നോമിനേഷൻ തീയതി അവസാനിച്ചു

കോട്ടയം: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 14ന് പരുമലയിൽ ചേരുന്ന  മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നാമനിർദേശ പത്രിക സമർപ്പിക്കുവാനുള്ള തീയതി അവസാനിച്ചു. കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്തയ്ക്കുവേണ്ടി മാത്രമെ നോമിനേഷൻ  ലഭിച്ചിട്ടുള്ളൂ. സഭാ മാനേജിംഗ് കമ്മിറ്റിയും അദ്ദേഹത്തെ നാമനിർദേശം ചെയ്തിരുന്നുവെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അറിയിച്ചു.

ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ നാമനിര്‍ദേശം ചെയ്തു

കോട്ടയം: പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും സ്ഥാനത്തേക്ക് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായെ മലങ്കര ഓര്‍ത്തഡോക്‌സ് സഭാ മാനേജിങ് കമ്മിറ്റി യോഗം ഏകകണ്ഠമായി നാമനിര്‍ദേശം ചെയ്തു. സീനിയര്‍ മെത്രാപ്പോലീത്താ അഭി. കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍  ചേര്‍ന്ന യോഗം  ഒക്‌ടോബര്‍ 14 ന്  നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി  അസോസിയേഷന്‍ യോഗ നടത്തിപ്പിനെയും  ക്രിമീകരണങ്ങളെയും  സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം  തീരുമാനങ്ങള്‍ എടുത്തു. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ, ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്താ, വൈദിക ട്രസ്റ്റി ഫാ. ഡോ. എം.ഒ ജോണ്‍,  അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫാ. എന്‍.പി. കുറിയാക്കോസ്, ഫാ. ഡോ. ഏബ്രഹാം ഉമ്മന്‍, പ്രൊഫ. ഡോ. കെ.എം കുറിയാക്കോസ്, സി.പി തോമസ് എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.

Mar Seraphim releases special edition, ‘Eyes on High’, on life, contributions of late Catholicos

Late Catholicos was a person of faith, ‘man after God’s own heart who walked with God’: Mar Seraphim

BENGALURU: Metropolitan HG Dr Abraham Mar Seraphim of Bangalore Diocese, Indian Orthodox Church, has paid glowing tributes to Late Lamented His Holiness Moran Mar Baselios Marthoma Paulose II (1946-2021).

The Metropolitan released ‘Eyes on High,’ a special edition published by Bangalore Diocese at the Diocese headquarters on August 21 to commemorate the life and contributions of late Catholicos.
Mar Seraphim in his single-page tribute states “His Holiness was an embodiment of selflessness who never desired any status, or power, but was like a child humbled himself before God and offered himself as a living sacrifice, holy and pleasing to God.”

Reminiscing about the life of His Holiness, Mar Seraphim shared his thoughts about the ‘Tree’ which the Psalmist had described in his Psalms.
“He shall be like a tree planted by the rivers of water, that brings forth its fruit in its season, whose leaf also shall not wither.”

Comparing late Catholicos to a ‘divine tree’ whose leaves never withers away, Mar Seraphim says, “His Holiness’ life and contributions towards the Church will never wither, and he will always be remembered, and remain engraved in the golden annals of the history of our Church.”
His Grace further compares the late Shepherd as a beautiful image of a person of faith who lived a life according to the precepts of God. “Bava Thirumeni was one “who walked with God” and he was a “man after God’s own heart,” he mentions.
Mar Seraphim recalled that though His Holiness was subjected to criticisms and disapproval and faced severe storms throughout, it was his deep-rooted relationship with his Almighty that helped him weather them all. “As he stood firm throughout his life, the Church can never forget the protection and shelter it received during his tenure as the Supreme Head of the Church. As his roots were strong, the Church was properly positioned, and under him the Church continuously progressed as he bore good fruits in His relationship with God, the Church tasted these fruits which proved to be productive.”
“As we lament the loss of our beloved,” Mar Seraphim assures that the Catholicos is still firmly planted near the Divine fountain, and the Church continues to be nourished under this Divine tree. “Though we have lost our spiritual father, we now have a great intercessor planted in heaven across the Divine stream, interceding for us, stronger than ever,” His Grace adds.

 


Mar Seraphim headed the editorial board of the special edition brought out in association with the Diocesan Council. Rev Fr Santhosh Samuel K, Diocesan Secretary, was the Managing Editor and Publisher. Others who were involved include Fr Skariah Mathew, General Convener, Fr K M Jacob, P K Kurian as Editor, Zacharia Mathew, Mathew Jacob, Rajesh Philip Thomas.
The editorial board consisted of Fr Aby K Raju, Thomas John, Abraham Paul Arieckal, Alex Joseph, Varghese P Abraham, Tinu V Kunjumon.

