പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ

കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ എന്നു അറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍. 1907 മാര്‍ച്ച് 27-ന് മണര്‍കാട് വടക്കന്‍മണ്ണൂര്‍, പുതുപ്പള്ളി നിലയ്ക്കല്‍ എന്നീ ഇടവകകളുടെ വികാരിയായിരുന്ന വട്ടക്കുന്നേല്‍ ചെറിയാന്‍ കുര്യന്‍ കത്തനാരുടെ പുത്രനായി ജനിച്ച വി.കെ. മാത്യു കെമിസ്ട്രിയിലും, വേദശാസ്ത്രത്തിലും ബിരുധം നേടി. ചെറിയമഠത്തില്‍ സ്‌കറിയാ മല്‍പ്പാന്റെ കീഴില്‍ സുറിയാനി പഠനവും നടത്തി. 1935 മുതല്‍ വൈദീക സെമിനാരി അദ്ധ്യാപകന്‍. ഒന്നാം സമുദായ കേസില്‍ കാനോന്‍ വിദഗ്ധനെന്ന നിലയില്‍ മൊഴികൊടുത്തു.


1951 മുതല്‍ 1966 വരെ സെമിനാരി പ്രിന്‍സിപ്പല്‍, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയെ അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികവല്‍ക്കരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
1953 മെയ് 15-ന് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ മാര്‍ അത്തനാസിയോസ് എന്ന സ്ഥാന നാമത്തില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 1960 സെപ്റ്റംബര്‍ 23-ന് ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്തായായി. വിരലിലെണ്ണാവുന്ന ഇടവകകളും, കോണ്‍ഗ്രിഗേഷനുകളും മാത്രം ഉണ്ടായിരുന്ന ബാഹ്യകേരള ഭദ്രാസനം 1975-ല്‍ അദ്ദേഹം ഭരണം ഒഴിയുമ്പോള്‍ മൂന്ന് ഭദ്രാസനങ്ങളാക്കത്തക്കവിധം വളര്‍ന്നിരുന്നു.


1970 ഡിസംബര്‍ 31-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനില്‍ മാര്‍ അത്താനാസിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1975 സെപ്റ്റംബര്‍ 24-ന് പരിശുദ്ധ ഔഗേന്‍ ബാവാ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായായി. അതേ വര്‍ഷം ഒക്‌ടോബര്‍ 27-ന് കോട്ടയം പഴയ സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം നടത്തി വിശ്രമജീവിതം ആരംഭിച്ചു. 1996 നവംബര്‍ 8-ന് കാലം ചെയ്ത് പിറ്റേദിവസം കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കി.


പ്രശ്‌നങ്ങളുടെ നടുവിലാണ് അദ്ദേഹം സഭാഭരണം ഏറ്റെടുക്കുന്നത്. വടക്കന്‍ മേഖലയില്‍ പള്ളികളില്‍ നിന്ന് പുറത്താക്കപ്പെട്ട സത്യവിശ്വാസികള്‍ക്കായി കാതോലിക്കേറ്റ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് അവരെ ശക്തിപ്പെടുത്തി. കോട്ടയം കാതോലിക്കേറ്റ് അരമനയുടെ പണി പൂര്‍ത്തീകരിച്ചു. ആധുനിക കാലത്തിന് അനിവാര്യമായ അനേകം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.


സഭയില്‍ ഉടലെടുത്ത വിഭാഗീയതക്കെതിരായി തുടര്‍ച്ചയായ നിയമപോരാട്ടം നടത്തേണ്ട ദൗത്യം മാത്യൂസ് പ്രഥമനിലാണ് വന്നു ചേര്‍ന്നത്. ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.
മലങ്കര സഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ ഏറ്റവും ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. അനേകം സഭാ തലവന്മാരെ മലങ്കരയില്‍ സ്വീകിരക്കുവാനും അവരുടെ ക്ഷണം സ്വീകരിച്ച് അവരുടെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാനും മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് കഴിഞ്ഞു.


സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാധന എന്ന തത്വത്തിനെ മുന്‍നിര്‍ത്തി ആരാധനാക്രമങ്ങള്‍ പൂര്‍ണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുര്‍ബ്ബാന ക്രമത്തിന്റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.
കാതോലിക്കാ എന്ന നിലയില്‍ 10 മേല്‍പ്പട്ടക്കാരെ വാഴിക്കുകയും രണ്ടുപ്രാവശ്യം വി. മൂറോന്‍ കൂദാശ നടത്തുകയും ചെയ്തു.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 29, വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചു നടന്നു. പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം ചേർന്ന് മുന്നോട്ട് പോകുവാൻ ആർജ്ജവം കാണിച്ച കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യഷനും, പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ, കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ എന്നിവർ ഓൺലൈനിലൂടെ അനുഗ്രഹാശംസകൾ നേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ സ്വാഗതവും, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോജി പി. ജോൺ നന്ദിയും പ്രകാശിപ്പിച്ചു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ജോസഫ് ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ പ്രകാശനം ചെയ്തു.
കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ടും സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയുമായ ഫാ. ജോൺ ജേക്കബ്‌, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ സെക്രട്ടറി റോയ്‌ യോഹന്നാൻ, സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ഗീവർഗീസ്‌ ജോൺ, മഹാ ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കെ.ഇ. മാത്യൂ, ഭദ്രാസന കൗൺസിലംഗം അബ്രഹാം അലക്സ്‌, എം.ജി.ഓ.സി.എസ്‌.എം. സെന്റ്രൽ കമ്മിറ്റിയംഗം ബിജു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും, സണ്ഡേസ്ക്കൂൾ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌ എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ മുഖ്യാകർഷണങ്ങളായി.

കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല – അഡ്വ. ബിജു ഉമ്മൻ

കോട്ടയം: മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന്  ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു . നിയമ പരിഷ്ക്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള ശുപാർശയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശമുണ്ട്. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യറിയുടെ മഹിമ കെടുത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്.
സഭാ ഭരണം നിർവ്വഹിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മീഷൻ ശുപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തെരഞ്ഞെടുപ്പു നടത്താൻ സഭ ഒരുക്കമാണ്. പള്ളികളിൽ ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. കോടതി വിധികൾക്കും നിയമത്തിനു മുകളിൽ ഹിതപരിശോധന ആവശ്യപ്പെടുന്നത്  വിഘടനവാദം പ്രോത്സാഹിപ്പിക്കുവാനാണെന്ന് സംശയിക്കുന്നു. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരില്ലന്ന് കരുതുന്നു.
ഭൂരിപക്ഷത്തിന്റെ പേരിലോ മറ്റേതെങ്കിലും വിധേനയോ മലങ്കര സഭയിലെ പള്ളികളുടെ ഭരണവും ഉടമസ്ഥതയും 1934 ലെ ഭരണഘടനയ്ക്ക് പുറത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് അനധികൃതമായതിനാൽ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ അർത്ഥശങ്കയ്ക്കിടയില്ലാതെ  വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതിവിധികൾക്കും നിയമത്തിനും അതീതമായി  ഹിതപരിശോധന ആവശ്യപ്പെടുന്നവരുടെ ശബ്ദം വിഘടനവാദികളുടെതിന് സമാനമാണെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്‍മ്മപ്പെരുനാളിന് സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്മ്മപ്പെരുനാളിന് അനുഗ്രഹകരമായ പരിസമാപ്തി. രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയ്ക്ക് സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ പ്രധാന കാര്മികത്വം വഹിച്ചു. അഭി.ഡോ.യൂഹാനോന് മാര് ദിമെത്രയോസ് അഭി. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് മെത്രാപ്പോലിത്താ എന്നിവര് സഹകാര്മികത്വം വഹിച്ചു. തുടര്ന്ന് പരിശുദ്ധ കാതോലിക്കാ ബാവായും അഭി.പിതാക്കന്മാരും വിശ്വാസികള്ക്ക് വാഴ് വ് നല്കി. ഉച്ചയ്ക്ക് 2ന് ഭക്തിനിര്ഭരമായ റാസ നടന്നു. മുത്തുക്കുടകളും തിരികളുമേന്തി വിശ്വാസിസമൂഹം റാസയില് പങ്കുചേര്ന്നു. അഭി.ഏബ്രഹാം മാര് എപ്പിഫാനിയോസ് മെത്രാപ്പോലിത്ത ആശീര്വാദം നല്കി. പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ് നന്ദി അറിയിച്ചു. തുടര്ന്ന് പെരുനാള് കൊടിയിറക്ക് കര്മ്മം നടന്നു. പെരുനാള് ക്രമീകരണങ്ങള്ക്ക് അഭി.ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി കൗണ്സില് അംഗങ്ങള്, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ.ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.വൈ.മത്തായിക്കുട്ടി, എന്നിവര് നേതൃത്വം നല്കി.

