പുതിയ നിയമ നിര്‍മ്മാണത്തിനു വേണ്ടിയുളള മുറവിളി അപഹാസ്യം  – മാര്‍ ദീയസ്‌കോറോസ്

കോട്ടയം : 2017 ജൂലൈ 3-ലെ സുപ്രീം കോടതി വിധി എന്താണെന്ന് വ്യക്തമായ ശേഷമാണ് കീഴ്ക്കോടതികള്‍ ആ വിധി നടപ്പിലാക്കുവാനുളള ഉത്തരവ് പുറപ്പെടുവിച്ചിട്ടുളളത്. അതിന്റെ പശ്ചാത്തലത്തില്‍ തന്നെയാണ് നാളിതുവരെ സര്‍ക്കാര്‍ ഈ ഉത്തരവുകള്‍ നടപ്പാക്കാന്‍ മുന്‍കൈയെടുത്തിട്ടുളളത്. വര്‍ഷങ്ങള്‍ നീണ്ട വ്യവഹാരങ്ങള്‍ക്ക് ശേഷം ബഹു. സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ക്ക് വിധേയപ്പെടുകയാണ് ജനാധിപത്യ വ്യവസ്ഥിതിയില്‍ ഏവരും സ്വീകരിക്കേണ്ട സമീപനമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ മാധ്യമ വിഭാഗം അദ്ധ്യക്ഷന്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ പറഞ്ഞു.

സുപ്രീം കോടതി വിധിയില്‍ തന്നെ നിയമനിര്‍മ്മാണത്തിന് സാധ്യതയുണ്ടെന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തികച്ചും ബാലിശമാണ്. കോടതി വിധി നടപ്പാക്കുകയല്ലാതെ ഒരു തരത്തിലും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കരുതെന്ന സുപ്രീം കോടതി വിധിയെ വിസ്മരിച്ചുകൊണ്ടാണ് പുതിയ നിയമനിര്‍മ്മാണത്തിന് ശ്രമിക്കുന്നത്. നിയമ നിര്‍മ്മാണം നടത്തി സുപ്രീം കോടതി വിധി അട്ടിമറിക്കുവാന്‍ വേണ്ടി സര്‍ക്കാരിന്റെ മേല്‍ സമ്മര്‍ദം ചെലുത്തുന്ന കുല്‍സിത ശ്രമത്തില്‍ നിന്നും പാത്രിയര്‍ക്കീസ് വിഭാഗം പിന്‍മാറണമെന്നും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മാര്‍ ദീയസ്‌കോറോസ് ആവശ്യപ്പെട്ടു.

