സുപ്രീം കോടതി വിധി അട്ടിമറിക്കാനുള്ള നിയമനിർമ്മാണ ശുപാർശ തളളിക്കളയണം: ഓർത്തഡോക്‌സ് സഭ

കോട്ടയം: മലങ്കര സഭാതർക്കം പരിഹരിക്കാനെന്ന വ്യാജേന  റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ് അദ്ധ്യക്ഷനായുള്ള നിയമ പരിഷ്കരണ കമ്മീഷൻ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്ന  നിയമനിർമ്മാണ ശുപാർശ തള്ളിക്കളയണമെന്ന്  മലങ്കര ഓർത്തഡോക്സ് സഭയിലെ എല്ലാ പള്ളികളും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. വിഘടിത വിഭാഗത്തിൻറ നിയമവിരുദ്ധവും ഏകപക്ഷീയവുമായ ആവശ്യങ്ങൾ മാത്രം സമാഹരിച്ച്, സുപ്രീം കോടതി വിധി അട്ടിമറിക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ തയ്യാറാക്കിയിരിക്കുന്ന കരട് നിയമം, പരിഗണനയ്ക്ക് എടുക്കാതെ തള്ളിക്കളയണം എന്നാണ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇക്കാര്യത്തിൽ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭക്കും ഇsവക ജനങ്ങൾക്കുമുള്ള  പ്രതിക്ഷേധവും പ്രമേയത്തിലുണ്ടെന്നും  രാജ്യത്തിന്റെ നിയമമായ
സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി നിയമം നിർമ്മിക്കുന്നത് കൂടുതൽ സങ്കീർണ്ണമായ വ്യവഹാരങ്ങൾക്കും കലുക്ഷിതമായ കലഹങ്ങക്കും വേദിയൊരുക്കാൻ മാത്രമേ ഉപകരിക്കൂ എന്നും മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ പറഞ്ഞു.
റിട്ട. ജസ്റ്റീസ് കെ.റ്റി.തോമസ്, പാത്രിയർക്കീസ് വിഭാഗത്തിൻ്റെ വിവിധ സമ്മേളനങ്ങളിൽ അവരുടെ നിലപാടുകളെ പിന്തുണച്ചു കൊണ്ട് നടത്തിയിട്ടുള്ള പ്രസംഗങ്ങളിൽ പ്രസ്താവിച്ചിട്ടുള്ള കാര്യങ്ങൾ തന്നെയാണ് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ശുപാർശയിലും ഉൾപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിച്ചുകൊണ്ട് നിലകൊള്ളുന്ന ഒരു വിഭാഗത്തെ പ്രീണിപ്പിക്കാൻ നിയമ പരിഷ്ക്കരണ കമ്മീഷൻ ശ്രമിക്കുന്നത് പ്രതിഷേധാർഹമാണ്.
2017 ലെ അന്തിമ വിധിക്ക് എതിരായി യാക്കോബായ വിഭാഗം നൽകിയ റിവ്യൂ പെറ്റീഷനും, ക്ലാരിഫിക്കേഷൻ പെറ്റീഷനും തള്ളിക്കൊണ്ട് 2019 ലും 2020 ലും സുപ്രീം കോടതിയിൽനിന്ന് പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളിലും, വിവിധ പള്ളികളെ സംബന്ധിക്കുന്ന കേസുകളിലും,  നിയമ നിർമ്മാണം ഉൾപ്പെടെയുള്ള മറ്റേതെങ്കിലും വിധത്തിൽ വിധി മറികടക്കാൻ ശ്രമിക്കരുതെന്ന വിധിന്യായം നിലനിൽക്കുന്നുണ്ട്. 24betting offers a wide range of traditional Indian card games that keep players engaged and entertained. Experience the thrill of 24betting Andar Bahar https://24betting.org/andar-bahar.html , a popular game that brings excitement and potential rewards with every round.
മലങ്കര സഭ ഒരു ട്രസ്റ്റും ഇടവക പള്ളികൾ അതിലെ വിവിധ യൂണിറ്റുകളുമാണെന്ന സുപ്രീം കോടതി തീർപ്പനുസരിച്ച്, ഓരോ യൂണിറ്റിലെയും ഭൂരിപക്ഷം കണക്കാക്കി അവകാശം നിർണ്ണയിക്കാം എന്ന ശുപാർശ, രാജ്യത്തിൻ്റെ ഭരണഘടനാ സംവിധാനങ്ങൾക്ക് വിരുദ്ധമാണ്. 2002ൽ സുപ്രീം കോടതി നിർദ്ദേശപ്രകാരം ജസ്റ്റിസ് മളീമട്ടിൻറ മേൽനോട്ടത്തിൽ നടന്ന അസോസിയേഷൻ സഭാംഗങ്ങളുടെ ഹിതപരിശോധന  നടത്തിട്ടുള്ളതാണ്. ഈ കരട് ബില്ല് സർക്കാർ നടപ്പാക്കുകയില്ല എന്ന് പ്രതീക്ഷിക്കുന്നതായും മലങ്കര ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെ ആദരം 21 ന്

കോട്ടയം : നവാഭിഷിക്തനായ പരിശുദ്ധ ബസേലിയാസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെയും മാതൃ ദേവാലയത്തിന്റെയും ആദരം 21 ന് നാലിന് സമര്‍പ്പിക്കും. വാഴൂര്‍ പൗരാവലിയും വാഴൂര്‍ സെന്റ്. പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിക്കും .

സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. റവ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും,  മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രഭാഷണവും നടത്തും. ഗവ .ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് , ആന്റോ ആന്റണി എം.പി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി , വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി എന്നിവര്‍ ആശംസകള്‍ നേരും.

സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായില്‍ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും. 3 മണിക്ക് പുളിക്കല്‍ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ വാഴൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിക്കും.

ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ട് ചുമതലയേറ്റു.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.
പരിശുദ്ധ ബാവായുടെ ഓഫീസ് സെക്രട്ടറി ആയി  ഫാ അനീഷ് കെ. സാമും ചുമതലയേറ്റു.

മുന്‍സിഫ് കോടതി ഉത്തരവ്: ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നത്

കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കോട്ടയം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്നു നല്‍കിയ കേസിലാണ് നവംമ്പര്‍ 17 ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.

ഭദ്രാസനത്തിലെ പള്ളികള്‍ എല്ലാം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തീമോത്തിയോസ് മലങ്കര സഭയുടെ മെത്രപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കുവാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ആസ്ഥാനം പോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെന്റ്. ജോസഫ്‌സ് പള്ളിയും അക്കൂട്ടത്തില്‍ പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്, തന്നെയുമല്ല മലങ്കര സഭ ഒന്നേയുള്ളു എന്ന സത്യവും, യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്നില്ല എന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ ഒരു കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നു പറയുന്നതു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നിയമിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രധാന മേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി ഫാ.ഡോ.ജോൺസ് എബ്രഹാം കോനാട്ടിനെ നിയമിച്ചു.  എറണാകുളം പാമ്പാക്കുട സ്വദേശിയാണ്.
പരേതനായ മുൻ വൈദിക ട്രസ്റ്റി  കോനാട്ട് എബ്രഹാം മൽപ്പാന്റെ പുത്രനാണ്.  കോട്ടയം വൈദിക സെമിനാരി പ്രിൻസിപ്പാൾ,  സഭാ വക്താവ്, പി.ആർ. ഒ, കണ്ടനാട് ഭദ്രാസന സെക്രട്ടറി, വൈദിക സംഘം ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ബൽജിയത്തിലെ ലുവെയ്ൻ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.ടി.എച്ച് , ഡി.ടി.എച്ചും നേടി. 1985 മുതൽ വൈദിക സെമിനാരി അദ്ധ്യാപകനാണ്.  പാമ്പാക്കുട വലിയ പള്ളി ഇടവകാംഗവും വികാരിയുമാണ്. പുരാതനമായ പാമ്പാക്കുട ഗ്രന്ഥശേഖരങ്ങളുടെ ഉടമയാണ്.

ആദ്ധ്യാത്മികതയിലെ കാര്‍ക്കശ്യഭാവം – ഡോ. സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലിത്താ

കോട്ടയം പഴയ സെമിനാരിയുടെ പടിവാതിക്കല്‍ വച്ചാണ് ആദ്യമായി ഞാനദ്ദേഹത്തെ കാണുന്നത്. 1987 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നമാണ്. എന്റെ സുഹൃത്തും അയല്‍വാസിയും ഇടവകാംഗവുമായ തോമസ് ജോര്‍ജിനും (ഫാ. ഡോ. തോമസ് ജോര്‍ജ്, ടൊറോന്റ്റോ, കാനഡ) എനിക്കും ഒരുമിച്ചാണ് വൈദിക സെമിനാരിയില്‍ ബി.ഡി.പഠനത്തിന് പ്രവേശനം ലഭിച്ചത്. ചുങ്കത്തറയില്‍ നിന്നും കോട്ടയത്തെത്തിയപ്പോള്‍ മണി മൂന്നരകഴിഞ്ഞിരുന്നു. ചുങ്കം-പരിപ്പ് ബസ്സുപിടിച്ച് ചുങ്കത്തിറങ്ങി സെമിനാരിയിലേക്കു നടന്നു; പ്രതീക്ഷകളുടെ ചുവടുവയ്പ്പുകള്‍! ഭയപ്പാടോടായിരുന്നുവെങ്കിലും!

