പരിശുദ്ധ കാതോലിക്കാ ബാവായുടെ ആരോഗ്യനിലയില്‍ പുരോഗതി

കോട്ടയം: പരുമല സെന്റ് ഗ്രീഗോറിയോസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതി. മരുന്നുകളോട് അദ്ദേഹം നന്നായി പ്രതികരിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവ് ആയെങ്കിലും അണുബാധയുണ്ടാകാനുളള സാഹചര്യം കണക്കിലെടുത്ത് സന്ദര്‍ശകരെ പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ടെന്നു സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് അറിയിച്ചു.

കേരള നിയമസഭയ്ക്ക് സുപ്രീം കോടതി വിധി മറികടന്നു നിയമനിര്‍മ്മാണം നടത്താമോ?

കേരള നിയമസഭയ്ക്ക് സുപ്രീം കോടതി വിധി മറികടന്നു നിയമനിര്‍മ്മാണം നടത്താമോ?
‘ഇല്ല’ എന്നാണ് ഉത്തരം.

കാരണം, അപ്രകാരമുള്ള ഒരു നിയമനിര്‍മ്മാണം ഭരണഘടനാ വിരുദ്ധമാണ്.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ 25-ഉം 26-ഉം  അനുഛേദങ്ങള്‍ താഴെ പറയുന്നതാണ്.
മത സ്വാതന്ത്ര്യത്തിനുള്ള അവകാശം (25-28)
25. ആശയ സ്വാതന്ത്ര്യം, മതം പ്രചരിപ്പിക്കുന്നതിനും, പഠിപ്പിക്കുന്നതിനും, പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുള്ള സ്വാതന്ത്ര്യം.
1) ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് ഏല്ലാവര്‍ക്കും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും ആ വിശ്വാസം ഏറ്റുപറയാനും പ്രചരിപ്പിക്കാ
നും അവകാശമുണ്ട്.
2) ഈ വകുപ്പ്
A. മതപരമായ അനുഷ്ഠാനങ്ങളോടനുബന്ധിച്ച സാമ്പ ത്തികമോ സാമൂഹികമോ രാഷ്ട്രീയമോ മതേതരമായ മറ്റെന്തെ ങ്കിലുമോ കാര്യങ്ങളെ നിയന്ത്രിക്കുന്നതിനോ തടയുന്നതിനോ വേണ്ടിയിട്ടുള്ളതോ
B. സാമൂഹിക ഉന്നമനത്തിനു വേണ്ടിയോ പൊതു സ്വഭാവമുള്ള ഹിന്ദുസ്ഥാപനങ്ങള്‍ ഹിന്ദുമതത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കുമായി തുറന്നുകൊടുക്കുന്നതിനു വേണ്ടി യിട്ടുള്ളതോ ആയ ഏതെങ്കിലും നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്നില്ല.
വിശദീകരണം 1: കൃപാണ്‍ ധരിക്കുന്നത് സിഖ് മതവി ശ്വാസത്തിന്റെ ഏറ്റുപറച്ചിലായി കരുതപ്പെടുന്നു.
വിശദീകരണം 2: വകുപ്പ് 2 (b) യിലെ ഹിന്ദുമതത്തെക്കുറി ച്ചുള്ള പരാമര്‍ശം ബുദ്ധ, ജൈന സിഖ് മതങ്ങള്‍ക്കും ബാധകമാണ്.
26. മതപരമായ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതി
നും, നിയന്ത്രിക്കുന്നതിനുള്ള സ്വാതന്ത്ര്യം.
ക്രമസമാധാനം, ധാര്‍മ്മികത, പൊതുആരോഗ്യം, ഈ വകുപ്പിലെ മറ്റു പരാമര്‍ശങ്ങള്‍ എന്നിവ കാത്തുസൂക്ഷിച്ചുകൊണ്ട് എല്ലാ മതവിഭാഗങ്ങള്‍ക്കും താഴെപ്പറയുന്ന അവകാശങ്ങളുണ്ടായിരിക്കും.
A. മതപരമോ സാമൂഹ്യസേവനപരമോ ആയ സ്ഥാപനങ്ങള്‍ തുടങ്ങുവാനും പ്രവര്‍ത്തിപ്പിക്കാനുമുള്ള അവകാശം
B. മതപരമായ പ്രവര്‍ത്തനങ്ങളെ ഭരിക്കുന്നതിനുള്ള അവകാശം
C. Movable and immovable property കൈവശം വയ് ക്കുന്നതിനുള്ള അവകാശം.
D. നിയമാനുസൃതം അത്തരം പ്രോപ്പര്‍ട്ടി നോക്കിനടത്തുന്നതിനുള്ള അവകാശം.
ഇന്‍ഡ്യന്‍ ഭരണഘടനയുടെ 25-ഉം 26-ഉം അനുഛേദങ്ങള്‍ മൗലിക അവകാശങ്ങളില്‍ പെട്ടതാണ്. ഇതുമൂലം ഇന്‍ഡ്യയിലുള്ള ഏതൊരു മതവിഭാഗത്തിനും അതിന്റെ മത കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുവാനുള്ള അവകാശമുണ്ടെന്ന് 1954-ല്‍ സുപ്രീം കോടതി ‘ശിരൂര്‍ മഠം’ കേസില്‍ വിധിച്ചു.

ശിരൂര്‍ മഠം കേസ് വിധി
ഭരണഘടനയുടെ 26-ാം അനുഛേദ പ്രകാരം ഏതൊരു മതവിഭാഗത്തിനും വസ്തുക്കള്‍ സമ്പാദിക്കുകയും അവയുടെ ഭരണം നടത്തുകയും ചെയ്യാമെന്നതിനു പുറമെ, തങ്ങളുടെ മതപരമായ ചടങ്ങുകള്‍ നടത്തിക്കൊണ്ടു പോകാമെന്നും വിശ്വാസം സംരക്ഷിക്കാമെന്നും ഈ കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ബഞ്ച് വിധിച്ചു. മതത്തിന്റെ അടിസ്ഥാന സ്വഭാവവും വിശ്വാസ സംഹിതകളും എന്തെല്ലാമാണെന്നു നി ര്‍ണ്ണയിക്കുവാനുള്ള അവകാശം അതതു മതവിഭാഗത്തിനു മാത്രമുള്ളതാണെന്നും സുപ്രീം കോടതി കണ്ടെത്തി. 26-ാം അനുഛേദത്തില്‍, മതവിഭാഗങ്ങള്‍ക്കു വസ്തുക്കള്‍ ഭരിക്കുന്നതിനുള്ള മൗലികാവകാശം ‘നിയമം അനുശാസിക്കുന്ന പ്രകാര’മായിരിക്കണമെന്നു പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇത് ഭരണഘടന ഉറപ്പാക്കുന്ന ഭരണാവകാശം മതവിഭാഗങ്ങളില്‍ നി ന്നും എടുത്തുമാറ്റുന്നതിനുള്ള അവകാശമല്ലായെന്നു ഈ വിധിയില്‍ വ്യക്തമാക്കപ്പെട്ടു.
1951-ലെ ‘മദ്രാസ് ഹിന്ദു റിലിജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ് ആക്ടി’ലെ വ്യവസ്ഥകള്‍ പ്രകാരം ശിരൂ ര്‍ മഠത്തിന്റെ ഭരണം ‘കമ്മീഷണര്‍’ ഏറ്റെടുത്തു. ഈ നി യമം ചോദ്യം ചെയ്ത്, മഠം സ്വാമിയാര്‍ ബോധിപ്പിച്ച കേസിലാണു സുപ്രീം കോടതിയില്‍ നിന്ന് സുപ്രധാനമായ ഈ വിധിയുണ്ടായത്. ഭരണഘടനയുടെ 26-ഡി അനുഛേദത്തില്‍ നിയമാനുസൃതമായി മാത്രമേ വസ്തുവിന്റെ ഭരണം നടത്താവൂ എന്നു പറഞ്ഞിട്ടുള്ളതിന്റെ അടിസ്ഥാനത്തില്‍, ഭരണം കമ്മീഷണര്‍ക്ക് ഏറ്റെടുക്കാന്‍ അവകാശമുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഭാഗം വാദം. ഏതൊരു മത വിഭാഗത്തിനും 26-ാം അനുഛേദത്തില്‍ നല്‍കിയിട്ടുള്ള ഭരണാവകാശം പ്രസ്തുത ഭരണം മതവിഭാഗത്തിന്റെ കരങ്ങളില്‍ നിന്നും കവര്‍ന്നെടുക്കുവാനും മറ്റേതെങ്കിലും അധികാര കേന്ദ്രങ്ങളില്‍ ഏല്പിക്കുവാനുമുള്ള അനുമതിയല്ലായെന്നു സുപ്രീം കോടതി അടിവരയിട്ട് ഈ വിധിയില്‍ ഉറപ്പിച്ചു.
1954-ലെ ശിരൂര്‍മഠം കേസ് വിധി പിന്നീടുണ്ടായ എല്ലാ സമാന കേസുകളിലും ആവര്‍ത്തിച്ചുറപ്പിച്ചു. 2017 ലുണ്ടായ കോലഞ്ചേരി പള്ളിക്കേസ് വിധിയും തുടര്‍ന്നുണ്ടായ ശബരിമല കേസ് വിധിയും ശിരൂര്‍ മഠം കേസിന്റെ ചുവടുപിടിച്ചാണുണ്ടായത്.

സുപ്രീം കോടതിവിധി നിയമ സഭകള്‍ക്കു മറികടക്കാമോ?
സുപ്രധാന കോടതി വിധികളെ മറികടക്കുന്നതിനു നിയമസഭകള്‍ നിയമ നിര്‍മ്മാണം നടത്തിയ ചരിത്രവും തുടര്‍ന്നുള്ള കോടതി ഇടപെടലുകളും ഇന്‍ഡ്യയുടെ ഭരണഘടനാ ചരിത്രത്തില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അവയില്‍ ഏറ്റവും പ്രധാന വിധി കാവേരി നദി ജലം പങ്കിടുന്നതു സംബന്ധിച്ച തര്‍ക്കങ്ങളിലാണ്.
മറ്റൊരു സമീപകാല സുപ്രധാന കേസ് കേരളത്തില്‍ നി ന്നുള്ളതാണ്. കണ്ണൂര്‍-കരുണാ മെഡിക്കല്‍ കോളജുകളിലെ ഏതാനും വിദ്യാര്‍ത്ഥികളുടെ അഡ്മിഷന്‍  സുപ്രീം കോടതി അസ്ഥിരപ്പെടുത്തി. നിയമാനുസൃതമല്ലാതെ മാനേജ്‌മെന്റ് ക്വോട്ടായില്‍ അഡ്മിഷനെടുത്ത കുട്ടികളുടെ നിയമനമാണ് റദ്ദാക്കിയത്. ‘കുട്ടികളുടെ ഭാവിയെക്കരുതി’ കേരള നിയമസഭ  പ്രത്യേക നിയമം പാസ്സാക്കി. മെഡിക്കല്‍ കൗണ്‍സില്‍ ഈ നിയമനിര്‍മ്മാണം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തു. 2018-ലെ സുപ്രധാന സുപ്രീം കോടതി വിധിയില്‍ (AIR 2018 SC 5041) താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തി.
”കേരള സംസ്ഥാന ഗവണ്‍മെന്റ് വിവാദ നിയമത്തിലൂടെ കോടതിക്കുള്ള റിവ്യൂ അധികാരത്തിനു സമാനമായ പ്രവൃത്തിയാണ് ചെയ്തിട്ടുള്ളത്. ഇതൊരു ദൗര്‍ഭാഗ്യകരമായ, അനര്‍ത്ഥത്തിലേക്കുള്ള എടുത്തുചാട്ടമാണ്. ഇത്തരത്തിലുള്ള നിയമനിര്‍മ്മാണം ഒട്ടും തന്നെ അനുവദനീയമല്ലെന്നാണു ഞങ്ങളുടെ സുചിന്തിത അഭിപ്രായം. കോടതിവിധിയെ ദുര്‍ബ്ബലപ്പെടുത്തി അസാധുവാക്കിയിരിക്കുന്നു. ഇതൊരു പ്രകടമായ തോന്ന്യാസ നടപടി തന്നെയാണ്. കേരള ഹൈക്കോടതിയുടെ വിധി ഈ കോടതി ഉറപ്പിച്ചതാണ്. ഓണ്‍ലൈന്‍ മുഖേനയാവണം അപേക്ഷകള്‍ സ്വീകരിക്കേണ്ടത് എന്ന വിധിയെയാണു ഇവിടെ അട്ടിമറിച്ചിട്ടുള്ളത്. കോടതി വിധിയെ ദുര്‍ബ്ബലപ്പെടുത്തി അസാധുവാക്കുന്ന പ്രവൃത്തിയാണിത്. ജുഡീഷ്യറിയില്‍ നിക്ഷി
പ്തമായ ജുഡീഷ്യല്‍ അധികാരങ്ങളെ അതിക്രമിച്ച് ഉല്ലംഘിച്ചിരിക്കുന്നു. കേരള ഹൈക്കോടതിയുടെയും ഈ കോടതിയുടെയും വിധികളെയും ഉത്തരവുകളെയും ദുര്‍ബ്ബലപ്പെടുത്തുവാന്‍ സംസ്ഥാന ഗവണ്മെന്റിനു യാതൊരു അവകാശവുമില്ല. നി ലവിലുള്ള നിയമത്തില്‍ ഏതെങ്കിലും അപാകത മാറ്റുന്നതിനുള്ള ഒരു നടപടിയല്ലിത്. ഇക്കാര്യങ്ങള്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ വിവിധ ഭരണഘടനാ ബഞ്ച് വിധികളിലൂടെ നിശ്ചിതമായി വ്യവസ്ഥപ്പെടുത്തി ഉറപ്പിച്ചിട്ടുള്ളതാണ്. സംസ്ഥാന ഗവണ്മെന്റ് എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിയമനി ര്‍മ്മാണം നടത്തിയത് എന്നതു മനസ്സിലാകുന്നതേയില്ല’.
വ്യക്തിഗത വിധികള്‍ നിയമസഭകള്‍ക്ക് അസ്ഥിരപ്പെടുത്തത്തക്കതല്ലായെന്നും അത്തരത്തിലുള്ള നിയമനിര്‍മ്മാണം നി യമവാഴ്ചയുടെ മരണമണി മുഴക്കുമെന്നും കാവേരി നദിജല കേസില്‍ സുപ്രീം കോടതി വ്യക്തമാക്കി.
സഭ അതിന്റെ അടിസ്ഥാന തത്വങ്ങള്‍ പ്രകാരമാണ് ഭരിക്കപ്പെടേണ്ടണ്ടതെന്നും ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനങ്ങള്‍ കൈക്കാള്ളാവുന്നതല്ലെന്നും 1904-ലെ സ്‌കോട്‌ലണ്ടണ്ട് ഫ്രീ ചര്‍ച്ചു വിധി ഉദ്ധരിച്ച് കോലഞ്ചേരിപ്പപള്ളിക്കേസില്‍, സുപ്രീം കോടതി ചൂണ്ടണ്ടിക്കാട്ടി.

