പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കൈവന്നിരിക്കുന്നത് വലിയ ഉത്തരവാദിത്തം – മുഖ്യമന്ത്രി

 

എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം  കണ്ണീരൊപ്പാന്‍ താനും, സഭയുമുണ്ടാകും   – പരിശുദ്ധ കാതോലിക്കാ ബാവാ 

തിരുവനന്തപുരം: കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപനായി ഇരിക്കുമ്പോള്‍ തന്റെ ഇടവകകളില്‍ സമാധാനം ഉറപ്പവാക്കാന്‍ കഴിഞ്ഞ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായ്ക്ക് അതിനു പുറത്തും സമാധാനം  ഉറപ്പുവരുത്തേണ്ട വലിയ ഉത്തരവാധിത്വമാണു കൈവന്നിരിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് തിരുവനന്തപുരം പൗരസഭ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ക്രിസ്തു പകര്‍ന്ന സമാധാനം വിശ്വാസി സമൂഹവുമായി പങ്കുവയ്ക്കാന്‍ ബാവായ്ക്ക് കഴിയണം. പരിശുദ്ധ കാതോലിക്കാ ബാവായുടെ സമാധാന ശ്രമങ്ങള്‍ക്ക് സാധ്യമായ എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ ആധ്യാത്മിക രംഗത്തു നല്‍കിയ സംഭാവന എല്ലാവര്‍ക്കും അറിയാമെങ്കിലും അധികമാരും അറിയാതെ അദ്ദേഹം നല്‍കിയ സാമൂഹിക സംഭാവാന അമൂല്യമാണെന്ന് അധ്യക്ഷത വഹിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. എല്ലാ മതങ്ങളോടും സഭകളോടും സാമൂഹിക പ്രവര്‍ത്തകരോടുമൊപ്പം അവരുടെ കണ്ണീരൊപ്പാന്‍ താനും സഭയുമുണ്ടാകമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.

ദേവലോകം പെരുന്നാള്‍ – ജനുവരി 2,3

ദേവലോകം: പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 58-ാം ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് ഔഗേന്‍ പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ എന്നീ കാതോലിക്കാ ബാവാമാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ 2022 ജനുവരി 2, 3 തീയതികളിലായി ആചരിക്കുന്നതിന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനിച്ചു.
സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌ക്കോറോസ് മെത്രാപ്പോലീത്താ ആമുഖ സന്ദേശം നല്‍കി. പെരുന്നാള്‍ ചടങ്ങുകള്‍ക്ക് വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. ഫാ. ഇട്ടി തോമസ് കാട്ടാമ്പാക്കല്‍ ഫാ. കുറിയാക്കോസ് ബേബി എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും, ഫാ. സൈബു സഖറിയ, ഫാ. തോമസ് ജോര്‍ജ്, ഫാ. മോഹന്‍ ജോസഫ്, ഫാ. ജോണ്‍ ശങ്കരത്തില്‍, ഫാ. ഡോ. വര്‍ഗീസ് വര്‍ഗീസ്, ഫാ. മാത്യൂ കോശി, ഫാ. ജോസഫ് കുര്യന്‍, ഫാ. ബിനു മാത്യു ഇട്ടി എന്നിവരെ വിവിധ കമ്മറ്റികളുടെ ചുമതലക്കാരായി തെരഞ്ഞെടുത്തു. ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.

 

ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നടന്ന വിശുദ്ധ മൂന്നിന്‍ന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ. ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന നടത്തി.