പരിശുദ്ധ കാതോലിക്കാ ബാവയ്ക്കു സ്‌നേഹാദരവുകള്‍ നല്‍കി കവടിയാര്‍ കൊട്ടാരം

തിരുവനന്തപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ആയി ചുമതലയേറ്റ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് സ്‌നേഹാദരവുകള്‍ നല്‍കി തിരുവിതാംകൂര്‍ രാജകുടുംബം. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ ആയി സ്ഥാനമേറ്റ വലിയ പിതാവിനോടുള്ള ആദരസൂചകമായാണ് കൊട്ടാരത്തില്‍ ആദരവും സ്വീകരണവും നല്‍കിയത്. പൂയം തിരുനാള്‍ ഗൗരി പാര്‍വ്വതി ഭായ്, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് എന്നിവര്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിച്ചു.
തിരുവിതാംകൂര്‍ രാജകുടുംബവും മലങ്കര ഓര്‍ത്തഡോക്‌സ് സഭയും തമ്മിലുള്ള ശ്രേഷ്ഠമായ ബന്ധത്തെക്കുറിച്ച് പരിശുദ്ധ കാതോലിക്ക ബാവ എടുത്തു പറഞ്ഞു. ഉത്രാടം തിരുനാള്‍ മഹാരാജാവ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ വിവിധ പരിപാടികളില്‍ പങ്കെടുത്തു ധന്യമാക്കിയതും, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് മുന്‍ഗാമിയായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായെ ദേവലോകം അരമനയില്‍ എത്തി സന്ദര്‍ശിച്ചതും ബാവാ തിരുമേനി ഓര്‍ത്തെടുത്തു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സിരാകേന്ദ്രമായ കോട്ടയം പഴയ സെമിനാരിക്കു ആവശ്യമായ വസ്തുവകകളും തടിയുപകരണങ്ങളും സഭയ്ക്കായി ദാനം നല്‍കിയതും നന്ദിയോടെ ബാവാ തിരുമേനി അനുസ്മരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനായ പരിശുദ്ധ കാതോലിക്കാ ബാവ തിരുമനസ്സ് കവടിയാര്‍ കൊട്ടാരം സന്ദര്‍ശിക്കാന്‍ മനസ്സു കാണിച്ചത് വലിയൊരു അനുഗ്രഹമാണെന്നും വലിയ പിതാവിന്റെ പുതിയ സ്ഥാനലബ്ദി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മാത്രമല്ല കേരള സമൂഹത്തിന് മുഴുവന്‍ അനുഗ്രഹത്തിന് നിദാനമാവട്ടെ എന്നും രാജകുടുംബം ആശംസിച്ചു. ജനാധിപത്യം വരുന്നതിനു മുമ്പ് തന്നെ ജനങ്ങള്‍ക്ക് അധികാരം പകര്‍ന്നു നല്‍കിയവരാണ് തിരുവിതാംകൂര്‍ രാജവംശം.

‘ഒന്നും തങ്ങളുടേതല്ല ഈശ്വരനു ഉള്ളതാണ്, ഈശ്വരന്‍ എല്ലാവരുടേതുമാണ് ‘

എന്ന സങ്കല്‍പത്തില്‍ എല്ലാം ശ്രീപത്മനാഭന് സമര്‍പ്പിച്ചു മാതൃക കാട്ടിയെന്നും ബാവാ തിരുമേനി എടുത്തുപറഞ്ഞു.
തിരുവനന്തപുരം ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ്, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, സഭാ മാനേജിങ് കമ്മിറ്റി അംഗം ബാബുജി ഈശോ, മുന്‍ സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങളായ ഷാജി എബ്രഹാം, ജയ്‌സണ്‍ പി. വര്‍ഗീസ് എന്നിവരും പരിശുദ്ധ കാതോലിക്കാ ബാവയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Downloading the https://lopebet-casino.in/app.html is simple: Android users can download the APK from the Lopebet website, while iOS users can find the app in the App Store. Follow the installation instructions to start playing your favorite games anytime, anywhere.