സുപ്രീം കോടതിവിധി രാജ്യത്തെ നിയമം
സുപ്രീം കോടതി വിധി രാജ്യത്തെ നിയമമാണെന്ന (Law Of The Land ) അനുശാസനം ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിട്ടുള്ളതിനു പുറമെ, ഇത് എഴുതിപ്പതിഞ്ഞ ഒരു നിയമ തത്ത്വവുമാണ്. 2018-ലെ പിറവം പള്ളിക്കേസ് വിധിയില്‍ സുപ്രീം കോടതി താഴെ പറയുന്ന പ്രകാരം രേഖപ്പെടുത്തി.
”ബന്ധപ്പെട്ട എല്ലാ കോടതികളും അധികാരികളും ഈ വിധിക്കനുസരണമായി പ്രവര്‍ത്തിക്കേണ്ടതാകുന്നു; ഇനി മേലില്‍, ഇക്കാര്യങ്ങളില്‍ കോടതികളില്‍ വ്യവഹാരപ്പെരുപ്പം സൃഷ്ടിച്ചൂകൂടാ.”

എന്താണു സഭാ കേസുകളില്‍ സുപ്രീം കോടതി വിധി?
* 1934-ലെ മലങ്കരസഭാ ഭരണഘടന സാധുവാണ്.
* 1934-ലെ ഭരണഘടന പള്ളികളെ ബന്ധിക്കുന്നതാണ്; സ്ഥായിയായി നിലനില്ക്കുന്നതാണ്.
* മലങ്കരസഭ എപ്പിസ്‌കോപ്പല്‍ സ്വഭാവമുള്ളതാണ്; 1934- ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളത്ര എപ്പിസ്‌കോപ്പലാണ്.
* ഇടവകപ്പള്ളികള്‍ക്ക് 2002-ലെ പുതിയ ഭരണഘടന
പോലുള്ള ഭരണരീതി സ്വീകരിക്കാവുന്നതല്ല; ഇത്തരം പ്രവൃത്തികള്‍ ഇന്‍ഡ്യന്‍  ഭരണഘടനയുടെ 25-ഉം 26-ഉം അനുഛേദനങ്ങള്‍ക്കു വിരുദ്ധമാണ്.
* പാത്രിയര്‍ക്കീസിന്റെ ആത്മീയ മേല്‍ക്കോയ്മയുടെ മറവില്‍ പള്ളികളില്‍ സമാന്തര ഭരണ സംവിധാനം ഉണ്ടാക്കാവുന്നതല്ല.
* പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ കാതോലിക്കായാണ്; മലങ്കര മെത്രാപ്പോലീത്തായെന്ന നിലയില്‍ ആത്മീയ അധികാരങ്ങളും അദ്ദേഹം വഹിക്കുന്നു.
* മലങ്കര സഭയുടെ ലൗകികവും വൈദികവും ആത്മീയവുമായ ഭരണത്തിന്റെ പ്രധാന ഭാരവാഹിത്വം, 1934-ലെ ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി, മലങ്കര മെത്രാപ്പോലീത്തായ്ക്കുള്ളതാണ്.
* പാത്രിയര്‍ക്കീസിന്റെ ആത്മീയാധികാരം അസ്തമനബി ന്ദുവിലെത്തിയെന്ന കോടതിയുടെ കണ്ടെത്തലിന് സര്‍വ്വശക്തിയും നല്‍കേണ്ടിയിരിക്കുന്നു. ഇതിന്റെ ഫലമായി, പാ ത്രിയര്‍ക്കീസിന് പള്ളികളുടെ ഭരണകാര്യത്തില്‍ ഇടപെടാവുന്നതല്ല; വികാരിമാരെയും വൈദികരെയും ശെമ്മാശന്മാരെയും മേല്‍പട്ടക്കാരെയും നിയമിക്കാവുന്നതല്ല. ഈ നിയമനാധികാരം, 1934-ലെ ഭരണഘടനപ്രകാരം, ബന്ധപ്പെട്ട ഭദ്രാസനങ്ങള്‍, മെത്രാപ്പോലീത്താമാര്‍ തുടങ്ങിയവരില്‍ നിക്ഷി
പ്തമാണ്.
* ഒരു സഭാംഗത്തിനു സഭ വിട്ടു പോകാം. ഏതു സംഘടനയുടെയും അംഗത്വം വേണ്ടെന്ന് വെക്കാനുള്ള അവകാശത്തി
നും ആഗോള മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 20-ാം അനുച്ഛേദത്തിനും അനുസൃതമാണിത്. എന്നാല്‍ ഒരു പള്ളിയുടെ ഇടവകപ്പൊതുയോഗത്തിന് ഭൂരിപക്ഷ തീരുമാനപ്രകാരമോ അല്ലാതെയോ മലങ്കരസഭ വിട്ടുമാറുവാന്‍ തീരുമാനിക്കാവുന്നതല്ല. ഒരിക്കല്‍ ട്രസ്റ്റുണ്ടായാല്‍ അത് എക്കാലവും നിലനി ല്‍ക്കും.
* ഒരു സഭ രൂപീകരിക്കുകയും അത് അതിന്റെ ഗുണഭോക്താക്കളുടെ മെച്ചത്തിനു വേണ്ടിയായിരിക്കുകയും ചെയ്യുമ്പോള്‍, പ്രസ്തുത ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍പ്പോ
ലും, അതിന്റെ സ്വത്തും ഭരണവും കൈപ്പിടിയിലാക്കുവാന്‍ കഴിയുന്നതല്ല. മലങ്കരസഭ ഒരു ട്രസ്റ്റിന്റെ രൂപത്തിലുള്ളതാണ്. ട്രസ്റ്റിലാണ് അതിന്റെ വസ്തുക്കള്‍ നിക്ഷിപ്തമാകുന്നത്. 1934-ലെ ഭരണഘടനപ്രകാരം, ഇടവകാംഗങ്ങള്‍ക്കു ഒറ്റയ്‌ക്കൊറ്റയ്ക്ക് സഭ വിട്ടുപോകാം. എന്നാല്‍ സഭാധികാരികളുടെ അംഗീകാരമില്ലാതെ 1934-ലെ ഭരണഘടനയുടെ പരിധിക്കു വെളിയില്‍ സഭയുടെ സ്ഥാവരജംഗമ സ്വത്തുക്കള്‍ എടുത്തുകൊണ്ടുപോകുവാന്‍ അനുവദിക്കപ്പെട്ടിട്ടില്ല.
* പാത്രിയര്‍ക്കീസിനും കാതോലിക്കായ്ക്കും ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ കോടതിവിധിയിലെ ആജ്ഞകള്‍ ലംഘിക്കുന്നതിനാണ് അപ്പീല്‍വാദികള്‍ പാ ത്രിയര്‍ക്കീസിന്റെ ഭൗതികാധികാരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളത് എന്നത് വ്യക്തമാണ്.
* ചരിത്രപശ്ചാത്തലവും പിന്തുടര്‍ന്നുപോന്ന നടപടിക്രമങ്ങളും പ്രകാരം, പാത്രിയര്‍ക്കീസിന്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പട്ടക്കാര്‍ തുടങ്ങിയവരെ നി യമിക്കാനുള്ള അധികാരം പ്രയോഗിക്കാവുന്നതല്ല. ഇത്തരം അധികാരങ്ങള്‍ സഭയുടെ അധികാരശ്രേണിയിലുള്ള മറ്റ് അധികാരികള്‍ക്കു മാത്രമായി നീക്കിവച്ചിട്ടുള്ളതാണ്. അതുകൊണ്ട് 2002-ലും തുടര്‍ന്നും ചെയ്തതുപോലെ, പള്ളികളില്‍ സമാന്തര ഭരണസംവിധാനം സൃഷ്ടിക്കുന്നതിനാ യി 1934-ലെ ഭരണഘടന ലംഘിച്ചുകൊണ്ട് അധികാരം വിനിയോഗിക്കുന്നതിന് പാത്രിയര്‍ക്കീസിനെ അനുവദിക്കാവുന്നതല്ല.
* ഏകപക്ഷീയമായ, മേല്‍പറഞ്ഞ, പാത്രിയര്‍ക്കീസിന്റെ അധികാരപ്രയോഗങ്ങള്‍ നിയമവിരുദ്ധമാണെന്ന് 1995-ല്‍ ഈ കോടതി വിധിച്ചതാണ്. ഈ വിധിയും ലംഘിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഈ വിധിന്യായത്തില്‍ വിശദീകരിച്ചിട്ടുള്ളപ്രകാരം, പക്ഷാന്തരമായി മാത്രമാണ്, 1995-ലെ വിധിയില്‍, പാത്രിയര്‍ക്കീസിന് അധികാരമുണ്ടെങ്കില്‍ത്തന്നെ അതു പ്രയോഗിക്കാന്‍ കഴിയുന്നതല്ലായെന്ന തീരുമാനം കൈക്കൊണ്ടത്.
* ഇടവകാംഗങ്ങള്‍ക്ക് പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയിലും അപ്പോസ്‌തോലിക പിന്തുടര്‍ച്ചയിലും വിശ്വാസമര്‍പ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ അത് 1934-ലെ ഭരണഘടന അതിലംഘിച്ച്, വികാരിമാര്‍, വൈദികര്‍, ശെമ്മാശന്മാര്‍, മേല്‍പ്പട്ടക്കാര്‍ തുടങ്ങിയവരുടെ നിയമനങ്ങള്‍ നടത്തുന്നതിനായി ഉപയോഗിക്കുവാന്‍ സാദ്ധ്യമല്ല.
* 1934-ലെ ഭരണഘടനയിലെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ഭദ്രാസനങ്ങള്‍ക്ക് എല്ലാ ആഭ്യന്തര കാര്യങ്ങളിലും തീരുമാനം ചെയ്യാനവകാശമുള്ളതും ഭദ്രാസനങ്ങള്‍ക്കായി മെത്രാന്മാരെ തെരഞ്ഞെടുക്കാവുന്നതുമാണ്.
* വികാരിമാരുടെ നിയമനം മതേതര വിഷയമാണ്. 1934-ലെ ഭരണഘടനപ്രകാരം, വികാരിമാര്‍, ശെമ്മാശന്മാര്‍, മെത്രാന്മാര്‍ തുടങ്ങിയവരെ നിയമിക്കുന്നതുമൂലം, ഇന്ത്യന്‍ ഭരണഘടന 25, 26 അനുഛേദങ്ങള്‍ വിഭാവനം ചെയ്യുന്ന ഏതെങ്കിലും അവകാശങ്ങളുടെ ലംഘനം ഉണ്ടാകുന്നില്ല. ആത്മീയ മേലദ്ധ്യക്ഷതയുടെ മറപിടിച്ച് മേല്‍പറഞ്ഞ കാര്യങ്ങളില്‍ ഇടപെടുവാന്‍ പാത്രിയര്‍ക്കീസിന് അധികാരമില്ല. മറിച്ചാകണമെങ്കില്‍ നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യേണ്ടതുണ്ട്. ഈ തത്വം ബന്ധപ്പെട്ടവര്‍ക്കെല്ലാം ബാധകമാണ്.
* വിവിധ തലങ്ങളില്‍ ചുമതലകള്‍ വിഭജിച്ചാണ് സഭയുടെ ഭരണം നടത്തുന്നത്. ഒരു വ്യക്തിക്ക്, അയാള്‍ എത്ര തന്നെ ഉന്നതനായാലും, ഈ ഭരണരീതി കവര്‍ന്നെടുക്കാവുന്നതല്ല. 1934-ലെ ഭരണഘടനയിലുള്ള ചുമതലവിഭജനം സഭയുടെ കാര്യക്ഷമമായ ഭരണത്തിനുവേണ്ടിയാണ്. ഭരണഘടനയിലെ ഇതു സംബന്ധിച്ച നിശ്ചയങ്ങള്‍ സഭ എപ്പിസ്‌കോപ്പല്‍ സ്വഭാവമുള്ളതാണെന്ന അടിസ്ഥാനതത്വത്തിന് എതിരല്ല. അന്ത്യോക്യാ പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷത എന്ന സങ്കല്പത്തിന് എതിരായാണ് 1934-ലെ ഭരണഘടന എന്നു വ്യാഖ്യാനിക്കത്തക്കതല്ല. അതേപോലെ, ഇത് ഒരു അനീതി നിറച്ച പ്രമാണ സാമഗ്രിയോ പാത്രിയര്‍ക്കീസിന്റെ ആത്മീയ മേലദ്ധ്യക്ഷതയില്‍ വിശ്വാസമര്‍പ്പിച്ച ഇടവകാംഗങ്ങളെ അടിച്ചമര്‍ത്തുന്നതിനുള്ള ഉപാധിയോ ആകില്ല.
* പള്ളിയും, സെമിത്തേരിയും ആര്‍ക്കും പിടിച്ചെടുക്കാവുന്നതല്ല. പുരാതന ആചാരപ്രകാരം നിലനിന്നുപോന്ന
പോലെ, പ്രസ്തുത അവകാശത്തോടെ, ഇത് ഇടവകാംഗങ്ങളില്‍ നി ലനില്‍ക്കേണ്ടതാണ്. മലങ്കരസഭാ വിശ്വാസത്തില്‍ തുടരുന്നിടത്തോളം, ഒരു ഇടവകാംഗം ഈ അവകാശങ്ങള്‍ അനുഭവിക്കുന്നതിനെ ആര്‍ക്കും നിഷേധിക്കാവുന്നതല്ല. സെമിത്തേരിയില്‍ മാന്യമായി സംസ്‌കരിക്കപ്പെടാനുള്ള അവകാശത്തെ ഹനിക്കാവുന്നതുമല്ല. അതിന്റെ ഉടമകള്‍ തങ്ങളെന്ന് ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ പോലും ആര്‍ക്കും അവകാശവാദം ഉയര്‍ത്താവുന്നതല്ല. ഭൂരിപക്ഷത്തിനും ഇതു സാദ്ധ്യമല്ല; ആര്‍ക്കും പള്ളിയോ സ്വത്തുക്കളോ കയ്യേറാവുന്നതുമല്ല.
* സഭയുടെ സ്വാഭാവിക പൊതുവിശ്വാസം യേശുക്രിസ്തുവിലാണ്. ഇത് കാതോലിക്കോസിന്റെയും പാത്രിയര്‍ക്കീസിന്റെയും അധികാരത്തിന്റെ പേരില്‍, അനാവശ്യമായി വിഭജിക്കാന്‍ ശ്രമിക്കുകയാണ്. ഭരണവും മറ്റ് അധികാരങ്ങളും പി ടിച്ചെടുക്കുവാന്‍ യഥാര്‍ത്ഥത്തില്‍ ഒരു ശ്രമം നടത്തി വരുന്നു. ഇതിനായി, ആദ്ധ്യാത്മികതയുടെ മറവില്‍, ഭൗതികമായ കാര്യങ്ങളില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ പാത്രിയര്‍ക്കീസിന്റെയും കാതോലിക്കോസിന്റെയും മേലദ്ധ്യക്ഷത സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാക്കുകയാണ്. ഈ തര്‍ക്കങ്ങള്‍ക്ക് എന്തെങ്കിലും നല്ലതോ യഥാര്‍ത്ഥമോ ആയ കാരണങ്ങളില്ല.
* പാത്രിയര്‍ക്കീസിന്റെ അധികാരം പള്ളിയുടെ ഭൗതിക ഭരണകാര്യങ്ങളിലേക്ക് ഒരിക്കലും വ്യാപരിച്ചിട്ടില്ല. 1995-ലെ വിധി
ന്യായത്തെ ലംഘിച്ച് പള്ളിക്കാര്യങ്ങളില്‍, പാത്രിയര്‍ക്കീസ് നടത്തിയ അനര്‍ഹമായ ഇടപെടലുകളെയും പ്രവൃത്തികളെ
യും ചോദ്യം ചെയ്യുന്നതിലൂടെ പാത്രിയര്‍ക്കീസിന്റെ ആത്മീയ പരമാധികാരത്തെ കാതോലിക്കോസ് വിഭാഗം നിഷേധിക്കുന്നു വെന്നു പറയാനാവില്ല. 1995-ലെ വിധിക്ക് ശേഷം സൃഷ്ടിക്കപ്പെട്ട അവസ്ഥയ്ക്ക് പാത്രിയര്‍ക്കീസ് വിഭാഗത്തെ കുറ്റപ്പെടുത്തേണ്ടിയിരിക്കുന്നു. പള്ളിയുടെ സ്വത്തുക്കള്‍ 1934-ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണ്. ബന്ധപ്പെട്ട എല്ലാവര്‍ക്കും ബാധകമായ 1995-ലെ വിധിയെ പാത്രിയര്‍ക്കീസ് വിഭാഗം ബഹുമാനിച്ചിട്ടില്ല. ഹൈക്കോടതിയില്‍, കാതോലിക്കാപക്ഷം റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തത് പാത്രിയര്‍ക്കീസും (അദ്ദേഹത്തിന്റെ അനുയായികളും) 1995-ലെ വിധി ലംഘിച്ച് വികാരി മുതലായവരെ നിയമിക്കുന്നത് തടയുന്നതിനു വേണ്ടിയായിരുന്നു.
* 1934-ലെ ഭരണഘടന ഇപ്പോള്‍ നടപ്പിലാക്കുകയാണു വേണ്ടത്. അതിനെതിരെയുള്ള തര്‍ക്കങ്ങളും തടസ്സങ്ങളും
പാത്രിയര്‍ക്കീസ് വിഭാഗത്തിന് ഉയര്‍ത്താവുന്ന തരത്തിലുള്ളവയല്ല. മലങ്കരസഭയുള്ളിടത്തോളം, സ്വത്തുക്കള്‍ സഹിതം, തനിമയോടെ ഒന്നാകെയാണു സഭ നിലനില്‍ക്കേണ്ടത്. ഒരു ഗ്രൂപ്പിനോ ഘടകത്തിനോ, ഭൂരിപക്ഷപ്രകാരമോ അല്ലാതെയോ സ്വത്തുക്കളോ ഭരണമോ കൈക്കലാക്കുവാന്‍ സാദ്ധ്യമല്ല. എന്തുകൊണ്ടെന്നാല്‍, അത് സഭയുടെ ഭരണകാര്യങ്ങളിലെ തികച്ചും നിയമവിരുദ്ധമായ കൈകടത്തലാകും; വസ്തുക്കളിന്മേല്‍ കയ്യൂക്കുകൊണ്ടുള്ള കയ്യേറ്റമാകും. സഭയുടെ സ്വഭാവത്തിനോ അതിന്റെ വസ്തുക്കള്‍ക്കോ ഭരണത്തിനോ മാറ്റം വരുത്തുവാന്‍ ഗുണഭോക്താക്കള്‍ക്ക്, ഭൂരിപക്ഷമുണ്ടെങ്കില്‍ പോലും, സാധിക്കുന്നതല്ല. നിയമാനുസൃതം 1934-ലെ ഭരണഘടന ഭേദഗതി ചെയ്യുക മാത്രമാണ് ഭരണക്രമം മാറ്റുവാനുള്ള ഏക ഉപാധി. 1934-ലെ ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കു വിരുദ്ധമായി ഇടവകപ്പള്ളികള്‍ക്ക് ബൈലോകള്‍ പോലും ഉണ്ടാക്കത്തക്കതല്ല.
* 1934-ലെ ഭരണഘടന, മലങ്കരസഭയുടെ വസ്തുക്കളില്‍, നിലവിലോ ഭാവിയിലോ ഉള്ള സ്ഥാപിതമോ വ്യവസ്ഥകള്‍ക്ക് വിധേയമായതോ ആയ, അവകാശമോ ഉടമസ്ഥതയോ താല്‍പര്യമോ, സൃഷ്ടിക്കുകയോ പ്രഖ്യാ
പിക്കുകയോ കൈമാറുകയോ പരിമിതപ്പെടുത്തുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല; ഒരു ഭരണസംവിധാനമുണ്ടാക്കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ല. ഉടമ്പടികള്‍ രജിസ്റ്റര്‍ ചെയ്തതാണ് എന്നവകാശപ്പെടുന്നതുകൊണ്ടു മാത്രം, ഏതു നിലയിലും, മേല്‍പറഞ്ഞ കാരണങ്ങളാല്‍, 1934-ലെ ഭരണഘടനയെ ഉടമ്പടികള്‍ മറികടക്കുന്നതല്ല.
* അടിസ്ഥാനപരമായി എപ്പിസ്‌കോപ്പലായ ഈ സഭയില്‍ പള്ളികള്‍ക്ക് എത്രത്തോളം സ്വയംഭരണം ഭരണഘടന നല്‍ കിയിട്ടുണ്ടോ, അത് 22-ാം വകുപ്പില്‍ പറയുന്ന ഭരണത്തി
നും അത്യാവശ്യ ചെലവുകള്‍ക്കും വേണ്ടിയാണ്.
* 2002-ലെ ഭരണഘടനയുടെ രൂപീകരണം നിയമവിരുദ്ധവും അസാധുവുമായ നടപടികളുടെ ഫലമായുള്ളതാണ്. അത് അംഗീകരിക്കാനാവില്ല. മലങ്കരസഭയിലെ പള്ളികളുടെ സമാന്തര ഭരണത്തിനുള്ള സംവിധാനമായി അതിനെ കണക്കാക്കാനുമാവില്ല. 1934-ലെ ഭരണഘടനപ്രകാരമാണ് പള്ളികളിലെ ഭരണം നടത്തേണ്ടത്.
* 1934-ലെ ഭരണഘടന ഇടവകപ്പള്ളികളുടെ ഭരണത്തിനനുയോജ്യവും മതിയായതുമാണ്. അതിനാല്‍ സിവിള്‍ നടപടി നിയമം 92-ാം വകുപ്പുപ്രകാരം ഒരു സ്‌കീം (ഭരണസംവിധാനം) രൂപീകരിക്കേണ്ട ആവശ്യമില്ല.
* രണ്ടു വിഭാഗങ്ങളും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാലും രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ഒത്തുതീര്‍പ്പി
നുള്ള സാദ്ധ്യത വളരെ വിരളമായതിനാലും, ഓരോ വിശ്വാസത്തിലും നില്‍ക്കുന്ന ഓരോ വികാരിമാരെ, ശുശ്രൂഷകള്‍ നടത്താന്‍ അനുവദിക്കണമെന്ന അപേക്ഷ അംഗീകരിക്കത്തക്കതല്ല; കാരണം, ഇത് സമാന്തര ഭരണസംവിധാനത്തിന് പരിപോഷണം നല്‍കുന്നതാകും.