ആശ്രയിക്കുന്നവര്‍ക്ക് എന്നും അത്താണിയായിരുന്നു പരിശുദ്ധ മാത്യൂസ് പ്രഥമന്‍ ബാവായെന്ന് പരിശുദ്ധ കാതോലിക്കാ ബാവാ അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു. സഭയെ വളര്‍ത്തിയ പിതാവായിരുന്നു അദ്ദേഹമെന്നും പരിശുദ്ധ ബാവാ കൂട്ടിചേര്‍ത്തു. യൂഹാനോന്‍ മാര്‍ പോളിക്കര്‍പ്പോസ് മെത്രാപ്പോലീത്താ , ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്താ, അരമന മാനേജര്‍ ഫാ. Acoustic water leak detector യാക്കോബ് തോമസ് എന്നിവര്‍ പ്രസംഗിച്ചു.

മാത്യൂസ്‌ പ്രഥമന്‍ ബാവായുടെ സേവനം മറക്കാനാവില്ല: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: പ്രതിസന്ധി ഘട്ടങ്ങളില്‍ മലങ്കര സഭയെ ധീരമായി മുന്നോട്ടു നയിച്ച പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ സേവനം സഭയ്ക്കു മറക്കാന്‍ കഴിയില്ലെന്ന്‌ പരിശുദ്ധ ബസേലി യോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവാ. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യുസ്‌ പ്രഥമന്‍ കാതോലിക്കാ ബാവായുടെ ചരമ രജത ജുബിലി അനുസ്മരണ സമ്മേളനം മാര്‍ ഏലിയ കത്തിഡ്രലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരാധനാ നി ഷ്ഠയുള്ള പിതാവായിരുന്നു ‘വട്ടക്കുന്നേല്‍ ബാവാ’ യെന്ന്‌  അഭി. ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. അലക്സാണ്ടര്‍ കാരയ്ക്കല്‍, മലയാള മനോരമ മുന്‍ അസിസ്റ്റന്റ്‌ എഡിറ്റര്‍ ഡോ.പോള്‍ മണലില്‍ എന്നിവർ അനുസ്മരണ പ്രബന്ധാവതരണം നടത്തി. മലങ്കര അസോസിയേഷന്‍ സ്രെകട്ടറി ബിജു ഉമ്മന്‍, വൈദിക ട്രസ്റ്റി ഫാ,ഡോ.എം.ഒ. ജോണ്‍, ഫാ.ജോസഫ്‌ കുര്യന്‍ വട്ടക്കുന്നേല്‍, മാര്‍ ഏലിയ കത്തീഡ്രൽ വികാരി ഫാ.തോമസ്‌ ജോര്‍ജ്‌ എന്നിവര്‍ പ്രസംഗിച്ചു.

  • പുതുതായി സ്ഥാനമേറ്റ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക്‌ മാര്‍ ഏലിയാ കത്തീഡ്രലില്‍ സ്വീകരണം
    നൽകിയപ്പോൾ .

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് കോട്ടയം മെത്രാസനത്തിൻ്റെ സ്വീകരണം ചൊവ്വാഴ്ച്ച

 

