ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ തുമ്പമൺ ഭദ്രാസനം.

പത്തനംതിട്ട : മലങ്കര ഓർത്തഡോക്സ് സഭയുടെ പുരാതന ഭദ്രാസനങ്ങളിലൊന്നായ തുമ്പമൺ ഭദ്രാസനം ആത്മീയതയുടെയും, പ്രതിബദ്ധതയുടെയും 150 വർഷങ്ങൾ പൂർത്തിയാക്കുന്നു. ഒരു വർഷം നീണ്ടുനിൽക്കുന്ന ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഫെബ്രുവരി 8ന് നടക്കുമെന്ന് ഭദ്രാസനാധിപൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത പറഞ്ഞു. ഉച്ചക്ക് 2.30ന് മാക്കാംകുന്ന് സെന്റ് സ്റ്റീഫൻസ് കത്തീഡ്രൽ അങ്കണത്തത്തിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവായുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം കേന്ദ്രമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും.വിവിധ ചാരിറ്റി പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.കുര്യാക്കോസ് മാർ ക്ലിമീസ് വലിയമെത്രാപ്പോലീത്ത അനു​ഗ്രഹ പ്രഭാഷണം നടത്തും.

മലങ്കര കത്തോലിക്ക സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്താ, ആന്റോ ആന്റണി എം.പി, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസം​ഗിക്കും. കൾച്ചറൽ ഫെസ്റ്റ് ലോ​ഗോ ന​ഗരസഭ ചെയർമാൻ അഡ്വ.സക്കീർ ഹുസൈൻ പ്രകാശനം ചെയ്യും. മെത്രാപ്പോലീത്താമാരായ ഡോ. മാത്യൂസ് മാർ തീമോത്തിയോസ്, ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ്, ഡോ.ജോഷ്വാ മാർ നിക്കോദിമോസ്, ഡോ.സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ.തോമസ് വർ​ഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർ​ഗീസ് എന്നിവരും പങ്കെടുക്കും.പത്തനംതിട്ടയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഭ​ദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ, ഫാ.ബിജു തോമസ്, ഫാ.ബിജു മാത്യൂസ് എന്നിവർ പങ്കെടുത്തു.

ജൂബിലി വർഷം നടപ്പാക്കുന്നത് രണ്ട് കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങൾ : ഡോ ഏബ്രഹാം മാർ സെറാഫിം

തുമ്പമൺ ഭ​ദ്രാസനത്തിന്റെ ശതോത്തര രജത ജൂബിലിയോട് അനുബന്ധിച്ച് സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കായി 2 കോടി രൂപയുടെ ക്ഷേമപ്രവർത്തനങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കോടി രൂപയുടെ ഭവനനിർമ്മാണ സഹായം, ചികിത്സാ, വിവാഹസഹായം, 15സമൂഹ വിവാഹം, 150 പേർക്ക് വിധവാ പെൻഷൻ, എല്ലാ മാസവും 150 പേർക്ക് ഭക്ഷ്യക്കിറ്റ് വിതരണം തുടങ്ങിയ വിവിധ ക്ഷേമപദ്ധതികൾ നടപ്പാക്കും. ഇതിന് പുറമേ പ്രവാസി സം​ഗമം, അധ്യാപക സം​ഗമം, വിദ്യാർഥിസം​ഗമം, യുവസംരംഭക സം​ഗമം, പ്രഫഷണൽ മീറ്റ്, സഭാകവി സി.പി. ചാണ്ടി അനുസ്മരണം, ഡോക്യുമെന്ററി,സമൂഹത്തിന്റെ വിവിധ മേഖലകളിൽ പ്രതിഭതെളിയിച്ച സഭാം​ഗങ്ങളെ ആദരിക്കൽ, സാമൂഹിക ഐക്യം വിളംബരം ചെയ്യുന്ന പത്തനംതിട്ട ഫെസ്റ്റ് എന്നിവ നടക്കും.

