ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു

കോട്ടയം: കെ റെയിൽ പദ്ധതിക്ക് എതിരെ സമാധാനപരമായി പ്രതിഷേധിച്ചവരെ അകാരണമായി മർദ്ദിച്ച പോലീസ് നടപടിയിൽ ഓർത്തഡോക്സ് സഭ പ്രതിഷേധിച്ചു. മുളക്കുഴയിൽ ഫാ. മാത്യൂ വർഗീസിനെയും തദ്ദേശവാസികളെയും കയ്യേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണെന്ന് മലങ്കര ഓർത്തഡോക്സ്‌ സഭാ വക്താവ് ഫാ. ഡോ. ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു.

നാടിന്റെ വികസന പ്രവർത്തനങ്ങളിൽ എതിർപ്പില്ലെങ്കിലും പ്രതിഷേധിക്കുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്നത് അംഗീകരിക്കാനാകില്ല. പ്രദേശവാസികൾക്ക് യാതൊരു മുന്നറിയിപ്പും നൽകാതെയാണ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയത്. നടപടി ക്രമങ്ങൾ പാലിക്കാതെ പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ ക്രൂരമായി അക്രമിച്ചത് ദുഃഖകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യേശുവുമീനോമ്പേറ്റതിനാല്‍ -ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ

ജീവിത യാത്രയിലെ മറ്റൊരു യാത്ര. നോമ്പുപവാസങ്ങള്‍ ലക്ഷ്യമല്ല; ലക്ഷ്യപ്രാപ്തിയിലേക്കുള്ള മാര്‍ഗ്ഗമാണെന്ന ഉപദേശം പ്രഥമ പരിഗണനയര്‍ഹിക്കുന്നു. നോമ്പിനെ പുരസ്‌ക്കരിച്ചുള്ള പഠനങ്ങളും ലേഖനങ്ങളും, നോമ്പിന്റെ ഭൗതിക ഒരുക്കം, ലക്ഷണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള പ്രബോധനങ്ങളും സുലഭം. എങ്കിലും, എന്താണീ നോമ്പ്? അത് ‘യാത്രയ്ക്ക്’ അനിവാര്യമാകുന്നതെങ്ങനെ? കാര്യസാദ്ധ്യത്തിനുവേണ്ടിയുള്ള ത്യാഗാനുഷ്ഠാനമാണോ അത്?
യേശുതമ്പുരാന്‍ നാല്പതു നാളിലെ നോമ്പുവഴി, സാത്താനെയും അവന്‍ ഉതിര്‍ത്തുവിട്ട പ്രലോഭനങ്ങളെയും കീഴടക്കി എന്ന് നോമ്പിലെ പ്രാര്‍ത്ഥനകള്‍ ഊന്നിപ്പറയുന്നു. അതേ മാതൃകയില്‍ നോമ്പുനോറ്റവരും, അങ്ങനെ ലോകം, ജഡം, പിശാച് എന്നിവയുടെമേല്‍ വിജയമാഘോഷിച്ചു.


നോമ്പ് ദൈവനിയമമാണെന്നും, സൃഷ്ടിയില്‍ത്തന്നെ ഇണചേര്‍ത്ത ‘സാധക’ മാണെന്നു വി. വേദവും, പിതൃപരമ്പരയും ചൊല്ലിത്തരുന്നു. വാസ്തവത്തില്‍, സൃഷ്ടിതന്നെ, ദൈവത്തിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു നോമ്പും ത്യാഗവുമായിരുന്നല്ലോ. മനുഷ്യന്റെ ‘വീഴ്ച’യ്ക്കു ശേഷം നടപ്പാക്കിയ നിബന്ധനയായിരുന്നില്ല നോമ്പ്. അത്, നേരത്തെതന്നെ സൃഷ്ടിക്കപ്പെട്ടതാണെന്നും, അതിന്റെ ലംഘനം വരുത്തിയ ഭവിഷ്യത്ത് ഭയാനകവും, തലമുറകളിലേക്ക് പകരുന്നതുമാണെന്നും ഗ്രഹിക്കാനാവുന്നു. ശുദ്ധബോധ മനസ്സില്‍, തിന്മയുടെ അദൃശ്യമിന്നല്‍പ്പിണരുകളെ സംക്രമിപ്പിച്ചതായിരുന്നു ആ ദുര്‍ഘടന. അങ്ങനെ നന്മയുടെ അകളങ്കിത മേഖലയില്‍ തിന്മയുടെ കലര്‍പ്പുണ്ടായി. അതിനുമുണ്ടൊരു നിവാരണവഴി-സ്വതന്ത്ര്യ ഇച്ഛാശക്തിയുടെ യോഗ്യവും ഉത്തരമവുമായ പ്രയോഗം. അതായത്, തിന്മയുടെ കലര്‍പ്പില്‍ നിന്നും ക്രമേണ വിമുക്തമായി, സ്വതന്ത്ര്യമായി നന്മയെ പുല്‍കാനാവും. തിന്മ കണ്‍മുമ്പിലും, ചാരത്തും, ചിലപ്പോള്‍ അന്തരംഗത്തിലും തലനീട്ടുമ്പോള്‍, അതിനെ അവഗണിച്ചമര്‍ത്തി, പുറത്തുതള്ളാനുള്ള ചങ്കൂറ്റമാണത്. ബോധമനസ്സില്‍ നന്മ-തിന്മകള്‍ തെളിഞ്ഞുവരിക സ്വാഭാവികമാണ്, എന്നാല്‍ അതില്‍ നിന്നും ബോധപൂ ര്‍വ്വമായും നൈസര്‍ഗ്ഗികമായും നന്മ തെരഞ്ഞെടുക്കാനുള്ള പരിശീലനകളരിയാണ് നോമ്പ്.