പതിനൊന്നാം ശമ്പള കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ന്യൂനപക്ഷ അവകാശലംഘന ശുപാര്‍ശകള്‍ തള്ളിക്കളയണം: അഡ്വ ബിജു ഉമ്മന്‍

കോട്ടയം: എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍  ധ്വംസിക്കുന്ന ശുപാര്‍ശകളമായി പതിനൊന്നാം ശമ്പള കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് സംശയാസ്പദവും ദുരുദ്ദേശപരവുമാണെന്ന് മലങ്കര അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മന്‍ പ്രസ്താവിച്ചു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായി ലഭിച്ചിട്ടുള്ള അവകാശങ്ങള്‍ ഇല്ലാതാക്കാനുള്ള ഗൂഡ ശ്രമങ്ങളെ നിയമപരമായും ജനാധിപത്യപരമായും നേരിടും. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മുന്‍നിര്‍ത്തി പ്രത്യേക റിക്രൂട്ട്‌മെന്റ് ബോര്‍ഡ് സ്ഥാപിക്കണമെന്നുള്ള കമ്മീഷന്‍ ശുപാര്‍ശ യുക്തിസഹജമല്ല. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശമ്പള കമ്മീഷന്‍ നടത്തിയ ആസൂത്രിത ശ്രമം അപലപനീയമാണ്. കാലികവും അടിയന്തര പ്രാധാന്യമര്‍ഹിക്കുന്നതുമായ ഒട്ടനവധി വിഷയങ്ങള്‍ വിസ്മരിച്ചുകൊണ്ട്, അവകാശലംഘനത്തിന് വഴിയൊരുക്കുന്ന ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ട്  അതേപടി സര്‍ക്കാര്‍ അംഗീകരിക്കരുതെന്നും അഡ്വക്കേറ്റ് ബിജു ഉമ്മന്‍ പ്രസ്താവനയില്‍ പറഞ്ഞു.

വ്യാജ പ്രചരണം അവസാനിപ്പിക്കണം – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ്

കോട്ടയം: തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളിയില്‍ കോടതി വിധി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് തോമസ് മാര്‍ അലക്‌സന്ത്രിയോസ് മെത്രാപ്പോലീത്താ നടത്തുന്ന വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ. കോടതി വിധി അതേപടി നടപ്പിലാക്കുകയാണ് ഭരണാധികാരികള്‍ ചെയ്തത്.
മലങ്കര സഭയുടെ 1934-ലെ ഭരണഘടന അനുസരിച്ച് പള്ളിയില്‍ ആരാധനയ്ക്ക് എത്തുന്ന ഒരു വിശ്വാസിയുടെയും ആരാധനാ സ്വാതന്ത്ര്യം നിഷേധിച്ചിട്ടില്ല, ഇനി നിഷേധിക്കുകയുമില്ല. സമാധാന അന്തരീക്ഷം തകര്‍ക്കാനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനും ബോധപൂര്‍വ്വം ശ്രമിക്കുന്നവരെ മാത്രമാണ് പോലീസ് തടയുന്നത്.

പളളിയുടെ ഉടമസ്ഥാവകാശം കോടതി ഉത്തരവ് പ്രകാരം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് കൈമാറിയെന്ന് ചില മാധ്യമങ്ങളില്‍ തെറ്റായ വ്യാഖ്യാനം വന്നത് കോടതി വിധികളോടും നീതിന്യായ വ്യവസ്ഥയോടുമുള്ള വെല്ലുവിളിയായി മാത്രമേ കാണാനാകൂ. തിരുവാര്‍പ്പ് മര്‍ത്തശ്മുനി പള്ളി സഭയുടെ 1934-ലെ ഭരണഘടന പ്രകാരം ഭരിക്കപ്പെടണമെന്ന് വിധി വന്നിട്ട് ഒരു വര്‍ഷത്തിനു ശേഷമാണ് വിധി നടപ്പാക്കിയത്. നിയമാനുസൃത വികാരിക്കും അദ്ദേഹത്തോടൊപ്പം നില്‍ക്കുന്നവര്‍ക്കും പോലീസ് സംരക്ഷണം നല്‍കണമെന്നാണ് വിധിയുടെ അന്തഃസത്ത. സമാധാനപരമായി വിധി നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Mar Seraphim felicitates Fr Koshy, artist Deepthi