കാര്‍ പോര്‍ച്ചില്‍ ആരെയൊ പ്രതീക്ഷിച്ചു നില്‍ക്കുന്ന മാതിരി ഇടതൂര്‍ന്ന കറുത്ത നീണ്ടതാടിയുള്ള, തീവ്രമായഗൗരവ ഭാവത്തില്‍ ഒരച്ചന്‍ നില്‍ക്കുന്നു; ‘ഏതു ഭദ്രാസനമാ’? ചോദ്യം കുറെ കൂടിഭയപ്പെടുത്തി; സൗമ്യമെങ്കിലും മൃദുവല്ലാത്ത ഗൗരവസ്വരം! ഉള്ളിലൊരു തീയാളി. സത്യം പറഞ്ഞാല്‍ ഇന്നും അഭിവന്ദ്യ സേവേറിയോസ് തിരുമേനിയെ കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ ഒന്നാം വര്‍ഷത്തിന്റെ ഒന്നാംദിനത്തിലെ സാബു കുറിയാക്കോസായി അറിയാതെമാറാറുണ്ട്.
സുറിയാനിയായിരുന്നു വാര്‍ഡന്‍ അച്ചന്‍ ഒന്നാം വര്‍ഷംഞങ്ങളെ പഠിപ്പിച്ചത്; രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തിയോളജിയുടെ ആമുഖവും ക്രിസ്തു വിഞ്ജാനീയവും പഠിപ്പിച്ചു. ക്ലാസ്സ് മുറിയില്‍ നിന്നു പഠിച്ചതിനേക്കാള്‍ പ്രയോജനകരമായത് അണുവിട തെറ്റാത്ത, അല്ലെങ്കില്‍ തെറ്റിക്കാന്‍ അനുവദിക്കാത്ത, അച്ചടക്കത്തിലൂന്നിയ നാലുവര്‍ഷത്തെ അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലനമായിരുന്നു.

ആദ്ധ്യാത്മികതയുടെ നിദര്‍ശനം പ്രകടനപരമായ അനുഷ്ഠാനമാണോ എന്നുചോദിച്ചാല്‍, ‘അതെ’ എന്നുതീര്‍ത്തു പറയുവാന്‍ കഴിയില്ല; എന്നാല്‍ അതു തീര്‍ത്തും നിരാകരിക്കുവാനും കഴിയില്ല. മെര്‍ചെ ഏലിയാഡെ (Mircea Eliade) എന്ന പ്രതിഭാസവിജ്ഞാനീയ (phenomenology) പണ്ഡിതന്‍ ‘വെളിവാകുന്നതും’ (maniftseing) ‘സത്താപരവും’ (essential) എന്നിങ്ങനെ പ്രതിഭാസങ്ങളെ വിശകലനത്തിനു വിധേയമാക്കുന്നുണ്ട്. പ്രത്യക്ഷമാകുന്നതിന്റെ സത്തയെ തിരിച്ചറി യുമ്പോഴാണ് പ്രതിഭാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആദ്ധ്യാത്മിക അനുഷ്ഠാനങ്ങള്‍ക്കു തിരുമേനി ഊന്നല്‍ നല്‍കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് പിറകിലുള്ള സത്താപരമായ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനയും നോമ്പുവൃതാനുഷ്ഠാനങ്ങളുടെ പ്രസക്തിയും കയ്പാര്‍ന്ന ജീവിതസരണിയിലുടെയുള്ള സഞ്ചാരത്താല്‍ അദ്ദേഹം നല്ലതുപോലെ തിരിച്ചറിഞ്ഞു. ഇന്ദ്രിയ ശുദ്ധിയിലൂടെ ലഭിച്ച ബോധം ജ്ഞാനത്തിന്റെ ഉറവിടമായി മാറി. മത്തായി അച്ചനില്‍ തുടങ്ങി സേവേറിയോസ് തിരുമേനിയിലൂടെ ഒഴുകിയ ആത്മീയ നദി ദൈവികതയുടെ ഉള്‍ക്കടലില്‍ ലയിച്ചു ചേരുന്നതിനു മുമ്പുള്ള രൂപ-ഭാവമാറ്റമാണ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍. ആധുനിക മലങ്കര സഭയുടെ ഭാഗ്യവിധാതാവാന്‍ ദൈവത്താല്‍ നിയോഗിതനായ ശ്രേഷ്ഠ മഹാപുരോഹിതന്‍.


ഈ പിതാവിനെ കുറിച്ചുള്ള പൊതുവായ ഒരുവിമര്‍ശനം അദ്ദേഹം കര്‍ക്കശ നിലപാടുകളുടെ വക്താവാണെന്നതാണ്. നിലപാടുകള്‍ കണിശമുള്ളതാവാം ചാഞ്ചല്ല്യമുള്ളതാവാം; സമൂഹത്തിന്റെ കെട്ടുറപ്പിനു പലപ്പോഴും കര്‍ക്കശ നിലപാടുകള്‍ ആവശ്യമുണ്ടെന്നുള്ളതാണ് സാമൂഹ്യ ചരിത്രം.ശക്തമായ താത്വിക അടിത്തറ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഈ പിതാവില്‍ നിലപാടുകളുടെ കാര്‍ക്കശ്യം കാണുമ്പോഴും ദൈവസ്നേഹത്തിന്റെ തിളക്കവും മനുഷ്യത്വത്തിന്റെ നീര്‍ക്കണങ്ങളും ഒരുപാടു കാണുവാന്‍ കഴിയും. ഏറെ ത്യാഗം സഹിച്ച് അദ്ദേഹം നടത്തിവരുന്ന അനേക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സംതുലിതാവസ്ഥ എടുത്തു കാട്ടുന്നു. അതിനദ്ദേഹം ഏല്‍ക്കേണ്ടിവരുന്ന വിമര്‍ശന കുരമ്പുകളും നിന്ദാപരിഹാസങ്ങളും എത്രയോ ഭയങ്കരമാണ്. പക്ഷേ ‘പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ സുഗന്ധമായ്’ സര്‍വ്വശക്തന്‍ അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി. ദൈവദത്തമായനിയോഗം!