കല്ലൂപ്പാറ ഓർത്തഡോക്സ് കൺവൻഷന് തുടക്കം, വെളിച്ചത്തിന്റെ തുരുത്തുകളായി മാറണം : ഡോ.ജോസഫ് മാർ ദിവന്നാസിയോസ്.

കല്ലൂപ്പാറ : മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന കല്ലൂപ്പാറ കൺവൻഷന്റെ 82 മത് സമ്മേളനം കൊല്ലം ഭ​ദ്രാസനാധിപൻ ഡോ ജോസഫ് മാർ ​ദിവന്നാസിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. സുന്നഹദോസ് സെക്രട്ടറി ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സ്റ്റുഡൻസ് സെന്റർ ഡയറക്ടർ ഫാ.സജി മേക്കാട്ട് മുഖ്യസന്ദേശം നൽകി. അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ, കൺവൻഷൻ പ്രസിഡന്റ് ഫാ.ബിനോ ജോൺ,സെക്രട്ടറി ഫാ.ജിജി വർ​ഗീസ്, പ്രോ​ഗ്രാം കമ്മിറ്റി ചെയർമാൻ ഫാ.ഡോ. റെജി മാത്യു എന്നിവർ പ്രസം​ഗിച്ചു.

ആത്മീയ സംഘടനകളുടെ നേതൃത്വത്തിൽ സൺഡേസ്ക്കൂൾ വിദ്യാർത്ഥികൾ അണിനിരന്ന റാലിയോടെയാണ് കൺവൻഷൻ തുടങ്ങിയത്. 9ന് സമാപിക്കും. എല്ലാ ദിവസവും വൈകീട്ട് 5.45ന് സന്ധ്യാനമസ്ക്കാരം, 6.30ന് ​ഗാനശുശ്രൂഷ,7ന് വചന ശുശ്രൂഷ എന്നിവ നടക്കും.

സുവർണജൂബിലി നിറവിൽ ബോംബെ ഭദ്രാസനം.ആഘോഷങ്ങൾ മഹാരാഷ്ട്ര മന്ത്രി ​ഗണേശ് നായിക് ഉ​ദ്​ഘാടനം ചെയ്തു.

മുംബൈ : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ബോംബെ ഭ​ദ്രാസനത്തിന്റെ സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി. ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, പതിനൊന്നാമത് കൺവൻഷന്റെ സമാപനവും മഹാരാഷ്ട്ര വനംവകുപ്പ് മന്ത്രി ​ഗണേശ് നായിക് ഉദ്ഘാടനം ചെയ്തു. ഭദ്രാസനമെത്രാപ്പോലീത്താ ​ഗീവർ​ഗീസ് മാർ കൂറിലോസ് സമ്മേളനത്തിന്റെ അധ്യക്ഷത വഹിച്ചു. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്താ ഡോ സഖറിയാ മാർ നിക്കോളവോസ്, ബോംബെ ഭ​ദ്രാസന സഹായ മെത്രാപ്പോലീത്താ ഡോ ​ഗീവർ​ഗീസ് മാർ തെയോഫിലോസ്, റഷ്യൻ ഫെഡറേഷന്റെ മുംബൈയിലെ കോൺസൽ ജനറൽ ഇവാൻ.വൈ.ഫെറ്റിസോവ്,വൈദികസംഘം സെക്രട്ടറി ഫാ ജോഷ്വാ എബ്രഹാം,ഭ​ദ്രാസന സെക്രട്ടറി ഫാ തോമസ് കെ.ചാക്കോ, കൺവൻഷൻ ജനറൽ കൺവീനർ ഫാ.ഏബ്രഹാം ജോസഫ് തുടങ്ങിയവർ പ്രസം​ഗിച്ചു.

