
കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്തുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധത നമുക്ക് പ്രാവര്‍ത്തികമാക്കുവാന്‍ കഴിയുന്നത്. ആഢംബര വിവാഹ ധൂര്‍ത്ത് ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കുവാന്‍ സഭാമക്കള്‍ തയ്യാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. വിവിധ മതസ്ഥരായ 47 നിര്‍ധന യുവതികള്‍ക്കാണ് സഹായം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുന്‍ മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു. അര്‍ഹിക്കുന്നവരെ സഹായിക്കുകയും കഷ്ടപ്പെടുന്നവര്‍ക്ക് കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് മാനവധര്‍മ്മം സാക്ഷാത്കരിക്കപ്പെടുന്നത്. സഭയുടെ ഈ പദ്ധതി മാതൃകാപരമാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അനുഗ്രഹസന്ദേശം നല്കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വിവാഹ സഹായ സമിതി കണ്‍വീനര്‍ ഏബ്രഹാം മാത്യൂ വീരപ്പള്ളില്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, വിവാഹ സമിതി അംഗങ്ങളായ ഫാ.സി.കെ.ഗീവര്‍ഗീസ്, എ.കെ.ജോസഫ്, ജോ ഇലഞ്ഞിമൂട്ടില്‍, സജി കളീക്കല്‍, ജോണ്‍സി ദാനിയേല്‍, കെ.എ.ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.
പരുമല: വിദ്യാഭ്യാസ വെളിച്ചം പകര്‍ന്ന് സമൂഹത്തില്‍ സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയ നവോത്ഥാന നായകനാണ് പരുമല തിരുമേനി എന്ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും പരുമല തിരുമേനി പകര്‍ന്ന വിമോചന പാരമ്പര്യം ഏറ്റെടുക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു.
ജാതിഘടനയും ആചാരവും സൃഷ്ടിച്ച ജീര്‍ണ്ണതയെ അതിജീവിച്ച് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുവാന്‍ പരുമല തിരുമേനിക്ക് കഴിഞ്ഞു എന്ന് സാമൂഹിക ചരിത്രകാരന് ഡോ.വിനില്‍ പോള്‍ പറഞ്ഞു. ജാതഭേദമെന്യേ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തുന്നതിനും അംഗീകരിക്കുന്നതിനും പരുമലതിരുമേനി നടത്തിയ പ്രഭാഷണങ്ങളും പരിശ്രമങ്ങളും കേരളചരിത്രത്തിലെ സുവര്‍ണരേഖയാണെന്നും അദ്ദേഹം പറഞ്ഞു.
പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, ഫാ.മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു മന്ത്രി വി.എന്‍ വാസവന്
കോട്ടയം: പ്രൗഢമായ സംസ്കാരവും ചരിത്രവുമുളള നഗരമാണ് കോട്ടയമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സാഹിത്യ രംഗത്തും കലാ സാംസ്കാരിക മേഖലയിലും കഴിവുളള ഒട്ടേറെ പേരെ സംഭാവന ചെയ്ത നഗരമാണിത്. ജന്മനാട് നല്കിയ സ്വീകരണം കൂടൂതല്‍ ഹൃദ്യമാണെന്നും പരിശുദ്ധ കതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം പൗരാവലി നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന് പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായെക്കുറിച്ച് ഫാ. ബിജു പി. തോമസ് രചിച്ച കാതോലിക്കേറ്റിന്റെ കാവല്‍ ഭടന് എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനു നല്കി പ്രകാശനം ചെയ്തു.
ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്, ഫാ. ബിജു പി. തോമസ്, നഗരസഭാ ആക്ടിങ് ചെയര്മാന് ബി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ചീഫ് ഇമാം ഷിഫാര്‍ മൗലവി, ഫാ. എമില്‍ പുളളിക്കാട്ടില്‍, ടോം കോര അഞ്ചേരില്‍, ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. പോള്‍ മണലില്‍, ഡോ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.