അടിസ്ഥാനപരമായി ചിന്തിച്ചാല്‍, നിരന്തരം ദൈവസാന്നിധ്യം ആഗ്രഹിക്കാനും അനുഭവവേദ്യമാക്കാനുള്ള പരിശീലനമാണിത്. എല്ലാ ദേവകല്പനകളുടെയും സത്തയായി, രണ്ട് ആദേശങ്ങളാണ് നല്‍കിയിരുന്നത്. ദൈവത്തെ സ്‌നേഹിക്കുന്നതും അയല്‍ക്കാരനെ സ്‌നേഹിക്കുന്നതും, നിസ്സായിലെ വി. ഗ്രീഗോറിയോസിന്റെ ഭാഷയില്‍, ദൈവേഷ്ടത്തെ കൂടുതല്‍ കൂടുതലായറിഞ്ഞ്, നടപ്പാക്കാനുള്ള വിളിയാണിത്. ദൈവത്തെപ്പോലെയാകുക എന്നാല്‍, ദൈവം പ്രവര്‍ത്തിക്കുന്നതുപോലെ പ്രവര്‍ത്തിക്കുക എന്നു സാരം. നമ്മുടെ പരമമായ ഉന്നം ദൈവത്തെയും മനുഷ്യനെയും നിബന്ധന കൂടാതെ സ്‌നേഹിക്കുക വഴി ദൈവ കല്പന നിവര്‍ത്തിക്കുക എന്നതു തന്നെയായിരിക്കണം. ഈ സ്ഥിതി പ്രാപിക്കുന്നതിനു തടസ്സമുണ്ടാകുന്ന ഹേതു നമ്മുടെ ഉള്ളിലും പുറത്തുമുണ്ട്. കാമ-ക്രോധ-മദ-ലോഭങ്ങള്‍ മനുഷ്യനെ ഭരിക്കുന്ന കാലമത്രയും, പണ്ഡിതനും, ‘മൂഖ’സ്വഭാവിയും തമ്മില്‍ അന്തരമുണ്ടാവില്ലെന്ന്, ‘തുളസ്സീദാസ്’ എന്ന ഹിന്ദി കവി കുറിച്ചിട്ടുണ്ട്. മനുഷ്യന്‍, മനുഷ്യത്വം നഷ്ടപ്പെട്ട്, മൃഗത്തെക്കാള്‍ ഹീനനായിത്തീരുന്ന മാര്‍ഗ്ഗമാണിത്. ഇവയിന്മേല്‍ വിജയം നേടുന്നതില്‍ നോമ്പിനുള്ള പങ്ക് വളരെ വലുതാണ്. ക്രിസ്തീയ സഭയുടെ ”പൂര്‍വ്വശ്രമ”ത്തിലെ മഹര്‍ഷിമാര്‍-ഈജിപ്തിലെയും സിറിയയിലെയും മണലാണ്യങ്ങളിലും നിര്‍ജ്ജനപ്രദേശങ്ങളിലും തപസ്സനുഷ്ഠിക്കുന്നവര്‍-മനുഷ്യമനസ്സിനെ നിരന്തരമായി അലട്ടുന്ന വിഷയ ചിന്തകളെ ലളിതമായി അപഗ്രന്ഥിച്ചിട്ടുണ്ട്. ഇന്നത്തെ സാങ്കേതിക ഭാഷയില്‍ ”പ്രൊഫഷണല്‍” എന്നു വിളിക്കാനാവില്ലെങ്കിലും, പല ആധുനിക മനഃശാസ്ത്ര സാങ്കേതങ്ങളെയും വെല്ലുന്ന വിവരണങ്ങളാണവ. നാലാം ശതകത്തില്‍ നിന്നും തലമുറകളിലൂടെ വായ്്‌മൊഴിയായി ഒഴുകി വരുന്ന സൂക്തങ്ങളും, അനിതരസാധാരണമായ ജീവിതാനുഭവങ്ങളും ഇന്നും, മനസ്സിന്റെ സംസ്‌ക്കരണത്തിന് പഥ്യം തന്നെ.


ആദ്യമായി, മരുഭൂമിയിലെ പിതാക്കളുടെയും മാതാക്കളുടെയും പഠിപ്പിക്കലുകളെ പുസ്തകരൂപത്തിലാക്കി (‘On Practice’ & ‘Chapters on Prayer’) ചമച്ചത് എവുഗാറിയോസ് (4th C) എന്ന യോഗാത്മ വേദജ്ഞാനിയാണ്. ദൈവത്തെയും സമസൃഷ്ടങ്ങളെയും സ്‌നേഹിക്കുന്നതിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന ”എട്ട് മാരക ചിന്ത” കളുടെ പട്ടിക അദ്ദേഹം അവതരിപ്പിക്കുന്നു. മനുഷ്യജീവിതത്തിലെ സാധാരണ സംഗതികളാണവ: ഭക്ഷണം, ലൈംഗീക ചിന്ത, ഭൗതിക വസ്തുക്കള്‍, പരസ്പരം താരതമ്യം, വിദ്വേഷം, അഹംഭാവം, പരാജയം, സ്വാര്‍ത്ഥത എന്നിവ. നോമ്പുകാലത്തെ ചിന്തയ്ക്കും ആത്മശോധനയ്ക്കും, ആത്മനിക്ഷേപ സമ്പാദനത്തിനും ഈ അമൂല്യ പഠനങ്ങള്‍ ഉതകുമെന്നു തോന്നുന്നു.