കേരള നിയമസഭയിലൂടെ നിയമ നിര്‍മ്മാണം നടത്തിക്കിട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നവര്‍ക്കും അതി
നായി നിലകൊള്ളുന്നുവെന്ന പ്രഖ്യാപനം നടത്തുന്ന വര്‍ക്കും ഒരു കാര്യം ഉറപ്പാണ് – ഈ ആവശ്യം ഭരണഘട
നാനുസൃതമല്ല. ആര് ഇക്കാര്യം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചാലും, ഉണ്ടാക്കിയെടുത്തേക്കാവുന്ന
നിയമം കോടതി അസ്ഥിരപ്പെടുത്തും.
ഇപ്പോള്‍ നിയമ നിര്‍മ്മാണത്തെപ്പറ്റി ഉയര്‍ത്തുന്ന
പാഴ്‌മൊഴികള്‍ ദുരുദേശ്യത്തോടെയാണ്. ഒരു വിഭാഗം സഭാംഗങ്ങളുടെ ‘കണ്ണില്‍ പൊടിയിടല്‍’ മാത്രമാണ് ഇവരുടെ ലക്ഷ്യം.

കാതോലിക്കേറ്റിന്റെ കാവല്‍ഭടന്‍ -ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്

മാര്‍തോമ്മാശീഹായാല്‍ സ്ഥാപിതമായ മലങ്കരസഭ സര്‍വസ്വതന്ത്രമായി എ.ഡി. 52 മുതല്‍ ഭാരതത്തില്‍ നിലകൊണ്ടു. മലങ്കരസഭയുടെ സ്വാതന്ത്ര്യത്തിന്റെ സാര്‍വലൗകിക അംഗീകാരമാണ് 1912ലെ കാതോലിക്ക സ്ഥാപനം. റോമാ സാമ്രാജ്യത്തിനുള്ളില്‍ സഭയുടെ പ്രധാന മേലധ്യക്ഷന് പാത്രിയര്‍ക്കീസ് എന്ന പ്രതീകനാമം നല്‍കിയിരുന്നതുപോലെ റോമാ സാമ്രാജ്യത്തിനു വെളിയില്‍ പേര്‍ഷ്യയിലും അര്‍മീനിയയി ലും സഭയുടെ ഐക്യഭാവത്തിന്റെ പ്രതീ കമായ കാതോലിക്കാ എന്ന നാമം അതതു സഭകളിലെ പ്രധാന മേല ധ്യക്ഷന്മാര്‍ക്കു നല്‍കിയിരുന്നു. ഈ നാമം മലങ്കരസഭ
യുടെ പ്രധാന മേലധ്യക്ഷന് 1912ല്‍ അന്ത്യോക്യ പാത്രിയര്‍ക്കീസായിരുന്ന അബ്ദേദു മശിഹാ നല്‍കി ആദരിച്ചത് മലങ്കരസഭയുടെ തുടക്കം മുതലുള്ള സര്‍വസ്വതന്ത്രമായ നിലയുടെയും തനിമയുടെയും സാര്‍വത്രികമായ അംഗീകാരം തന്നെ.

അതിന് അഹോരാത്രം പ്രയത്‌നിച്ചതോ, പരിശുദ്ധ വട്ടശ്ശേരില്‍ ഗീവറുഗീസ് മാര്‍ ദിവന്നാസിയോസും. അദ്ദേഹത്തിന്റെ അനുപമമായ നേട്ടം മലങ്കരസഭയുടെ കാതോലിക്കാ സ്ഥാപനം തന്നെ. 1912 മുതല്‍ 1934ല്‍ അദ്ദേഹം കാലയവനികയ്ക്കുള്ളില്‍ മറയുന്നതുവരെയും അതിന്റെ സംരക്ഷണത്തിനുള്ള വീരപോരാളിയായി നി ലകൊണ്ടു.
മലങ്കരസഭയുമായി ബന്ധപ്പെട്ട പല പാത്രിയര്‍ക്കീ സന്മാരും കാതോലിക്കേറ്റിന്റെ സ്ഥാപനം മലങ്കരയില്‍ ഉണ്ടാകുന്നതിനെ എതിര്‍ത്തതുതന്നെ കാതോലിക്കാ സ്ഥാനം ഒരു വിലയേറിയ സ്ഥാപനം ആയിരുന്നുവെന്നു വ്യക്തമാക്കുന്നു. കാതോലിക്കേറ്റിന്റെ സ്ഥാപനത്തിന് കാരണക്കാരനായ മലങ്കര സഭാഭാസുരന്‍ പരിശുദ്ധ വട്ടശേരില്‍ മാര്‍ ദിവന്നാസിയോസിനോട് മലങ്കരസഭ എന്നും കടപ്പെട്ടിരിക്കുന്നു.

മലങ്കരസഭയുടെ മേല്‍ യാതൊ രു വിദേശസഭയ്ക്കും ആധിപത്യമില്ലെന്നും അതിന്റെ ആത്മീയവും ലൗകികവുമായ ഭരണക്രമത്തില്‍ അത് സര്‍വസ്വതന്ത്രമാണെന്നും വെളിപ്പെടുത്തുന്ന പരിശുദ്ധ അബ്ദേദു മശിഹായുടെ കാതോലിക്കാ സ്ഥാപനവേളയിലെ കല്പന പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ വിജയമല്ലാതെ മറ്റെന്താണ്?

1876ല്‍ പത്രോസ് പാത്രിയര്‍ക്കീസ് മലങ്കരസഭയെ ഏഴു ഭദ്രാസനങ്ങളായി വിഭജിച്ച് ഓരോന്നിനും ഓരോ മെത്രാനെ നിയമിച്ചാക്കി എന്നാല്‍ അവര്‍ക്ക് ഏഴുപേര്‍ക്കും ഒരുമിച്ച് അവരില്‍ ഒരാളിന്റെ അധ്യക്ഷതയില്‍ മലങ്കരയില്‍ ഒരു എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് കൂടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിനുവേണ്ടി ഓരോ മെത്രാനും അവനവന്റെ ഭദ്രാസനം പരസ ്പര ബന്ധം കൂടാതെ പാത്രിയര്‍ക്കീസിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ഭരണം നടത്തണമെന്ന നി ര്‍ദേശം ഉണ്ടായി. മലങ്കര സഭയുടെ സര്‍വസ്വതന്ത്രമായ ഒരു ഭരണക്രമീകരണത്തെ അന്ത്യോക്യാ പാത്രിയര്‍ക്കീസ് ഭയന്നിരുന്നതുകൊണ്ടാണ് അപ്രകാരം ഉണ്ടായത്.

പാത്രിയര്‍ക്കീസിന്റെ ഈ അധികാരക്കോട്ട തകര്‍ത്ത് മലങ്കരസഭയെ സ്വതന്ത്ര കാതോലിക്കേറ്റിന്റെ കീഴില്‍ ആക്കിത്തീര്‍ത്ത വീരഭടനായിരുന്നു വട്ടശ്ശേരില്‍ തിരുമേനി. 1908ല്‍ മെത്രാനായി മലങ്കരയിലെത്തിയ വട്ടശ്ശേരില്‍ തിരുമേനി മൂന്നു കാതോലിക്കാമാരെ തന്റെ ജീവിതകാലത്ത് സ്ഥാനാരോഹണം ചെയ്യിച്ചുവെങ്കിലും ആ സ്ഥാനം അലങ്കരിക്കാന്‍ ഒരിക്കല്‍പ്പോലും ആഗ്രഹിക്കാത്ത സന്യാസിവര്യനായിരുന്നു.

അല്‍മായക്കാരും വൈദികരും മെത്രാന്മാരും മറ്റെല്ലാ വൈദികസ്ഥാനികളും മലങ്കരസഭയില്‍ ഉണ്ടെങ്കിലും മലങ്കരസഭയെ മുഴുവനായി പ്രതിനിധീകരിക്കാനുള്ള ഏക ഐക്യസ്ഥാപനം കാതോലിക്കേറ്റായിരുന്നതിനാല്‍ അതിന്റെ സ്ഥാപനം ‘മലങ്കര മെത്രാപ്പോലീത്ത’ സ്ഥാനത്തെക്കാള്‍ വലുതായി ദര്‍ശിച്ച സഭാരത്‌നമായിരുന്നു വട്ടശ്ശേരില്‍ തിരുമേനി. കേവലം മധ്യപൂര്‍വ്വ ദേശത്തിന്റെ സംസ്‌കാരത്തനിമയ്ക്കിതരമായി ഭാരത സംസ്‌കാരവും തനിമയും ഉള്‍ക്കൊണ്ടുകൊണ്ട് മലങ്കര ഓര്‍ത്തഡോക്സ് സഭയ്ക്കു വളരാനുള്ള സാഹചര്യം ഒരുക്കിയ സ്വാതന്ത്ര്യശില്പിയായിരുന്നു വട്ടശ്ശേരില്‍ തിരുമേനി.

