പ്രാര്‍ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി : കുര്യാക്കോസ് മാര്‍ ക്ലിമ്മീസ്

പരുമല : മനുഷ്യമനസ്സില് ആത്മീയ നിറവ് പകര്ന്ന് പ്രാര്ത്ഥനയുടെ സൗരഭ്യം പരത്തിയ പിതാവാണ് പരിശുദ്ധ പരുമല തിരുമേനി എന്ന് സീനിയര് മെത്രാപ്പോലീത്ത കുര്യാക്കോസ് മാര് ക്ലിമ്മീസ് പറഞ്ഞു. ഗ്രിഗോറിയന് പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.
പരുമല തിരുമേനി ഊര്ശ്ലേം യാത്രയുടെ കാഴ്ചകളെ പൊതുസമൂഹത്തിനു പങ്കിട്ട യഥാര്ത്ഥ ആദ്ധ്യാത്മിക യാത്രികനായിരുന്നു എന്ന് ചലച്ചിത്ര സംവിധായകന് പ്രൊഫ മധു ഇറവങ്കര മുഖ്യ പ്രഭാഷണത്തില് പറഞ്ഞു. കാഴ്ചകള് വക്രീകരിക്കാതെ നേര്കാഴ്ചകളായി മൂല്യബോധത്തോടെ അവതരിപ്പിക്കുവാന് കഴിയുമ്പോള് ആദ്ധ്യാത്മികതയും വിശുദ്ധിയും പകരുവാന് കഴിയും എന്നും അദ്ദേഹം പറഞ്ഞു.
പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.ഡോ.ജോണ് തോമസ് കരിങ്ങാട്ടില് എന്നിവര് പ്രസംഗിച്ചു.
യു.എസ്. പ്രസിഡന്റ് അഡ്മിനിസ്ട്രേഷന് വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര് ഫാ.അലക്സാണ്ടര് ജെ. കുര്യന് ഇന്ന് നാലിന് ഗ്രീഗോറിയന് പ്രഭാഷണം നടത്തും. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് അദ്ധ്യക്ഷത വഹിക്കും.

പാരിസ്ഥിതിക നീതി പാലിക്കാതെയുള്ള വികസനം ആപത്ത് : കുര്യാക്കോസ് മാര്‍ ക്ലീമിസ്

പരുമല: പാരിസ്ഥിതിക നീതി പാലിക്കാതെയുള്ള വികസനം ആപത്താണെന്ന് കുര്യാക്കോസ് മാര് ക്ലീമിസ് മെത്രാപ്പോലീത്ത. 119 മത് പരുമല പെരുന്നാളിനോട് അനുബന്ധിച്ചുള്ള പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ക്കട്ടാ ഭദ്രാസനാധിപന് ഡോ.ജോസഫ് മാര് ദീവന്നാസിയോസ് മെത്രാപ്പോലീത്തഅധ്യക്ഷനായിരുന്നു.’കാലാവസ്ഥാ പ്രതിരോധവും പാരിസ്ഥിതിക നീതിയും’ എന്ന വിഷയത്തില് ഡോ മാത്യു കോശി പുന്നക്കാട് മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര ജനറല് സെക്രട്ടറി ഫാ കോശി ജോണ് കലയപുരം, പരുമല സെമിനാരി മാനേജര് ഫാ.എം സി കുര്യാക്കോസ്, എന്നിവര് പ്രസംഗിച്ചു.