വെല്ലുവിളികള്‍ ഏറെയുണ്ട് ഈ പിതാവിനു മുന്നില്‍. മലങ്കരയുടെ മഹത്തായ ശ്ലൈഹിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്, നസ്രാണിസമൂഹത്തിന്റെ പൊതു സംസ്‌കാരം പങ്കുവെച്ചു കൊണ്ട് മലങ്കര സഭയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയം ശീര്‍ഷകത്വവും നിലനിര്‍ത്തി കൊണ്ടും സഭയില്‍ അങ്ങോളമിങ്ങോളം സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുല കണ്ടുപിടിക്കുക എന്നതു തന്നെ ഏറ്റവും വലിയ വെല്ലുവിളി! കോവിഡാനന്തര സഭാശുശ്രൂഷയുടെ രീതിശാസ്ത്രം കരുപ്പിടിപ്പിക്കുക, മറ്റൊരു പ്രധാന വെല്ലുവിളി! ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലങ്കര സഭാമക്കളുടെ കാലോചിതമായ ആവശ്യങ്ങളെ ഫലപ്രദമായി സംബോധനചെയ്യുക; ക്രൈസ്തവ സഭകളുടെ ഒത്തുകൂടല്‍ അര്‍ത്ഥപൂര്‍ണ്ണവും കാര്യക്ഷമവും ആക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക; അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സഭയിലെ രാഷ്ട്രീയവല്‍ക്കരണത്തെ ഫലപ്രദമായി നേരിടുക; ഇങ്ങനെ എത്രയെത്ര വെല്ലുവിളികള്‍!

മഹത്തായ പിതൃപരമ്പരയുടെ പ്രാര്‍ത്ഥനാ ശൈലിയിലൂന്നിയ, ആത്മിക നീഷ്ഠകളുടെ തീവ്രതകൈവിടാതെ ആര്‍ദ്രതയും മനസ്സലിവും സമന്വയി പ്പിച്ച് പൗരോഹിത്യ വൃന്ദത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും പിന്‍ബലത്തോടെ മലങ്കര സഭയുടെ വെല്ലുവിളികളെ നേരിടുവാന്‍ പരിശുദ്ധ മാത്യൂസ് തൃതിയന്‍ ബാവായെ സര്‍വ്വ ശക്തന്‍ ഒരുക്കിയെടുക്കട്ടെ!