പ്രതികൂലസാഹചര്യങ്ങളെ യും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം വിദ്യാര്‍ത്ഥികള്‍ നേടിയെടുക്കണം: ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്

ധാര്മിക ബോധത്തിന്റെ അധപ്പതനവും മൂല്യത്തകര്ച്ചയും അരക്ഷിതാവസ്ഥയും മോഹഭംഗവും കണ്ട് പകച്ചുനില്ക്കുന്ന ആധുനിക തലമുറയെ കൈപിടിച്ചുയര്ത്തി സമൂഹത്തെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്ന ഒരു പുതിയ പനഥാവില് കൂടി നയിക്കുവാന് വിദ്യാര്ഥികള്ക്ക് കഴിയട്ടെ എന്ന് പരി. ബസേലിയോസ് മാര്ത്തോമാ മാത്യൂസ് തൃതിയന് കാതോലിക്കാ ബാവാ അഭ്യര്ത്ഥിച്ചു . പരുമലയില് നടന്ന മാര് ഗ്രീഗോറി യോസ് ഓര്ത്തഡോക്‌സ് ക്രിസ്ത്യന് വിദ്യാര്ത്ഥി പ്രസ്ഥാനം പേട്രണ്സ് ഡേ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതികൂലസാഹചര്യങ്ങളെ യും പ്രതിബന്ധങ്ങളെയും അതിജീവിക്കുവാനുള്ള ആത്മവിശ്വാസം വിദ്യാര്ത്ഥികള് നേടിയെടുക്കണം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പത്തനംതിട്ട ജില്ലാ കളക്ടര് ദിവ്യ എസ് അയ്യര്ആഹ്വാനം ചെയ്തു. സെല്ഫി യില് കൂടി സ്വന്തം സൗന്ദര്യം ആസ്വദിക്കാന് ശ്രമിക്കുന്ന വിദ്യാര്ത്ഥികള് മറ്റുള്ളവരിലെ സൗന്ദര്യം കൂടി കണ്ടെത്തുവാന് ശ്രമിക്കണമെന്നും കളക്ടര് ഓര്മിപ്പിച്ചു.
പ്രസിഡന്റ് ഡോ. സക്കറിയ മാര് അപ്രേം അധ്യക്ഷത വഹിച്ചു. കുട്ടികള്ക്കു ആരാധനാ ഭാഷയോട് ഉള്ള താല്പര്യം വളര്ത്തുവാന് എം ജി ഓ സി എസ് എം പബ്ലികേഷന്സ് ‘ഓലഫ് ‘ സുറിയാനി ഭാഷ പ്രവേശിക നിരണം ഭദ്രാസന അധിപന് അഭി. യുഹാനോന് മാര് ക്രിസോസ്റ്റമോസ് മെട്രോപ്പോലിത്ത പ്രകാശനം ചെയ്തു. . വൈദിക ട്രസ്റ്റി ഫാ.ഡോ എം ഓ ജോണ്, എം ജി ഒ സി എസ് എം ജനറല് സെക്രട്ടറി ഫാ. ജിസണ് പി വില്സണ്, ഒ സി വൈ എം ജനറല് സെക്രട്ടറി ഫാ അജി തോമസ്, ഫാ സജി മേക്കാട്ട്, വൈസ് പ്രസിഡണ്ട് മാരായ ഡോ. വര്ഗീസ് പേരയില്, ഡോ. സിജി റേച്ചല് ജോര്ജ്, സിം ജോ സാമുവല് സക്കറിയ, ട്രഷറര് ഡോ ഐസക് പി എബ്രഹാം എന്നിവര് പ്രസംഗിച്ചു. വിവിധ മേഖലകളില് പ്രഗത്ഭരായ ഡോ. റിട്ടിന് എബ്രഹാം കുര്യന്,ആന് മറിയം തോമസ്, ആരോഗ്യ സര്വകലാശാല സെനറ്റ് അംഗം ഡോ. റോബിന് ജെ തോംസണ് എന്നിവരെ ആദരിക്കുകയും കലാ മേളയില് വിജയികളായ യൂണിറ്റ് കള്ക്ക് ട്രോഫി കളും സമ്മാനിച്ചു. പ. കാതോലിക്ക ബാവയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം ജി ഓ സി എസ് എം അംഗങ്ങള് ശേഖരിച്ച തുക പ. ബാവയെ ഏല്പിച്ചു