വിവാഹ സഹായ വിതരണം

പരുമല : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ വിവാഹസഹായ പദ്ധതിയുടെ ഭാഗമായി ജാതിമതഭേദമെന്യ തിരഞ്ഞെടുക്കപ്പെട്ട നിര്‍ദ്ധനരായ 44 യുവതി-യുവാക്കള്‍ക്കുളള സഹായ വിതരണം 2021 ഒക്ടോബര്‍ 31 ന്  2.30-ന് പരുമല സെമിനാരി ചാപ്പലില്‍ നടക്കും. വിവാഹ സഹായ കമ്മറ്റി പ്രസിഡന്റ് ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ കൂടുന്ന യോഗം പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

വിവാഹസഹായ വിതരണോദ്ഘാടനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വ്വഹിക്കും. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ, വൈദികട്രസ്റ്റി ഫാ.ഡോ.എം.ഓ ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, ഫാ. വര്‍ഗീസ് ഇടവന, എ.കെ. ജോസഫ് തുടങ്ങിയവര്‍ പ്രസംഗിക്കും. അറിയിപ്പു ലഭിച്ചവര്‍ വികാരിയുടെ സാക്ഷ്യപത്രവും, വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും സഹിതം 1 മണിക്ക് പരുമല സെമിനാരിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ ഏബ്രഹാം മാത്യു വീരപ്പള്ളില്‍ അറിയിച്ചു.

O.C.Y.M അഖണ്ഡ പ്രാര്‍ത്ഥന ആരംഭിച്ചു

പരുമല: പരുമല പെരുനാളിനോടനുബന്ധിച്ച് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പരുമല അഴിപ്പുരയില്‍ നടക്കുന്ന 144 മണിക്കൂര്‍ അഖണ്ഡപ്രാര്‍ത്ഥന ആരംഭിച്ചു. ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്ത ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് ഉദ്ഘാടനം നിര്‍വഹിച്ചു.

വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, യുവജനപ്രസ്ഥാനം കേന്ദ്ര വൈസ് പ്രസിഡന്റ് ഫാ. വര്‍ഗീസ് ടി. വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ഫാ. അജി കെ. തോമസ്, ട്രഷറാര്‍ ജോജി പി. തോമസ്, കേന്ദ്ര സെക്രട്ടറിമാരായ മത്തായി ടി. വര്‍ഗീസ്, സോഹില്‍ വി. സൈമണ്‍, റോയി തങ്കച്ചന്‍, കേന്ദ്ര എക്സിക്യുട്ടീവ് സമിതി അംഗം നിബിന്‍ നല്ലവീട്ടില്‍, കേന്ദ്രസമിതി അംഗങ്ങളായ ജെറിന്‍ സോമര്‍വെല്‍, ജോബിന്‍ ജോസഫ്, ജയിംസ് ജോര്‍ജ്ജ്, പരുമല ഗ്രിഗോറിയോസ് യൂണിറ്റ് സെക്രട്ടറി റോഷന്‍ ഫിലിപ്പ്, ജോജി ജോര്‍ജ്ജ്, കെവിന്‍ ടോം റെജി എന്നിവര്‍ പ്രസംഗിച്ചു.കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഒക്ടോബര്‍ 26 ന് 5 പി.എം. മുതല്‍ നവംബര്‍ 1 ന് , 5 പി.എം. വരെ സഭയിലെ വിവിധ ഭദ്രാസനങ്ങളില്‍നിന്ന് യുവതിയുവാക്കള്‍ അഖണ്ഡപ്രാര്‍ത്ഥനയില്‍ സംബന്ധിക്കും.

വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നത് – പരിശുദ്ധ കാതോലിക്കാ ബാവ

പരുമല: വിശുദ്ധിയിലേക്ക് വളരുവാനുള്ള മാതൃകയാണ് പരിശുദ്ധ പരുമല തിരുമേനി പകരുന്നതെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ത്ഥാടന വാരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ഭൗതികതയും ലോക സുഖവും ലക്ഷ്യമിടുമ്പോള്‍ ആത്മീയ ദിശാബോധം നഷ്ടപ്പെടും. പരുമല തീര്‍ത്ഥാടനം വഴി ജീവിതത്തെ ആത്മീയമായി രൂപാന്തരപ്പെടുത്തുവാന്‍ കഴിയണമെന്നും പരിശുദ്ധ ബാവ പറഞ്ഞു. നിരണം ഭദ്രാസനാധിപന്‍ ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അദ്ധ്യക്ഷത വഹിച്ചു.