ഫാ.ഡോ.നൈനാൻ വി ജോർജ് ആത്മീയ സന്ദേശം നൽകി.ഭദ്രാസന ​ഗായകസംഘം ​ഗാനങ്ങൾ ആലപിച്ചു. താനെ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിലെ ഒ.സി.വൈ.എം പ്രവർത്തകർ മാർ​​​ഗംകളി അവതരിപ്പിച്ചു.

കേരളത്തിൽ വർധിച്ച് വരുന്ന ലഹരി ഉപയോ​ഗത്തിന് തടയിടണം : പരിശുദ്ധ കാതോലിക്കാബാവാ.

കോട്ടയം : കേരളത്തിൽ വർധിച്ച് വരുന്ന ലഹരിക്കേസുകളിൽ ആശങ്ക രേഖപ്പെടുത്തി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ. ലഹരിക്ക് അടിമകളായ ആളുകൾ നടത്തുന്ന ക്രൂരകൃത്യങ്ങൾ സംബന്ധിച്ച മാധ്യമവാർത്തകൾ ഞെട്ടിക്കുന്നു. സാമൂഹ്യ-സാംസ്ക്കാരിക രം​ഗങ്ങളിൽ പ്രവർത്തിക്കുന്ന ആളുകളിൽപ്പോലും ലഹരി ഉപയോ​ഗം കാണപ്പെടുന്നു. അക്രമം കാട്ടാൻ മടിയില്ലാത്തവരായി ലഹരി ഉപയോ​ഗിക്കുന്നവർ മാറുകയാണ്. മയക്കുമരുന്ന് ഉപയോ​ഗിച്ച ശേഷം അമ്മയെ കൊലപ്പെടുത്തുന്ന മകനും,അയൽവാസിയെക്കൊലപ്പെടുത്തുന്ന യുവാവുമൊക്കെ നമുക്കിടയിലുണ്ടാകുന്നു എന്നത് സങ്കടകരമാണ്.

സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരി എന്ന വിപത്തിനെതിരെ അതീവജാ​ഗ്രത പുലർത്തേണ്ട സമയമാണിത്. യുവതലമുറയെ ഇല്ലായ്മചെയ്യുന്ന ലഹരിക്കെണികൾക്കെതിരെ സഭയുടെ ഇടവകളിലെ സന്നദ്ധസംഘടനകൾ മുന്നിട്ടിറങ്ങണമെന്നും പരിശുദ്ധ കാതോലിക്കാബാവാ പറഞ്ഞു. കാനം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്.

നിയമം ലംഘിച്ച ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവ്. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന വിധിക്ക് അടിവരയിടുന്നത്.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാഞ്ഞിരമറ്റം സെൻ്റ് ഇഗ്നേഷ്യസ് പള്ളിയിൽ 2013ലാണ് ബിഷപ്പ് ജോസഫ് മാർ ഗ്രിഗോറിയോസ് അനധികൃതമായി പ്രവേശിച്ച് ആരാധന നടത്തിയത്. 2013 ൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ റദ്ദാക്കണമെന്ന അദേഹത്തിൻ്റെയും കൂട്ടുപ്രതികളുടെയും ആവശ്യം ഹൈക്കോടതി തള്ളിയിരിക്കുന്നു. കേസിൽ പോലീസ് ഹാജരാക്കിയ ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ പരിഗണിച്ച ശേഷമാണ് കോടതി ഉത്തരവ് പറഞ്ഞിരിക്കുന്നത്. മലങ്കര സഭയുടെ പള്ളികൾ 1934 ലെ സഭാഭരണഘടന പ്രകാരമാണ് ഭരിക്കപ്പെടേണ്ടത്. ആ ഭരണഘടന അംഗീകരിക്കാത്തവർക്ക് അനധികൃതമായി സഭയുടെ പള്ളികളിൽ പ്രവേശിക്കാൻ നിയമം അനുവദിക്കുന്നില്ല. മലങ്കരസഭയിൽ സമാന്തര ഭരണം പാടില്ലെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതാണ്. ആ നിയമം ലംഘിക്കുന്നവർ വിചാരണ നേരിടാതെ മാർഗമില്ല. രാജ്യത്തെ നിയമം പാലിക്കാതെ ഒരു പൗരനും മുന്നോട്ടു പോകാൻ കഴിയില്ല. നിയമത്തെ അംഗീകരിക്കുന്നവരെ എല്ലാം മറന്ന് സ്നേഹത്തോടെ സ്വീകരിക്കാൻ ചെയ്യാൻ മലങ്കരസഭാ മക്കൾ മുൻനിരയിലുണ്ടാകും.