തീര്‍ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്‍ശനമാണ് : പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: തീര്ത്ഥാടനത്തിന്റെ സൗന്ദര്യവും സത്തയും സഹോദരങ്ങളെ കരുതുന്ന ദര്ശനമാണെന്നു പ. മാത്യൂസ് തൃതീയന് കാതോലിക്കാ ബാവ പറഞ്ഞു. ദൈവത്തിങ്കലേക്കുള്ള വളര്ച്ചയും ദൈവോന്മുഖ യാത്രയും വിശുദ്ധിയിലേക്ക് വളരുവാന് സഹായിക്കുന്നു. സര്വ്വ പരിത്യാഗികളാകുമ്പോള് തീര്ത്ഥാടന സാഫല്യം ഉണ്ടാകും.
തീര്ത്ഥാടന വാരാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ.ബാവ.
ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തീര്ത്ഥാടനം വിശുദ്ധിയിലേക്ക് വളരുവാനുള്ള അവസരമാക്കണമെന്ന് സുപ്രീം കോടതി മുന് ജസ്റ്റീസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണത്തില് പറഞ്ഞു.
വിശുദ്ധിയിലേക്ക് വിളിക്കപ്പെട്ട സമൂഹമാകണം ക്രൈസ്തവര്.
മതേതരത്വം എല്ലാ മതങ്ങള്ക്കുമുള്ള തുല്യതയാണ്. മതങ്ങള് മനുഷ്യന് നന്മ പകര്ന്ന് ഉത്തമ മനുഷ്യരാക്കണമെന്ന് ഇന്ത്യന് ഭരണഘടന വിഭാവനം ചെയ്തിരിക്കുന്നു.
പൗര ജീവിതത്തിന്റെ ചൈതന്യം മറ്റുള്ളവരെ ഉത്തമ മനുഷ്യരാക്കി ജീവിത വിശുദ്ധിയിലേക്ക് വളര്ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഫാ.ഡോ.എം.ഒ.ജോണ്, അഡ്വ.ബിജു ഉമ്മന്, ഫാ.എം.സി.കുര്യാക്കോസ്, ഫാ.ജോണ്സ് ഈപ്പന്, ഫാ.ജോണ് മാത്യു, ഡോ.എം.കുര്യന് തോമസ്, ജി.ഉമ്മന്, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ് എന്നിവര് പ്രസംഗിച്ചു.

സത്യത്തിന്റെയും നീതിയുടെയും സന്ദേശത്തിന്റെ പ്രചാരകനായിരുന്നു പരുമല തിരുമേനി -ഗായകന്‍ കെ.ജി. മാര്‍ക്കോസ്