മലങ്കരയ്ക്ക് കാലം കരുതിവച്ച സമ്മാനം -ഡോ. മാത്യൂസ് മാര്‍ തീമോത്തിയോസ്

പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ് പരിശുദ്ധ ബാവാതിരുമേനി 

മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര വിശ്വാസികളുടെ മാര്‍ഗ്ഗദര്‍ശനവും കാതോലിക്കേറ്റിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകവുമാണ്. ‘മാത്യൂസ്’ എന്ന വാക്കിന്റെ അര്‍ത്ഥം’ ദൈവത്തിന്റെ ദാനം‘ എന്നാണ്. ‘സേവേറിയോസ്’ എന്നത് ‘കൃത്യനിഷ്ഠ’യുടെ പര്യായവും. വര്‍ണ്ണാഭമായ പുഷ്പത്തിന് സുഗന്ധംപോലെ രണ്ടും ഇഴയടുപ്പത്തോടെ ഈ
പിതാവില്‍ ചേര്‍ന്നു നില്‍ക്കുന്നു. കോട്ടയം വാഴൂര്‍ എന്ന ചെറു ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഭിവന്ദ്യ പിതാവ് ഇന്ന് മാര്‍ത്തോമ്മ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിലേക്ക് ആരൂഢനാകുമ്പോള്‍ മലങ്കര സഭയ്ക്ക് ‘ഇതു ദൈവം നല്‍കിയ ദാനം’ എന്ന് ആത്മാഭിമാനത്തോടെ പറയുവാന്‍ കഴിയും.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, നില്‍ക്കുന്ന ഇടത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന്റെ വ്യക്തിജീവിതം സുതാര്യവും ദൈവകൃപയാല്‍ സ്ഫുടം ചെയ്തതുമാണ്. കാഴ്ചപ്പാടുകളില്‍ വ്യക്തതയുണ്ട്. തീരുമാനങ്ങളില്‍ സ്ഥൈര്യമണ്ട്. നിഷ്ഠയും കൃത്യതയും അദ്ദേഹത്തിന്റെ ഭൂഷണമാണ്. സഭാവിശ്വാസത്തിലും അതിന്റെ നിലനില്പിലും വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. സഭയുടെ ഭദ്രതയ്ക്ക് ഈ നിലപാട് അവശ്യവുമാണ്.
‘നിലപാടുകളുടെ കാവല്‍ക്കാരനായി’ ജീവിച്ച ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പിന്‍ഗാമിയായി, അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിയോഗിതനായത് സഭയോടുള്ള ദൈവത്തിന്റെ കരുതലും ശ്രേഷ്ഠമായ നടത്തിപ്പുമാണ്. പൗരസ്ത്യ പിതാക്കന്മാരുടെ ജീവിത രീതിയും ശൈലിയും പിന്‍തുടരുന്നതില്‍ തുടക്കം മുതല്‍ ശുഷ്‌കാന്തി നിലനിര്‍ത്തി. ആരാധനയും ആതുര
സേവനവും അടിസ്ഥാനമാക്കിയുള്ള ജീവിതമാണ് പരിശുദ്ധ പിതാവിനെ ഏറെ സവിശേഷതയുള്ള വ്യക്തിയായി രൂപാന്തരപ്പെടുത്തിയത്. പ്രാര്‍ത്ഥനയും സേവനവും സമജ്ജസമാകുന്നിടത്താണ് ഓര്‍ത്തഡോക്സിയുടെ പ്രസക്തി. പ്രാര്‍ത്ഥനയില്ലാത്ത പ്രവൃത്തിയും, പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥനയും വ്യര്‍ത്ഥമാണ്.  പരിശുദ്ധ ബാവാതിരുമേനിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ്. അദ്ദേഹത്തിന്റെ ഓരോ പ്രസ്ഥാനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. പരിശുദ്ധ ബാവാ തിരുമേനിക്ക് മലങ്കര സഭയിലുള്ള അംഗീകാരവും ഔന്നത്യവും അതുല്യമാണ്. ഗുരുസ്ഥാനീയനും വഴികാട്ടിയുമാണ്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാകേസ്സിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ പരിശുദ്ധ തിരുമേനിയുടെ സേവനം അവിസ്മരണീയമാണ്. പരിശുദ്ധ ബാവാമാരോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ വിശ്വസ്തനായി പ്രയത്നിച്ചു. കോലഞ്ചേരി ഉപവാസം, തൃക്കുന്നത്ത് സെമിനാരി പ്രശ്നം തുടങ്ങി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെല്ലാം അശാന്തിയും അസമാധാനവും തര്‍ക്കവും കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ മലങ്കര മെത്രാപ്പോലീത്തയും, പൗരസ്ത്യ കാതോലിക്കയും എന്ന നിലയില്‍ ധീരമായി നേതൃത്വം നല്‍കിയ പ. പൗലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കി ഒപ്പം നിന്ന പിതാവാണ് നവാഭിഷിക്തനായ പ. ബാവാ. അതുകൊണ്ടുതന്നെ ആ പരിശുദ്ധ പിതാവിന്റെ പിന്‍ഗാ മിയാകുവാനുള്ള സര്‍വ്വഗു ണങ്ങളും ദൈവനിയോഗത്താല്‍ ലഭ്യമായി. ഇത് സഭയോടുള്ള ദൈവത്തിന്റെ കരുതലാണ്. പരിശുദ്ധ റൂഹായുടെ നടത്തിപ്പും പരിശുദ്ധ പിതാക്കന്മാരുടെ മധ്യസ്ഥതയും ഇതി ലൂടെ വെളിപ്പെട്ടു. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, മികച്ച അധ്യാപകന്‍, പ്രബോധകന്‍, ധ്യാനഗുരു- തൊട്ടതെല്ലാം പൊന്നാക്കുന്ന അപാരമായ കൃപയുടെ തെളിമയാര്‍ന്ന രൂപമാണ് പരിശുദ്ധ പിതാവ്. മലങ്കര സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഈ തിരഞ്ഞെടുപ്പ് അനുഗ്രഹമാണ്.

ഹിതപരിശോധനാ നീക്കം നിയമവിരുദ്ധം   – ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്

കോട്ടയം: മലങ്കര സഭാ തര്‍ക്കം പരിഹരിക്കുവാനായി നിയമപരിഷ്‌ക്കരണ കമ്മീഷന്‍  ശുപാര്‍ശപ്രകാരം ഹിതപരിശോധന നടത്തുവാനുളള നീക്കം നിയമവിരുദ്ധമാണെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ് മെത്രാപ്പോലീത്ത.  കമ്മീഷന്റെ അദ്ധ്യക്ഷന്‍ ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ല് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. സുപ്രീംകോടതി വിധി രാജ്യത്തിന്റെ നിയമമായിരിക്കെ അതിന് കടകവിരുദ്ധമായി നിയമനിര്‍മ്മാണം നടത്തുന്നത് അധാര്‍മ്മികമാണ്. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായി നിയമം നിര്‍മ്മിക്കുവാന്‍ സാധിക്കുമെങ്കില്‍ രാജ്യത്തെ നിയമവ്യവസ്ഥ തന്നെ താറുമാറായി തീരും.