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നവാഭിഷിക്തനായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതിയൻ കതോലിക്കാ ബാവാ തിരുമേനിക്ക് മാതൃ മെത്രാസനവും, ബാവാ മെത്രാപ്പോലീത്തായുമായ കോട്ടയം മെത്രാസനം 09/11/2021 (ചൊവ്വാഴ്ച്ച) സ്വീകരണം നൽകും. മെത്രാസന കത്തീഡ്രലായ പാമ്പാടി സെൻറ് ജോൺസ് കത്തീഡ്രലിൽ 1.30പി.എം ന് എത്തിച്ചേരുന്ന ബാവാ തിരുമേനി കത്തീഡ്രൽ പള്ളിയിൽ സ്വീകരണം ഏറ്റുവാങ്ങി ധൂപപ്രാർത്ഥന നടത്തും. 1.45 പി.എം ന് കത്തീഡ്രൽ പള്ളിയിൽ നിന്ന് മെത്രാസനത്തിലെ വൈദീകരുടെയും, പള്ളികളുടെയും, ആദ്ധ്യാത്മിക സംഘടനകളുടെയും, മെത്രാസന കൗൺസിലംഗ ങ്ങളുടെയും സഭാ മാനേജിങ്ങ്കമ്മറ്റി അംഗങ്ങളുടെയുംനേതൃത്വത്തിൽ പരിശുദ്ധ ബാവാ തിരുമേനിയെ സ്വീകരിച്ചുകൊണ്ടുള്ളവാഹനഘോഷയാത്ര പാമ്പാടി മാർ കുറിയാക്കോസ് ദയറായിലേക്ക് ആരംഭിക്കും. 2.45 ന് ദയറായിൽ എത്തി ധൂപപ്രാർത്ഥന നടത്തും. 3.00 പി.എം ന് പി.സി.യോഹന്നാൻ റമ്പാൻ മെമ്മോറിയൽ ഹാളിൽ മെത്രാസന സഹായ മെത്രാപ്പോലീത്താ അഭിവന്ദ്യ. ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന അനുമോദന സമ്മേളനം കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മോസ്റ്റ് .റവറന്റ് മാത്യു അറയ്ക്കൽ ഉത്ഘാടനം ചെയ്യും. ഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ശ്രീ സിറിയക് തോമസ് മുഖ്യ പ്രഭാഷണം നടത്തും. അഭിവന്ദ്യ കുറിയാക്കോസ് മാർ ക്ലീമീസ് മെത്രാപ്പോലീത്താ, ബിഷപ്പ് തോമസ് .കെ.ഉമ്മൻ, വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞനാനന്ദ തീർഥപാദർ എന്നിവർ അനുഗ്രഹ പ്രഭാഷണങ്ങൾ നടത്തും.തോമസ് ചാഴിക്കാടൻ എം.പി,തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഗാന്ധി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ അഡ്വ.റെജി സഖറിയ, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോൺ, അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തും. പരിശുദ്ധ ബാവാ തിരുമനസ്സിൻ്റെ നന്ദി പ്രസംഗത്തിനു മുൻപായി മെത്രാസനത്തിൻ്റെയും ആദ്ധ്യാത്മിക സംഘടനകളുടെയും ഉപഹാരങ്ങൾ നൽകും. പരിശുദ്ധ ബാവാ തിരുമനസ്സിൻ്റെ ആശീർവാദത്തോടും, കാതോലിക്കാമംഗളഗാനത്തോടും കൂടി യോഗം സമാപിക്കും എന്ന് മെത്രാസന സെക്രട്ടറി ഫാ.പി.കെ.കുറിയാക്കോസ് പണ്ടാരക്കുന്നേൽ, പാമ്പാടി ദയറാ മാനേജർ ഫാ.മാത്യു.കെ.ജോൺ എന്നിവർ അറിയിച്ചു

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ 25-ാം ഓര്‍മ്മപ്പെരുന്നാള്‍

കോട്ടയം: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവായുടെ ചരമരചത ജൂബിലി ആഘോഷം 2021 നവംബര്‍ 7, 8 തീയതികളില്‍ നടക്കും.  7-ന്  3.30-ന് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രലില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രധാന മേലധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.

ബോംബെ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ പ്രൊഫ.ഡോ. അലക്‌സാണ്ടര്‍ കാരയ്ക്കല്‍, ഡോ. പോള്‍ മണലില്‍ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തും. വൈദിക ട്രസ്റ്റി   ഫാ.ഡോ. എം.ഒ. ജോണ്‍, ഫാ. ജോസഫ് കുര്യന്‍ വട്ടക്കുന്നേല്‍, ഫാ. തോമസ് ജോര്‍ജ് എന്നിവര്‍ ആശംസകള്‍ നേരും.

 

വൈകുന്നേരം 5.30-ന്  ദേവലോകം അരമനയിലേക്ക് വാഹന ഘോഷയാത്ര ഉണ്ടായിരിക്കും. കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിലെ ഇടവകകളില്‍ നിന്നും, വാകത്താനം വള്ളിക്കാട്ടു ദയറായില്‍ നിന്നും ഉള്ള സംഘങ്ങള്‍ ഘോഷയാത്രയില്‍ പങ്കെടുക്കും.