എട്ട് മാരക ചിന്തകള്‍
ഇവ പ്രലോഭനങ്ങളെ ഉണര്‍ത്തിവിടുവാന്‍ പോരുന്നവയാണ്. എല്ലാ മനുഷ്യരും ഇവയ്ക്ക് ഇരയാകുന്നവരുമാണ്. അവയുടെ മേല്‍ നിയന്ത്രണങ്ങള്‍ നേടുക ഏറ്റം കരണീയമാണ്. ഈ ചിന്തകള്‍ പില്‍ക്കാലത്ത് ക്രിസ്തീയ ആത്മീയതയെ സാരമായി സ്വാധീനിച്ചിട്ടുമുണ്ട്. മേല്പ്പറഞ്ഞ അഷ്ടചിന്തകള്‍ പാപമല്ല, തീവ്രവികാരങ്ങളെയും ആസക്തികളെയും ഇളക്കി വിടുന്നവയാണ്. അവയെ എതിരിടുന്നതിന്റെ ഉദാത്ത മാതൃക യേശു ക്രിസ്തു പൈശൈചിക പ്രലോഭനങ്ങളെ ജയിക്കുന്ന രംഗമാണ്.
1. ഭക്ഷണ പാനീയങ്ങള്‍
നിയന്ത്രണമില്ലാതെ ഭക്ഷണം കഴിക്കുന്നതും, ആവശ്യത്തിലധികം ഭുജിക്കുന്നതും, ഭക്ഷ്യവസ്തുക്കള്‍ നഷ്ടപ്പെടുത്തുന്നതും ഇതില്‍പ്പെടും. ഫലത്തില്‍ ഒരുപാട് ആളുകള്‍ക്ക് വേണ്ടത്ര ഭക്ഷണം ലഭിക്കാതെ വരുന്നതിന് വഴിവരുത്തുന്ന  താണീ തിന്മ. ആദ്യകാല സന്യാസിമാര്‍ക്ക് ഭക്ഷണം, ലളിതവും ‘അത്യാവശ്യത്തിന്’ മാത്രമുള്ളതുമായിരുന്നു. അതുവഴി, ദരിദ്രര്‍ക്ക് ഭക്ഷണം പങ്കിട്ടുകൊടുക്കാന്‍ അവര്‍ ഉത്സാഹിച്ചിരുന്നു. വിശക്കുന്നവരെപ്പറ്റി ചിന്തിക്കുന്നവര്‍ ഒരിക്കലും ഭക്ഷണത്തില്‍ ധൂര്‍ത്തും, അമിത വ്യയവും’ ഉണ്ടാക്കുകയില്ല.
നോമ്പുകാലത്തെ ‘വര്‍ജ്ജന’ങ്ങളിലൊന്ന് ഭക്ഷണവുമായി ബന്ധപ്പെട്ടതാണല്ലോ. കേവലം ”നിവര്‍ത്തിയില്ലാ”ത്തത് കൊണ്ട് പട്ടിണികിടക്കുന്നതല്ല ശരിയായ നോമ്പും ഉപവാസവും. അതിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ കാണാതെ പോകരുത്. ദൈവത്തെയും മനുഷ്യരെയും സ്‌നേഹിക്കുന്നതിന് ‘ആഹാരവര്‍ജ്ജനം’ നിര്‍ണ്ണായക പങ്കു വഹിക്കുന്നു. ദുര്‍മ്മേദസ്സ്
നീങ്ങുകയും, ആഹാരക്രമത്തില്‍ ചിട്ടയും നിയന്ത്രണവും നടപ്പിലാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. വിശക്കുമ്പോഴാണ്, ആഹാരം കഴിക്കേണ്ടത്; അതും ആവശ്യത്തിനനുസരിച്ചുമാത്രം. ”പൊന്നിന്‍പൊടി കൊണ്ട് പുളിശ്ശേരി വച്ചാലും, അമിത ഭക്ഷണം ഭുജിച്ചിരുന്നില്ല” എന്ന് പ. കല്ലാശ്ശേരില്‍ ബാവായുടെ ഭക്ഷണരീതിയെപ്പറ്റി സെക്രട്ടറിയായിരുന്ന മണപ്പള്ളില്‍ തോമസ് കത്തനാര്‍ കുറിച്ചിട്ടുണ്ട്. ആത്മനിയന്ത്രണത്തിന് ഭക്ഷണ ത്യാഗം സുപ്രധാനമാര്‍ഗ്ഗമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.
2. ലൈംഗീക ചിന്തകള്‍
ഇവ സാമാന്യമായി, സമസ്തമനുഷ്യരിലുമുണ്ടാകും. എന്നാല്‍, തപശ്ചര്യ കൊണ്ടും സ്വഭാവ സംസ്‌ക്കരണം കൊണ്ടും അവയെ നിയന്ത്രിക്കുക അസാദ്ധ്യമല്ല. നിയന്ത്രണം പാലിക്കുന്നവര്‍ക്ക് പ്രലോഭനങ്ങള്‍ ഉണ്ടാകുന്നതും വാസ്തവമാണ്. ഇപ്പറഞ്ഞതിന്റെയര്‍ഥം ലൈംഗികതയെ നി ഷേധിക്കുക എന്നല്ല, സംസ്‌ക്കരിക്കുക എന്നാണ്. ഇക്കാലത്ത് മനുഷ്യനില്‍ അധമ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന ചോ ദനകള്‍ മുമ്പെന്നത്തെക്കാള്‍ പതിന്മടങ്ങു വര്‍ദ്ധിച്ചിട്ടുണ്ട്. അവയെല്ലാം കയ്യെത്തുന്ന ദൂരത്തിലുണ്ടുതാനും.