പരുമല തിരുമേനി വിശ്വാസികളുടെ ജീവിതത്തില്‍ ആശ്വാസവും പ്രതിസന്ധികള്‍ നേരിടുവാനുള്ള ധൈര്യവും പകര്‍ന്ന പുണ്യപിതാവാണെന്നു ചങ്ങനാശ്ശേരി അതിരൂപതാ സഹായ ബിഷപ്പ് മാര്‍ തോമസ് ജോസഫ് തറയില്‍ മുഖ്യ സന്ദേശത്തില്‍ പറഞ്ഞു. പരുമല തിരുമേനിയുടെ സന്നിധി ജീവിതത്തിന് ആശ്വാസവും ജീവിക്കാന്‍ ധൈര്യവും കൊടുക്കുന്ന ഇടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്യു ടി.തോമസ് എം.എല്‍എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, വെരി.റവ.കെ.ജി.ജോണ്‍സണ്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.എം.സി.കുര്യാക്കോസ്, ഫാ.എം.സി.പൗലോസ്, സൈമണ്‍ കെ. വര്‍ഗീസ്, നിഷ അശോകന്‍, വിമല ബെന്നി, എ.എം.കുരുവിള അരികുപുറം, പി.എ.ജേക്കബ്, ജി.ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

പരുമല തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന് കൊടിയേറി

പരുമല: പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓര്‍മ്മപ്പെരുനാളിന് കൊടിയേറി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിച്ചു. മെത്രാപ്പോലീത്താമാരായ അഭി.ഡോ.യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ്, അഭി.ഏബ്രഹാം മാര്‍ എപ്പിഫാനിയോസ്, അഭി.ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസസ്, അഭി.അലക്‌സിയോസ് മാര്‍ യൗസേബിയോസ്, അഭി.ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

അഡ്വ.മാത്യു ടി.തോമസ് എം.എല്‍.എ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്‍, അസോസിയേഷന്‍ സെക്രട്ടറി അഡ്വ.ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി.കുര്യാക്കോസ്, അസി.മാനേജര്‍മാരായ ഡോ.എം.എസ്.യൂഹാനോന്‍ റമ്പാന്‍, ഫാ.വൈ.മത്തായിക്കുട്ടി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പ്രകാരമായിരുന്നു കൊടിയേറ്റ് ചടങ്ങുകള്‍ നടന്നത്.