ദേവലോകം കാതോലിക്കേറ്റ് അരമന ചാപ്പലില്‍ നവംബര്‍ 7 ന്  വൈകിട്ട് 6 മണിക്ക്  സന്ധ്യാ നമസ്‌ക്കാരം. യു.കെ – യൂറോപ്പ് – ആഫ്രിക്കാ ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായമെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ് അനുസ്മരണ പ്രസംഗം നടത്തും. തുടര്‍ന്ന് കബറിങ്കല്‍  ധൂപപ്രാര്‍ത്ഥന, ആശിര്‍വാദം.


8ന് രാവിലെ 6.30 ന് പ്രഭാത നമസ്‌ക്കാരം. 7.30 ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ത്രിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. തുടര്‍ന്ന് കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, പ്രദക്ഷിണം, ആശിര്‍വാദം.  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങുകള്‍ നടക്കുന്നതെന്നും അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, ദേവലോകം അരമന മാനേജര്‍ ഫാ. യാക്കോബ് തോമസ് എന്നിവര്‍ അറിയിച്ചു. Mostbet offers a thrilling gaming experience with a variety of popular games. For those looking to test their luck, you can easily play Aviator online and enjoy the excitement of soaring wins.

https://catholicatenews.in/%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%81%e0%b4%a6%e0%b5%8d%e0%b4%a7-%e0%b4%ac%e0%b4%b8%e0%b5%87%e0%b4%b2%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b8%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d-3/

പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ കാതോലിക്കാ ബാവാ

കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ

കലുഷിതമായ ഒരു കാലഘട്ടത്തില്‍ ധീരതയോടെയും വ്യക്തമായ ദിശാബോധത്തോടുകൂടിയും മലങ്കര സഭയെ നയിച്ച ശ്രേഷ്ഠാചാര്യനായിരുന്നു വട്ടക്കുന്നേല്‍ ബാവാ എന്നു അറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍. 1907 മാര്‍ച്ച് 27-ന് മണര്‍കാട് വടക്കന്‍മണ്ണൂര്‍, പുതുപ്പള്ളി നിലയ്ക്കല്‍ എന്നീ ഇടവകകളുടെ വികാരിയായിരുന്ന വട്ടക്കുന്നേല്‍ ചെറിയാന്‍ കുര്യന്‍ കത്തനാരുടെ പുത്രനായി ജനിച്ച വി.കെ. മാത്യു കെമിസ്ട്രിയിലും, വേദശാസ്ത്രത്തിലും ബിരുധം നേടി. ചെറിയമഠത്തില്‍ സ്‌കറിയാ മല്‍പ്പാന്റെ കീഴില്‍ സുറിയാനി പഠനവും നടത്തി. 1935 മുതല്‍ വൈദീക സെമിനാരി അദ്ധ്യാപകന്‍. ഒന്നാം സമുദായ കേസില്‍ കാനോന്‍ വിദഗ്ധനെന്ന നിലയില്‍ മൊഴികൊടുത്തു.


1951 മുതല്‍ 1966 വരെ സെമിനാരി പ്രിന്‍സിപ്പല്‍, കോട്ടയം ഓര്‍ത്തഡോക്‌സ് തിയോളജിക്കല്‍ സെമിനാരിയെ അന്തര്‍ദേശീയ നിലവാരത്തില്‍ ആധുനികവല്‍ക്കരിച്ചത് ഇദ്ദേഹത്തിന്റെ ഭരണകാലത്താണ്.
1953 മെയ് 15-ന് പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ മാര്‍ അത്തനാസിയോസ് എന്ന സ്ഥാന നാമത്തില്‍ മെത്രാപ്പോലീത്തയായി വാഴിച്ചു. 1960 സെപ്റ്റംബര്‍ 23-ന് ബാഹ്യകേരള ഭദ്രാസന മെത്രാപ്പോലീത്തായായി. വിരലിലെണ്ണാവുന്ന ഇടവകകളും, കോണ്‍ഗ്രിഗേഷനുകളും മാത്രം ഉണ്ടായിരുന്ന ബാഹ്യകേരള ഭദ്രാസനം 1975-ല്‍ അദ്ദേഹം ഭരണം ഒഴിയുമ്പോള്‍ മൂന്ന് ഭദ്രാസനങ്ങളാക്കത്തക്കവിധം വളര്‍ന്നിരുന്നു.