1908 മേയ് 31-ാം തീയതി ശീമയില്‍വച്ച് അന്ത്യോക്യാ പാത്രിയര്‍ക്കീസ് അബ്ദുള്ളായാല്‍ വാഴിക്കപ്പെട്ട വട്ടശ്ശേരില്‍ തിരുമേനി അതേ പാത്രിയര്‍ക്കീസിനാല്‍ 1911 ജൂണ്‍ 8-ാം തീയതി കേരളത്തില്‍ കോട്ടയത്തുവച്ചു മുടക്കപ്പെട്ടപ്പോള്‍ വട്ടശ്ശേരില്‍ തിരുമേനി യില്‍നിന്ന് അകലുന്നതിനുപകരം ജനം ഒന്നടങ്കം കോട്ടയം പഴയ സെമിനാരിയില്‍ തടിച്ചുകൂടി പിന്തുണച്ചത് കാതോ ലിക്കേറ്റിന്റെ സ്ഥാപനത്തിനു വട്ടശ്ശേരില്‍ തിരുമേനിക്ക് പ്രചോദനമായി. പള്ളികളുടെ തീറാധാരം ലഭിക്കാന്‍ ആഗ്രഹിച്ച അബ്ദുള്ളാ പാത്രിയര്‍ക്കീസിന് 1911 ഒക് ടോബര്‍ 11-ാം തീയതി നിരാശയോടെ കേരളത്തില്‍ നിന്നു മടങ്ങേണ്ടിവന്നെങ്കിലും 1912 ജൂണ്‍ 13-ാം തീയതി കേരളത്തിലെത്തിയ അന്ത്യോക്യാ പാത്രിയര്‍ക്കീസ് അബ്ദല്‍ മശിഹാ വട്ടശ്ശേരില്‍ തിരുമേനിയോടൊപ്പം മെത്രാ ന്മാരെ വാഴിക്കുകയും 1912 സെപ്റ്റംബര്‍ 17-ാം തീയതി മുറി മറ്റത്തില്‍ മാര്‍ ഈവാനിയോസിനെ മലങ്കരയുടെ പ്രഥമ കാതോലിക്കാ ആയി വാഴിക്കുകയും ചെയ്തതോടെ വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു.

മാത്രമല്ല, കാതോലിക്കേറ്റിന്റെ സര്‍വസ്വതന്ത്രവും സാര്‍വത്രികവുമായ തനിമ വിളിച്ചറിയിക്കുന്ന അധികാര കല്പനകള്‍ 1912 സെപ്റ്റംബര്‍ 17-ാം തീയതിയും 1913 ഫെബ്രു വരി 24-ാം തീയതിയുമായി അബ്ദുള്‍ മശിഹാ പാത്രിയര്‍ക്കീസിനാല്‍ പുറപ്പെടുവിക്കപ്പെടുകയും ചെയ്തതിന്റെ സൂത്രധാരനും വട്ടശ്ശേരില്‍ തിരുമേനിയല്ലാതെ മറ്റാരുമായിരുന്നില്ല. മലങ്കര അസോസിയേഷനോടുള്ള ആലോചനയോടെ കാതോ ലിക്കായ്ക്ക് മലങ്കരസഭയ്ക്കുവേണ്ടി മെത്രാ ന്മാരെ വാഴിക്കാനും മൂറോന്‍ കൂദാശ ചെയ്യാനും ഒരു കാതോ ലിക്കാ കാലം ചെയ്താല്‍ മറ്റൊരാളിനെ കാതോലിക്കാ ആയി സ്ഥാനാരോഹണം നടത്താന്‍ മലങ്കരസഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് അധികാരം ഉണ്ടെന്നു പ്രഖ്യാപി ക്കുന്നതുമായ പ്രസ്തുത കല്പനകള്‍ കാതോലിക്കേറ്റിന്റെ മാഗ്‌നാ കാര്‍ട്ടാ ആണ്.

1923 ജൂലൈ മാസത്തില്‍ മര്‍ദീനില്‍വച്ച് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് വട്ടശ്ശേരില്‍ തിരുമേനിയുടെ മുടക്കു തീര്‍ക്കുകയും അബ്ദുള്‍ മശിഹാ വാഴിച്ച എല്ലാ സഭാസ്ഥാനികളെയും അംഗീകരിക്കുന്നതുമായ കല്പന വട്ടശ്ശേരില്‍ തിരുമേനിയെ നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്തതു മുഖാന്തരം മലങ്കരസഭയുടെ മേല്‍ അബ്ദുള്ളാ പാത്രിയര്‍ക്കീസ് അകാരണമായി വരുത്തിവച്ച ‘കറുത്ത വടുക്’ മാറ്റുകയും കാതോലിക്കേറ്റിന്റെ സ്ഥാപനം മറ്റൊരു അന്ത്യോക്യാ പാത്രിയര്‍ക്കീസുതന്നെ അംഗീകരിക്കുകയും ചെയ്തു. ഇതും കാതോലിക്കേറ്റിന്റെ മഹത്വത്തിനുവേണ്ടി വട്ടശ്ശേരില്‍ തിരുമേനി സഹിച്ച ത്യാഗത്തിന്റെ നേട്ടമാണ്.

കാതോലിക്കേറ്റിന്റെ സ്വാതന്ത്ര്യവും തനിമയും കണക്കി ലെടുത്ത് അദ്ദേഹം രൂപപ്പെടുത്തിയ 1934ലെ മലങ്കരസഭാ ഭരണഘടനയുടെ രൂപകല്പന പൂര്‍ത്തിയാക്കിയിട്ടു മാത്രമാണ് 1934 ഫെബ്രുവരി 23-ാം തീയതി കാതോലിക്കേറ്റിന്റെ ആ കാവല്‍ഭടന്‍ സ്വര്‍ഗയാത്ര ചെയ്തത്.
1958,1995,2017 വര്‍ഷങ്ങളില്‍ ഉണ്ടായ സുപ്രീംകോടതി വിധി  മലങ്കര സഭാ ഭാസുരന്‍ പ. വട്ടശ്ശേരില്‍ തിരുമേനി യുടെ തൊപ്പിയില്‍ തുന്നി ചേര്‍ക്കപ്പെട്ട പൊന്‍തൂവലുകളാണ്. അദ്ദേഹത്തിന് പരിശുദ്ധ സഭയെ കുറിച്ച് എന്ത് വീക്ഷണമായിരുന്നോ ഉണ്ടായിരുന്നത് അത് അരക്കിട്ടുറപ്പിച്ച കോടതിവിധികളാണ് ഈ കാലയളവുകളില്‍ ഉണ്ടായത്. മലങ്കര സഭ ഭരണഘടനയും അതിന്റെ തനിമയും സ്വാതന്ത്ര്യവും വ്യക്തമായി കാണിക്കുന്ന 1958 ലെ വിധിയില്‍  പാത്രിയര്‍ക്കീസിന്റെ അധികാരം വാനിഷിംഗ് പോയിന്റിലാണെന്ന് പറയുമ്പോള്‍ മലങ്കര സഭയുടെ സ്വാതന്ത്രത്തിന്റെ പരിപൂര്‍ണ്ണ ആവിഷ്‌കാരം  മാര്‍ത്തോമാശ്ലീഹായുടെ കാലം മുതല്‍ ഈ സഭ അനുഭവിക്കുന്നത് എടുത്തു കാണിക്കുന്നു.1958 ലെ വിധിയുടെ അടിസ്ഥാനത്തില്‍ സമാധാനം ഉണ്ടാകുമ്പോള്‍ പ. വട്ടശ്ശേരില്‍ തിരുമേനിയുടെ സ്വപ്നം പൂവണിഞ്ഞു. അതില്‍ ചില നഷ്ടങ്ങളും പ്രയാസങ്ങളും മലങ്കര സഭയ്ക്ക് ഉണ്ടായെങ്കിലും അതു സഭയുടെ സന്തോഷത്തിന്റെ ഒരു ദിനമായിരുന്നു. എന്നാല്‍ കലഹപ്രിയരായ ഒരു കൂട്ടം ആളുകള്‍ വീണ്ടും ഈ സമാധാനം തച്ചുടയ്ക്കാന്‍ ശ്രമിച്ചിട്ടും അതിനെയെല്ലാം നി രോധിക്കുന്ന രീതിയില്‍ മലങ്കര സഭയുടെ സ്വാതന്ത്ര്യം നി ലനിര്‍ത്തത്തക്ക വിധം 1995 ലെ വിധി മലങ്കര സഭക്ക് രണ്ടാമതൊരു ശ്രേഷ്ഠപദവി നേടിത്തന്നു. അടിസ്ഥാനപരമായി പാത്രിയര്‍ക്കീസും അനുയായികളും ഉന്നയിച്ച ആരോപണങ്ങള്‍  പരിപൂര്‍ണ്ണമായും നിരോധിച്ച വിധിയായി രുന്നു ഇത്.

മാര്‍ത്തോമാശ്ലീഹായുടെ സിംഹാസനത്തില്‍ ആരൂഢനായി  വാഴിക്കപ്പെട്ട പ. ഔഗേന്‍ ബാവയ്ക്ക് മാര്‍ ത്തോമാ ശ്ലീഹായ്ക്ക് പട്ടം ഇല്ലാത്തതിനാല്‍ അദ്ദേഹത്തിനും പട്ടം ഇല്ല എന്ന് പറഞ്ഞു അദ്ദേഹത്തെ മുടക്കിയ  പ. യാക്കോബ് തൃതീയന്‍ പാത്രിയര്‍ക്കീസിന്റ കല്പന അടിസ്ഥാന രഹിതമാണെന്ന് കണ്ട് കോടതി തള്ളി ക്കളഞ്ഞു.പാത്രിയര്‍ക്കീസിനെ പോലെ തന്നെ ‘His Holiness’ എന്ന ഹോണററി  പദവിയും മാര്‍ത്തോമ്മാ ശ്ലീഹായുടെ  ‘സിംഹാസനത്തില്‍ ആരൂഢനായിരിക്കുന്ന’ എന്ന സ്ഥാനമുള്‍ക്കൊള്ളാനും കഴിയുമെന്ന് വിധി തീര്‍പ്പുണ്ടായി. പ.വട്ടശ്ശേരില്‍ തിരുമേനി കണ്ട സ്വപ്നത്തിന്റെ സാക്ഷാത്ക്കാരമായിരുന്നു ഇത് എങ്കിലും ഇതിനെതിരെ പുത്തന്‍ ആരോപണങ്ങളുമായി വിഘടിത വിഭാഗം രംഗത്തു വന്നു. പള്ളി ഇടവകക്കാരുടെ താണെന്നും മറ്റും വാദിച്ച് 5 പള്ളിക്കുവേണ്ടി കൊടുത്ത കേസ് ഒരു ഞലുൃലലെിമേശേ്‌ല സ്യൂട്ട് ആയി സ്വീകരിക്കുകയും 2017 ല്‍ അവിതര്‍ക്കിതമായ് 1934 ലെ സഭാഭരണഘടനയുടെ 1 മുതല്‍ 135 വരെയുള്ള ക്ലോസുകള്‍ കോടതി പഠിച്ച് 2017 ല്‍ പ്രസ്താ വിച്ച കോടതിവിധി യഥാര്‍ത്ഥത്തില്‍ വട്ടശ്ശേരില്‍ തിരുമേനി യുടെ സഭാ വീക്ഷണത്തിനു ലഭിച്ച പരമോന്നത ബഹുമതി ആയിരുന്നു.

ആ പിതാവ് ഈ സഭയെക്കുറിച്ച് എന്ത് സ്വപ്നം കണ്ടുവോ അത് മുഴുവന്‍ വ്യക്തമായി എഴുതപ്പെട്ടു എന്നതാണ് ഈ വിധിയിലൂടെ കാണുവാന്‍ സാധിക്കുക. മലങ്കരസഭയിലെ പള്ളികളെല്ലാം സ്വതന്ത്രമല്ലെന്നും മലങ്കര സഭയെന്ന ട്രസ്റ്റില്‍ ഉള്‍പ്പെടുന്നതാണെന്നും ട്രസ്റ്റില്‍ ഉള്‍പ്പെടുന്ന എല്ലാ പള്ളികള്‍ക്കും 1934 ഭരണഘടന ബാധകമാണെന്നും, 2002 ല്‍ ജസ്റ്റിസ് മളീമഠിന്റെ അധ്യക്ഷതയില്‍ നടന്ന അസോസിയേഷനില്‍ സംബന്ധിച്ച എല്ലാ പള്ളികള്‍ക്കും ഇത് ബാധകമാണെന്നും വ്യക്തമായി കോടതി പ്രസ്താവിച്ചിരിക്കുന്നു.

പൗരോഹിത്യം  പരിശുദ്ധ സഭയുടെ പ്രാര്‍ത്ഥനാന്തരീക്ഷത്തില്‍ യേശുക്രിസ്തുവില്‍ നിന്ന് സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്നുയെന്നും അല്ലാതെ അതില്‍ കാര്‍മ്മികത്വം വഹിക്കുന്ന കാതോലിക്കായില്‍ നിന്നോ, പാത്രിയര്‍ക്കീസില്‍ നിന്നോ, മെത്രാപോലിത്തായില്‍ നിന്നോ  വ്യക്തിപരമായി ഒഴുകിവരുന്നതല്ല എന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസം സുപ്രീം കോടതിയിലെ ക്രൈസ്തവര്‍ അല്ലാത്ത ഹൈന്ദവ ന്യായാധിപന്‍മാര്‍ എഴുതിയപ്പോള്‍ അവിടെയും സ്വാതന്ത്ര്യത്തിന്റെയും തനിമയടെയും ഓര്‍ത്തഡോക്‌സ് വീക്ഷണത്തിന്റെയും അംഗീകരണമാണ് സംജാതമായത്.

അത് വട്ടശ്ശേരില്‍ തിരുമേനിയുടെ ദര്‍ശനത്തിന്റ പൂര്‍ത്തീകരണമായി.  ആ പിതാവ് സഹിച്ചതായ യാതനയുടെയും പീഡയുടെയും ശുഭ പര്യവസാനം 2017  ലെ കോടതിവിധിയിലൂടെ ലഭ്യമായി The Highest Authority Of Malankara Orthodox Church Is ‘The Catholicos Of The East’ എന്ന് 2017 വിധിയിലൂടെ ലഭ്യമായതോടെ പാത്രിയര്‍ക്കീസിന് യാതൊരു അധികാരവും  മലങ്കരയില്‍ ഇല്ല എന്നും   മലങ്കരസഭ കൊടുക്കുന്ന ആദരവ് മാത്രമേഉള്ളൂ എന്നും സഭാ ഭരണഘടനയുടെ ഒന്നാം ക്ലോസില്‍ കൊടുത്തിരിക്കുന്നത് വളരെ വ്യക്തമായി മനസ്സിലാക്കാം.1934 ഭരണഘടന വിഭാവനം ചെയ്ത വട്ടശ്ശേരില്‍ തിരുമേനിയുടെ ക്രാന്തദര്‍ശിത്വത്തിന്റെ അംഗീകാരവും അതിന്റെ അടിസ്ഥാന തത്വങ്ങളുടെ വിശദീകരണവുമാണ് 2017 ജൂലൈ 3 ന് ഉണ്ടായത്. അത് വട്ടശ്ശേരില്‍ തിരുമേനിയുടെ വേദശാസ്ത്രത്തിന്റെയും അദ്ദേഹത്തിന്റെ സഭയെന്ന വീക്ഷണത്തിന്റെയും രത്‌നചുരുക്കം ഈ വിധിയിലൂടെ സാധ്യമായി എന്നത് മലങ്കരസഭാ മക്കളെ സംബന്ധിച്ച് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറി. അദ്ദേഹം വിഭാവനം ചെയ്ത ഭരണഘടനയുടെ അംഗീകരണത്തിലൂടെ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനി ഇന്നും ജീവിക്കുന്നു.