വിഷയേച്ഛ, അഥവാ കാമാസക്തി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്, വ്യക്തിയെക്കാള്‍ ഏറെ, ശരീരത്തെ സ്‌നേഹിക്കുന്ന പ്രവണതയാണ്. മനുഷ്യന്‍ കേവലം ശരീരമല്ല, അതില്‍ ഇതര ഘടകങ്ങളും ഉള്‍പ്പെടുന്നതാണ്. കാമാസക്തി, വ്യക്തമായി പറഞ്ഞാല്‍ ‘വ്യക്തിത്വനിഷേധ’മാണ്. ഇതില്‍ നിയന്ത്രണം കൂടിയേ തീരൂ. ശരീരം ‘തിന്മ’യുടെ കലവറയാണന്നല്ല വിവക്ഷ. ഉപയോഗത്തിലാണ് നന്മയും തിന്മയും വെളിപ്പെടുന്നത്.
3. അത്യാഗ്രഹം
കൂടുതല്‍ കൂടുതല്‍ വസ്തുക്കളും സൗകര്യങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ഒടുങ്ങാത്ത തൃഷ്ണ ചിലരില്‍ കാണും. വ്യക്തിബന്ധങ്ങളെയും, കുടുംബ ബന്ധങ്ങളെപ്പോ
ലും ഇതു താളം തെറ്റിക്കുകയോ, തകര്‍ത്തുകളയുകയോ ചെയ്യും. ദൈവത്തെയും മനുഷ്യരെയും കരുതാത്തവരാണ് കൂടുതല്‍ ആര്‍ജ്ജിക്കുവാന്‍ എന്നും പാടുപെടുന്നത്. സങ്കീര്‍ത്തനം ഇങ്ങനെ പറയുന്നു: (127:2).
‘നിങ്ങള്‍ അതികാലത്ത് എഴുന്നേല്‍ക്കുന്നതും
നന്നാ താമസിച്ച് കിടപ്പാന്‍ പോകുന്നതും
കഠിനപ്രയത്‌നം ചെയ്ത് ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രെ.
തന്റെ പ്രിയനോ, അവന്‍ അത് ഉറക്ക
ത്തില്‍ കൊടുക്കുന്നു (വിശ്രമം നല്‍കുന്നു
)’
ഈ വര്‍ണ്ണന സൃഷ്ടിപരമായ ഒരു വിമര്‍ശനം തന്നെയാണ്. കൂടുതല്‍ സമ്പാദിക്കാനും, അതിന് എന്തു മാര്‍ഗ്ഗവും സ്വീകരിക്കാനും മടിക്കാത്തത് അധര്‍മ്മമാണെന്നു വ്യക്തം.
4. ശോകം, അസന്തുഷ്ടി
ഇത് ഒരുതരം ആത്മപീഢനമാണ്. അന്യരുമായി, തന്നെ, താരതമ്യപ്പെടുത്തുകയും, അന്യരുടെ ‘ഉയര്‍ച്ച’യുടെ പശ്ചാത്തലത്തില്‍ ദുഃഖഭാവം സ്വീകരിക്കുകയും ചെയ്യുന്ന രീതി, അധികം മനുഷ്യരിലും കണ്ടുവരുന്നതാണ്. ഈ ഭാവം അധികരിച്ചാല്‍ സ്വയനിഷേധത്തിലേക്കും കോപത്തിലേക്കും നയിക്കും. ഓരോരുവനും അവനവന്റെ
‘പ്രാപ്തി’യ്ക്കു തക്കവണ്ണമാണല്ലോ താലന്തുകള്‍ നല്‍കിയിരിക്കുന്നത്! അവിടെ നിറയെ വൈവിധ്യമാണ്! നിവാരണം ഒന്നേയുള്ളു സര്‍വ്വവും ദൈവത്തിലര്‍പ്പിക്കുക. അവിടുന്നു നല്‍കുന്നത് സംയമനത്തോടും തുറന്ന മനസ്സോടും സ്വീകരിക്കുക.
5. കോപം
മുന്‍പറഞ്ഞ ‘അസന്തുഷ്ടി’ കോപത്തിനു കാരണമാകാം. തന്റെ ഉദ്ദേശ്യങ്ങളും, കണക്കുകൂട്ടലുകളും തെറ്റിയാലും ക്രോധമുണ്ടാവാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ഒരുപാട് സഹിക്കേണ്ടിവരുന്നവര്‍ക്ക് കോപമുണ്ടാവുക സഹജമാണ്. ഇതിലും നിയന്ത്രണം വേണ്ടിയിരിക്കുന്നു. കോപം പ്രകടിപ്പിക്കുന്നതില്‍ അല്പം ‘താമസം’ വരുത്തിയാല്‍ അതിന്റെ intenstiy കുറയുമെന്ന് അനുഭവത്തില്‍
നിന്നു പഠിക്കാം. എന്നാല്‍righteous anger എന്നൊന്നുണ്ട്. അധര്‍മ്മത്തിന്റെ നേരേയുള്ള ധാര്‍മ്മിക രോഷമാണത്. ശുദ്ധമനസ്സും, വിനാശ ചിന്തകള്‍ തൊട്ടുതീണ്ടാത്ത അന്തഃക്കരണമുള്ളവര്‍ക്കാണ് ഇതു പ്രയോഗിക്കാനുള്ള അവകാശം! ‘പാപ മില്ലാത്തവന്‍ ഒന്നാമതു കല്ലെറിയട്ടെ! ധാര്‍മ്മിക രോഷം അസൂയയില്‍ നിന്നും, വൈരുധ്യങ്ങളില്‍ നിന്നും ആകാന്‍പാടില്ല.
