പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിക്കെതിരെയുളള അതിക്രമം പ്രതിഷേധാര്‍ഹം: ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം: കുന്നംകുളം പെങ്ങാമുക്ക് പളളിക്ക് സമീപം പരിശുദ്ധ കാതോലിക്കാ ബാവായെ പാത്രിയര്‍ക്കീസ് വിഭാഗം തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. സര്‍ക്കാര്‍ നടത്തുന്ന സമാധാന ചര്‍ച്ചകള്‍ അട്ടിമറിക്കാനുളള ഗൂഢശ്രമാണിത്. വളരെ ഗൗരവത്തോടെയാണ് സഭാ അദ്ധ്യക്ഷനു നേരെയുളള അക്രമത്തെ സഭ കാണുന്നത്. ഇന്ത്യന്‍ ഭരണഘടന ഒരു പൗരന് നല്‍കുന്ന മൗലീക അവകാശങ്ങളെ നിഷേധിക്കുന്ന ഇത്തരത്തിലുളള നടപടികള്‍ ദുഃഖകരമാണ്. സഭാ അദ്ധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവായെ ഭീഷണിപ്പെടുത്തിയും വാഹനം തടഞ്ഞും സഭാ തര്‍ക്കം പരിഹരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. ഈ അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് എതിരെ സര്‍ക്കാര്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ ആവശ്യപ്പെട്ടു.