ഇരുപത്തിയൊ ന്നാം നൂറ്റാണ്ടിലും മനുഷ്യഹൃദയങ്ങളില്‍ പ. പിതാവ് അജയ്യനായി ശോഭിച്ചുകൊണ്ടിരിക്കുന്നു. പ. വട്ടശ്ശേരില്‍ തിരുമേനിയുടെ കബറിടത്തില്‍ രേഖപ്പെടുത്തിയ വാക്യം പ. ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവ എഴുതിയത് വെറുതെയല്ല. The Time Will Not Dim His Glory എന്നത് വളരെ ആഴമുള്ള വാക്യമാണ്. സമകാലിക ലോകത്ത് കോടതിവിധിയിലൂടെ ലോകത്തിനു മുന്‍പാകെ വട്ടശ്ശേരില്‍ തിരുമേനിയുടെ മഹത്വം കൂടുതല്‍ വെളിപ്പെട്ടുവരുന്നു എന്നും കാലത്തിന് അദ്ദേഹത്തിന്റെ മഹത്വം ഒരിക്കലും മറയ് ക്കുവാന്‍ കഴിയില്ല എന്നതും യാഥാര്‍ത്ഥ്യമായി ഇന്നും നിലകൊ ള്ളുന്നു. ആ പുണ്യപിതാവിന്റെ ജീവിതം നമുക്ക് മാതൃകയാക്കാം. സഹദാ തുല്യമായ ആ ജിവിതം പ. സഭയ്ക്കു വേണ്ടി നിലകൊ ള്ളുവാന്‍ നമുക്കും പ്രചോദനമാകട്ടെ. പരിശുദ്ധന്റെ പ്രാര്‍ത്ഥന നമുക്ക് കോട്ടയായിരിക്കട്ടെ.

കര്‍ഷകരും 2020-ലെ കാര്‍ഷിക നിയമവും -ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്

ഭാരതത്തിന്റെ രാഷ്ട്രപിതാവ് എന്ന ഔന്നത്യത്തിലേക്ക് വളര്‍ന്ന എം.കെ ഗാന്ധി സൗത്ത് ആഫ്രിക്കയിലെ ബാരിസ്റ്റര്‍ജോലി ഉപേ ക്ഷിച്ച് 1915 ലാണ് ഇന്‍ഡ്യയില്‍ എത്തിയത്. അദ്ദേഹത്തിന്റെ ഉപദേശകനായി രുന്ന ഗോപാലകൃഷ്ണ ഗോഖലെയുടെ നിര്‍ദ്ദേശപ്രകാരം ഒരുവര്‍ഷത്തെ ഇന്‍ഡ്യന്‍ സാഹചര്യപഠനത്തിന് ശേഷമാണ് അദ്ദേഹം പൊതുഇടങ്ങളില്‍  പ്രത്യക്ഷപ്പെടുന്നത്. പ്രാരംഭത്തില്‍ വ്യക്തി ശുദ്ധീകരണം, സമൂഹ ജീവിതശൈലി എന്നീ വിഷയങ്ങളുടെ പ്രചാരണമായിരുന്നു അദ്ദേഹത്തിന്റെ മേഖല. ഗാന്ധിജി ആദ്യമായി ഒരുസമരവേദിയില്‍ എത്തുന്നത് 1917-ല്‍ ചമ്പാരനിലെ അമരിപ്പൂ കര്‍ഷകരെയൂറോപ്യന്‍ തോട്ടമുതലാളിമാരുടെ
പിടിയില്‍ നിന്നു മോചിപ്പിക്കാനുള്ള സമരത്തിലാണ്.

തുടര്‍ന്ന് അഹമ്മദാബാദിലെ മില്ലുകാര്‍ക്കെതിരെയുള്ള സമരത്തിലും, കെയറാജില്ലയിലെ കരം ഇളവിനു വേണ്ടിയുള്ള സമരത്തിലും അദ്ദേഹം പങ്കാളിയായി. മഹാത്മാവിന്റെ തുടര്‍ന്നുള്ള ജീവിതം നമുക്ക് സുപരിചിതമാണ്. അതില്‍ ഒരുപക്ഷെ ശ്രദ്ധി ക്കേണ്ടത് പരുത്തിയുടെയും ചര്‍ക്കയു ടെയുംനിസ്സഹകരണ പ്രസ്ഥാനത്തി ന്റെയും ചിത്രങ്ങള്‍ പേറുന്ന സ്വര്‍ണ്ണലിപികളുള്ള ചരിത്രതാളുകളാണ്. ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്നു പറഞ്ഞ മഹാത്മാവിന്റെ സ്വപ്നം അവിടുള്ള കര്‍ഷകന് ആത്മാഭി മാനത്തോടെ കൃഷി ചെയ്ത് ജീവിക്കാന്‍ സാഹചര്യമുണ്ടാകണം എന്നതായിരുന്നു. രാഷ്ട്രപിതാവിന്റെ  ഈ സ്വപ്നം സാക്ഷാത് കരിക്കാന്‍ പ്രതിബദ്ധമായ നമ്മുടെ നാട്ടിലെ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഈ ലക്ഷ്യത്തിലേക്കുള്ള യാത്രയാണോ നടത്തുന്നത് എന്നതാണ്ഓരോ ചരിത്രഘട്ടത്തിലെയും പുതുപ്രവണതകള്‍ക്കുനേരെ ഉയരേണ്ട ചോദ്യം. അതിനാണ് ഞാന്‍ ഇവിടെ ശ്രമിക്കുന്നത്.

2020 ജൂണ്‍ 3 -ാംതീയതി കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച് 5-ാം തീയതി ഓര്‍ഡിനന്‍സായി പുറപ്പെടുവിച്ച് സെപ്തംബര്‍ 17 നും 20-നും പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കി 27-ാം തീയതി പ്രസിഡന്റ് ഒപ്പിട്ട് നിയമമായമൂന്ന് ബില്ലുകളുള്ള ”കാര്‍ഷിക നി യമം 2020” വലിയൊരു കര്‍ഷക പ്രതിഷേധത്തെ നേരിടുകയാണ്. ഓരോ ദിവസവും ഉത്തരേന്‍ഡ്യയിലെ കൊടും തണുപ്പിലും വര്‍ദ്ധിച്ച ആവേശത്തോടെ കത്തുന്നകര്‍ഷക പ്രക്ഷോഭ സമരാഗ്നികേന്ദ്രസര്‍ക്കാരിന്റെ മുന്‍പില്‍ വലിയ വെല്ലുവിളിയായി തുടരുന്നു. ഈ നിയമത്തിന്റെ ഉള്ളടക്കവും അത് പാര്‍ലമെന്റ്  പാസാക്കിയ ശൈലിയും, രീതിയും നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭത്തെ കേന്ദ്രസര്‍ക്കാര്‍
നേരിടുന്ന ശൈലിയും പരിശോധ നക്ക് വിധേയമാക്കേണ്ടതാണ്. വളരെ യേറെ വിശകലനം ആവശ്യപ്പെടുന്ന ഈ വിഷയം ഒരുലേഖനത്തില്‍ വിശദമാക്കുക ക്ലേശകരമാണ്.

ഒന്നാമതായി പരാമര്‍ശിക്കേ ണ്ടത് ഈ ബില്‍ പാസാക്കിയകാ ലമാണ്. ലോകം മുഴുവന്‍ കോവിഡ് 19 നെതിരെ യുദ്ധം ചെയ്യുന്ന കാലം. അനേകര്‍ രോഗികളൂം, തൊഴില്‍ നഷ്ടപ്പെട്ടവരും, ജീവിതം വഴിമുട്ടിയവരും ആയിതീര്‍ന്ന കാലം. ലോക രാഷ്ട്രങ്ങള്‍ അവരുടെ സര്‍വ്വ ശക്തിയും ഉപയോഗിച്ച് യുദ്ധസമാനമായ ഈ അവസ്ഥയെ നേരിടാന്‍ ശ്രമിക്കുന്നു. വൈദ്യശാസ്ത്രരംഗം ഇതിനെതിരെ പ്രതിരോധമരുന്ന് കണ്ടെത്താന്‍ അക്ഷീണപരിശ്രമം നടത്തുന്നു. മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് നാം മെച്ചമായ അവസ്ഥയില്‍ ആണ് എങ്കിലും ഈ വ്യാധി അനേകരുടെ ജീവന്‍ കവരുകയും അനേകര്‍ക്ക് ദുരിതം സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.

സെപ്തംബര്‍ 17 ന് 1174 പേരും 20 ന് 1130 പേരും 24 ന് 1141 പേരു മാണ് ഭാരതത്തില്‍ മരണപ്പെട്ടത്. ഈ കുറിപ്പെഴുതുന്ന ഡിസംബര്‍ 18 വരെ ആകെ 144829 പേരാണ് ഈ രാജ്യത്ത് കോവിഡ് മൂലം മരിച്ചത് എന്നാണ് ഔദ്യോഗിക കണക്ക്. ഈ പശ്ചാത്തലത്തില്‍ ഇത്ര തിടുക്കപ്പെട്ട് പ്രത്യേക പാര്‍ലമെന്റ്‌സമ്മേളനം വിളിച്ച് ഈ ബില്ലുകള്‍
പാസാക്കേണ്ട എന്ത് അത്യാവശ്യമാണ് രാജ്യത്തുണ്ടായിരുന്നത് എന്നത് പ്രസക്തമായ ചോദ്യമാണ്. ബില്‍ ചര്‍ച്ച ക്കെടുത്ത ദിനങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ജനാധിപത്യ വ്യവസ്ഥയെ അവമതിക്കുന്ന സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ് അരങ്ങേറിയത്. ഭരണ കക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള ലോകസഭയില്‍ ചോദ്യോത്തരവേള ഒഴിവാക്കി യാതൊരു ചര്‍ച്ചയും കൂടാതെയാണ് ബില്ല് പാസാക്കിയത്. പ്രതിപക്ഷകക്ഷികള്‍ എതിര്‍ത്തപ്പോള്‍ പ്രധാനമന്ത്രി ‘ഇന്‍ഡ്യയുടെകോടിക്കണക്കായ കര്‍ഷകരുടെ ശാക്തീകരണത്തിന്റെ പ്രതീകം’ എന്നാണ് ബില്ലിനെ വിശേഷിപ്പിച്ചത്.

ഭരണകക്ഷിക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ വോട്ടെടുപ്പ് ആവശ്യപ്പെട്ട പ്രതിപക്ഷത്തെ അവഗണിച്ച് ശബ്ദവോട്ടോടെ ബില്‍ പാസാക്കാനാണ് ഡെപ്യുട്ടി സ്പീക്കര്‍ മുതിര്‍ന്നത്. ഇത് ചോദ്യം ചെയ്ത പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധം അതിരുകടന്നു എന്ന് പറഞ്ഞ് പാര്‍ലമെന്റ് നടപടികളില്‍ നിന്നും എട്ടംഗങ്ങളെ പുറത്താക്കി. ഇത് പ്രതിപക്ഷത്തെ കൂടുതല്‍ ക്രൂദ്ധരാക്കി. കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് എട്ട് കാരണങ്ങള്‍ നിരത്തി തങ്ങളും സമാന ചിന്താഗതിയുള്ള മറ്റ് പാര്‍ട്ടികളും സമ്മേളനത്തിന്റെ തുടര്‍നടപടികള്‍ ബഹിഷ്‌കരിക്കുകയാണ് എന്ന് പ്രഖ്യാപിച്ച് ഇറങ്ങി പ്പോയി. പ്രതിപക്ഷം ഒന്നടങ്കം സഭ ബഹിഷ്‌കരി ച്ചിരിക്കുമ്പോള്‍ പരാമര്‍ശവിഷയത്തില്‍പെട്ട മൂന്ന് ബില്ലുകള്‍ ഉള്‍പ്പടെ 7 എണ്ണം നിമിഷങ്ങള്‍കൊണ്ട് പാസാക്കി. ഒരു രാത്രി മുഴുവന്‍ പ്രതി പക്ഷപാര്‍ട്ടി നേതാക്കള്‍ ഗാന്ധിപ്രതിമക്ക്മുന്‍
പില്‍ പ്രതിഷേധസൂചകമായി കഴിച്ചുകൂട്ടി. പ്രഭാതത്തില്‍ അവര്‍ക്ക് ചായയുമായി വന്ന രാജ്യസഭാ ഉപാ ദ്ധ്യക്ഷനെ അവര്‍ ഗൗനിച്ചതേയില്ല. പ്രസിഡന്റ് ബില്ലുകള്‍ അംഗീകരിച്ച 27-ന് കോവിഡ്മൂലം രാജ്യത്ത് ആകെ മരിച്ചത് 1039 പേരാണ്.

ഈ നിയമങ്ങളില്‍ ഒന്നാമത്തേത് (കാര്‍ഷികോല്പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും – അഭിവൃദ്ധിയും സൗകര്യമൊരുക്കലും- നിയമം 2020) കാര്‍ഷിക വിളകള്‍ ഏത് വിധേനയും എവിടെയും വില്‍ക്കുന്നതിനും വാങ്ങുന്നതിനും വിപണനം ചെയ്യുന്നതിനും കര്‍ഷകരെയും കച്ചവടക്കാരെയും അനുവദിക്കുകയും സര്‍ക്കാരിന്റെ ഏതെങ്കിലും വിധത്തിലുള്ള നിയന്ത്രണം ഇല്ലാതാക്കുകയും, ചുങ്കം, കരംഎന്നിവ ഏര്‍പ്പെടുത്തുന്നതിനെ വിലക്കുകയും ചെയ്യുന്നു. രണ്ടാമത്തേത് (വില ഉറപ്പാക്കലും കാര്‍ഷികസേവനമൊരുക്കലും-ശാക്തീകരണവും സംരക്ഷണവും-നിയമം 2020) കര്‍ഷകര്‍ക്ക് ഒരുമുന്‍കാല ഉടമ്പടിയില്‍ ഏര്‍പ്പെടുന്നതി
നുള്ള നിയമപരമായ ചട്ടക്കൂട് ഉണ്ടാക്കുന്നതിനും പരാതിപരിഹാര വേദിഒരുക്കുന്നതിനും ഉദ്ദേശിച്ചുള്ളതാണ്. മൂന്നാമത്തേത്, (ആവശ്യവസ്തു-ഭേദഗതി- നിയമം 2020) മുന്‍പുള്ളവയോടൊപ്പം ഭക്ഷ്യ ഉല്പന്നങ്ങളായ ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, ഉരുളക്കിഴങ്ങ്, എണ്ണക്കുരുക്കള്‍, സവാള എന്നിവയെക്കൂടി, അത്യപൂര്‍വ്വമായ സന്ദര്‍ഭങ്ങളില്‍ഒഴിച്ച്, സ്വതന്ത്രവും അനിയന്ത്രിതവുമായ സംഭരണം, സൂക്ഷിച്ചുവയ്ക്കല്‍, വിതരണം എന്നിവയുടെ ഗണത്തില്‍ പെടുത്തുന്നു.