എന്നാല്‍ കോപം എന്ന വികാരം മനസ്സില്‍ അടക്കി വച്ച്, വിദ്വേഷ സങ്കിലിതമായ മനസ്സോടെ ജീവിക്കുന്നത് അപകടരമാണ്. സൗഖ്യം (healing) അവനവനും, അന്യര്‍ക്കും ലഭിക്കാന്‍, ആരോഗ്യകരമായി, കോപം പുറത്തുകൊണ്ടുവരുന്നതാണുത്തമം. അബോധ മനസ്സില്‍ ഒളിച്ചുവച്ചിരിക്കുന്ന കോപം, ബോധമനസ്സിലെത്തിച്ച്, അതിനെ ശരിയായി കണ്ട് അപഗ്രഥിച്ച് ”പുറത്താ”ക്കണം. അല്ലെങ്കില്‍, പ്രതികാരത്തിന്റെ പരമ്പര തന്നെയുണ്ടാകും.
6. മടി, അലസത
ചുറ്റുപാടുകള്‍, ”ഒരിക്കലും നന്നാവില്ല”, ”ഇവിടെ ആരും ശരിയല്ല” ഇത്യാദി ഋണ ചിന്തകള്‍ ശരിയായ അലസതയുടെ ലക്ഷണമാണ്. അന്യരെയെല്ലാം നന്നാക്കിയ ശേഷം ആര്‍ക്കും നന്നാവാനാവില്ല. ഇരുട്ടു നീക്കാന്‍ അവനവനാകാന്‍  കഴിയുന്നതു ചെയ്യാം.
7. പൊങ്ങച്ചം
തനിക്കില്ലാത്തത് ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാനും, സ്വന്തബുദ്ധിക്കതീതമായ വന്‍ കാര്യങ്ങളില്‍ ഇടപെടുവാനുള്ള പ്രവണത ‘പൊങ്ങച്ച’ത്തിന്റെ മാനങ്ങള്‍ തന്നെ. നാല്‍ക്കവലയില്‍ കൈകള്‍ ഉയര്‍ത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന പരീശന്മാരെ യേശു വിലക്കിയിരുന്നല്ലോ. അന്യരെ ”ബോദ്ധ്യപ്പെടുത്താനുള്ളതല്ല നമ്മിലെ നന്മയും, ആത്മികതയും, യഥാര്‍ത്ഥ ഭക്തര്‍, തങ്ങളിലെ ഭക്തി പ്രകടിപ്പിക്കാന്‍ മടികാണിക്കുന്നവരാണ്.
8. അഹംഭാവം
എല്ലാറ്റിലും ഒന്നാം സ്ഥാനം പിടിക്കാന്‍ ശ്രമിക്കുന്നവരും നേട്ടങ്ങളുടെ ക്രെഡിറ്റ് മുഴുവന്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരും അഹംഭാവികള്‍ തന്നെയാണ്. എല്ലാ നേട്ടങ്ങളുടെ
യും ക്രെഡിറ്റ് ദൈവത്തിനായിരിക്കട്ടെ. അദ്ദേഹത്തെ കൂടാതെ, നമുക്ക് ഒന്നും നേടാനാവില്ലല്ലോ. നമ്മുടെ ആഗ്രഹപൂര്‍ത്തിക്ക് ‘ദൈവത്തിന്റെ വഴി’ നേടാം. അവിടുന്ന് നമ്മുടെ നന്മയും ഉത്ക്കര്‍ഷവും മാത്രം ആഗ്രഹിക്കുന്നവനാണല്ലോ. അഹംഭാവം കുറയാന്‍ ‘ത്യാഗം’ കൂടിയേ തീരൂ. ആധുനിക തലമുറ ഇഷ്ടപ്പെടാത്ത ഒന്നാണ് ‘Renunciation’. എങ്കിലും അത് ഏവര്‍ക്കും അനിവാര്യമാണ്. ദൈവത്തെയും മനുഷ്യനെയും സ്‌നേഹിക്കുന്നതിന്റെ രാജപാതയാണത്.  ഈ ദുര്‍ഗ്ഗുണത്തെ ജയിക്കുന്നതിന് ‘വിനയം’ ശീലിക്കുക എന്നത് കാലം തെളിയിച്ച ‘മറുമരുന്നാണ്’. അത് സ്വന്തമാക്കാം.
മേല്പറഞ്ഞ എട്ടു ചിന്തകള്‍, അവയില്‍ത്തന്നെ പാപമല്ല; എന്നാല്‍ അവ വളര്‍ത്താന്‍ പാപത്തിലേക്കു നയിക്കാന്‍ കെല്പുള്ളവയാണ്. വലിയ നോമ്പു നാളുകളില്‍ ശാന്തമായി, സ്വയം വിമര്‍ശിക്കാനും വിലയിരുത്താനും, ഈ അളവു കോലുകള്‍ പ്രയോഗിക്കാം. ഭഗ്നാശരാകേണ്ടതില്ല. കാരണം യേശു ക്രിസ്തു ഇതിനെയെല്ലാം ജയിച്ചതാണ്. അദ്ദേഹം ഇങ്ങനെ മൊഴിഞ്ഞു:
‘കണ്ടാലും ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു’വിചാര വികാരങ്ങളുടെ നിയന്ത്രണവും സംസ്‌ക്കാരവും സ്വന്തമാക്കി കുരിശിലെ പരമയാഗത്തിനും, ഉയിര്‍പ്പിലെ സന്തോഷത്തിനും സാക്ഷികളും ഭാഗഭാക്കുകളുമാകാം. ത്യാഗമില്ലാതെ വീണ്ടെടുപ്പില്ലല്ലോ.