പരുമല: അനീതി നിറഞ്ഞ സാമൂഹിക ഘടനയില് സത്യത്തിന്റെയും നീതിയുടെയും സന്ദേശത്തിന്റെ പ്രചാരകനായിരുന്നു പരുമല തിരുമേനി എന്ന് ചലച്ചിത്ര പിന്നണി ഗായകന് കെ.ജി. മാര്ക്കോസ് പറഞ്ഞു. ഭൗതികതയെ ആത്മ നിയന്ത്രണത്തോടെ അതിജീവിച്ച അദ്ദേഹം ലളിത ജീവിതത്തിന്റെ മാതൃകയും ആയിരുന്നു.
ഗ്രീഗോറിയന് പ്രഭാഷണ പരമ്പരയില് സമാപന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്‌നേഹത്തിന്റെ അതിരുകള് വ്യാപിപ്പിച്ച മഹത് വ്യക്തിത്വമാണ് പരുമല തിരുമേനി എന്ന്
ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത അദ്ധ്യക്ഷ പ്രസംഗത്തില് പറഞ്ഞു. ദൈവ സ്‌നേഹം ചുരുങ്ങുമ്പോള് സങ്കുചിതത്വവും വിദ്വേഷവും വളര്ത്തും.
കണ്ണൂര് സര്വ്വകലാശാല മുന് വൈസ് ചാന്സിലര് ഡോ. അലക്‌സാണ്ടര് കാരയ്ക്കല്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ. ജോണ് , അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, ഫാ.ഡോ. ജോണ് തോമസ് കരിങ്ങാട്ടില്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, അസി. മാനേജര് ഫാ. വൈ. മത്തായിക്കുട്ടി, ഫാ.ബിജു പി.തോമസ് എന്നിവര് പ്രസംഗിച്ചു.

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണ് :പരിശുദ്ധ കാതോലിക്കാ ബാവാ

സാമൂഹ്യ പ്രതിബദ്ധത സഭയുടെ ദൗത്യമാണെന്ന് പരിശുദ്ധ കാതോലിക്കാ ബാവ പറഞ്ഞു. പരുമല പെരുനാളിനോടനുബന്ധിച്ച് മലങ്കര ഓര്ത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹധനസഹായ വിതരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ. മറ്റുള്ളവരുടെ വേദനകളും പ്രയാസങ്ങളും ഏറ്റെടുത്ത് അതിന് പരിഹാരം കണ്ടെത്തുമ്പോഴാണ് സാമൂഹ്യപ്രതിബദ്ധത നമുക്ക് പ്രാവര്ത്തികമാക്കുവാന് കഴിയുന്നത്. ആഢംബര വിവാഹ ധൂര്ത്ത് ഒഴിവാക്കി മറ്റുള്ളവരെ സഹായിക്കുവാന് സഭാമക്കള് തയ്യാറാകണമെന്നും ബാവാ ആവശ്യപ്പെട്ടു. വിവിധ മതസ്ഥരായ 47 നിര്ധന യുവതികള്ക്കാണ് സഹായം വിതരണം ചെയ്തത്. വിതരണോദ്ഘാടനം മുന് മുഖ്യമന്ത്രി ശ്രീ. ഉമ്മന്ചാണ്ടി നിര്വഹിച്ചു. അര്ഹിക്കുന്നവരെ സഹായിക്കുകയും കഷ്ടപ്പെടുന്നവര്ക്ക് കൈത്താങ്ങാവുകയും ചെയ്യുമ്പോഴാണ് മാനവധര്മ്മം സാക്ഷാത്കരിക്കപ്പെടുന്നത്. സഭയുടെ ഈ പദ്ധതി മാതൃകാപരമാണെന്ന് ഉമ്മന്ചാണ്ടി പറഞ്ഞു. വിവാഹ സഹായ സമിതി പ്രസിഡന്റ് ഡോ.യൂഹാനോന് മാര് തേവോദോറോസ് അദ്ധ്യക്ഷത വഹിച്ചു. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അനുഗ്രഹസന്ദേശം നല്കി. വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, വിവാഹ സഹായ സമിതി കണ്വീനര് ഏബ്രഹാം മാത്യൂ വീരപ്പള്ളില്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, വിവാഹ സമിതി അംഗങ്ങളായ ഫാ.സി.കെ.ഗീവര്ഗീസ്, എ.കെ.ജോസഫ്, ജോ ഇലഞ്ഞിമൂട്ടില്, സജി കളീക്കല്, ജോണ്സി ദാനിയേല്, കെ.എ.ഏബ്രഹാം എന്നിവര് പ്രസംഗിച്ചു.