ഒറ്റ നോട്ടത്തില്‍ നല്ല കാര്യങ്ങള്‍ എന്ന് തോന്നാവുന്ന ഇവയുടെ പിന്നില്‍ പക്ഷെ ഗൗരവതരമായ കുടുക്കുകള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ആരോപണം. ഈ കുടുക്കുകള്‍ പൊതുജനമദ്ധ്യത്തില്‍ നിന്നും മറച്ചുവച്ച് സ്വാതന്ത്ര്യാനു ഭവത്തിന്റെ പുതുമുഖം എന്ന് സര്‍ക്കാര്‍ ഘോഷിക്കുമ്പോഴും അവ തിരിച്ചറിഞ്ഞ കര്‍ഷകരാണ് പതിനായിരക്കണക്കിന് തെരുവില്‍ മാസങ്ങളോളം കഴിയേണ്ടി വന്നാലും അതിനുള്ള തയ്യാറെടുപ്പോടെ പ്രതിഷേധവുമായി ഇറങ്ങിതി രിച്ചിരിക്കുന്നത്. ഇതവരുടെ ജീവല്‍ പ്രശ്‌നമായി അവര്‍ കരുതുന്നു.

കാര്‍ഷികമേഖലയുടെ സമഗ്രപരിഷ്‌കരണം ലക്ഷ്യമാക്കി 2017 മുതല്‍ ആരംഭിച്ച പരിചിന്തനത്തിന്റെയും ചര്‍ച്ചയുടെയും ഫലമായുണ്ടായതാണിത് എന്ന് കേന്ദ്രസര്‍ക്കാര്‍ അവ
കാശപ്പെടുന്നു. ഈ നിയമം മണ്ഡികള്‍ക്ക് പുറത്തും നല്ലവി ല ലഭിക്കുന്നിടത്ത് ഉല്പന്നം വില്‍ക്കാനുള്ള സ്വാതന്ത്ര്യം കര്‍ഷകന് നല്‍കുന്നു, ഇടനിലക്കാരുടെ ചൂഷണം അവസാനി പ്പിക്കാന്‍ പര്യാപ്തമായത്, കരാര്‍ ഉടമ്പടികള്‍ക്ക് വ്യക്തതഉണ്ടാകും, വില്പനയില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കം ഇല്ലാതാകും, പ്രദേശിക തലത്തില്‍തന്നെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വേദി ഉണ്ടാകും എന്നൊക്കെയാണ് നിയമങ്ങളെ ന്യായീകരി ക്കുന്നവര്‍ അവകാശപ്പെടുന്നത്. പക്ഷെ ഏറ്റവും കൂടുതല്‍ ഗുണം ലഭിക്കും എന്ന് പറയുന്ന കര്‍ഷകര്‍ ഇതൊന്നും സമ്മതി ക്കുന്നില്ല എന്നതാണ് ഇന്നത്തെ ചിന്തനീയമായ വിഷയം. എന്തൊക്കെയാണ് നിങ്ങള്‍ക്കാവശ്യം എന്ന് തങ്ങളോട് ചോ ദിക്കാതെ തങ്ങളെ ബാധിക്കുന്ന തീരുമാനം എടുത്താല്‍ അത് അംഗീകരിക്കില്ല എന്നാണ് കര്‍ഷകര്‍, കഴിഞ്ഞ പല ആഴ്ചകളായി നടക്കുന്നതും ദിനംതോറും കൂടുതല്‍ കര്‍ഷകര്‍ പങ്കെടുക്കാന്‍ എത്തിച്ചേരുന്നതുമായ പ്രതിഷേധത്തില്‍, ഉയര്‍ത്തുന്ന ശബ്ദം. സര്‍ക്കാരുമായി നടത്തിയ അഞ്ച് വട്ടം ചര്‍ച്ചയും പക്ഷെ ഫലം ഉണ്ടാക്കിയില്ല എന്ന് മാത്രമല്ല കര്‍ഷകര്‍ നിലപാട് കടുപ്പിക്കുകയും, കേന്ദ്രഭരണത്തിലെ ചിലസഖ്യകക്ഷികള്‍ പോലും സ്വരം മാറ്റുകയും ചെയ്യുമ്പോള്‍ സര്‍ക്കാര്‍ വലിയ പ്രതിരോധത്തിലാവുകയാണ്.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നത്. ഇവര്‍ക്ക് ഒരുരാഷ്ടീയ കക്ഷിയുമായി നേരിട്ട്ബന്ധമില്ല എന്നത് ഇക്കാര്യം രാഷ്ട്രീയമായി നേരിടുന്നതിന് സര്‍ക്കാരിന് തടസ്സമാവുകയും ചെയ്യുന്നു. എങ്കിലും ഒരു ഭാഗ്യപരീക്ഷണം എന്ന നിലയില്‍ ”രാഷ്ടീയപാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുന്നു” എന്ന് എല്ലാദിവസവും, എല്ലാവേദികളിലും പ്രധാനമന്ത്രി പറയുന്നു. ഇതൊന്നും ശ്രദ്ധിക്കാതെ കര്‍ഷകര്‍ ദിനംതോറും പുതിയ തലങ്ങളിലേക്ക് സമരം പുരോഗമിപ്പിക്കുകയാണ്. സമരത്തിന് പൊതുജനപിന്തുണ വര്‍ദ്ധിക്കുന്നതോടൊപ്പം അനേക പ്രമുഖര്‍ അതിനുള്ള പങ്കാളിത്തം അറിയിക്കുകയും ചെയ്യുന്നു; കാനഡാ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയും ലോകബാങ്ക് മുന്‍മുഖ്യ സാമ്പത്തിക ഉപദേഷ്ടവായ പ്രമുഖസാമ്പത്തിക ശാസ്ത്രജ്ഞന്‍ കൗശിക് ബസുവും അക്കൂട്ടത്തില്‍ പെടുന്നു.

ഇവിടെ പരാമര്‍ശിക്കേണ്ട ഒന്നാമത്തെ വിഷയം, ഭാരതത്തിന്റെ ഭരണഘടനയില്‍ കേന്ദ്ര സംസ്ഥാനാവകാശങ്ങളെ നിര്‍ണ്ണയിക്കുന്ന കണ്‍കറന്റ് ലിസ്റ്റിലെ 33-ാമത്തെ വകുപ്പനു സരിച്ച് കൃഷിയുടെ ഉല്പാദനം, വിപണനം, വിതരണം എന്നിവ  കേന്ദ്ര സംസ്ഥാനസര്‍ക്കാരുകള്‍ പരസ്പരം കൂട്ടായി നിയ ന്ത്രിക്കേണ്ടതാണ്. എന്നാല്‍ ഇവിടെ സംസ്ഥാനങ്ങളുടെ അവകാശവും പങ്കാളിത്തവും പൂര്‍ണ്ണമായും അവഗണിച്ചുകൊണ്ടാണ് ഈ നിയമനിര്‍മ്മാണം നടത്തിയിട്ടുള്ളത്. ഇത് ഭാരതത്തിന്റെ ഫെഡറല്‍ സ്വഭാവത്തിനെതിരെ വലിയ വെല്ലുവിളി ഉയര്‍ത്തുന്നു എന്നും ഇത് ഇന്‍ഡ്യന്‍ ജനാധിപത്യത്തിന് ദൂരവ്യാപകമായ ദോഷഫലമാണ് ഉണ്ടാക്കാന്‍ പോ കുന്നത് എന്നും വിമര്‍ശകര്‍ ആരോപിക്കുന്നു.

ഹരിതവിപ്ലവം ഫലപ്രദമായി നടപ്പിലാക്കിയ ഭാരതത്തിന്റെ പ്രധാനപ്പെട്ട കാര്‍ഷിക സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന, ഗുജറാത്ത് തുടങ്ങിയ ഇടങ്ങളിലെ സ്ഥിതി കേരളത്തിലേതില്‍ നിന്നും തുലോം വ്യത്യസ്തമാണ്. കര്‍ഷകര്‍ കൃഷി ഇറക്കാന്‍ കടംവാങ്ങുകയും വിളവ് ശേഖരിച്ചു കഴി ഞ്ഞാല്‍ എത്രയും വേഗം വിറ്റഴിച്ച് കടം വീട്ടുകയും തുടര്‍
കൃഷിക്ക് ഒരുങ്ങുകയും ചെയ്യണം. ഇവിടെയാണ് വിത്തിറക്കാനുള്ള ചെലവിനായി കടം വാങ്ങുന്നതിന് ബാങ്കുകളുടെ സഹായവും വിളവിന്റെ ശേഖരണം, വില്പന എന്നിവക്ക് സര്‍ക്കാരിന്റെ സഹായവും ആവശ്യമായിവരുന്നത്. ബാങ്കുകള്‍ പലപ്പോഴും കര്‍ഷക സൗഹൃദമാകാറില്ല, പ്രത്യേകിച്ചും ചെറുകിടക്കാരുടെ കാര്യത്തില്‍. അപ്പോള്‍ അവര്‍ വന്‍പലിശക്കാരായ സ്വകാര്യ പണമിടപാടുകാരെ സമീപിക്കേണ്ടിവരുന്നു. കടം അടച്ചു തീര്‍ക്കാന്‍ വിളവ് എത്രയും വേഗം വിറ്റേമതിയാകൂ.

വിളവെടുപ്പ് കഴിഞ്ഞാല്‍ സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ച മിനിമം സപ്പോര്‍ട്ട്‌പ്രൈസ് (താങ്ങുവില -എം. എസ്. പി.) നിശ്ചയിച്ച് സര്‍ക്കാര്‍ അവ വാങ്ങുകയും ശേഖരിച്ച് ആഭ്യന്തര വിതരണത്തിനും കയറ്റുമതിക്കും സൗകര്യം ഒരുക്കുകയും ചെയ്താല്‍ കര്‍ഷകന്റെ ബുദ്ധിമുട്ട് വലിയൊരളവുവരെ കുറക്കാന്‍ സാധിക്കും. അതിനായി നിര്‍ദ്ദിഷ്ട ഇടവേളകളില്‍ സര്‍ക്കാര്‍ താങ്ങുവില നിശ്ചയിക്കുകയും പുതുക്കുകയും ചെയ്തുവന്നു. അതോടൊപ്പം ”കാര്‍ഷിക ഉല്പന്ന വിപണന കമ്മറ്റി”യുടെ (ഏ.പി.എം.സി) ചുമതലയില്‍ ”മണ്ഡി” എന്നറിയപ്പെടുന്ന വില്പന കേന്ദ്രങ്ങള്‍ സ്ഥാപിച്ചുമിരുന്നു.

ഭാരതത്തില്‍ ആകെ 6630 ഏ.പി.എം.സി.കളാണ് ഉള്ളത്. ഇവ മുഴുവന്‍ ആവശ്യത്തിന് തികയില്ല എങ്കിലും വലിയൊരാശ്വാസമായിരുന്നു കര്‍ഷകര്‍ക്ക്. അതോടൊപ്പം ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്‍ഡ്യയുടെ (എഫ്.സി.ഐ.) സംഭരണശാലകളിലൂടെ പ്രാദേശിക വിതരണവും നടന്നിരുന്നു. മുന്‍പറഞ്ഞ മണ്ഡികളിലെ വിപണനം പ്രാദേശികസമിതികള്‍ തന്നെയാണ് നിര്‍വ്വ
ഹിച്ചിരുന്നത് എന്നതിനാല്‍ കര്‍ഷകനും വ്യാപാരിയും തമ്മില്‍ നേരിട്ടുള്ള ബന്ധവും ഉണ്ടായിരുന്നു. മണ്ഡികളിലെ ക്രയവിക്രയത്തിന് മൂന്നിനം ഫീസ് ഈടാക്കിയിരുന്നു. എന്നാല്‍ പോലും ഈ ഇടപാടുകള്‍ വലിയൊരളവുവരെ സുതാര്യവും സൗകര്യപ്രദവും ആയിരുന്നു എന്നാണ് കര്‍ഷകരുടെ ഭാഷ്യം.എന്നാല്‍ പുതിയ നിയമമനുസരിച്ച് താങ്ങുവില, മണ്ഡികള്‍, സംഭരണശാലകള്‍ എന്നിവ ഇല്ലാതാകും എന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു.

താങ്ങുവില എടുത്തുകളയില്ല എന്ന് സര്‍ക്കാര്‍ പറയുമ്പോഴും അതിന്റെ പ്രസക്തി പുതിയ നിയമം നടപ്പായാല്‍ ഇല്ലാതാകും എന്നാണ് കര്‍ഷകര്‍ ആണയിട്ട് പറയുന്നത്. കൂടാതെ നേരിട്ടോ, ഏജന്റുമാര്‍ വഴിയോ ഇന്റര്‍നെറ്റ് വഴിയോ ഒരു നിയന്ത്രണവുമില്ലാതെ ഉല്പന്നങ്ങള്‍ വാങ്ങാനും വിപണനം ചെയ്യാനും സാധിക്കുന്ന അവസ്ഥ വന്നാല്‍ അവിടെ സമ്പന്നകോര്‍പ്പറേറ്റുകള്‍ കടന്നുവരികയും അവര്‍ സാവകാശം, ശേഖരണം, വിപണനം, വില്പനഎന്നിവയില്‍  മാത്രമല്ല കൃഷിയിടങ്ങളിലും വിത്ത്‌വിതരണത്തിലും വളത്തിന്റെ കാര്യത്തിലും എല്ലാം ആധിപത്യം സ്ഥാപിക്കുകയും അവയെല്ലാം അവരുടെ ഹിതാനുസരണം നിയന്ത്രിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്യും എന്നാണ് കര്‍ഷകര്‍ ഭയപ്പെടുന്നത്. മൊബൈല്‍ഫോണ്‍ രംഗത്തും ഇന്റര്‍നെറ്റ് ഡേറ്റാരംഗത്തും റിലയന്‍സ് സര്‍വ്വാധിപത്യം സ്ഥാപിച്ച് പൊതു മേഖലാ കമ്പനിയെ ഉള്‍പ്പടെ എല്ലാകമ്പനികളെയും പ്രതിസന്ധിയിലാക്കിയത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് കര്‍ഷകസമരക്കാര്‍ റിലയന്‍സ് സേവനം ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. 1995 നു ശേഷം ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണ ത്തിന്റെയും ഇരകളായി ഭാരതത്തില്‍ 296438 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഈ നിയമംകൂടെ പ്രാബല്യത്തിലായാല്‍ഈ സംഖ്യ പതിന്മടങ്ങ് വര്‍ദ്ധിക്കും എന്നവര്‍ പറയുന്നു. മോണ്‍സാന്റോയും മറ്റ് രണ്ട് ആഗോളവിത്ത് വിതരണകമ്പനികളും പരുത്തിക്കുരുവിത്തിന്റെ മേഖലയില്‍ നടത്തിയ കടന്നുകയറ്റവും അതുമൂലമുണ്ടായ കൃഷിനാശവും, പരിസ്ഥിതി വിപത്തും കര്‍ഷക ആത്മഹത്യയും ഉദാഹരണമായി അവര്‍ ചൂണ്ടിക്കാണിക്കുന്നു (ഗ്രീന്‍ക്വീന്‍രേഖ 2019 നവം. 11; റീസെറ്റ്. ഓര്‍ഗ് – ലൈഫ്, സയന്‍സ്, സൊസൈറ്റി ആന്‍ഡ് പോളിസി 2017 ഡിസം ബര്‍ റിപ്പോര്‍ട്ട് എന്നിവ കാണുക).