1970 ഡിസംബര്‍ 31-ന് കോട്ടയം എം.ഡി. സെമിനാരിയില്‍ ചേര്‍ന്ന മലങ്കര അസോസിയേഷനില്‍ മാര്‍ അത്താനാസിയോസിനെ പൗരസ്ത്യ കാതോലിക്കായുടെയും മലങ്കര മെത്രാപ്പോലീത്തായുടെയും പിന്‍ഗാമിയായി തെരഞ്ഞെടുത്തു. 1975 സെപ്റ്റംബര്‍ 24-ന് പരിശുദ്ധ ഔഗേന്‍ ബാവാ സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്തായായി. അതേ വര്‍ഷം ഒക്‌ടോബര്‍ 27-ന് കോട്ടയം പഴയ സെമിനാരിയില്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ എന്ന പേരില്‍ പൗരസ്ത്യ കാതോലിക്കായായി സ്ഥാനാരോഹണം ചെയ്തു. അനാരോഗ്യത്തെ തുടര്‍ന്ന് 1991 ഏപ്രില്‍ 27-ന് സ്ഥാനത്യാഗം നടത്തി വിശ്രമജീവിതം ആരംഭിച്ചു. 1996 നവംബര്‍ 8-ന് കാലം ചെയ്ത് പിറ്റേദിവസം കോട്ടയം കാതോലിക്കേറ്റ് അരമനയില്‍ കബറടക്കി. Mostbet offers a wide range of sports and gambling options, providing players with a user-friendly interface and lucrative bonuses. https://mostbet-thai.com/ supports secure payment methods and provides round-the-clock customer support.


പ്രശ്‌നങ്ങളുടെ നടുവിലാണ് അദ്ദേഹം സഭാഭരണം ഏറ്റെടുക്കുന്നത്. വടക്കന്‍ മേഖലയില്‍ പള്ളികളില്‍ നിന്ന് പുറത്താക്കപ്പെട്ട സത്യവിശ്വാസികള്‍ക്കായി കാതോലിക്കേറ്റ് സെന്ററുകള്‍ സ്ഥാപിച്ചുകൊണ്ട് അവരെ ശക്തിപ്പെടുത്തി. കോട്ടയം കാതോലിക്കേറ്റ് അരമനയുടെ പണി പൂര്‍ത്തീകരിച്ചു. ആധുനിക കാലത്തിന് അനിവാര്യമായ അനേകം ആദ്ധ്യാത്മിക പ്രസ്ഥാനങ്ങള്‍ ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്.


സഭയില്‍ ഉടലെടുത്ത വിഭാഗീയതക്കെതിരായി തുടര്‍ച്ചയായ നിയമപോരാട്ടം നടത്തേണ്ട ദൗത്യം മാത്യൂസ് പ്രഥമനിലാണ് വന്നു ചേര്‍ന്നത്. ആ കൃത്യം അദ്ദേഹം ഭംഗിയായി നിര്‍വ്വഹിച്ചു.
മലങ്കര സഭയുടെ അന്തര്‍സഭാ ബന്ധങ്ങള്‍ ഏറ്റവും ശക്തമായത് ഇദ്ദേഹത്തിന്റെ കാലത്താണ്. അനേകം സഭാ തലവന്മാരെ മലങ്കരയില്‍ സ്വീകിരക്കുവാനും അവരുടെ ക്ഷണം സ്വീകരിച്ച് അവരുടെ ആസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുവാനും മാത്യൂസ് പ്രഥമന്‍ ബാവായ്ക്ക് കഴിഞ്ഞു.


