ പരിശുദ്ധ കാതോലിക്കാബാവായുടെ കാർമ്മികത്വത്തിൽ കുർബ്ബാന ഉച്ചക്ക് 2.30 ന് കണ്ടനാട് പള്ളി ഗായക സംഘം നേതൃത്വം നൽകുന്ന ഗാനശുശ്രൂഷ.

വൈകീട്ട് 3 ന് ആരംഭിക്കുന്ന പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാട നം ചെയ്യും.കണ്ടനാട് വെസ്‌റ്റ് സഹായ മെത്രാപ്പോലീത്ത സഖറിയാ മാർ സേവേറിയോസ് അധ്യക്ഷത വഹിക്കും. പാലാ രൂപതയുടെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും.വൈദീക ട്രസ്‌റ്റി ഫാ.ഡോ .തോമസ് അമയിൽ, അത്മായ ട്രസ്‌റ്റി റോണി വർഗീസ് എബ്രഹാം,അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ തുടങ്ങിയ ഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.

കണ്ടനാട് വെസ്‌റ്റ് ഭദ്രാസന ത്തിലെ വിവിധ പള്ളികളിൽ നിന്നുമായി 3000 ഓളം വിശ്വാസി കൾ കുടുംബ സംഗമത്തിൽ പങ്കെടുക്കും. വാഹന പാർക്കിംഗ് കണ്ടനാട് സെന്റ് മേരീസ് സ്‌കൂൾ ഗ്രൗണ്ടിലാണ് ഏർപ്പെ ടുത്തിയിട്ടുള്ളത്.ഓർത്തഡോക്സ് സുറിയാനിസഭയുടെ നിരവധി ചരിത്ര സംഭവങ്ങൾക്ക് വേദിയായ കണ്ടനാട് കത്തീഡ്രലിൽ ആദ്യമായി നടക്കുന്ന ഭദ്രാസന ദിനാഘോഷത്തിനും കുടുംബ സംഗമത്തിനും വിപുലമായ ഒരുക്കങ്ങൾ ഏർപ്പെടുത്തിയതായി ഭദ്രാസന സെക്രട്ടറി ഫാ. ജോസ് തോമസ് പൂവത്തിങ്കൽ, കണ്ടനാട് പള്ളി വികാരി ഫാ. ഐസക് മട്ടമ്മേൽ കോർ എപ്പിസ്കോപ്പ ,ഭദ്രാസന കൗൺ സിൽ അംഗം ഫാ.മാത്യു മാർക്കോസ്,കണ്ടനാട് പള്ളി സഹ വികാരി ഫാ.ബേസിൽ ജോർജ്‌,പബ്ലിസിറ്റി കൺവീനർ ഫാ.ജിത്തു മാത്യു ഭദ്രാസന കൗസിൽ അംഗങ്ങളായ സജി വർക്കിച്ചൻ, അജു എബ്രഹാം, സഭ മാനേജിംഗ് കമ്മിറ്റിയംഗം വി.കെ.വർഗീസ് ,കൺവീനർ തമ്പി തുടിയൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം : പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ്.

കോട്ടയം : വയനാട് ചൂരൽമലയിലും, മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന്റെ രണ്ടാംദിനം.

കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ 2024 ജൂലൈ 30- നുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കഴിഞ്ഞ് 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.

ചൂരൽമല, മുണ്ടക്കൈ മേഖലയിലെ ജനങ്ങളുടെ പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. ‌50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.

മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം.

കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.

അടച്ചുറപ്പുള്ള ഒരു വീട് ഏവരുടെയും സ്വപ്നം : പരിശുദ്ധ കാതോലിക്കാ ബാവാ, ഓർത്തഡോക്സ് സഭ ഭവന നിർമ്മാണ ധനസഹായം വിതരണം ചെയ്തു.