മലങ്കര സഭാ തര്‍ക്കത്തിന്റെ വിവിധ വശങ്ങള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി 2017-ല്‍ അന്തിമ വിധി പുറപ്പെടുവിച്ചത്. മലങ്കര സഭ ഒരു ട്രസ്റ്റാണെന്നും ജനാധിപത്യതത്വങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന മലങ്കര സഭയുടെ 1934 ഭരണഘടന അനുസരിച്ചാണ് ആ ട്രസ്റ്റ് ഭരിക്കപ്പെണ്ടേതെന്നും സുപ്രീംകോടതി ഒന്നിലധികം സ്ഥലത്ത് എടുത്ത് പറഞ്ഞിട്ടുളള കാര്യമാണ്. ഭൂരിപക്ഷ വിഭാഗത്തിന്റെ താല്പര്യാനുസരണം ട്രസ്റ്റിന്റെ സ്വത്തുക്കള്‍ പിടിച്ചടുക്കുവാനോ, കൈമാറ്റം ചെയ്യുവാനോ, വിഭജിക്കുവാനോ ആര്‍ക്കും സാധിക്കില്ല. 1934 ഭരണഘടന രജിസ്റ്റര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നും രജിസ്റ്റര്‍ ചെയ്യാത്തതുകൊണ്ട് അതിന് യാതൊരു ന്യൂനതയും സംഭവിക്കില്ലെന്നും ബഹു. സുപ്രീം കോടതി  ഒന്നിലധികം പ്രാവശ്യം വ്യക്തമാക്കിയിട്ടുളളതാണ്.

ജസ്റ്റിസ് കെ.റ്റി തോമസ് സമര്‍പ്പിച്ചിരിക്കുന്ന കരട് ബില്ലില്‍ പറഞ്ഞിരിക്കുന്ന പല വ്യവസ്ഥകളും പാത്രിയര്‍ക്കീസ് വിഭാഗം 2019-ലെ ക്‌ളാരിഫിക്കേഷന്‍ പെറ്റീഷനില്‍ ആവശ്യപ്പെട്ടിട്ടുളളതും അത് സുപ്രീംകോടതി തളളിക്കളഞ്ഞതുമാണ്. പാത്രിയര്‍ക്കീസ് വിഭാഗത്തിന്റെ വക്കീലായി കേസുകള്‍ നടത്തുകയും അവര്‍ക്ക് അനുകൂലമായി പരസ്യ പ്രസ്താവനകള്‍ നടത്തുകയും ചെയ്തിട്ടുളള  ജസ്റ്റിസ് കെ.റ്റി തോമസ് തയ്യാറാക്കിയ ഈ ബില്ല് പക്ഷാപാദപരമാണ്. രണ്ട് കക്ഷികള്‍ ഏര്‍പ്പെട്ടിരിക്കുന്ന തര്‍ക്കത്തില്‍ ഒരു കക്ഷിക്ക് മാത്രം പ്രയോജനം ലഭിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി നിയമം നിര്‍മ്മാണം നടത്തുവാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത് ഓര്‍ത്തഡോക്‌സ് സഭ അംഗീകരിക്കില്ല.

ഈ കരട് ബില്ലിന് യാതൊരു നിയമസാധ്യതയും ഇല്ലാത്തതും നടപ്പാക്കിയാല്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുളളതുമാണ്. ഇപ്പോള്‍ കേസുകള്‍ വഴി 1934-ലെ ഭരണഘടനയനുസരിച്ച് ഭരിക്കപ്പെടുവാന്‍ വിധിച്ച് അപ്രകാരം ഭരണം നടത്തുന്ന പളളികള്‍ ഇനി വീണ്ടും ഭൂരിപക്ഷാഭിപ്രായ പ്രകാരം മറ്റൊരു കക്ഷിക്ക് വിട്ടുകൊടുക്കുന്നത് വീണ്ടും സംഘര്‍ഷങ്ങളിലേക്കും കൂടുതല്‍ കേസുകളിലേക്കും നയിക്കും. ട്രസ്റ്റിന്റെ യൂണിറ്റുകളായ ഇടവകകളില്‍ ഹിതപരിശോധന നടത്തിയല്ല ഭൂരിപക്ഷം നിശ്ചയിക്കുന്നത്. പ്രത്യുത ട്രസ്റ്റിന്റെ പൊതുയോഗമായ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിലാണ്. ഈ നടപടിയാണ് 2002-ല്‍ ജസ്റ്റിസ് മളീമഠിന്റെ നേതൃത്വത്തില്‍  അവലംബിച്ചത്.  അതുകൊണ്ടുതന്നെ മലങ്കര സഭയില്‍ ഐക്യവും സമാധാനവും പുനസ്ഥാപിക്കണമെങ്കില്‍ സുപ്രീംകോടതി വിധി പൂര്‍ണ്ണമായി നടപ്പാക്കുക തന്നെ വേണം. പുതിയ നിയമനിര്‍മ്മാണം സഭാ തര്‍ക്കത്തിന് പരിഹാരമുണ്ടാക്കുന്നതിന് പകരം വീണ്ടും വ്യവഹാരങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകും. ആകയാല്‍ ജസ്റ്റിസ് കെ.റ്റി തോമസ് അദ്ധ്യക്ഷനായ നിയമപരിഷ്‌ക്കാര കമ്മീഷന്റെ ശുപാര്‍ശകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ ബഹു. കേരളാ ഗവണ്‍മെന്റ് തളളികളയുമെന്ന് പ്രത്യാശിക്കുന്നതായി മാര്‍ ദിയസ്‌ക്കോറോസ് പറഞ്ഞു.