മണ്ഡികളില്‍ ഏര്‍പ്പെടുത്തുന്ന ചുങ്കത്തിലൂടെ പ്രതിവര്‍ഷം 3500 കോടിരൂപയാണ് പഞ്ചാബ് സര്‍ക്കാരിന് മാത്രം ലഭിക്കുന്നത്. ഇതി ല്ലാതായാല്‍ അവിടത്തെ പല വികസനപദ്ധതികളെയും അത് ദോഷമായി ബാധിക്കും എന്നവര്‍ ഉറപ്പിച്ച് പറയുന്നു. താങ്ങുവില അനുസരിച്ച് ഏ.പി.എം.സി വാങ്ങുന്നതാണ് എഫ്.സി.ഐ ശേഖരിച്ച് വിതരണം ചെയ്യുന്നത്. ഇതില്ലാതായാല്‍ രാജ്യത്തെ ഏറ്റവും കൂടുതല്‍ ധാന്യം സംഭരിക്കാന്‍ നല്‍കുന്ന പഞ്ചാബും ഹരിയാനയും മാത്രമല്ല എഫ്.സി.ഐ വിതരണത്തെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിലെ റേഷന്‍ ലഭിക്കുന്ന പാവപ്പെട്ടവരും അരിയും ഗോതമ്പും, ഉരുളക്കിഴങ്ങും, പയര്‍വര്‍ഗ്ഗങ്ങളും, തക്കാളിയും ഉള്ളിയും ഒക്കെ വാങ്ങുന്ന മറ്റ് ഉപഭോക്താക്കളും കഷ്ടത്തിലാകും.

മലയാളി കര്‍ഷകന് ഇനി നെല്ല്, റബ്ബര്‍, കാപ്പി, കുരുമുളക്, ഏലം, തേയില തുടങ്ങിയവക്ക് താങ്ങുവിലവേണമെന്ന് പറഞ്ഞ് സര്‍ക്കാരിന്റെ മുന്‍പില്‍ ശബ്ദമുണ്ടാക്കാനോ സമരം ചെയ്യാനോ കഴിയില്ല. അതോടൊപ്പം ഇവയുടെ ഇറക്കുമതി ചുങ്കം അന്താരാഷ്ട ഉടമ്പടിയുടെ ഭാഗമായി കുറക്കുകയും കൂടെ ചെയ്താല്‍ ഇപ്പോഴേ നടുവൊടിഞ്ഞിരിക്കുന്ന കേരള കര്‍ഷകന്റെ ജീവിതം തികച്ചും ഇരുളടഞ്ഞതാകും. കരാര്‍ കൃഷിനിയമവും ഇതേ ഫലം തന്നെയാണ് സൃഷ്ടിക്കുക. ബഹു. പ്രധാനമന്ത്രിയുടെ  ”ഈ നിയമങ്ങള്‍ രാജ്യത്ത് മൂലധന നിക്ഷേപം വര്‍ദ്ധിക്കാന്‍ ഇടയാക്കും” എന്ന ഡിസംബര്‍ 12 -ാം തീയ്യതിയിലെ പ്രസ്താവന ഈ പശ്ചാ ത്തലത്തില്‍ ചേര്‍ത്ത് വായിക്കാവുന്നതാണ്.

അതോടൊപ്പം ”തുടക്കത്തില്‍കുറച്ച് ബുദ്ധിമുട്ടായാലും ദീര്‍ഘകാ ലാടിസ്ഥാനത്തില്‍ ഗുണകരമായിരിക്കും” എന്ന കേന്ദ്ര കൃഷിവകുപ്പ് മന്ത്രിയുടെ പ്രസ്താവനയും ചേര്‍ത്ത് വായിക്കണം. ഈ ”തുടക്കം” എന്നതിന് എത്ര ദൈര്‍ഘ്യം ഉണ്ടാകും എന്നും അതിനിടക്ക് എത്ര കര്‍ഷകര്‍ ആത്മഹത്യ ചെയ്യേണ്ടിവരും എന്നും അദ്ദേഹം പറയുന്നില്ല. ഏ.പി.എം.സി. ഇല്ലാ
താകുന്നതോടെ  ഇടനിലക്കാര്‍ ഒഴിവാകുന്നത് ഗുണകരമാണ് എന്ന സര്‍ക്കാര്‍ വാദത്തെ ബീഹാര്‍ അനുഭവം ചൂണ്ടിക്കാണിച്ച് അത് വിപരീതഫലമേ ഉണ്ടാക്കൂ എന്നും ബാങ്കുകള്‍ ചെറുകിട കര്‍ഷകര്‍ക്ക് കടം നല്കാത്ത സാഹചര്യത്തില്‍ ഇവര്‍ നല്‍കുന്ന ചെറുവായ്പ്പാ സഹായം വലിയ ആശ്വാസമാണ് എന്നും കര്‍ഷകര്‍ പറയുന്നു.

ആവശ്യവസ്തുനിയമവും സര്‍ക്കാര്‍ അവകാശ പ്പെടുന്നതുപോലെ ഗുണകരമല്ല എന്നാണ് കര്‍ഷകരുടെ നിലപാട്. ഈ നിയമത്തിന്റെ പരിധിയില്‍ നിന്നും ഇന്‍ഡ്യയിലെ കര്‍ഷകരുടെ മിക്കവാറും എല്ലാ ഉല്പന്നങ്ങളും ഒഴിവാക്കുകയും അവ കോര്‍പ്പറേറ്റുകള്‍ക്ക് യഥേഷ്ടം സംഭരിക്കാന്‍ സൗകര്യമുണ്ടാക്കുകയും ചെയ്തിരിക്കുകയാണ്. വന്‍കിട മൂലധനകുത്തകകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ കീഴടങ്ങുകയാണ് എന്ന പ്രതിപക്ഷ ആക്ഷേപത്തിന്  കഴ മ്പുണ്ട് എന്ന് ചിന്തിക്കേണ്ടിവരുന്നു.

1996 ലെ തര്‍ക്കപരിഹാരനിയമം പുതുക്കി നിശ്ചയിക്കുന്ന ഈ നിയമത്തില്‍ ആര്‍ക്കാണ് ആര്‍ബിറ്ററേറ്ററാകാന്‍ യോഗ്യതയുള്ളത് എന്നത് വ്യക്തമായി പറയുന്നില്ല.അതും കൂടാതെ ഒരു വിദേശിക്ക് ഈ വിധത്തില്‍ പ്രവര്‍ത്തിക്കാനുണ്ടായിരുന്ന നിരോധനം നീക്കിയിരിക്കുകയുമാണ്. ഇത് വളരെ അപകടകരമായ അവസ്ഥയാണ് സൃഷ്ടിക്കുന്നത്. വിദേശ കോടതി കളില്‍ പോയി കേസ് നടത്താന്‍ എത്ര കര്‍ഷകര്‍ക്ക് സാധിക്കും എന്നത് ഗൗരവമുള്ള ചോദ്യമായി അവശേഷിക്കും. അതോ ടൊപ്പം ഒരു കേസുണ്ടായാല്‍ അപേക്ഷകന് സ്വാഭാവികമായി നിരോധന ഉത്തരവ് ലഭിക്കാന്‍ മുന്‍ നിയമത്തില്‍ ഉണ്ടായിരുന്ന അവകാശം ഇല്ലാതാക്കുകയും ചെയ്തിരിക്കുന്നു. കൃഷിയുടെ കമ്പനിവല്‍ക്കരണമാണ് ഇവിടെ നടത്താന്‍ ശ്രമിക്കുന്നത് എന്ന കര്‍ഷകരുടെ ആക്ഷേപം തള്ളിക്കളയാന്‍ വയ്യ.

കര്‍ഷകരുടെ സമരത്തെ കേന്ദ്ര സര്‍ക്കാര്‍ നേരിട്ട ശൈലിയും പരിശോധിക്കേണ്ടതാണ്. ഇതൊരു രാഷ്ട്രീയസമരം അല്ലാതി രിക്കുകയും തികച്ചും സമാധാനപരമായിട്ടുള്ളതും ആയിരിക്കെ  പതിവുപോലെ ബാരിക്കേടുകളുയര്‍ത്തിയും, പോലീസിനെ വിന്യസിപ്പിച്ചും നേരിടാനാണ് തുടക്കത്തില്‍ ശ്രമിച്ചത്. അത് ഫലം കാണാതെവന്നപ്പോള്‍ എതിര്‍പ്രചാരണവും ആയു ധമാക്കുന്നു. കര്‍ഷകരെ രാഷ്ട്രീയപാര്‍ട്ടികള്‍ തെറ്റിദ്ധരി പ്പിക്കുകയാണ് ഇടനിലക്കാരുടെയും ഹുണ്ടികകടം കൊടുപ്പുകാരുടെയും പ്രചരണത്തില്‍ കര്‍ഷകര്‍ പെട്ടുപോയി എന്നൊക്കെയാണ് തുടര്‍ച്ചയായ വാദം. യാതൊരു രാഷ്ട്രീയ കക്ഷിക്കും ഈ സമരത്തില്‍ നേരിട്ട് ബന്ധപ്പെടാന്‍ കര്‍ഷകര്‍ അവസരം നല്‍കിയിട്ടില്ല എന്നതാണ് സത്യം. പ്രശ്‌നപരിഹാരത്തിന് നടത്തിയ കൂടിയാലോചനകളില്‍ ഒരു രാഷ്ട്രീയ നേതാവ് പോലും കര്‍ഷകരെ പ്രത്രിനിധീകരിച്ചോ അല്ലാതെയോ ഉണ്ടായിരുന്നില്ല.

ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ഖട്ടാര്‍ സമരക്കാരെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ എന്നാണ് വിശേഷിപ്പിച്ചത്. പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരാണ് ഈ സമരത്തിന് നേതൃത്വം നല്‍കുന്നത് എന്നത് സത്യമാണ്. പക്ഷെ അവര്‍ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കര്‍ഷകര്‍ ആയി രക്കണക്കായാണ് ദിനവും പുതുതായി വന്നുകൊണ്ടിരിക്കുന്നത്. വിവാദനിയമം പൂര്‍ണ്ണമായും പിന്‍വലിക്കുക എന്ന ഒരേ ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ച് നില്‍ക്കുന്നു ആഴ്ചകളായി. ഇനി മാസങ്ങള്‍ തെരുവില്‍ കഴിയേണ്ടി വന്നാലും, അവിടെവച്ച് മരിക്കേണ്ടി വന്നാലും പിന്‍തിരിയില്ല എന്നവര്‍ ആണയിട്ട് പറയുന്നു (ദിവസേന ഒരു കര്‍ഷകന്‍ വീതം പ്രതിഷേധയിടങ്ങളില്‍ മരിക്കുന്നുണ്ട്). പ്രസിഡന്റില്‍ നിന്നും വിശിഷ്ടാംഗീകാരം നേടിയിട്ടുള്ളവര്‍ അത് തിരികെ നല്‍കി കര്‍ഷകരോട് ആഭിമുഖ്യം അറിയിക്കുന്നു. പതിവ് ശൈലിയില്‍ ഈ വിഷയം പരിഹരിക്കാന്‍ സധിക്കില്ല എന്നാണ് സന്ദേശം.”കര്‍ഷകരുമായി ഒരു ധാരണ ഉണ്ടാകുന്നതു വരെ നിയമം നടപ്പാക്കുന്നത്
നിര്‍ത്തിവക്കാമോ” എന്ന ബഹു. സുപ്രീം കോടതിയുടെ ചോദ്യം പോലും അംഗീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറല്ല.

നമുക്ക് മഹാത്മാവിന്റെ സ്വപ്നത്തിലേക്ക് തിരിച്ച് വന്ന് ഈ ചര്‍ച്ച ഉപസംഹരിക്കാം. ഭാരതത്തിന്റെ ഭക്ഷണത്തിന് വിഭവം നല്‍കുന്നത് കര്‍ഷകരാണെന്ന ഗാന്ധിജിയുടെ കാഴ്ചപ്പാട് വ്യതിചലനത്തിന് വിധേയമാകുന്നു എന്ന് വിലയി രുത്തേണ്ടിയിരിക്കുന്നു. കൃഷി ഒരു സാംസ്‌കാരിക വിഷയമല്ല, വ്യവസായമാണ് എന്ന് തിരുത്തി കുറിക്കപ്പെട്ടിരിക്കുന്നു. ഈ മേഖലയില്‍ ഏതൊരു വ്യക്തിക്കും കമ്പനിക്കും യാതൊരു നിയന്ത്രണവുമില്ലാതെ ഒരുചോദ്യവും ചോദിക്കാന്‍ സാധിക്കാത്ത വിധം ഇടപെടാന്‍ കഴിയുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഇത് കൃഷിയെ കര്‍ഷകനില്‍ നിന്നും വിടര്‍ത്തി അദൃശ്യശക്തികളുടെ കൈകിലേക്ക് എത്തിക്കുന്നു. എന്ത് എങ്ങിനെ എവിടെ കൃഷിചെയ്യണം, എപ്പോള്‍ ഏത് വിലക്ക് വില്‍ക്കണം; വിത്ത്, വളം, കീടനാശിനി, കൃഷിയന്ത്രങ്ങള്‍ എവിടെ നിന്ന് വാങ്ങണം, എന്നൊക്കെ മറ്റുള്ളവര്‍ തീരുമാനിക്കും, കര്‍ഷകന് കൃഷി ചെയ്യണമെങ്കില്‍ ഇക്കാര്യങ്ങള്‍ നിര്‍ദ്ദേശിക്കുന്നവരുടെ കല്പനക്ക് വിധേയമായി അത് ചെയ്യേണ്ടിവരും.

ഭാരതത്തിന്റെ ആത്മാവ് ഗ്രാമങ്ങളില്‍ നിന്നും കോര്‍പ്പറേറ്റ് ഡയറക്ടര്‍ ബോര്‍ഡുകളുടെ ശീതീകരിച്ച യോഗമുറികളിലേക്ക് പറിച്ചുനടപ്പെടും. രാഷ്ട്രപിതാവിന് വിസ് മൃതിയില്‍ അന്ത്യവിശ്രമം വിധിക്കപ്പെടും. കര്‍ഷകരെ സഹായി ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ ഈ സാഹചര്യത്തില്‍ ചെയ്യേണ്ടത് രണ്ട് കാര്യങ്ങളാണ് എന്നാണ് ഞാന്‍ കരുതുന്നത്. ഒന്നാമത് കൃഷിയിറക്കുന്ന സമയത്ത് കര്‍ഷകന് ആവശ്യമായ കടം കുറഞ്ഞ പലിശക്ക് നേരിട്ടോ ബാങ്കുകള്‍ വഴിയോ ലഭിക്കുന്നു എന്ന് ഉറപ്പാക്കുക. രണ്ടാമത് വിളകള്‍ക്ക് കര്‍ഷകരുമായി ആലോചിച്ച് ചിലവിനനുസൃതമായ താങ്ങുവില നിശ്ചയിച്ച് അവ വാങ്ങി ശേഖരിച്ച് വിതരണത്തിനും കയറ്റുമതിക്കും ഉള്ള ക്രമീകരണം ചെയ്യുക. ഇതല്ലാതെ മറ്റുള്ളവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് അവര്‍ക്ക് നല്‍കും എന്ന് പറയുന്ന ഒരുസഹായവും കര്‍ഷകന് പ്രയോജനപ്പെടില്ല, അവന്റെ ദുരിതം കൂട്ടുകയേഉള്ളൂ.