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ കൊടിയേറും

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാം ഓർമ്മപ്പെരുന്നാളിന് നാളെ (2021 ഒക്‌ടോബർ 26) 2 പി.എം.ന് കൊടിയേറും. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവ്വഹിക്കും . തുടർന്ന് 3ന് തീർത്ഥാടന വാരാഘോഷ പൊതുസമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാർ തോമസ് ജോസഫ് തറയിൽ മുഖ്യ സന്ദേശം നൽകും . 6ന് സന്ധ്യാനമസ്‌കാരം 7ന് കൺവൻഷൻ പ്രസംഗം ഫാ. ഡോ.കുര്യൻ ദാനിയേൽ നിർവഹിക്കും.
27ന് രാവിലെ 7.30ന് അഭി.ഡോ. ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ. മത്തായി OIC ധ്യാനം നയിക്കും. 2 പി.എം.ന് പരിസ്ഥിതി സമ്മേളനം നടത്തപ്പെടും. അഭി.കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലിത്ത ഉദ്ഘാടനം ചെയ്യും. ഡോ.മാത്യു കോശി പുന്നയ്ക്കാട് മുഖ്യ സന്ദേശം നടത്തും. 4 ന് ഗ്രിഗോറിയൻ പ്രഭാഷണം നടത്തപ്പെടും. പ്രൊഫ. മധു ഇറവങ്കര പ്രഭാഷണം നിർവഹിക്കും. 6ന് സന്ധ്യാനമസ്‌കാരം 7ന് ഫാ. ജിജു ജോൺ കൺവൻഷൻ പ്രസംഗം നടത്തും.
28ന് 7.30ന് ഫാ.ഡോ.എം.ഒ.ജോൺ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ധ്യാനം ഫാ.സോളു കോശി രാജു നയിക്കും. 4 ന് ഫാ.അലക്‌സാണ്ടർ ജെ. കുര്യൻ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. . 6ന് സന്ധ്യാനമസ്‌കാരം 7 മണിക്ക് ഫാ. ഡോ. നൈനാൻ കെ. ജോർജ്ജ് പ്രസംഗം നടത്തും.
29ന് രാവിലെ 6ന് അഭി അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ ചാപ്പലിലും 7.30-ന് അഭി.ഡോ.തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 10.30-ന് അഖില മലങ്കര പ്രാർത്ഥനായോഗത്തിന്റെ ആഭിമുഖ്യത്തിൽ അഭി.ഡോ.ജോസഫ് മാർ ദിവന്നാസ്യോസ് മെത്രാപ്പോലിത്ത ധ്യാനപ്രസംഗം നടത്തും. 4 ന് ഡോ. വിനിൽ പോൾ ഗ്രിഗോറിയൻ പ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം .7ന് ഫാ. ലൈജു മാത്യു കൺവൻഷൻ പ്രസംഗം നടത്തും.
30ന് 07.30ന് അഭി ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കുന്നു. 10.30ന് ഫാ.തോമസ് ജോർജ്ജ് ധ്യാനപ്രസംഗം നടത്തും. 2ന് യുവജനസംഗമം ഉണ്ടായിരിക്കുന്നത്. ബഹു.മന്ത്രി ശ്രീ.കെ.രാജൻ ഉദ്ഘാടനം ചെയ്യും. ശ്രീ. ബെന്യാമിൻ മുഖ്യ പ്രഭാഷണം നടത്തും. 4ന് ഗ്രിഗോറിയൻ പ്രഭാഷണത്തിന് ശ്രീ ശുഭാനന്ദാശ്രമം ട്രസ്റ്റിയുമായ ശ്രീമദ് ധർമ തീർത്ഥർ സ്വാമികൾ മുഖ്യപ്രഭാഷണം നടത്തും. 6ന് സന്ധ്യാനമസ്‌കാരം 7ന് വെരി. റവ.മത്തായി ഇടയനാൽ കോർ എപ്പിസ്‌കോപ്പ കൺവൻഷൻ പ്രസംഗം നടത്തും.
31ന് 6ന് അഭി ജോഷ്വാ മാർ നിക്കോദിമോസ് മെത്രാപ്പോലീത്താ ചാപ്പലിലും 8.30-ന് അഭി.ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ പള്ളിയിലും വി. കുർബ്ബാന അർപ്പിക്കുന്നു. 2.30ന് മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. The article was prepared with the information support of Gullybet and partners. ശ്രീ.ഉമ്മൻ ചാണ്ടി ധനസഹായം വിതരണോദ്ഘാടനം നിർവഹിക്കും. 4 മണിക്ക് കെ.ജി. മർക്കോസ് ഗ്രിഗോറിയൻ പ്രഭാഷണം നടത്തും.6ന് സന്ധ്യാനമസ്‌കാരം. 7ന് കൺവൻഷൻ പ്രസംഗം ഫാ.സാം കാഞ്ഞിക്കൽ നിർവഹിക്കും.
നവംബർ 1 ന് 7.30 ന് അഭി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും. 10.30ന് ഫാ.ഡോ.റെജി ഗീവർഗീസ് ധ്യാനപ്രസംഗം നടത്തും. 3ന്്തീർത്ഥാടന വാരാഘോഷ സമാപന സമ്മേളനംപരിശുദ്ധ ബാവാ തിരുമേനി ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സിറിയക് ജോസഫ് മുഖ്യ പ്രഭാഷണം നടത്തും. 6ന് പരിശുദ്ധ കാതോലിക്കാ ബാ വായുടെ നേതൃത്വത്തിൽ പെരുന്നാൾ സന്ധ്യാ നമസ്‌കാരം. , 7ന് അഭി. ഡോ. കുര്യാക്കോസ് മാർ ക്ലിമ്മീസ് മെത്രാപ്പോലീത്താ സന്ദേശം നൽകും. 8 മണിക്ക് ശ്ലൈഹിക വാഴ്‌വ് 8.15ന് ഭക്തിനിർഭരമായ പെരുന്നാൾ റാസ.
2-ാം തീയതി 3 മണിക്ക് പള്ളിയിൽ അഭി യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പോലീത്താ വി. കുർബ്ബാന അർപ്പിക്കും 6ന് ചാപ്പലിൽ അഭി.ഡോ.ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലിത്ത വി.കുർബ്ബാന അർപ്പിക്കും. 8.30ന് പള്ളിയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന . , തുടർന്ന് കബറിങ്കൽ ധൂപപ്രാർത്ഥനയും, ശ്ലൈഹിക വാഴ്‌വും. 2ന് റാസ, കബറിങ്കൽ ധൂപപ്രാർത്ഥന, ആശീർവാദം, കൊടിയിറക്ക് എന്നിവയോടുകൂടി പെരുന്നാൾ സമീപിക്കും.
സർക്കാർ നിബന്ധനകളും കോവിഡ് 19 പ്രോട്ടോകോൾ പാലിച്ചുമായിരിക്കും ഇത്തവണത്തെ പെരുന്നാൾ ശുശ്രൂഷകളും അതിനോടനുബന്ധിച്ചുള്ള മറ്റ് പ്രോഗ്രാമുകളും ക്രമീകരിച്ചിരിക്കുന്നത് എന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും, പരുമല സെമിനാരി മാനേജർ ഫാ. എം.സി. കുറിയാക്കോസും അറിയിച്ചു.