സഭാ തര്‍ക്കം രമ്യമായി പരിഹരിക്കണം -ഓര്‍ത്തഡോക്‌സ് സഭ 

കോട്ടയം: മലങ്കര സഭാതര്‍ക്കം രമ്യമായി പരിഹരിക്കണമെന്ന് തന്നെയാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടെന്ന് സഭാ വക്താവ് ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്. എന്നാല്‍ സഭയുടെ പള്ളികള്‍ കൈയേറി, നിലവിലിരുന്ന ഭരണക്രമങ്ങള്‍ താറുമാറാക്കി അവയ്ക്കുവേണ്ടി കേസുകള്‍ നടത്തിയശേഷം തോല്‍വി സംഭവിച്ചപ്പോള്‍ കോടതി വിധി അംഗീകരിക്കില്ല എന്ന നിലപാട് സ്വീകരിച്ച് തെരുവില്‍ ഇറങ്ങി അക്രമങ്ങള്‍ നടത്തുകയും പൊതുജനത്തെ തെറ്റിധരിപ്പിക്കാന്‍ വ്യാജപ്രചരണം നടത്തുകയും ചെയ്യുന്ന പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ പ്രവൃത്തനങ്ങള്‍ അപലപനീയമാണ്. ഒരു വിശ്വാസിയെയും ഓര്‍ത്തഡോക്‌സ് സഭ പള്ളികളില്‍ നിന്നും ഇറക്കി വിടാന്‍ ശ്രമിച്ചിട്ടില്ല. ഇനി ശ്രമിക്കുകയുമില്ല. ആരുടെയും ആരാധനാ സ്വാതന്ത്ര്യം ഹനിക്കുവാന്‍ സഭ ശ്രമിച്ചിട്ടില്ല. പള്ളികള്‍ കോടതി വിധികള്‍ അനുസരിച്ച് ഭരിക്കപ്പെടണം എന്നു മാത്രമാണ് ഓര്‍ത്തഡോക്‌സ് സഭയുടെ ആവശ്യം. പാത്രിയര്‍ക്കിസ് വിഭാഗത്തിന് നീതി നിഷേധിക്കുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്. പ്രശ്‌നത്തിന് ശാശ്വത പരിഹാരമുണ്ടാകണമെങ്കില്‍ രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥകള്‍ അംഗീകരിക്കുക എന്നത് മാത്രമാണ് പരിഹാരം. ആരെയും ചേര്‍ത്തു നിര്‍ത്തുന്നതിന് ഓര്‍ത്തഡോക്‌സ് സഭ വിമുഖത കാണിച്ചിട്ടില്ല. എന്നാല്‍ ഭൂരിപക്ഷം അനുസരിച്ച് പള്ളികളോ അവയുടെ സ്വത്തുളോ വിഭജിക്കാനാവില്ല എന്ന് സുപ്രീം കോടതി സ്പഷ്ടമാക്കിയിട്ടുള്ളതാണ്്. മലങ്കര സഭയുടെ സ്വത്തുകളും പള്ളികളും ഒരു ട്രസ്റ്റാണെന്നും, അത് എന്നും ഒരു ട്രസ്റ്റായി നിലനില്‍ക്കുമെന്നുമാണ് കോടതി വിധിച്ചിട്ടുള്ളത്. അതിന് എതിരായി നിയമ നിര്‍മ്മാണം നടത്തുവാന്‍ ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുത്തിട്ടുള്ള നിലപാടിനോട് യോജിക്കുവാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഭാ തര്‍ക്കം : സുപ്രീം കോടതി വിധി മറികടക്കാനുളള ശ്രമം സര്‍ക്കാര്‍ ഉപേക്ഷിക്കണം   -പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: സുപ്രീം കോടതി വിധി മറികടന്ന് നിയമനിര്‍മ്മാണം വഴി മലങ്കര സഭാ തര്‍ക്കം പരഹരിക്കാനുളള ശ്രമങ്ങളില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്‍തിരിയണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിങ് കമ്മിറ്റി യോഗത്തില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. സുപ്രീം കോടതി  വിധി  മറികടക്കുന്ന നിയമനിര്‍മ്മാണത്തെ കേരളത്തിലെ പൊതുസമൂഹം ആശങ്കയോടെയാണ് കാണുന്നതെന്നും കാതോലിക്കാ ബാവാ പറഞ്ഞു. സഭയുടെ 2022 -2023 സാമ്പത്തിക വര്‍ഷത്തെ അര്‍ദ്ധ വാര്‍ഷിക ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു. യുക്രൈനില്‍ നിന്നും മടങ്ങി വന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൈതാങ്ങ് നല്‍കുന്നത് ഉള്‍പ്പെടെ വിവിധ ക്ഷേമ പദ്ധതികള്‍ ഉള്‍കൊളളിച്ചുകൊണ്ടുളള 916 കോടി രൂപയുടെ ബജറ്റ് യോഗം പാസാക്കി.

സഭയിലെ അര്‍ഹരായ വിധവകള്‍ക്ക് പ്രതിമാസ പെന്‍ഷന്‍ നല്‍കും. ആഗോളതാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സഭയുടെ ഇക്കേളജിക്കല്‍ കമ്മീഷന്റെ നേതൃത്വത്തില്‍ ഹരിത ഓഡിറ്റിംഗ് നടത്തുന്നതിന് തുക അനുവദിച്ചു. നെല്‍-ക്ഷീര കര്‍ഷകരെ ആദരിക്കുന്നതിനും തുക വകയിരുത്തി. സഭയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ ചാനലിന്റെ സാധ്യതാ പഠനത്തിനും തുക അനുവദിച്ചു.