ജനപ്രതിനിധികള്‍ നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കണം – പരിശുദ്ധ കാതോലിക്കാ ബാവ

കോട്ടയം: ജനപ്രതിനിധികള്‍ സത്യസന്ധത മുഖമുദ്രയാക്കണമെന്നും, വിവേചനം കൂടാതെ കര്‍ത്തവ്യ ബോധത്തോടുകൂടി ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കണമെന്നും മുഖം നോക്കാതെ നീതിയുടെ പക്ഷത്ത് നിലയുറപ്പിച്ചുകൊണ്ട് പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധരാകണമെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജാതിമത ചിന്തകള്‍ക്ക് അതീതമായി സ്‌നേഹിക്കുവാനും സ്‌നേഹിക്കപ്പെടുവാനുമുളള മാനസികാവസ്ഥ ജനപ്രതിനിധികള്‍ക്ക് എപ്പോഴും ഉണ്ടാകണം. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ ആദരിക്കുന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു. എം.ജി. യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക്ക് തോമസ് മുഖ്യ പ്രഭാഷണം നടത്തി. വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ. ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, മാനേജിങ് കമ്മറ്റി അംഗം പ്രൊഫ. സാജു ഏലിയാസ്, ജനപ്രതിനിധികളായ അച്ചന്‍കുഞ്ഞ് ജോണ്‍, ആനി മാമ്മന്‍, ജിബി ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

പി.സി. ജോര്‍ജ് എം.എല്‍.എ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു – ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: സഭാ തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ നീതിന്യായ വ്യവസ്ഥകളെ വെല്ലുവിളിച്ചുകൊണ്ട് പാത്രിയര്‍ക്കീസ് വിഭാഗം നടത്തുന്ന സത്യാഗ്രഹത്തിന് പിന്തുണ പ്രഖ്യപിച്ച് പി.സി. ജോര്‍ജ് എം.എല്‍.എ നടത്തിയ പ്രസ്താവന രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വച്ചുളളതാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഇന്ത്യന്‍ ഭരണഘടനയ്ക്ക് കൂറും വിധേയത്വവും പ്രഖ്യാപിച്ചു കൊണ്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്ന ഒരു ജനപ്രതിനിധി രാജ്യത്തിന്റെ നിയമവ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ട് സംസാരിച്ചത് നിയമലംഘനമാണ്. പാത്രിയര്‍ക്കീസ് വിഭാഗം നേരിടുന്നത് അന്യായമായ വിധിയാണെന്നു പ്രസ്താവിക്കാന്‍ പി.സി. ജോര്‍ജിനെ പ്രേരിപ്പിച്ചത് എന്ത് സംഗതിയാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇരു വിഭാഗത്തെയും വിശദമായി കേട്ടതിന് ശേഷം ഇന്ത്യയുടെ പരമോന്നത കോടതി പുറപ്പെടുവിച്ച വിധിയെ പരസ്യമായി തെരുവില്‍ വിമര്‍ശിക്കുന്നത് നിയമസഭാംഗത്തിന് ചേരുന്ന പ്രവൃത്തിയല്ല. വാസ്തവ വിരുദ്ധമായ കണക്കുകള്‍ നിരത്തി വോട്ട് ശക്തിയുണ്ടെന്ന് തെറ്റു ധരിപ്പിച്ച് നിയമം അനുസരിക്കാത്ത ആളുകളെ വീണ്ടും നിയമ നിഷേധത്തിന് പ്രേരിപ്പിക്കുന്ന രീതി തികച്ചും അപലപനീയമാണ്. കോടതിയില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗത്തിന് നീതി ലഭിക്കുന്നില്ല എന്നു പറയുന്നവര്‍ കോടതി വിധികള്‍ അവര്‍ക്ക് എതിരായി വരുന്നതിന്റെ കാരണം ഇതുവരെ പരിശോധിക്കാന്‍ ശ്രമിക്കാത്തത് ഖേദകരമാണ്. കീഴ്‌കോടതി മുതല്‍ സുപ്രീം കോടതി വരെ 35-ല്‍ പരം ന്യായാധിപന്മാര്‍ പരിഗണിച്ച് തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതായ വിഷയമാണ് ഇപ്പോള്‍ സഭയ്ക്ക് മുന്നില്‍ ഉളളത്. കേസുകള്‍ കൊടുക്കുകയും വിധികള്‍ വരുമ്പോള്‍ അനുസരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പ്രവണതയാണ് പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ ഭാഗത്ത് നിന്ന് കണ്ടു വരുന്നത്. ഇതിനെ ജനപ്രതിനിധികളും മറ്റ് രാഷ്ട്രയനേതാക്കളും പിന്തുണയ്ക്കുന്നത് രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയെ തന്നെ അട്ടിമറിക്കുന്ന പ്രക്രിയയുടെ ഭാഗമാണെന്ന് പൊതുജനം മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നും മാര്‍ ദീയസ്‌കോറോസ് കൂട്ടിച്ചേര്‍ത്തു.

കല്ലറകളോടുള്ള അധിക്ഷേപം അപലപനീയം – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

കോട്ടയം: കക്ഷി ഭേദമെന്യേ മലങ്കരസഭയിലെ അനേകം വൈദികരുടെ ഗുരുവും, ജാതിമതഭേതമന്യേ സര്‍വ്വരുടെയും ആദരവുകള്‍ക്ക് പാത്രീഭൂതനുമായിരുന്ന പരേതനായ ഞാര്‍ത്താങ്കല്‍ കോരതുമല്‍പ്പാന്റെ കല്ലറ തകര്‍ത്ത പ്രവൃത്തി അപലപനീയമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. പാത്രിയര്‍ക്കീസ് വിഭാഗം തലവനായ ശ്രേഷ്ഠ കാതോലിക്കയുടെയും ഗുരുവാണ് മല്‍പ്പാനച്ചന്‍. ഓര്‍ത്തഡോക്‌സ് സഭ മൃതശരീരങ്ങളോട് അനാദരവു കാണിക്കുന്നു എന്ന് വ്യാജ ആരോപണം ഉന്നയിച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെ ഇത്തരത്തില്‍ ഒരു പ്രവൃത്തിക്കു മുതിര്‍ന്നത് വിരോധാഭാസമാണ്. കബറടക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വിദ്വേഷം നിലനിര്‍ത്തുന്നതിന്റെ അടയാളമായി മാത്രമേ ഇതിനെ കാണാനാവൂ.

വടവുകോട് സെന്റ് മേരീസ് പള്ളിയില്‍ കബറടക്കപ്പെട്ടിരിക്കുന്ന ഓര്‍ത്തഡോക്‌സ് വൈദികന്‍ ബഹു. ജോസഫ് വെണ്ടറപ്പിള്ളില്‍ അച്ചന്റെ കല്ലറയോടും ഏതാനും വര്‍ഷങ്ങള്‍ മുമ്പ് ഇതേ വിധത്തില്‍ അനാദരവ് കാട്ടിയിരുന്നു. മൃതശരീരങ്ങളോട് യഥാര്‍ത്ഥത്തില്‍ അനാദരവ് കാണിക്കുന്നത് ആരെന്ന് പൊതുസമൂഹം തിരിച്ചറിയണം. ഇന്‍ഡ്യയുടെ പരമോന്നത കോടതിയുടെ വിധി അനുസരിക്കാനുള്ള ഒരു വിഭാഗത്തിന്റെ വൈമനസ്യമാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം കാരണം. അക്രമങ്ങള്‍ സൃഷ്ടിക്കുന്ന ഇത്തരം പ്രവണത അവസാനിപ്പിക്കാതെ സഭാ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവില്ല. അക്രമികളെ കണ്ടുപിടിച്ച് എത്രയുംവേഗം നിയമത്തിനുമുമ്പാകെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

ഓര്‍ത്തഡോക്‌സ് സഭ ഉത്കണ്ഠ രേഖപ്പെടുത്തി

കോട്ടയം: നിയമപരിഷ്‌കാര കമ്മീഷന്റെ പേരില്‍ തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു എന്ന് പറയപ്പെടുന്ന ബില്ലിന്റെ കരടിന്റെ ഉളളടക്കത്തെക്കുറിച്ച് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വര്‍ക്കിങ് കമ്മറ്റി യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. ഈ നീക്കം ഇന്ത്യന്‍ ഭരണഘടനയോടും ജുഡീഷ്യറിയോടുമുളള വെല്ലുവിളിയാണ്. മഹത്തായ രാജ്യത്തിന്റെ നിയമങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ട് പരമോന്നത മദ്ധ്യസ്ഥനായ സുപ്രീം കോടതിയുടെ വിധിന്യായങ്ങളുടെ അന്തഃസത്തയ്ക്ക് വിരുദ്ധമായി മലങ്കര സഭയെ ഭിന്നിപ്പിച്ച് നിര്‍ത്താനുളള ശ്രമം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമുളളതാണെന്ന് സംശയിക്കേണ്ടി വരും. വിശ്വാസികളെ ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനുളള ശ്രമങ്ങളെ സഭ നിയമപരമായും ജനാധിപത്യപരമായ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയും പ്രതിരോധിക്കും. രാജ്യത്തിന്റെ നിയമമാകുന്ന സുപ്രീം കോടതി വിധിക്ക് എതിരെ നിയമ നിര്‍മ്മാണം നടത്താന്‍ സാധിക്കില്ല എന്ന് പ്രതികരിച്ച ഭരണാധികാരികള്‍ ഇത്തരം നീക്കങ്ങള്‍ക്ക് കൂട്ട് നില്‍ക്കരുത്. തികച്ചും ജനാധിപത്യപരമായ മാര്‍ഗ്ഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് ഭരണം നടത്തുന്ന സര്‍ക്കാര്‍ ജനാധിപത്യ മൂല്യങ്ങളെയും ഭരണഘടനാ സംവിധാനങ്ങളെയും മാനിച്ചുകൊണ്ട് നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ മാത്രം കര്‍ത്തവ്യ നിര്‍വ്വഹണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.

സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വര്‍ക്കിങ് കമ്മറ്റി യോഗത്തില്‍ മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്. ഡോ. സഖറിയാസ് മാര്‍ അപ്രേം, വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഫാ. അലക്‌സാണ്ടര്‍ ഏബ്രഹാം, വര്‍ക്കി ജോണ്‍, ജോര്‍ജ് മത്തായി നൂറനാല്‍, പ്രൊഫ. ജേക്കബ് കുര്യന്‍ ഓണാട്ട് എന്നിവര്‍ പ്രസംഗിച്ചു.

യുവജനപ്രസ്ഥാനം ഭരണഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു

കോട്ടയം: ഭരണഘടനയും ജനാധിപത്യവും പൗരന് ഉറപ്പാക്കുന്ന അവകാശങ്ങള്‍ സംരക്ഷിക്കുവാനും നടപ്പിലാക്കുവാനും ഭരണകര്‍ത്താക്കള്‍ തയ്യാറാകണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ. ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കോട്ടയം തിരുനക്കര ഗാന്ധിസ്‌ക്വയറില്‍ നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജന പ്രസ്ഥാനം പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആധ്യക്ഷം വഹിച്ചു. സഖറിയാസ് മാര്‍ നിക്കോളാവോസ് മെത്രാപ്പോലീത്താ മുഖ്യപ്രഭാഷണം നടത്തി. വൈദീക ട്രസ്റ്റി ഫാ. ഡോ. എം. ഒ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, സഭാ മാനേജിങ് കമ്മറ്റിയംഗം എ.കെ ജോസഫ്, യുവജനപ്രസ്ഥാനം വൈസ്പ്രസിഡന്റ് ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. അജി കെ തോമസ്, ഫാ. സൈബു സഖറിയാ, ഫാ, ജോമോന്‍ ചെറിയാന്‍, ഫാ. ഫിലിപ്പ് തോമസ്, ഫാ. ഫിലിപ്പോസ് ഫിലിപ്പോസ്, ട്രഷറര്‍ ജോജി പി. തോമസ്, കേന്ദ്ര സെക്രട്ടറി ഷിജോ കെ. മാത്യു, അഡ്വ. ജെയ്‌സി കരിങ്ങാട്ടില്‍, റോണി കുരുവിള, സബിന്‍ ഐപ്പ്, ബിബിന്‍ ജോസഫ്, അനീറ്റ സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

കണ്യാട്ട്‌നിരപ്പ് പളളി: പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP തളളി

ന്യൂഡല്‍ഹി: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ 1934-ലെ ഭരണഘടന പ്രകാരം കണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പളളി ഭരിക്കപ്പെടണമെന്നുളള കേരളാ ഹൈക്കോടതി വിധിക്ക് എതിരെ പാത്രിയര്‍ക്കീസ് വിഭാഗം നല്‍കിയ SLP ബഹു. സുപ്രീം കോടതി മൂന്ന് അംഗ ബെഞ്ച് തളളി. എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് പ്രകാരം കണ്യാട്ട്‌നിരപ്പ് പളളി വികാരി 1934-ലെ ഭരണഘടന പ്രകാരം തിരഞ്ഞെടുപ്പ് നടത്തി. അത് കോടതി നിയമിച്ച കമ്മീഷന്‍ റിക്കോര്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്രകാരം തയ്യാറാക്കിയ ലിസ്റ്റില്‍നിന്നും 1600-ല്‍ പരം പാത്രിയര്‍ക്കീസ് വിഭാഗക്കാരെ ഒഴിവാക്കി എന്നായിരുന്നു ആരോപണം. എന്നാല്‍ ഈ പരാതി ഹൈക്കോടതി പരിശോധിക്കുകയും തളളുകയും ചെയ്തിരുന്നു. ഈ വിധിയിന്മേല്‍ ഉളള അപ്പീലാണ് സുപ്രീം കോടതി ഇപ്പോള്‍ തളളിയത്.

കൂടാതെ പളളി സെമിത്തേരിയില്‍ ശവസംസ്‌ക്കാരം തടസ്സപ്പെടുത്തിയെന്നും അനധികൃതമായി സംസ്‌ക്കാരം നടത്തിയ മൃതശരീരം പുറത്തെടുക്കണമെന്ന് ആവശ്യപ്പെട്ട് വികാരി പെറ്റീഷന്‍ നല്‍കിയെന്നും, പളളിവക മരങ്ങള്‍ വെട്ടിയെന്നും, പളളിയുടെ നിയന്ത്രണത്തിലുളള സ്‌കൂളില്‍ അനധികൃത നിയമനങ്ങള്‍ നടത്തിയെന്നും ആരോപിച്ച് പളളി ഭരണം റിസീവറെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് പാത്രിയര്‍ക്കീസ് വിഭാഗം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

എന്നാല്‍ 2017 മുതല്‍ ഈ പളളിയുടെ വിവധ കേസുകള്‍ ബഹു. സുപ്രീം കോടതി തന്നെ തീര്‍പ്പ് കല്‍പ്പിച്ചിട്ടുളളതാണെന്നും 1934-ലെ ഭരണഘടന പ്രകാരമാണ് തിരഞ്ഞെടുപ്പ് നടന്നതെന്നും കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ നിന്ന് തന്നെ വ്യക്തമായി മനസ്സിലാവുന്നതാണെന്നും ജസ്റ്റീസ് മോഹന്‍ എം. ശാന്തനഗൗണ്ടര്‍, ജസ്റ്റീസ് വിനീത് സരണ്‍, ജസ്റ്റീസ് അജയ് രസ്‌തോഗി എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. ഇപ്പോഴത്തെ വാദങ്ങള്‍ക്ക് യാതൊരു പ്രസക്തിയുമില്ലന്ന് കണ്ടെത്തിയ കോടതി കേസ് തളളുകയാണെന്ന് വ്യക്തമാക്കി. ഓര്‍ത്തഡോക്‌സ് സഭയ്ക്ക് വേണ്ടി അഡ്വ. സദറുള്‍ അനാം, അഡ്വ. സി.യു. സിങ്, അഡ്വ. എസ്. ശ്രീകുമാര്‍ എന്നിവര്‍ ഹജരായി.