ഓര്‍ത്തഡോക്‌സ് സഭയെ അപകീര്‍ത്തിപ്പെടുത്തുവാനുള്ള ശ്രമം വിലപ്പോവില്ല- ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം : മലങ്കര ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ കാതോലിക്കാ ബാവായെയും മറ്റു ഉന്നത സഭാ സ്ഥാനികളെയും പ്രതിചേര്‍ത്ത് നല്‍കിയിട്ടുള്ള സ്വാകാര്യ അന്യായം സഭയെയും സഭാസ്ഥാനികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ കരുതിക്കൂട്ടി നടത്തുന്ന പരിശ്രമമാണെന്ന് സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ. മലങ്കരസഭയെ കേസുകള്‍കൊണ്ട് ബന്ധിച്ച് സഭാതലവന്റെ തിരഞ്ഞെടുപ്പും, സ്ഥാനാരോഹണവും, സഭയ്ക്കനുകൂലമായ മറ്റു വിധികളുടെ നടത്തിപ്പും തടസപ്പെടുത്തുവാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും പാളിപ്പോയപ്പോഴാണ് സഭയെ അപകീര്‍ത്തിപ്പടുത്തുവാനുള്ള നൂതന നടപടികളുമായി ഒരുകൂട്ടര്‍ രംഗത്ത് ഇറങ്ങിയിരിക്കുന്നത്.