മെത്രാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട 7 പേര്‍ക്ക് ജൂണ്‍ 2-ന് പരുമലയില്‍ വച്ച് റമ്പാന്‍ സ്ഥാനം നല്‍കും. ജൂലൈ 28-ന് പഴഞ്ഞി സെന്റ് മേരീസ് കത്തീഡ്രലില്‍ വച്ച് ഇവരെ മെത്രാപ്പോലീത്താമാരായി വാഴിക്കും. പുതുതായി രൂപീകരിക്കുന്ന അസോസിയേഷന്റെ പ്രഥമ യോഗം ഓഗസ്റ്റ്  4-ന് പത്തനാപുരം മൗണ്ട് താബോര്‍ ദയറാങ്കണത്തില്‍ നടക്കും. വൈദിക ട്രസ്റ്റി, അത്മായ ട്രസ്റ്റി, സഭാ മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുക്കും. മാനേജിങ് കമ്മിറ്റി അംഗങ്ങളായിരുന്ന ഫാ. യോഹന്നാന്‍ ശങ്കരത്തില്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, ഡോ. സി. ജെ. റോയി, പ്രൊഫ. കെ. കെ. വര്‍ക്കി എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം പൊതുജനാഭിപ്രായം തേടിയുളള സര്‍ക്കാര്‍ നടപടികള്‍ക്ക് എതിരെ മാനേജിങ് കമ്മിറ്റിയുടെ പ്രതിഷേധ പ്രമേയം അഡ്വ. ബിജു ഉമ്മന്‍ അവതരിപ്പിച്ചു.

പ്രതിഷേധ പ്രമേയം

മലങ്കരസഭാ കേസില്‍ വിശദമായ പരിശോധനകള്‍ക്കും വ്യവസ്ഥാപിതമായ കോടതി വ്യവഹാരങ്ങള്‍ക്കും ശേഷം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് അനുകൂലമായി ബഹുമാനപ്പെട്ട സുപ്രീം കോടതി നീതിപൂര്‍വ്വം പുറപ്പെടുവിച്ച അന്തിമ വിധി അട്ടിമറിക്കുന്നതിനായി ഭരണപരിഷ്‌കാര കമ്മീഷന്‍ ദുരുദ്ദേശപരവും പക്ഷപാതപരവുമായി ശുപാര്‍ശ ചെയ്ത നിയമ നിര്‍മ്മാണത്തെക്കുറിച്ച് പൊതുജന അഭിപ്രായം ക്ഷണിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത് പ്രതിഷേധാര്‍ഹമാണ്. രാജ്യത്തിന്റെ നിയമമായ സുപ്രീംകോടതി വിധി നടപ്പാക്കുവാന്‍ ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍, പ്രസ്തുത വിധിയെക്കുറിച്ച് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതു തന്നെ രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയും ജുഡീഷ്യറിയോടുള്ള അവഹേളനവും ഭരണഘടനാ ലംഘനവുമാണ്.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് കാലതാമസം വരുത്തുവാന്‍ മാത്രം ഉദ്ദേശിച്ചുള്ളതും കേട്ടുകേള്‍വിപോലുമില്ലാത്തതും പക്ഷപാതപരവും നിയമപരമായ നിലനില്പ് ഇല്ലാത്തതുമായ നിയമനിര്‍മ്മാണം എന്ന നിയമ പരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശയ്‌ക്കെതിരെയും പ്രസ്തുത ശുപാര്‍ശയെകുറിച്ച് സര്‍ക്കാര്‍ ഏകപക്ഷീയമായി നടത്തുന്ന പൊതുജനാഭിപ്രായം സ്വീകരിക്കല്‍ എന്ന നടപിക്കെതിരെയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ഇന്ന് സമ്മേളിക്കുന്ന മാനേജിംഗ് കമ്മറ്റിയുടെ ഈ യോഗം ഐകകണ്‌ഠ്യേന ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ബഹുമാനപ്പെട്ട സുപ്രീം കോടതി അന്തിമ വിധി പുറപ്പെടുവിച്ച്, അഞ്ച് വര്‍ഷം പൂര്‍ത്തിയാകാറാവുകയും വിധി നടത്തിപ്പ് പുരോഗമിക്കുകയും ചെയ്യുന്ന ഘട്ടത്തില്‍ ആയതിനെ അട്ടിമറിക്കുവാനും ഒരു വിഭാഗത്തെ സംരക്ഷിക്കുവാനും നടത്തുന്ന ഈ കുല്‍സിത നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ ഉടന്‍ പിന്മാറണമെന്നും ആവശ്യപ്പെടുന്നു.