സാധാരണക്കാര്‍ക്ക് മനസ്സിലാവുന്ന ഭാഷയില്‍ ആരാധന എന്ന തത്വത്തിനെ മുന്‍നിര്‍ത്തി ആരാധനാക്രമങ്ങള്‍ പൂര്‍ണ്ണമായും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. കുര്‍ബ്ബാന ക്രമത്തിന്റെ ഹിന്ദി, തമിഴ് പരിഭാഷകള്‍ പ്രസിദ്ധീകരിച്ചതും ഇദ്ദേഹത്തിന്റെ കാലത്താണ്.
കാതോലിക്കാ എന്ന നിലയില്‍ 10 മേല്‍പ്പട്ടക്കാരെ വാഴിക്കുകയും രണ്ടുപ്രാവശ്യം വി. മൂറോന്‍ കൂദാശ നടത്തുകയും ചെയ്തു.

കുവൈറ്റ്‌ സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക ആദ്യഫലപ്പെരുന്നാൾ ആഘോഷിച്ചു

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഇന്ത്യൻ ഓർത്തഡോക്സ്‌ മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാൾ ഒക്ടോബർ 29, വെള്ളിയാഴ്ച നാഷണൽ ഇവാഞ്ചലിക്കൽ ചർച്ചിൽ വെച്ചു നടന്നു. പെരുന്നാൾ ആഘോഷപരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. ബുദ്ധിമുട്ട് നിറഞ്ഞ സാഹചര്യങ്ങളെ പിന്നിലാക്കി എംബസ്സിയോടൊപ്പം ചേർന്ന് മുന്നോട്ട് പോകുവാൻ ആർജ്ജവം കാണിച്ച കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് ചടങ്ങിൽ ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി.
സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക വികാരി ഫാ. ജിജു ജോർജ്ജ്‌ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മലങ്കര സഭയുടെ പരമാദ്ധ്യഷനും, പൗരസ്ത്യ കാതോലിക്കായുമായ പരിശുദ്ധ ബസേലിയോസ്‌ മാർത്തോമാ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവാ, കൽക്കത്താ ഭദ്രാസനാധിപൻ ഡോ. ജോസഫ്‌ മാർ ദിവന്നാസിയോസ്‌ മെത്രാപ്പോലീത്താ എന്നിവർ ഓൺലൈനിലൂടെ അനുഗ്രഹാശംസകൾ നേർന്നു. സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സഹവികാരി ഫാ. ലിജു പൊന്നച്ചൻ സ്വാഗതവും, ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോജി പി. ജോൺ നന്ദിയും പ്രകാശിപ്പിച്ചു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ജോസഫ് ജോർജ്ജിൽ നിന്നും ഏറ്റുവാങ്ങി ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ്‌ പ്രകാശനം ചെയ്തു.
കുവൈറ്റ്‌ എപ്പിസ്ക്കോപ്പൽ ചർച്ചസ്‌ ഫെല്ലോഷിപ്പ്‌ പ്രസിഡണ്ടും സെന്റ്‌ സ്റ്റീഫൻസ്‌ ഓർത്തഡോക്സ്‌ ഇടവക വികാരിയുമായ ഫാ. ജോൺ ജേക്കബ്‌, നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച്‌ സെക്രട്ടറി റോയ്‌ യോഹന്നാൻ, സെന്റ്‌ ബേസിൽ ഓർത്തഡോക്സ്‌ ഇടവക വികാരി ഫാ. മാത്യൂ എം. മാത്യൂ, സെന്റ്‌ ഗ്രീഗോറിയോസ്‌ മഹാ ഇടവക സെക്രട്ടറി ജേക്കബ്‌ തോമസ്‌ വല്ലേലിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.
കുവൈറ്റിൽ ഹൃസ്വസന്ദർശനത്തിനെത്തിയ ഫാ. ഗീവർഗീസ്‌ ജോൺ, മഹാ ഇടവക ട്രഷറാർ ജോൺ പി. ജോസഫ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം കെ.ഇ. മാത്യൂ, ഭദ്രാസന കൗൺസിലംഗം അബ്രഹാം അലക്സ്‌, എം.ജി.ഓ.സി.എസ്‌.എം. സെന്റ്രൽ കമ്മിറ്റിയംഗം ബിജു ചെറിയാൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മഹാഇടവകയിലെ പ്രാർത്ഥനാ യോഗങ്ങളും, ആത്മീയ പ്രസ്ഥാനങ്ങളും, സണ്ഡേസ്ക്കൂൾ കുട്ടികളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ, കുട്ടികൾ നേതൃത്വം നൽകിയ സംഗീത വിരുന്ന്‌ എന്നിവ ആദ്യഫലപ്പെരുന്നാളിന്റെ മുഖ്യാകർഷണങ്ങളായി.