BENGALURU: HG Dr Abraham Mar Seraphim, Bangalore Diocese Metropolitan, was the chief celebrant at the 25th sacerdotal anniversary of Fr Koshy Thomas, Vicar, St Stephen’s Orthodox Church, Vijayanagar, Bengaluru.
Dr Mar Seraphim also led the Holy Eucharist at the church on August 29 which was followed by a felicitation ceremony.
The function also saw ‘Indian Book of Records’ holder Deepthi Jiji Mathew, coffee and pencil artist, presenting her sketch of Fr Koshy and Mar Seraphim personally which was appreciated by members of the faithful.
Deepthi who won many laurels for her artistic efforts was blessed by the vicar and the Metropolitan wishing her many more successful feats.
The entire programme was held in strict adherence to Covid-19 protocols.
St Stephen’s Orthodox Church Managing Committee, Joyi V Chacko, Trustee and Achankunju K S, Secretary, thanked the faithful gathered to make the function a success.
Earlier, during the lockdown days due to the pandemic, Deepthi had painted the sketches of all the metropolitans and saints of the Indian Orthodox Church.
Deepthi is the daughter of Sudha Susan and Jiji Mathew, active members of St Stephen’s Orthodox Church, Bengaluru.

സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതി ഉദ്ഘാടനം ചെയ്തു

കോട്ടയം : വിദ്യാര്‍ത്ഥികളെ സ്‌നേഹിച്ച പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായ്ക്കുള്ള  ഉത്തമ ജന്മദിന സമര്‍പ്പണമാണ് സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതിയെന്ന് മന്ത്രി വി.എന്‍ വാസവന്‍. ദേവലോകം അരമന ഓഡിറ്റോറിയത്തില്‍ നടന്ന സ്‌നേഹ സ്മരണ സമ്പാദ്യ പദ്ധതി  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ബ്രോഷര്‍ മാര്‍ ദീയസ്‌കോറസ് വി.എന്‍ വാസവന് നല്‍കി പ്രകാശനം ചെയ്തു. അമയന്നൂര്‍ കാരാട്ടുകുന്നേല്‍ സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. വികാരി ഫാ. ജേക്കബ് മാത്യൂ ചന്ദ്രത്തില്‍ , ട്രസ്റ്റി കെ.വി വര്‍ഗീസ് കൂവക്കുനേല്‍, പ്രോഗ്രം കോര്‍ഡിനേറ്റര്‍ എം.എം. മാത്യു തൈപറമ്പില്‍ , കുര്യാക്കോസ്.കെ.എബ്രഹാം കാരക്കലോലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി  പ്രസംഗ മത്സരം

അൽ ഐൻ: ഓർത്തഡോക്സ് ക്രൈസ്‌തവ യുവജന പ്രസ്ഥാനം  അൽ ഐൻ സെന്റ് ഡയനീഷ്യസ്‌ ഇടവക യുണിറ്റ് ഓൺലൈനിൽ  സംഘടിപ്പിച്ച 9-ാംമത്  സെന്റ് ഡയനീഷ്യസ്‌ എവർ റോളിംഗ് ട്രോഫി   പ്രസംഗ മത്സരത്തിൽ ഡോ. കിംലിൻ ജോർജ് (ഒ സി.വൈ.എം അബുദാബി യൂണിറ്റ് ) ഒന്നാം സ്ഥാനം നേടി. റിയാ മേരി വർഗീസ് (ഒ സി.വൈ.എം, ദുബായ് യൂണിറ്റ്), ജോയാസ് മറിയം ഏലിയാസ് (ഒ സി.വൈ.എം, അൽ ഐൻ യൂണിറ്റ്) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. മൂന്നാം സ്ഥാനം നിഥിൻ എം. രാജ് (ഒ സി.വൈ.എം, ഷാർജ യൂണിറ്റ് കരസ്ഥമാക്കി.
ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ് അധ്യക്ഷത വഹിച്ച സമാപന സമ്മേളനം  ഫിലിപ്പ് എം. സാമുവേൽ കോർ എപ്പിസ്കോപ്പാ ഉദ്‌ഘാടനം ചെയ്തു. ഫാ. ജോൺ തോമസ് കരിങ്ങാട്ടിൽ മുഖ്യ സന്ദേശം നൽകി. ഫാ.ജോ മാത്യു, ഗീവർഗീസ് സാം, തോമസ് ഡാനിയേൽ, ഷാജി മാത്യു, മോനി പി. മാത്യു, പ്രവീൺ ജോൺ, ബെൻസൻ ബേബി, തോമസ് പറമ്പിൽ ജേക്കബ്, റോബി ജോയി, ജെയ്ഷ് എം. ജോയി എന്നിവർ പ്രസംഗിച്ചു.