മലങ്കര ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പ്രവർത്തനങ്ങൾ ശ്ലാഘനീയം.

കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ഇടവകകളും, കോൺഗ്രിഗേഷനുകളും ഓസ്ട്രേലിയയിൽ നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറിയിലെ മന്ത്രിയും മലയാളിയുമായ ജിൻസൺ ആന്റോ ചാൾസ്. കോട്ടയം ദേവലോകം അരമനയിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അദ്ദേഹം.സമൂഹത്തിൽ പ്രയാസം അനുഭവിക്കുന്നവരെ സഹായിക്കുന്നതിൽ ഓർത്തഡോക്സ് ഇടവകകൾ മാതൃകാപരമായ പങ്കാണ് വഹിക്കുന്നത്.ഈ പ്രവർത്തനങ്ങൾ തനിക്ക് നേരിട്ട് അറിയുന്ന കാര്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മന്ത്രിയായ ശേഷം ആദ്യമായി മലങ്കരസഭയുടെ ആസ്ഥാനത്തെത്തിയ ജിൻസൺ ആന്റോ ചാൾസിനെ പരിശുദ്ധ കാതോലിക്കാബാവയുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

ശതോത്തര സുവർണജൂബിലി നിറവിൽ മലങ്കരസഭയുടെ കൊല്ലം ഭദ്രാസനം.

കൊല്ലം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പൗരാണിക ഭദ്രാസനങ്ങളിലൊന്നായ കൊല്ലം ഭദ്രാസനത്തിന്റെ 150 ആം വാർഷിക ആഘോഷങ്ങൾക്ക് 2025 ജനുവരി 30ന് തുടക്കമാകും. കൊല്ലം അരമനയുടെ 70ആം വാർഷികവും, അരമന കത്തീഡ്രലിന്റെ 50ആം വാർഷികവും, ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ​ദിവന്നാസിയോസിന്റെ 70ആം പിറന്നാൾ ആഘോഷവും ഇതോടൊപ്പം നടക്കും.

പരിശുദ്ധ മാർത്തോമാശ്ലീഹായുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ പട്ടണമാണ് കൊല്ലം. 1876ൽ മുളന്തുരുത്തി സുന്നഹദോസിലാണ് മലങ്കരസഭയുടെ കൊല്ലം ഭ​ദ്രാസനം രൂപീകൃതമാകുന്നത്. കൊട്ടാരക്കര കോട്ടപ്പുറം സെമിനാരിയും, കുണ്ടറ സെമിനാരിയുമായിരുന്നു ഭദ്രാസനത്തിന്റെ ആദ്യകാല ആസ്ഥാനങ്ങൾ. മലങ്കര സഭയുടെ സൂര്യതേജസ് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാ ബാവയാണ് ആധുനിക കൊല്ലം മെത്രാസനത്തിന്റെ ശില്പി. മാത്യുസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയായിരിക്കെയാണ് കൊല്ലം പട്ടണത്തിന്റെ ഹൃദയഭാഗത്ത് ഒരേക്കർ സ്ഥലം വാങ്ങി അരമന സ്ഥാപിച്ചത്.1955 ജനുവരി 6ന് കുദാശ ചെയ്തു. ഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് തോമസ് കത്തീഡ്രൽ പള്ളി കൂദാശ ചെയ്തത് 1976 ജനുവരി 30നാണ്. മാത്യൂസ് ദ്വിതീയൻ ബാവയുടെ
ജന്മദിനവും ജനുവരി 30ന് തന്നെയാണ്.

സുവർണജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ജനുവരി 30ന് രാവിലെ 6.30 ന് പ്രഭാത നമസ്കാരത്തെ തുടർന്ന് വിശുദ്ധ കുർബ്ബാന.
കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ കാർമ്മികത്വം വഹിക്കും. വൈകിട്ട് 3.30ന് ശതോത്തര സുവർണ്ണ ജൂബിലി സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കർമ്മം ഡോ.ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്താ നിർവഹിക്കും. ശതോത്തര സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ
തേവോദോറോസ് മെത്രാപ്പോലീത്താ നിർവഹിക്കും. വൈദീക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗ്ഗീസ് അമയിൽ ഭദ്രാസന ചരിത്ര അവലോകനം നിർവഹിക്കും. ശതോത്തര സുവർണജൂബിലി ആഘോഷങ്ങളുടെ ലോഗോ കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് പ്രകാശനം ചെയ്യും. ചാരിറ്റി പദ്ധതികളുടെ പ്രഖ്യാപനം എം. നൗഷാദ് എം.എൽ.എയും, ഫണ്ട് സമാഹരണ ഉദ്ഘാടനം അസ്സോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മനും നിർവഹിക്കും.

ഓർത്തഡോക്സ് സഭ മെറിറ്റ് ഈവനിം​ഗ് സംഘടിപ്പിച്ചു

കൊല്ലം : പൊതു പരീക്ഷകളിൽ മികച്ച വിജയം നേടിയവരും, കലാകായിക രംഗങ്ങളിൽ മികവ് തെളിയിച്ചവരും, വിവിധ അവാർഡ് ജേതാക്കളുമായ സഭാംഗങ്ങളെ അനുമോദിക്കുന്നതിനായി മലങ്കര ഓർത്തഡോക്സ് സഭ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ശാസ്താംകോട്ട മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ നടന്നു. മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത അധ്യക്ഷനായി. ന്യൂസ് ചാനൽ ഡൽഹി ബ്യൂറോ ചീഫ് നിഷ പുരുഷോത്തമൻ മുഖ്യ പ്രഭാഷണം നടത്തി.

അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളികാർപ്പോസ്, ബ്രഹ്മവാർ ഭദ്രാസനാധിപൻ യാക്കോബ് മാർ ഏലിയാസ്, അടൂർ – കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം, വൈദിക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, ചാപ്പൽ മാനേജർ ഫാ. സാമുവേൽ ജോർജ്, സഭാ മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റോബിൻ പി. അലക്സ്, ജോൺ സി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.

പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ ഓർമ്മപ്പെരുന്നാൾ സമാപിച്ചു.

ശാസ്താംകോട്ട : മൗണ്ട് ഹോറേബ് മാർ ഏലിയാ ചാപ്പലിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ കാതോലിക്കാബാവായുടെ 19-ാമത് ഓർമ്മപ്പെരുന്നാളിന് ഭക്തിസാന്ദ്രമായ സമാപനം. വി.മൂന്നിൻമേൽ കുർബാനയ്ക്ക് മലങ്കരസഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ മുഖ്യകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസനാധിപൻ യൂഹാനോൻ മാർ പോളിക്കാർപ്പോസ്,കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ​ദിവന്നാസിയോസ് എന്നിവർ സഹകാർമ്മികരായി.ബ്രഹ്മവാർ ഭ​ദ്രാസാധിപൻ യാക്കോബ് മാർ ഏലിയാസ്, ചാപ്പൽ മാനേജർ ഫാ.സാമുവേൽ ജോർജ്,സി.ഡാനിയേൽ റമ്പാൻ, കെ.ടി.​ഗീവർ​ഗീസ് റമ്പാൻ,ദേവലോകം അരമന മാനേജർ യാക്കോബ് റമ്പാൻ തുടങ്ങിയവർ സംബന്ധിച്ചു.വിവിധ ഭദ്രാസനങ്ങളിൽ നിന്ന് നിരവധി വിശ്വാസികളാണ് ഓർമ്മപ്പെരുന്നാളിൽ സംബന്ധിക്കാൻ മൗണ്ട് ഹോറേബിൽ എത്തിയത്.