കോടതി വിധികളെ മറികടന്ന് നിയമം നിർമിക്കാനുള്ള ശ്രമം നിലനിൽക്കില്ല – അഡ്വ. ബിജു ഉമ്മൻ

കോട്ടയം: മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധിയെ മറികടക്കാൻ നിയമ നിർമാണത്തിന്  ശ്രമിക്കുന്നത് നിയമപരമായി നിലനിൽക്കില്ലെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ പ്രസ്താവിച്ചു . നിയമ പരിഷ്ക്കരണ കമ്മീഷന്റെ പരിധിക്ക് പുറത്തുള്ള ശുപാർശയെക്കുറിച്ച് മാധ്യമ റിപ്പോർട്ടുകളിലൂടെയാണ് മനസ്സിലാക്കിയത്. വിധി നടപ്പാക്കുന്നത് സംബന്ധിച്ചും പ്രശ്നപരിഹാരം സംബന്ധിച്ചും സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ കൃത്യമായ മാർഗ്ഗനിർദ്ദേശമുണ്ട്. സ്ഥാപിത താൽപര്യങ്ങൾക്കനുസരിച്ച് ജുഡീഷ്യറിയുടെ മഹിമ കെടുത്തുന്ന പ്രചാരണങ്ങൾ ഉണ്ടാകുന്നത് അപലപനീയമാണ്.
മലങ്കര സഭയിലെ പള്ളികളുടെ ഭരണം സംബന്ധിച്ചാണ് തർക്കം നിലനിൽക്കുന്നത്.
സഭാ ഭരണം നിർവ്വഹിക്കുന്നതിനുള്ള അടിസ്ഥാന രേഖയായി കോടതി അംഗീകരിച്ചിട്ടുള്ള 1934ലെ ഭരണഘടനയെ ചോദ്യംചെയ്യുന്ന പാത്രിയർക്കീസ് വിഭാഗത്തിന്റെ നിലപാടുകളാണ് കമ്മീഷൻ ശുപാർശയായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. ഭരണഘടനപ്രകാരം പള്ളികളിൽ തെരഞ്ഞെടുപ്പു നടത്താൻ സഭ ഒരുക്കമാണ്. പള്ളികളിൽ ആരാധന നടത്തേണ്ടത് 1934ലെ ഭരണഘടനപ്രകാരം നിയമിതനാകുന്ന വൈദികനാണ്. കോടതി വിധികൾക്കും നിയമത്തിനു മുകളിൽ ഹിതപരിശോധന ആവശ്യപ്പെടുന്നത്  വിഘടനവാദം പ്രോത്സാഹിപ്പിക്കുവാനാണെന്ന് സംശയിക്കുന്നു. മലങ്കര സഭയെ മാത്രം ലക്ഷ്യമാക്കി വിവേചനപരമായി ബില്ല് രൂപകല്പന ചെയ്യാൻ ജനാധിപത്യ സർക്കാർ മുതിരില്ലന്ന് കരുതുന്നു.
ഭൂരിപക്ഷത്തിന്റെ പേരിലോ മറ്റേതെങ്കിലും വിധേനയോ മലങ്കര സഭയിലെ പള്ളികളുടെ ഭരണവും ഉടമസ്ഥതയും 1934 ലെ ഭരണഘടനയ്ക്ക് പുറത്ത് തട്ടിയെടുക്കാൻ ശ്രമിക്കുന്നത് അനധികൃതമായതിനാൽ അനുവദിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതിയുടെ അന്തിമ വിധിയിൽ അർത്ഥശങ്കയ്ക്കിടയില്ലാതെ  വ്യക്തമാക്കിയിട്ടുള്ളതാണ്. കോടതിവിധികൾക്കും നിയമത്തിനും അതീതമായി  ഹിതപരിശോധന ആവശ്യപ്പെടുന്നവരുടെ ശബ്ദം വിഘടനവാദികളുടെതിന് സമാനമാണെന്നും അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.

പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്‍മ്മപ്പെരുനാളിന് സമാപനം

പരുമല : പരിശുദ്ധ പരുമല തിരുമേനിയുടെ 119-ാമത് ഓര്മ്മപ്പെരുനാളിന് അനുഗ്രഹകരമായ പരിസമാപ്തി. രാവിലെ വിശുദ്ധ മൂന്നിന്മേല് കുര്ബ്ബാനയ്ക്ക് സഭയുടെ പരമാധ്യക്ഷന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ പ്രധാന കാര്മികത്വം വഹിച്ചു. അഭി.ഡോ.യൂഹാനോന് മാര് ദിമെത്രയോസ് അഭി. ഡോ.മാത്യൂസ് മാര് തിമോത്തിയോസ് മെത്രാപ്പോലിത്താ എന്നിവര് സഹകാര്മികത്വം വഹിച്ചു. തുടര്ന്ന് പരിശുദ്ധ കാതോലിക്കാ ബാവായും അഭി.പിതാക്കന്മാരും വിശ്വാസികള്ക്ക് വാഴ് വ് നല്കി. ഉച്ചയ്ക്ക് 2ന് ഭക്തിനിര്ഭരമായ റാസ നടന്നു. മുത്തുക്കുടകളും തിരികളുമേന്തി വിശ്വാസിസമൂഹം റാസയില് പങ്കുചേര്ന്നു. അഭി.ഏബ്രഹാം മാര് എപ്പിഫാനിയോസ് മെത്രാപ്പോലിത്ത ആശീര്വാദം നല്കി. പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ് നന്ദി അറിയിച്ചു. തുടര്ന്ന് പെരുനാള് കൊടിയിറക്ക് കര്മ്മം നടന്നു. പെരുനാള് ക്രമീകരണങ്ങള്ക്ക് അഭി.ഡോ.യൂഹാനോന് മാര് ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ.എം.ഒ.ജോണ്, അസോസിയേഷന് സെക്രട്ടറി അഡ്വ.ബിജു ഉമ്മന്, പരുമല സെമിനാരി മാനേജര് ഫാ.എം.സി.കുര്യാക്കോസ്, നിരണം ഭദ്രാസന സെക്രട്ടറി ഫാ.അലക്‌സാണ്ടര് ഏബ്രഹാം, പരുമല സെമിനാരി കൗണ്സില് അംഗങ്ങള്, പരുമല സെമിനാരി അസി. മാനേജര്മാരായ ഫാ.ഡോ.എം.എസ്.യൂഹാനോന് റമ്പാന്, ഫാ.വൈ.മത്തായിക്കുട്ടി, എന്നിവര് നേതൃത്വം നല്കി.