2018-ല്‍ കാലം ചെയ്ത അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് തിരുമേനിയുടെ മരണം സംബന്ധിച്ച് അന്നുതന്നെ പോലീസ് അന്വേഷിക്കുകയും, അപകടമരണമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നതാണ്. ഇപ്പോള്‍ പരിശുദ്ധ കാതോലിക്കാ ബാവായോട് വ്യക്തിവൈരാഗ്യമുള്ള ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നിരന്തരമായി നടത്തുന്ന നുണപ്രചരണത്തെ മാത്രം അടിസ്ഥാനപ്പെടുത്തി നല്‍കിരിക്കുന്ന സ്വകാര്യ അന്യായം നിലനില്‍ക്കത്തക്കതല്ല. പോലീസ് അന്വേഷണം സഭ സ്വാഗതം ചെയ്യുന്നു. ഏതൊരുതരത്തിലുള്ള അന്വേഷണവും നേരിടാന്‍ സഭ തയ്യാറാണ്. കൃത്യമായി നിയമങ്ങള്‍ പാലിച്ച് ഭരണം നടത്തിവരുന്ന ഒരുസഭയെ സമൂഹമദ്ധ്യത്തില്‍ കരിതേച്ചു കാണിക്കുവാനുള്ള കുത്സിത ശ്രമത്തിന്റെ ഭാഗമാണ് ഈ കേസും അതിനോടനുബന്ധിച്ചു നടക്കുന്ന പ്രചരണങ്ങളും. ഓര്‍ത്തഡോക്‌സ് സഭയുടെ അഭിനവ കാതോലിക്കാ ബാവയെ ആ ഉന്നതസ്ഥാനത്തു കാണുവാന്‍ ആഗ്രഹിക്കാത്ത വികലമാനസരുടെ സൃഷ്ടി മാത്രമാണ് ഈ ആരോപണവും കേസും. അതിനെ സഭ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും മാര്‍ ദീയസ്‌കോറസ് പറഞ്ഞു.

പ്രളയനഷ്ടം കണ്ടറിഞ്ഞ് പരിശുദ്ധ കാതോലിക്കാ ബാവാ

മുണ്ടക്കയം: പ്രളയം തകര്‍ത്ത മുണ്ടക്കയം, കൂട്ടിക്കല്‍ മേഖലയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ സന്ദര്‍ശനം നടത്തി. പൈങ്ങണ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ മുന്‍പിലെ തകര്‍ന്ന പാലവും ടൗണിലെ വീടുകളിലും സന്ദര്‍ശനം നടത്തിയ ശേഷം കൂട്ടിക്കല്‍ ടൗണിലും ദുരിതാശ്വാസ ക്യാംപുകളിലും ബാവാ എത്തി. ക്യാംപുകളില്‍ കഴിയുന്ന ജനങ്ങളുടെ അവസ്ഥകള്‍ കേട്ടറിഞ്ഞു. ഈ പ്രദേശത്തെ തകര്‍ന്ന വിടുകളിലും സന്ദര്‍ശനം നടത്തി.
കോട്ടയം ഭദ്രാസന സഹായ മ്രെതാപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഫാ. മാത്യു.കെ.ജോണ്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ ജേക്കബ് കൊച്ചേരി, സാജു കെ.ഏലിയാസ്, മോനിച്ചന്‍ തലക്കുളം, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ എന്‍.എ അനില്‍ മോന്‍, എം.എം. ഏബ്രഹാം, തോമസ് കെ.കുര്യന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുക സഭകളുടെ ദൗത്യം: പരിശുദ്ധ കാതോലിക്കാ ബാവാ

തിരുവല്ല • യോജിച്ചു നിന്ന് സമൂഹത്തിനായി പ്രവർത്തിക്കുകയാണ് സഭകളുടെ ദൗത്യമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. മാർത്തോമ്മാ സഭാ ആസ്ഥാനത്ത് നൽകിയ സ്വീകരണത്തിൽ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മലങ്കര ഓർത്തഡോക്സ് സഭ യുമായുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും സഭാ ഐക്യം ശക്തിപ്പെടുത്താനും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് കഴിയുമെന്ന് അധ്യക്ഷത വഹിച്ച ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതാ ആർച്ച് ബിഷപ് ഡോ. തോമസ് മാർ കൂറിലോസ്, ഡോ. യൂയാക്കിം മാർ കുറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, തോമസ് മാർ തിമോത്തിയോസ്,ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ബിഷപ് ഡോ. തോമസ് സാമുവൽ, മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, മാർത്തോമ്മാ സഭ സെക്രട്ടറി റവ.കെ.ജി.ജോസഫ്, ഫാ. അലക്സാണ്ടർ ജെ. കുര്യൻ എന്നിവർ പ്രസംഗിച്ചു.
.