മാനേജിങ് കമ്മിറ്റി യോഗം

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം 29-ന് രാവിലെ 10 മണിക്ക് കോട്ടയം പഴയ സെമിനാരിയില്‍ നടക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ യോഗം ചേരുന്നത് സംബന്ധിച്ച തീരുമാനമെടുക്കും. 2022 ഏപ്രില്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുളള അര്‍ദ്ധ വാര്‍ഷിക ബജറ്റ് അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍ അവതരിപ്പിക്കും.

പാമ്പാടി തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍ കൊടിയേറി

പാമ്പാടി : പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിനു പാമ്പാടി ദയറയില്‍ കൊടിയേറി. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ് മെത്രാപ്പോലീത്താ മുഖ്യ കാര്‍മികത്വം വഹി ച്ചു. ദയറ മാനേജര്‍ ഫാ. മാത്യു
കെ.ജോണ്‍, അസി. മാനേജര്‍ ഫാ. സി.എ.വര്‍ഗീസ്, ജനറല്‍ കണ്‍വീനര്‍ ഫാ. ജോസഫ് കെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. ഏപ്രില്‍ ഒന്നിനും രണ്ടിനുമാണു പ്രധാന പെരുന്നാള്‍.

കൂദാശയും താക്കോല്‍ ദാനവും നടത്തി

കൂട്ടിക്കല്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ കൂട്ടിക്കലില്‍ നടത്തുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോട്ടയം ചെറിയപള്ളി മഹാഇടവകയുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഭവനത്തിന്റെ കൂദാശയും, താക്കോല്‍ ദാനവും കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യുഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ നിര്‍വഹിച്ചു.


സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, കോട്ടയം ചെറിയപള്ളി വികാരി ഫാ. പി. എ. ഫിലിപ്പ്, സഹവികാരിമാരായ ഫാ. യുഹാനോന്‍ ബേബി, ഫാ. ജോസഫ് കുര്യന്‍ വട്ടകുന്നേല്‍, ട്രസ്റ്റി ജേക്കബ് മാത്യു മുട്ടുമ്പുറം മറ്റു മാനേജിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ധനസഹായം നല്‍കുന്നത് ക്രൈസ്തവ ധര്‍മ്മം – പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പാവപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കുന്നത് ഔദാര്യമല്ലെന്നും, ക്രൈസ്തവ ധര്‍മ്മമാണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ നടന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ഭവന നിര്‍മ്മാണ സഹായ വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. കൂടുതല്‍ സഹായ ധനം നല്‍കുക എന്നതാണ് സഭയുടെ ലക്ഷ്യമെന്നും പരിശുദ്ധ ബാവാ പറഞ്ഞു. ഭവന നിര്‍മ്മാണ സഹായ പദ്ധതി പ്രസിഡന്റ് ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, സഭാ വക്താവ് ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ഭവന നിര്‍മ്മാണ സഹായ പദ്ധതി കണ്‍വീനര്‍ ഡോ. കെ. രാജു ഫിലിപ്പ്, ഫാ.ഡാനിയേല്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.