ലോഗോ പ്രകാശനം

ദുബായ് :   സെന്റ് തോമസ് ഓർത്തഡോക്സ്  കത്തീഡ്രൽ യുവജനപ്രസ്ഥാനം സുവർണ്ണ  ജൂബിലി ആഘോഷങ്ങളുടെ  ലോഗോ പ്രകാശനം  ഇടവക വികാരി ഫാ. ബിനീഷ് ബാബു, സഹവികാരി  ഫാ.സിബു തോമസ്  എന്നിവർ  ചേർന്ന് നിർവ്വഹിച്ചു. ഇടവക  സീനിയർ അംഗവും യുവജന  പ്രസ്ഥാനം മുൻ സെക്രട്ടറിയുമായ  ജോസ് ജോൺ, ഇടവക ട്രസ്റ്റി സുനിൽ സി.ബേബി,  ജോയിന്റ് സെക്രട്ടറി ജോസഫ് വർഗീസ്, യുവജന പ്രസ്ഥാനം യൂണിറ്റ് വൈസ് പ്രസിഡന്റ് കുര്യൻ വർഗീസ്, ആക്ടിങ് സെക്രട്ടറി ബൈജു മാത്യു, ജൂബിലി കൺവീനർ റിനു തോമസ് എന്നിവർ സന്നിഹിതരായിരുന്നു.
അഖില മലങ്കര അടിസ്ഥാനത്തിൽ  ലഭിച്ച എൻട്രികളിൽ  നിന്നും  ജിനു ജോർജ്(ലോഗോ) ഡോ. ജോബിൻസ് P. ജോൺ(തീം സോങ്) എന്നിവരുടെ സൃഷ്ടികളാണ് തിരഞ്ഞടുക്കപ്പെട്ടത്

നവജാതശിശു പരിചരണത്തിൽ പ്രശസ്തിയുമായി പരുമല ആശുപത്രി 

നവജാതശിശുക്കളുടെ ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാര്യത്തില്‍ മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങളുമായി പരുമല മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റൽ പ്രശസ്തി ആർജിക്കുന്നു.
2021 മേയ് 27ന് കോഴഞ്ചേരി സ്വദേശികളായ ശ്രീ. സുജിത്- ജിഷ ദമ്പതികൾക്ക് 24 ആഴ്ച മാത്രം പ്രായമുള്ള കുട്ടി ജനിക്കുകയുണ്ടായി. ജനനസമയത്ത് വെറും 700 ഗ്രാം മാത്രമായിരുന്നു കുട്ടിയുടെ ഭാരം.മാസം തികയാതെ ജനിച്ച കുട്ടിക്ക് 60% മാത്രമായിരുന്നു അതിജീവനസാധ്യത.
പരുമല ആശുപത്രി നിയനാറ്റോളോജി വിഭാഗം തലവൻ ഡോ. രോഹിൻ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള ഡോക്ടറുംമാരുടെ സംഘംആണ് ചികിത്സക്ക് നേതൃത്വം നൽകിയത്. മാസം തികയാതെയുള്ള കുഞ്ഞായതിനാൽ ആയതിനാൽ ജനനസമയത്ത് നൽകിയ ചികിത്സാസംവിധാനങ്ങളിൽ അണുബാധ ഉണ്ടാകാതെ പ്രത്യേകം ശ്രദ്ധിച്ചു.
കുഞ്ഞിന്റെ ശരീരത്തിലെ ഊഷ്മാവ് പെട്ടെന്ന് താഴ്ന്നുപോകാതെ പുറമെ നിന്നും ചൂട് നൽകുവാൻ കഴിയുന്ന  എൻ.ഐ.സി.യുവിൽ  ഇൻക്യൂബേറ്ററിന്റെ  ഉള്ളിൽ വെച്ചു തുടർ പരിചരണങ്ങളും ചികിത്സകളും നൽകുകയുണ്ടായി. മൂന്ന് മാസത്തെ നിരന്തരമായ ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ച കുഞ്ഞ് പൂർണ ആരോഗ്യത്തോടെ ഓഗസ്റ്റ് 27 ന് ആശുപത്രി വിട്ടു.
ഗൈനക്കോളജി, നിയോനാറ്റോളജി,പീഡിയാട്രിക് എന്നീ ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ധരായ ഡോക്ടറുംമാരുടെ സേവനവും ചികിത്സാ സംവിധാനങ്ങളും ഒരുമിപ്പിച്ചു നൽകുവാൻ സാധിക്കുന്നത്  പരുമല ഹോസ്പിറ്റലിലെ ശിശു പരിചരണവിഭാഗത്തിന്റെ പ്രശസ്തി വർദ്ധിപ്പിക്കുന്നു.