പരിശുദ്ധ കാതോലിക്കാ ബാവാ അനുശോചിച്ചു

കോട്ടയം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അനുശോചിച്ചു. മത സൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു അദ്ദേഹമെന്ന് പരിശുദ്ധ ബാവാ പറഞ്ഞു. രാഷ്ട്രീയ നേതാവ് എന്ന നിലയിലും സമുദായ നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ഏറെ മികവുറ്റതായിരുന്നു. ജാതി – മത ഭേദമെന്യേ എല്ലാവരെയും സ്‌നേഹത്തോടെ ചേര്‍ത്തുപിടിച്ചു പ്രവര്‍ത്തിച്ച സൗമ്യനായ നേതാവിന്റെ വിയോഗം മതേതര കേരളത്തിന് തീരാ നഷ്ടമാണ്.

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭയ്ക്ക് എക്കാലും ഊഷ്മളമായ ബന്ധമാണ് ഉണ്ടായിരുന്നത്. പാണക്കാട് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും  മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നതായും പരിശുദ്ധ ബാവാ കൂട്ടിച്ചേര്‍ത്തു.

മിഷേൽ ഷാജിയുടെ മരണം: ദുരൂഹത നീക്കണമെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മിഷേൽ ഷാജി ദുരൂഹ സാഹചര്യത്തിൽ മരിച്ച് 5 വർഷം പിന്നിട്ടിട്ടും ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ ശക്തമായി പ്രതിഷേധിക്കുന്നതായി മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രധാന മേലദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. സംഭവത്തിലെ ദുരൂഹത നീക്കാൻ ആവശ്യമായ നടപടികൾ അടിയന്തിരമായി സർക്കാർ സ്വീകരിക്കണമെന്നും പരിശുദ്ധ ബാവാ ആവശ്യപ്പെട്ടു.

നിലയ്ക്കല്‍ ഭദ്രാസന വൈദിക ധ്യാന യോഗവും ശുബ്‌ക്കോനോ ശുശ്രൂഷയും

റാന്നി : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ നിലയ്ക്കല്‍ ഭദ്രാസന വൈദിക സംഘത്തിന്റെ വലിയ നോമ്പിലെ ധ്യാനവും ശുബ്‌ക്കോനോ ശുശ്രൂഷയും ഫെബ്രുവരി 28-ന് തിങ്കളാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 1 വരെ വയലത്തല മാര്‍ സേവേറിയോസ് സ്ലീബാ വലിയപളളിയില്‍ വച്ച് നടത്തപ്പെടും. ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വെരി.റവ.കെ.എല്‍.മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്‌കോപ്പ ധ്യാനം നയിക്കും.

Silvera.lt sidabriniai papuošalai ir kiti gaminiai: pakabukai, sagės, grandinėlės, apyrankės, žiedai, auskarai

യുക്രെയിന്‍ സമാധാനത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ഫെബ്രുവരി 22 മുതല്‍ നടന്നുവന്ന പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസ് യോഗങ്ങളില്‍ സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുത്തു.

യുക്രെയിനില്‍ സമാധാനം പുനഃസ്ഥാപിക്കുവാനും ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ പരസ്പര സൗഹൃദവും സഹകരണ മനോഭാവവും ഉണ്ടാകുവാനും ഏവരും പ്രാര്‍ത്ഥിക്കണമെന്ന് സുന്നഹദോസ് ആഹ്വാനം ചെയ്തു. മലങ്കര സഭയില്‍ അധിനിവേശത്തിന്റെ അടയാളങ്ങള്‍ അവസാനിപ്പിക്കണമെന്നും ഭാരതത്തിന്റെ പരമോന്നത നീതിപീഠം നല്‍കിയിരിക്കുന്ന വിധികള്‍ അനുസരിച്ച് സഭ മുഴുവനും ഒന്നായി നിന്ന് മുന്നോട്ടു പോകണമെന്നും സുന്നഹദോസ് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. കോലഞ്ചേരി അസ്സോസിയേഷനില്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്കുളള തെരഞ്ഞെടുപ്പില്‍ വിജയിച്ച ഫാ. ഏബ്രഹാം തോമസ്, ഫാ. പി. സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ്, ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. സഖറിയ നൈനാന്‍ ചിറത്തിലാട്ട് എന്നിവരെ സുന്നഹദോസ് അംഗീകരിച്ചു.

കോട്ടയം-നാഗ്പൂര്‍ വൈദിക സെമിനാരികള്‍, പരുമല സെമിനാരി, പരുമല ആശുപത്രി, എക്യുമെനിക്കല്‍ റിലേഷന്‍സ് ഡിപ്പാര്‍ട്ടമെന്റ് തുടങ്ങിയ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പ്രവര്‍ത്തന റിപ്പോര്‍ട്ട് സുന്നഹദോസ് അംഗീകരിച്ചു. സഭയുടെ ബി ഷെഡ്യൂളില്‍പ്പെട്ട സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റുകള്‍ സുന്നഹദോസ് അംഗീകരിച്ചു. ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, കുറിയാക്കോസ് മാര്‍ ക്ലീമീസ്, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് എന്നീ മെത്രാപ്പോലീത്താമാര്‍ ധ്യാനയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. സുന്നഹദോസ് സെക്രട്ടറി അഭി. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

സഭയിലെ വിവിധ സ്ഥാപനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രധാന ചുമതലക്കാരായി മെത്രാപ്പോലീത്താമാരെ നിശ്ചയിച്ചു.