എത്യോപ്യന്‍ പാത്രിയര്‍ക്കീസിന്റെ കബറടക്കം അഡിസ് അബാബയില്‍ നടത്തപ്പെട്ടു

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ അംഗമായിരിക്കുന്ന ഓറിയന്റല്‍ ഓര്‍ത്തഡോക്സ് പാരമ്പര്യത്തിലുള്‍പ്പെട്ട എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ആയിരുന്ന ആബൂനെ മെര്‍ക്കോറിയോസിന്റെ കബറടക്ക ശുശ്രൂഷ അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലില്‍ നടത്തപ്പെട്ടു.

മലങ്കര സഭയെ പ്രതിനിധീകരിച്ച് എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്, ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ്, നാഗ്പൂര്‍ സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോസി ജേക്കബ് എന്നിവര്‍ ശുശ്രൂഷകളില്‍ പങ്കെടുക്കുകയും, മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവായുടെ അനുശോചന സന്ദേശം കൈമാറുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

കോലഞ്ചേരി പള്ളിയിൽ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറ കണ്ടെത്തി

കോലഞ്ചേരി: 1653 ജനുവരി 3 ലെ ചരിത്രപ്രസിദ്ധമായതും വിദേശമേല്‍ക്കോയ്മയ്‌ക്കെതിരെ നടന്ന പ്രഥമ മുറ്റേവുമായ കൂനന്‍കുരിശു സത്യത്തിനു ശേഷം മാര്‍ത്തോമ്മ മെത്രാന്മാര്‍ എന്ന സ്ഥാനപ്പേരിലുള്ള തദ്ദേശിയരായ മെത്രാന്മാര്‍ ആയിരുന്നു മലങ്കര സഭയുടെ ഭരണ നിര്‍വ്വഹണം നടത്തിയിരുത്. ആ ശ്രേണിയില്‍ 1808 മുതല്‍ 1809 വരെ ഭരണം നടത്തിയിരുന്ന മലങ്കര സഭയുടെ പ്രധാന മേലദ്ധ്യക്ഷനായിരുന്നു ഏഴാം മാര്‍ത്തോമ്മ (മാര്‍ത്തോമ്മ ഏഴാമന്‍).

ഏഴാം മാര്‍ത്തോമ്മ

പാലായ്ക്ക് സമീപം കുറിച്ചിത്താനം എന്ന സ്ഥലത്ത് പകലോമറ്റം പള്ളിവടക്കേടത്ത് കുടുംബത്തില്‍ ജനനം. മാത്തന്‍ എായിരുന്നു പേര്. വളരെ ചെറുപ്പത്തിലെ ശെമ്മാശനും തുടർന്നു വൈദികനുമായ മാത്തന്‍ കത്തനാര്‍ക്കും കായംകുളം പീലിപ്പോസ് കത്തനാര്‍ക്കും ഒരുമിച്ച് ചെങ്ങൂര്‍ പള്ളിയില്‍ വച്ച് 1794 ഏപ്രില്‍ 17 ന് മാര്‍ത്തോമ്മ ആറാമന്‍ (ദീവാസിയോസ് ഒന്നാമന്‍) റമ്പാന്‍ സ്ഥാനം നല്‍കി. തുടർന്ന് 1796 മെയ് 5 ന് മാത്തന്‍ റമ്പാനെ, മാര്‍ത്തോമ്മ ഏഴാമന്‍ എന്ന പേരില്‍ മാര്‍ത്തോമ്മ ആറാമന്‍ മെത്രാനായി വാഴിച്ചു.