അൽവാറിസ് മാർ യൂലിയോസ് വിവേചനങ്ങളെ തോൽപ്പിച്ച സാമൂഹ്യപരിഷ്കർത്താവ്: പി.എസ് ശ്രീധരൻപിള്ള

പനജി (ഗോവ): ജാതിമത വിവേചനങ്ങൾക്ക് അതീതമായി സാമൂഹ്യ നവോത്ഥാനം ലക്ഷ്യംവെച്ച് ത്യാഗോജ്വലമായി പ്രവർത്തിച്ച അൽവാറിസ് മാർ യൂലിയോസിന്റ സ്മരണ പ്രചോദനമാണെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ള പ്രസ്താവിച്ചു. അൽവാറിസ് മാർ യൂലിയോസിന്റ കബറിടം സ്ഥിതി ചെയ്യുന്ന റിബന്തർ സെൻമേരിസ് ദേവാലയത്തിൽ ചേർന്ന ചരമ ശതാബ്ദി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവഗണിക്കപ്പെട്ടവരുടെയും ആലംബഹീനരുടെയും പക്ഷം ചേർന്ന് അൽവാറിസ് മാർ യൂലിയോസ് നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും സമൂഹത്തിൽ പ്രകാശം പരത്തി എന്ന് ഗോവ ഗവർണർ കൂട്ടിച്ചേർത്തു. വിപരീതമായ സാഹചര്യങ്ങളിൽ സാക്ഷ്യ ജീവിതം നയിച്ച അദ്ദേഹം ബഹുമുഖ പ്രതിഭയായിരുന്നെന്ന് പരിശുദ്ധ കാതോലിക്കാ ബാവ അനുസ്മരിച്ചു.അൽവാറിസ് മാർ യൂലിയോസ് അവാർഡ് സിസ്റ്റർ ദയാ ഭായിക്ക് പരിശുദ്ധ കാതോലിക്കാ ബാവ സമ്മാനിച്ചു. ബ്രഹ്മവാർ ഭദ്രാസനാധിപൻ ഡോ യാക്കോബ് മാർ ഏലിയാസ് അധ്യക്ഷനായിരുന്നു.ബോംബെ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസ് അനുസ്മരണ പ്രഭാഷണം നടത്തി. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ ബിജു ഉമ്മൻ,ഫാ മരിയാനോ ഡിക്കോസ്റ്റാ, വികാരി ഫാ വർഗീസ് ഫീലിപ്പോസ്, കൺവീനർ റൈജു അലക്സ് എന്നിവർ പ്രസംഗിച്ചു.ജോഷ്വാ മാർ നിക്കോദിമോസ്, ഗീവർഗീസ് മാർ യൂലിയോസ്, ഗീവർഗീസ് മാർ പീലക്സിനോസ്, ഗീവർഗീസ് മാർ തെയോഫിലോസ് എന്നിവർ സന്നിഹിതരായിരുന്നു.

The 1win bonus code. This exclusive code can reward you with a 500% deposit bonus up to $1025 and on this page https://www.tribuneindia.com/news/impact-feature/1win-bonus-code-for-registration-608077/ we’ll show you how to claim it. To get the 1win welcome bonus, you must be a new customer and make your first deposit. The 1Win bonus code for new players. You will get access to a 500% welcome bonus with this promo code. This article will give you a full insight into the current 1win bonus offers. Before you can claim your joining bonus, you need to create a new 1Win account and verify it.