  1. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് – പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി
  2. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് – കോട്ടയം വൈദിക സെമിനാരി ഗവേണിംഗ് ബോര്‍ഡ് മെമ്പര്‍
  3. യൂഹാനോന്‍ മാര്‍ മിലിത്തോസ് – ബാംഗ്ലൂര്‍ യു.റ്റി.സി-യിലേക്കുള്ള സഭാപ്രതിനിധി
  4. ഗീവര്‍ഗീസ് മാര്‍ കൂറീലോസ് – സ്ലീബാദാസ സമൂഹം പ്രസിഡന്റ്, മിനിസ്ട്രി ഓഫ് ഹ്യൂമന്‍ എംപവര്‍മെന്റ് പ്രസിഡന്റ്
  5. സഖറിയാ മാര്‍ നിക്കോളാവോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് വൈസ് പ്രസിഡന്റ്
  6. ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് – എം.ഒ.സി പബ്ലിക്കേഷന്‍സ് പ്രസിഡന്റ്
  7. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് – കാതോലിക്കേറ്റ് ആന്റ് എം.ഡി. സ്‌കൂള്‍സ് കോര്‍പ്പറേറ്റ് മാനേജര്‍, മിഷന്‍ ബോര്‍ഡ് പ്രസിഡന്റ്
  8. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് – വിവാഹ സഹായ പദ്ധതി പ്രസിഡന്റ്, ചര്‍ച്ച് ഫിനാന്‍സ് കമ്മറ്റി പ്രസിഡന്റ്
  9. ഡോ. ജോസഫ് മാര്‍ ദീവന്നാസ്യോസ് – നാഗ്പൂര്‍ സെമിനാരി വൈസ് പ്രസിഡന്റ്, ഇക്കോളജിക്കല്‍ കമ്മീഷന്‍ പ്രസിഡന്റ്
  10. ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് – ഭവന നിര്‍മ്മാണ പദ്ധതി പ്രസിഡന്റ്
  11. ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് – കോട്ടയം വൈദിക സെമിനാരി വൈസ് പ്രസിഡന്റ്, വൈദിക സംഘം-ബസ്‌ക്യോമോ അസ്സോസിയേഷന്‍ പ്രസിഡന്റ്
  12. അലക്‌സിയോസ് മാര്‍ യൗസേബിയോസ് – സഭാ പബ്ലിക് സ്‌കൂളുകളുടെ മാനേജര്‍, സണ്ടേസ്‌കൂള്‍-ബാലസമാജം പ്രസിഡന്റ്
  13. ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് – മര്‍ത്തമറിയം സമാജം-നവജ്യോതി മോംസ് പ്രസിഡന്റ്, മലങ്കര സഭാ മാസിക പ്രസിഡന്റ്, സഭയുടെ പി.ആര്‍. ഡിപ്പാര്‍ട്ട്‌മെന്റ്, മീഡിയ വിംഗ് പ്രസിഡന്റ്, എം.എം.സി. സ്‌കൂള്‍സ് മാനേജര്‍
  14. ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ് – ഇന്റര്‍ ചര്‍ച്ച് റിലേഷന്‍സ് പ്രസിഡന്റ്, സണ്ടേസ്‌കൂള്‍ ഒ.കെ.ആര്‍ പ്രസിഡന്റ്
  15. ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് – ശുശ്രൂഷക സംഘം പ്രസിഡന്റ്
  16. യാക്കോബ് മാര്‍ ഏലിയാസ് – മിഷന്‍ ബോര്‍ഡ് വൈസ് പ്രസിഡന്റ്
  17. ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് – പ്രാര്‍ത്ഥനാ യോഗം പ്രസിഡന്റ്, ചര്‍ച്ച് അക്കൗണ്ട്‌സ് കമ്മറ്റി പ്രസിഡന്റ്
  18. ഡോ. സഖറിയ മാര്‍ അപ്രേം – എം.ഒ.സി.കോര്‍പ്പറേറ്റ് കോളേജ് പ്രസിഡന്റ്
  19. ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് – യുവജനപ്രസ്ഥാനം പ്രസിഡന്റ്
  20. ഡോ. ഏബ്രഹാം മാര്‍ സെറാഫിം – എം.ജി.ഒ.സി.എസ്.എം. പ്രസിഡന്റ്, ആര്‍ദ്ര ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ്

7 പേര്‍ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക്

മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍  7  വൈദികരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. ഫാ. എബ്രഹാം തോമസ്,  ഫാ. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഡോ.റെജി ഗീവര്‍ഗീസ്,  ഫാ. പി.സി തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വാ, ഫാ. വിനോദ് ജോര്‍ജ് , ഫാ. സഖറിയാ നൈനാന്‍  എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.  പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്  അംഗീകരിക്കുന്നതോടുകൂടി  മെത്രാപ്പോലീത്തായായി വാഴിക്കുന്നതിനുളള ക്രമീകരണങ്ങള്‍  ആരംഭിക്കും.  അസോസിയേഷന്‍ യോഗത്തില്‍  പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്താമാരും  മാനേജിംഗ് കമ്മറ്റി അംഗങ്ങളും  പ്രധാന വേദിയായ ബസേലിയോസ് പൗലോസ് പ്രഥമന്‍ നഗറില്‍ സമ്മേളിച്ചു. ഓണ്‍ലൈനായി 3889 പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്്തു.