കോട്ടയം : സ്വന്തം വളർച്ചക്കൊപ്പം സ​ഹജീവിയെയും കരുതുമ്പോഴാണ് ക്രിസ്തീയദൗത്യം പൂർത്തീകരിക്കപ്പെടുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. കോട്ടയം പഴയസെമിനാരിയിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ ഭവന നിർമ്മാണ
ധനസഹായ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സഭാധ്യക്ഷൻ.കഴിഞ്ഞവർഷം 101 കുടുംബങ്ങൾക്കായിരുന്നു സഭ സാമ്പത്തിക സഹായം നൽകിയത്. ഇത്തവണ സമൂഹത്തിന്റെ വിവിധ തുറകളിൽപ്പെട്ട 102 കുടുംബങ്ങൾക്ക് ഭവനനിർമ്മാണ സാമ്പത്തിക സഹായം വിതരണം ചെയ്തു. ലഭിച്ച 200ൽ അധികം അപേക്ഷകൾ പരിശോധിച്ച ശേഷമാണ് അർഹരായ 102പേരെ തെരഞ്ഞെടുത്തത്.

അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സഭയുടെ വരുമാനത്തിന്റെ 60ശതമാനവും ജീവകാരുണ്യപ്രവർത്തനങ്ങൾക്കാണ് വിനിയോ​ഗിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത്തവണ 51ലക്ഷം രൂപയാണ് ഭവന നിർമ്മാണ ധനസഹായ പദ്ധതിയിലൂടെ നൽകിയത്. ഭവനനിർമ്മാണ സഹായ സമിതി കൺവീനർ ജിജു പി വർ​ഗീസ് സ്വാ​ഗതം ആശംസിച്ചു.അൽമായ ട്രസ്റ്റി റോണി വർ​ഗീസ് ഏബ്രഹാം, ഫാ.ജേക്കബ് ഫിലിപ്പ്,എൻ.എ.അനിൽമോൻ‍, കോശി ഉമ്മൻ,ജേക്കബ് കൊച്ചേരി,ഷാലു ജോൺ,സിബി ജോൺ എന്നിവർ പ്രസം​ഗിച്ചു. ചിത്രം :മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഭവന നിർമ്മാണ ധനസഹായ പദ്ധതിയുടെ വിതരണോദ്ഘാടനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവഹിക്കുന്നു.അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, ഫാ.ജേക്കബ് ഫിലിപ്പ്, ജിജു പി വർ​ഗീസ് എന്നിവർ സമീപം.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി മലങ്കരസഭയുടെ സ്വാതന്ത്ര്യ സമരനായകൻ : പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : പ്രാർത്ഥനാജീവിതത്തിലൂടെ മലങ്കരസഭയുടെ സ്വത്വബോധത്തിന് കരുത്തുപകർന്ന പണ്ഡിതനായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ​ഗീവർ​ഗീസ് മാർ ​​ദിവന്നാസിയോസ് തിരുമേനിയെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ അനുസ്മരിച്ചു. തന്റെ വൈജ്ഞാനിക സമ്പത്തിലൂടെ മലങ്കരസഭയെ തിരുമേനി സമ്പുഷ്ടമാക്കി.വൈദേശിക ആധിപത്യത്തിൽ നിന്ന് സഭയെ സംരക്ഷിക്കാൻ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിക്ക് കഴിഞ്ഞെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു.വട്ടശ്ശേരിൽ തിരുമേനിയുടെ 91 ാം ഓർമ്മപ്പെരുന്നാളും, ചരമ നവതി സമാപനവും കോട്ടയം പഴയസെമിനാരിയിൽ ആചരിച്ചു.രാവിലെ നടന്ന വിശുദ്ധ മുന്നിൻമേൽ കുർബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാനയെ തുടർന്ന് പ്രദക്ഷിണം,
കബറിങ്കൽ ധൂപപ്രാര്‍ത്ഥന, ശ്ലൈഹിക വാഴ്വ് എന്നിവയോടെയാണ് ഓർമ്മപ്പെരുന്നാളിന് സമാപനമായത്.

ചിത്രം: പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന ശ്ലൈ​ഹിക വാഴ്വ്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ,ഡോ.തോമസ് മാർ ഈവാനിയോസ്,ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, മാത്യൂസ് മാർ തേവോ​ദോസിയോസ്,പഴയസെമിനാരി മാനേജർ ഫാ.ജോബിൻ വർ​ഗീസ്,ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്,ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ്,ഡോ.മാത്യൂസ് മാർ തിമോത്തിയോസ്,ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, എബ്രഹാം മാർ സ്തേഫാനോസ്, ഡോ. ​ഗീവർ​ഗീസ് മാർ ബർണബാസ്,ഡോ.സഖറിയാസ് മാർ സേവേറിയോസ് എന്നിവർ.

പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് തുടക്കം.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസിന് തുടക്കമായി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിലാണ് പരിശുദ്ധ സുന്നഹദോസ് ചേരുന്നത്. സഭയിലെ മുഴുവൻ മെത്രാപ്പോലീത്താമാരും സംബന്ധിക്കുന്നുണ്ട്. മാർച്ച് 1ന് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സമാപിക്കുമെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അറിയിച്ചു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനി ഐക്യവും സമാധാനവും യാഥാർത്ഥ്യമാക്കാൻ യത്നിച്ച ക്രാന്ത​​ദർശി : ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയിൽ വ്യവസ്ഥാപിതമായി ഐക്യവും സമാധാനവും യഥാർത്ഥ്യമാക്കുവാൻ യത്നിച്ച ക്രാന്തദർശിയായിരുന്നു പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് എന്ന് കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.മലങ്കര സഭയിൽ ഉൾഭരണ സ്വാതന്ത്ര്യത്തിന്റെ വെളിച്ചം പകർന്ന മഹാത്യാഗിയും ധിഷണാശാലിയുമായ സഭാപിതാവായിരുന്നു വട്ടശ്ശേരിൽ തിരുമേനി.പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് പഴയസെമിനാരിയിൽ നടന്ന ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മെത്രാപ്പോലീത്ത.

ഓർത്തഡോക്സ് വൈദിക സെമിനാരി പ്രിൻസിപ്പാൾ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.
സഭകളുടെ ലോക കൗൺസിൽ(WCC) മോഡറേറ്റർ ഡോ. മാത്യൂസ് ജോർജ് ചുനക്കര, ഡെറിൻ രാജു, ഫാ.ഡോ ജോസ് ജോൺ, ഫാ. ബിജു പി.തോമസ്, ഫാ. ജോസഫ് കുര്യാക്കോസ് പാമ്പാടിക്കണ്ടത്തിൽ, പഴയസെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ.ജോബ് സാം മാത്യു എന്നിവർ പ്രസംഗിച്ചു.

ഡോ. യാക്കോബ് മാർ ഐറേനിയോസ് രചിച്ച ബൈബിൾ പ്രഘോഷണങ്ങൾ എന്ന ഗ്രന്ഥം ഡോ. മാത്യൂസ് ജോർജ് ചുനക്കര പ്രകാശനം ചെയ്തു. ആദ്യ പ്രതി ഡോ പോൾ മണലിൽ ഏറ്റുവാങ്ങി.

പഴയ സെമിനാരി സഭയുടെ ഹൃദയം : ഡോ.മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

കോട്ടയം : മലങ്കര സഭയുടെ സമഗ്രമായ വളർച്ചക്ക് ആത്മീയവും ഭൗതികവുമായ ദർശനം പകർന്ന മഹാത്മാക്കളാണ് രണ്ട് നൂറ്റാണ്ടിലധികമായി സഭയുടെ സിരാകേന്ദ്രമായ പഴയസെമിനാരിയെ നയിച്ചതെന്ന് സെമിനാരി വൈസ് പ്രസിഡൻറ് ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലിത്ത പറഞ്ഞു.

പഴയസെമിനാരിയിൽ നടന്ന പിതൃസ്മൃതി സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെമിനാരി സഭയുടെ ഹൃദയമാണ്. സഭയിലെ പിതാക്കന്മാരേയും നേതാക്കന്മാരെയും രൂപപ്പെടുത്തുന്ന വേദ വിജ്ഞാന കേന്ദ്രമാണ് സെമിനാരിയെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു.

ഡോ. എം.പി. ജോർജ് കോർ എപ്പിസ്കോപ്പ, പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 91ാം  ഓർമ്മപ്പെരുന്നാൾ കൊടിയേറി.

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ 91ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. കോട്ടയം പഴയസെമിനാരിയിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം കൊച്ചി ഭദ്രാസനാധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത കൊടിയേറ്റ് കർമ്മം നിർവഹിച്ചു.സെമിനാരി മാനേജർ ഫാ. ജോബിൻ വർഗീസ്, ഫാ. സി. സി. ചെറിയാൻ എന്നിവർ സമീപം. 