1808 ഏപ്രില്‍ 8 ന് മാര്‍ത്തോമ്മ ആറാമന്‍ കാലം ചെയ്തതിനെത്തുടർന്ന് മാര്‍ത്തോമ്മ ഏഴാമന്‍ മലങ്കര സഭയുടെ ഭരണ സാരഥ്യം ഏറ്റെടുത്തു. ഇദ്ദേഹത്തിന്റെ കാലത്താണ് മൂവായിരം പൂവരാഹന്‍ (10500 രൂപ) എട്ട് ശതമാനം പലിശയ്ക്ക് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ സ്ഥിര നിക്ഷേപമായി ഇടുന്നത് (1808 ഡിസംബര്‍ 1 ന്). ഇതില്‍ നിന്നു ലഭിക്കു പലിശ ധര്‍മ്മവിഷയങ്ങള്‍ക്ക് ഉപയോഗിക്കുവാനാണ് തീരുമാനിച്ചിരുത്. ഈ സ്ഥിര നിക്ഷേപ തുകയാണ പിന്നീട് ”വട്ടിപ്പണം” എന്ന പേരില്‍ അറിയപ്പെട്ടിരുത്. കണ്ടനാട് ആസ്ഥാനമാക്കി ഭരണം നിര്‍വ്വഹിച്ചിരുന്ന ഏഴാം മാര്‍ത്തോമ്മ 1809 ജൂലായ് 4 ന് കണ്ടനാട് പള്ളിയില്‍ വച്ച് കാലം ചെയ്തു. തുടർന്ന് കോലഞ്ചേരി പള്ളിയില്‍ കബറടക്കം ചെയ്തു.

മാര്‍ത്തോമ്മ ഏഴാമന്റെ ഓര്‍മ്മ ദിനം ആചരിക്കാറുണ്ടെങ്കിലും, പിന്നീട്, വഴക്കിലും കേസിലും അകപ്പെട്ട കോലഞ്ചേരി പള്ളിയില്‍ മാര്‍ത്തോമ്മ ഏഴാമനെ അടക്കിയിരുന്ന സ്ഥലം കാലക്രമേണ വിസ്മൃതിയിലാണ്ടുപോയി. എങ്കിലും ജോസഫ് മാര്‍ പക്കോമിയോസ് തിരമേനി എഴുതിയ ”മുറിമറ്റത്തില്‍ ബാവ, മലങ്കരയിലെ ഒന്നാം കാതോലിക്ക” എന്ന ഗ്രന്ഥത്തില്‍, ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുന്ന സ്ഥലം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്:

”ഏഴാം മാര്‍ത്തോമ്മയെ അടക്കിയിരുത് പഴയ കോലഞ്ചേരി പള്ളിയുടെ വടക്ക് വശത്തുണ്ടായിരുന്ന തണ്ടികയുടെ കിഴക്കേ അറ്റത്തായിരുന്നു”.

ഇത് സ്ഥിരീകരിക്കത്തക്കവണ്ണം, അവിടെയുണ്ടായിരു ഒരു ശവകുടീരത്തെപ്പറ്റിയും അതില്‍ സ്ഥാപിച്ചിരുതായ കരിങ്കല്‍ ശിലാപാളിയെപ്പറ്റിയും ഇടവകയിലെ പ്രായമായവര്‍ പറയാറുണ്ടായിരുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി ഇതിനു വേണ്ടിയുള്ള അന്വേഷണമായിരുന്നു. കോലഞ്ചേരി പള്ളിയുടെ മുറ്റത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുതിനിടയില്‍ ഈ ഭാഗത്ത് മണ്ണു മാറ്റിയപ്പോള്‍, വെട്ടുകല്ലില്‍ വെട്ടിയുണ്ടാക്കിയ ഏഴാം മാര്‍ത്തോമ്മയുടെ കല്ലറയും അതില്‍ തിരുശേഷിപ്പുകളായി ഏതാനും അസ്ഥിക്കഷണങ്ങളും അതിനോട് ചേർന്ന് കബറടക്ക സമയത്ത് മൃതശരീരത്തില്‍ ഇട്ടുമൂടാറുള്ള കുന്തിരിക്കവും കുറച്ച് ലഭിച്ചു. (മേല്‍പ്പട്ടക്കാരെ അടക്കം ചെയ്യുമ്പോള്‍ കുന്തിരിക്കം ഇട്ട് മൃതശരീരം മൂടു പതിവാണ് ഉള്ളത്) തുടർന്ന്, അവിടെ തന്നെ പ്രാര്‍ത്ഥനകള്‍ നടത്തി തിരുശേഷിപ്പ് അടക്കം ചെയ്തു. കബറിന്റെ പുനരുദ്ധാരണ പണികള്‍ ആരംഭിക്കുകയും ചെയ്തു.