അതിജീവനം കാലഘട്ടത്തിന്റെ അനി വാര്യത – പരിശുദ്ധ കാതോലിക്കാ ബാവാ

കോലഞ്ചേരി : മഹാമാരിയുടെയും പ്രകൃതി ദുരന്തങ്ങളുടെയും നടുവില്‍ വീര്‍പ്പ് മുട്ടുന്ന മനുഷ്യന്‍ അതിജീവനത്തിന് മാര്‍ഗ്ഗം കണ്ടെത്തേണ്ടത് കാലത്തിന്റെ ആവശ്യമായാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. കോലഞ്ചേരിയില്‍ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. മഹാമാരിയുടെ നടുവില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഈ യോഗവും തെരെഞ്ഞെടുപ്പും അതിജീവനത്തിന്റെ ഉത്തമ ഉദാഹരണമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് & സെന്റ് പോള്‍ സ് പള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തായെ മെത്രാപ്പോലീത്താമാര്‍, സഭാ സ്ഥാനികള്‍, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് വേദിയിലേക്ക് ആനയിച്ചു. ഫാ.ഡോ. എം. പി ജോര്‍ജ് പ്രാര്‍ത്ഥനാ ഗാനം ആലപിച്ചു. അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ നോട്ടീസ് കല്‍പന വായിച്ചു. അസോസിയേഷന്‍ അംഗങ്ങളായ മരിച്ചവരെ അനുസ്മരിച്ച് വൈദിക ട്രസ്റ്റി ഫാ.ഡോ.എം. ഒ ജോണ്‍ , അസോസിയേഷന്‍ സെക്രട്ടറി എന്നിവര്‍ അനുശോചന പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ഫാ.ജോസ് തോമസ് പൂവത്തിങ്കല്‍ ധ്യാനം നയിച്ചു. ഫാ.ജേക്കബ് കുര്യന്‍ വേദ വായന നടത്തി.  അദ്ധ്യക്ഷ പ്രസംഗത്തെ തുടര്‍ന്ന്  മുഖ്യ വരണാധികാരി ഡോ. സി.കെ മാത്യു ഐ എ എസ്   തെരഞ്ഞെടുപ്പ്  സംബന്ധിച്ച് വിശദീകരണം നല്‍കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തി. 2.15 ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മൂന്ന് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പില്‍  99.53%  പേര്‍ വോട്ട് രേഖപ്പെടുത്തി.6 മണിക്ക് ഫലം പ്രഖ്യാപിച്ചു. വൈദിക സെമിനാരി ഗായക സംഘം ഗാനാലാപനം നടത്തി. അസോസിയഷന്റെ നടത്തിപ്പിന് വേണ്ടി അദ്ധ്വനിച്ച എല്ലാവര്‍ക്കും പരിശുദ്ധ ബാവാ നന്ദി അറിയിച്ചു.

തെശ്ബുഹത്തോ 2021: സമ്മാനദാനം പരിശുദ്ധ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു

ദുബായ്:  സെന്റ്  തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ യുവജന പ്രസ്ഥാനം സുവർണ്ണ ജൂബിലിയുടെ ഭാഗമായി ഡൽഹി ഭദ്രാസനാധിപനായിരുന്ന  പുണ്യശ്ലോകനായ ജോബ് മാർ പീലക്സീനോസ്  മെത്രാപ്പോലീത്തയുടെ  പാവന സ്മരണാർത്ഥം അഖില മലങ്കര അടിസ്ഥാനത്തിൽ സംഘടിപ്പിച്ച  തെശ്ബുഹത്തോ 2021  സുറിയാനി & മലയാളം ആരാധന സംഗീത മത്സരത്തിൻ്റെ സമ്മാനദാനം പഴയ സെമിനാരിയിൽ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ 88-മത് ഓർമ്മ പെരുന്നാളിനോട് അനുബന്ധിച്ച് നടന്ന  പൊതുസമ്മേളനത്തിൽ വച്ച്  പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ നിർവ്വഹിച്ചു.
ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോൻ മാർ ദിമെത്രയോസ് ,മലങ്കരസഭയിലെ മറ്റ് അഭിവന്ദ്യ മെത്രാപ്പോലീത്തമാർ, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ,  എന്നിവർ സന്നിഹിതരായിരുന്നു.
വിജയികൾ:
സെൻ്റ്. ജെയിംസ് ഓർത്തഡോക്സ് പള്ളി തൃക്കോതമംഗലം, പുതുപ്പള്ളി. (കോട്ടയം ഭദ്രാസനം)
സെൻ്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളി, കാരിച്ചാൽ (മാവേലിക്കര ഭദ്രാസനം)
സെൻ്റ. ഗബ്രിയേൽ ഓർത്തഡോക്സ് വലിയപള്ളി , നല്ലില (കൊല്ലം ഭദ്രാസനം)
എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.50000, 25000, 10000  രൂപ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് ഫെബ്രുവരി 22 മുതല്‍ സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ ചേരും. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ അദ്ധ്യക്ഷത വഹിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്താമാരും പങ്കെടുക്കും. പരിശുദ്ധ കാതോലിക്കാ ബാവാ ചുമതല ഏറ്റശേഷമുളള ആദ്യ സുന്നഹദോസാണ്. 25-ന് മലങ്കര അസോസിയേഷന്‍ കോലഞ്ചേരിയില്‍ ചേരുന്ന പശ്ചാത്തലത്തില്‍ ഈ സുന്നഹദോസിന് ഏറെ പ്രാധാന്യമുണ്ട്. അസോസിയേഷനില്‍ തെരഞ്ഞെടുക്കപ്പെടുന്ന മെത്രാപ്പോലീത്താ സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കേണ്ടത് ഈ സുന്നഹദോസ് യോഗമാണ്. സുന്നഹദോസ് 26-ന് സമാപിക്കുമെന്ന് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ അറിയിച്ചു.