പരുമല തിരുമേനി സമൂഹത്തില്‍ സമഗ്രവികസനം നടപ്പാക്കിയ നവോത്ഥാന നായകന്‍: ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്

പരുമല: വിദ്യാഭ്യാസ വെളിച്ചം പകര്‍ന്ന് സമൂഹത്തില്‍ സമഗ്രമായ വികസന പദ്ധതികള്‍ നടപ്പാക്കിയ നവോത്ഥാന നായകനാണ് പരുമല തിരുമേനി എന്ന് ഡോ.ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് പറഞ്ഞു. സഭയ്ക്കും സമൂഹത്തിനും പരുമല തിരുമേനി പകര്‍ന്ന വിമോചന പാരമ്പര്യം ഏറ്റെടുക്കുവാന്‍ വിശ്വാസികള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഗ്രിഗോറിയന്‍ പ്രഭാഷണ പരമ്പരയില്‍ അദ്ധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു.

ജാതിഘടനയും ആചാരവും സൃഷ്ടിച്ച ജീര്‍ണ്ണതയെ അതിജീവിച്ച് സമൂഹത്തിലെ ദുര്‍ബലവിഭാഗങ്ങളെ ചേര്‍ത്തുപിടിക്കുവാന്‍ പരുമല തിരുമേനിക്ക് കഴിഞ്ഞു എന്ന് സാമൂഹിക ചരിത്രകാരന്‍ ഡോ.വിനില്‍ പോള്‍ പറഞ്ഞു. ജാതഭേദമെന്യേ എല്ലാ മനുഷ്യരുടെയും അന്തസ്സ് ഉയര്‍ത്തുന്നതിനും അംഗീകരിക്കുന്നതിനും പരുമലതിരുമേനി നടത്തിയ പ്രഭാഷണങ്ങളും പരിശ്രമങ്ങളും കേരളചരിത്രത്തിലെ സുവര്‍ണരേഖയാണെന്നും അദ്ദേഹം പറഞ്ഞു.

പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍ ഫാ.വൈ.മത്തായിക്കുട്ടി, ഫാ.മാത്യു വര്‍ഗ്ഗീസ് പുളിമൂട്ടില്‍, ഫാ.ഡോ.ജോണ്‍ തോമസ് കരിങ്ങാട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

 

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം പൗരാവലി സ്വീകരണം നല്‍കി

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു  മന്ത്രി വി.എന്‍ വാസവന്‍

കോട്ടയം: പ്രൗഢമായ സംസ്‌കാരവും ചരിത്രവുമുളള നഗരമാണ് കോട്ടയമെന്നു പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. സാഹിത്യ രംഗത്തും കലാ സാംസ്‌കാരിക മേഖലയിലും കഴിവുളള ഒട്ടേറെ പേരെ സംഭാവന ചെയ്ത നഗരമാണിത്. ജന്മനാട് നല്‍കിയ സ്വീകരണം കൂടൂതല്‍ ഹൃദ്യമാണെന്നും പരിശുദ്ധ കതോലിക്കാ ബാവാ പറഞ്ഞു. കോട്ടയം പൗരാവലി നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സഭയ്ക്കും സമൂഹത്തിനും മഹനീയ മാതൃകയാണെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. പരിശുദ്ധ കാതോലിക്കാ ബാവായെക്കുറിച്ച് ഫാ. ബിജു പി. തോമസ് രചിച്ച കാതോലിക്കേറ്റിന്റെ കാവല്‍ ഭടന്‍ എന്ന പുസ്തകം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസിനു നല്‍കി പ്രകാശനം ചെയ്തു.

ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട്, സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്‍, ഫാ. ബിജു പി. തോമസ്, നഗരസഭാ ആക്ടിങ് ചെയര്‍മാന്‍ ബി. ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി, ചീഫ് ഇമാം ഷിഫാര്‍ മൗലവി, ഫാ. എമില്‍ പുളളിക്കാട്ടില്‍, ടോം കോര അഞ്ചേരില്‍, ഡോ. വര്‍ഗീസ് പുന്നൂസ്, ഡോ. പോള്‍ മണലില്‍, ഡോ. തോമസ് കുരുവിള എന്നിവര്‍ പ്രസംഗിച്ചു.