ഫെബ്രുവരി 18 ചൊവ്വാഴ്ച്ച മുതൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും,ധ്യാനത്തിനും വിവിധ മെത്രാപ്പോലീത്താമാർ നേതൃത്വം നൽകും. ഓർമ്മപ്പെരുന്നാളും, ചമര നവതി ആഘോഷങ്ങളുടെ സമാപനവും ഫെബ്രുവരി 24ന് നടക്കും.24ന് വിശുദ്ധ കുർബാനയ്ക്ക് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിക്കും.

മദ്യശാലകൾ ഇരുട്ടിനെ കൂരിരുട്ടാക്കും : പരിശുദ്ധ കാതോലിക്കാബാവാ.

പത്തനംതിട്ട : മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോ​ഗം സമൂഹത്തിൽ അപകടകരമാംവിധം വർധിച്ച് വരുകയാണെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. പ്രതികരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലേക്കാണ് നാട് പോകുന്നത്. ഇത്തരം സാഹചര്യത്തിൽ ബ്രൂവറികൂടി അനുവദിച്ച് മദ്യമൊഴുക്കുന്നത് ഇരുട്ടിനെ കൂരിരുട്ടാക്കുന്നതിന് തുല്യമാണ്. ഇത്തരം നടപടികൾ ആശ്വാസ്യമല്ല. ഈ സമൂഹത്തെ മ​ദ്യമൊഴുക്കി നശിപ്പിക്കരുത്.ഈ സമൂഹം ഈശ്വര സന്നിധിയിൽ പ്രകാശത്തോടെ ജീവിക്കേണ്ടവരാണ്. അവരെ അന്ധകാരത്തിലേക്ക് തള്ളിവിടാൻ സാധ്യമല്ലെന്നും കാതോലിക്കാബാവാ കൂട്ടിച്ചേർത്തു. പത്തനംതിട്ടയിൽ മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108 മത് യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു ഓർത്തഡോക്സ് സഭാധ്യക്ഷൻ.

മലയോരജനത വന്യമൃഗശല്യത്താൽ പൊറുതി മുട്ടി : പരിശുദ്ധ കാതോലിക്കാബാവാ.

പത്തനംതിട്ട : കേരളത്തിന്റെ മലയോര മേഖലകളിൽ താമസിക്കുന്ന മനുഷ്യരുടെ ജീവനും,സ്വത്തിനും വലിയ ഭീഷണി നേരിടുകയാണെന്ന് മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ഒരാഴ്ച്ചക്കുള്ളിൽ ഒട്ടേറെ മനുഷ്യജീവനുകൾ കാട്ടാന കവർന്നു. കാട്ടുമൃ​ഗങ്ങൾ എന്ന പ്രയോ​ഗം തന്നെ അപ്രസക്തമായിക്കുകയാണ്. കാരണം കാട്ടിലെ വന്യമൃ​ഗങ്ങളെല്ലാം ഇപ്പോൾ നാട്ടിലുണ്ട്. ഇനി അവയെ നാട്ടുമൃ​ഗങ്ങളെന്ന് വിളിക്കുന്നതാണ് ഉചിതം. നാട്ടിൽ ഇറങ്ങുന്ന മൃ​ഗങ്ങൾ വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. മനുഷ്യൻ തന്റെ ഉപജീവനത്തിനായി നടത്തുന്ന അധ്വാനം മുഴുവൻ പാഴായിപ്പോകുകയാണ്. ഇവയെ നിയന്ത്രിക്കുന്നതിനോ, മനുഷ്യജീവൻ സംരക്ഷിക്കാനോ കഴിയുന്നില്ല. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്.വന്യമൃ​ഗങ്ങളെ സംരക്ഷിക്കണം.അതേപോലെ മനുഷ്യനെയും സംരക്ഷിക്കണം. സർക്കാർ തങ്ങളുടെ ഉത്തരവാദിത്വം നിറവേറ്റാത്ത പക്ഷം ജനം പ്രതികരിച്ചാൽ അവരെ കുറ്റം പറയാനാകില്ലെന്നും ബാവാ കൂട്ടിച്ചേർത്തു.