പരിശുദ്ധ കാതോലിക്കാ ബാവാ ദൈവ സ്‌നേഹത്തിൽ സ്വയം സമർപ്പിച്ച വ്യക്തി : മാർ മാത്യു അറയ്ക്കൽ

പാമ്പാടി : പ്രാര്‍ഥനാ ജീവിതം, നിസ്വാര്‍ഥ സേവനം, ആദര്‍ശ ശുദ്ധി എന്നിവയിലൂടെ ദൈവ സ്നേ ഹത്തിന്റെ ഉന്നത തലങ്ങളില്‍ സ്വയം സമര്‍പ്പിച്ച വ്യക്തിയാണ്‌ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ മാത്യൂസ്‌ തൃതീയന്‍ കാതോലിക്കാ ബാവായെന്നു കാഞ്ഞിരപ്പള്ളി രൂപത മുൻ അദ്ധ്യക്ഷൻ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു.

ഓര്‍ത്തഡോക്സ്‌ സഭ കോട്ടയം ഭദ്രാസനത്തിൻറെ ആഭിമുഖ്യത്തില്‍ കാതോലിക്കാ ബാവായ്ക്കു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും സാക്ഷ്യങ്ങളാണ്‌ അദ്ദേഹം ആരംഭിച്ച ജീവകാരുണ്യ സംരംഭങ്ങളെന്നു മാര്‍ മാത്യു അറയ്ക്കൽ പറഞ്ഞു.

സഭയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാന്‍ ഏവരുടെയും പ്രാര്‍ഥന വേണമെന്നു മറുപടി പ്രസംഗത്തില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. കല്ലും മുള്ളും നിറഞ്ഞ പാതയിലൂടെ സഞ്ചരിച്ചാണ്‌ സഭാ പിതാക്കന്മാര്‍ സഭയെ വളര്‍ത്തിയെടുത്തത്. വ്യവഹാര രഹിതവുമായ സഭയെന്ന മുന്‍ഗാമിയുടെ ആഗ്രഹം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുമെന്നു ബാവാ പറഞ്ഞു.

സുന്നഹദോസ്‌ സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. എംജി സര്‍വകലാശാലാ മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. സിറിയക്‌ തോമസ് മുഖ്യ പ്രഭാഷണം നടത്തി.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭി. കുര്യാക്കോസ്‌ മാര്‍ ക്ലിമ്മി സ്‌ മെത്രാപ്പോലീത്താ, വാഴൂര്‍ തീര്‍ഥ പാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദര്‍, ബിഷപ്‌ തോമസ്‌ കെ. ഉമ്മന്‍ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.

വൈദിക ട്രസ്റ്റീ ഫാ. ഡോ. എം.ഓ. ജോൺ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ . ബിജു ഉമ്മന്‍, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. കുര്യാക്കോസ്‌ പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, ഗവ. ചീഫ്‌ വിപ്പ്‌ എന്‍.ജയരാജ്‌, തോമസ്‌ ചാഴികാടന്‍ എം.പി, എംജി സര്‍വകലാശാലാ സിന്‍ഡിക്കറ്റ്‌ അംഗം റജി സഖ റിയ എന്നിവര്‍ പ്രസംഗിച്ചു.

ബാവായെ പാമ്പാടി സെന്റ്‌ ജോണ്‍സ്‌ കത്തീഡ്രലിൽ നിന്നു വാഹന ഘോഷയാത്രയുടെ അകമ്പടിയോടെയാണു സ്വീകരണ സ്ഥലമായ പാമ്പാടി ദയറയിലേക്കു സ്വീകരിച്ചത്‌. വാദ്യമേളവും പരിശുദ്ധ പാമ്പാടി തിരുമേനിയുടെ ഛായാചിത്രം അലങ്കരിച്ച രഥവും അകമ്പടിയേകി. പാമ്പാടി ദയറയില്‍ സുന്നഹദോസ്‌ സെക്രട്ടറി അഭി .ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്‌ മെത്രാപ്പോലീത്താ, ഭദ്രാസന സെക്രട്ടറി ഫാ. പി.കെ. free adult movies കുര്യാക്കോസ്‌ പണ്ടാരക്കുന്നേല്‍, പാമ്പാടി ദയറ മാനേജര്‍ ഫാ. മാത്യു കെ.ജോണ്‍, അസി.മാനേജര്‍ ഫാ. സി.എ.വര്‍ഗീസ്‌ ചാമക്കാലാ എന്നിവരുടെ നേത്യത്വത്തില്‍ സ്വീകരിച്ചു.
ദയറയില്‍ പ്രാർത്ഥനയ്ക്കു ശേഷമാണ്‌ സമ്മേളന നഗരിയിലേക്കു പരി. കാതോലിക്കാ ബാവാ എത്തിയത്‌
സഭാ സംഘടനകളുടെ നേതൃത്വത്തില്‍ ഉപഹാര സമര്‍പ്പണം നടത്തി.

ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്‌ – ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ്

‘കനാന്‍ ദേശം എന്ന വാഗ്ദത്തനാട്ടിലേക്ക് ദൈവജനത്തെ നയിച്ചുകൊണ്ട്‌ യാത്ര ചെയ്ത മോശ, ആ വാഗ്ദത്തനാട്ടില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്റെ പിതാക്കന്മാരോട് ചേര്‍ക്കപ്പെടണം എന്നതാണ് ദൈവഹിതം എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ജനം ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ ഒരാളെ അവര്‍ക്ക് ഇടയനായി നിയമിക്കണമെ എന്ന് യഹോവയോട് പ്രാര്‍ത്ഥിച്ചു. യഹോവ മോശയോട് കല്‍പിച്ചത്, എന്റെ ആത്മാവുള്ള പുരുഷനായി നൂന്റെ മകനായ യോശുവയെ വിളിച്ച് അവന്റെ മേല്‍ കൈവച്ച് അവനെ പുരോഹിതനായ എലെയാസാറിന്റെയും സര്‍വ്വസഭയുടെയും മുമ്പാകെ നിര്‍ത്തി അവര്‍ കാണ്‍കെ അവന് ആജ്ഞകൊടുക്ക. ‘(സംഖ്യാപുസ്തകം 27:18-19).
മലങ്കര സഭയെ വ്യവഹാരരഹിത സഭ എന്ന വാഗ്ദത്ത നാട്ടിലേക്ക് നയിച്ച പുണ്യശ്ലോകനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ തിരുമേനി മോശയെപ്പോലെ ദൂരെ നിന്ന് ആ വാഗ്ദത്തനാട് കണ്ടിട്ട് ദൈവഹിതപ്രകാരം തന്റെ പൂര്‍വ്വീകരോട് ചേര്‍ന്നു. മലങ്കര സഭ ഇടയനില്ലാത്ത ആടുകളെപ്പോലെ ആകാതിരിപ്പാന്‍ തക്കവണ്ണം ദൈവം സഭയുടെ മേല്‍ ഒരാളെ നിയമിക്കുമാറാകട്ടെ എന്ന് മോശയെപ്പോലെ ആ പരിശുദ്ധ പിതാവും തീര്‍ച്ചയായും പ്രാര്‍ത്ഥിച്ചിരിക്കും. ആ പ്രാര്‍ത്ഥനയ്ക്ക് ഇതാ ഉത്തരം ലഭിച്ചിരിക്കുന്നു. ദൈവത്തിന്റെ ആത്മാവുള്ള ഒരു പുരുഷനെ ദൈവം തന്നെ തിരഞ്ഞെടുത്ത് മലങ്കര സഭയ്ക്ക് നല്‍കിയിരിക്കുന്നു: പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ തിരുമേനി.
പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവായുടെ ദേഹവിയോഗത്തെ തുടര്‍ന്ന് മലങ്കര സഭയുടെ ഭാവിയെപ്പറ്റി പല ഭാഗത്തു നിന്നും ആകുലതകളും ആശങ്കകളും ഉയര്‍ന്നു. മറ്റ് ചിലര്‍ പരിശുദ്ധ സഭയെ പരിഹസിക്കുവാനും അപമാനിക്കുവാനുമുള്ള അവസരത്തിനായി കാത്തിരുന്നു. എന്നാല്‍ മലങ്കര സഭയ്ക്കുവേണ്ടി ദൈവം പ്രവര്‍ത്തിച്ചു. പ്രാര്‍ത്ഥനയുടെ ആത്മാവില്‍ മലങ്കര മെത്രാപ്പോലീത്തയുടെയും പൗരസ്ത്യ കാതോലിക്കായുടെയും സ്ഥാനത്തേക്ക് ഐക്യകണ്‌ഠേന ഒരു പേര് നിര്‍ദ്ദേശിക്കുവാന്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് കഴിഞ്ഞു. കോവിഡ് വ്യാപനം ഉയര്‍ത്തിയ വെല്ലുവിളികളുടെ നടുവിലും ലോകത്തിന് മുഴുവന്‍ മാതൃകയായി സുതാര്യമായ ജനാധിപത്യ പ്രക്രിയയിലൂടെ പുതിയ മലങ്കര മെത്രാപ്പോലീത്തായെയും പൗരസ്ത്യ കാതോലിക്കയെയും തിരഞ്ഞെടുക്കുവാന്‍ പരുമലയില്‍ സമ്മേളിച്ച മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് സാധിച്ചു. 2021 ഒക്‌ടോബര്‍ 15-ാം തീയതി പരുമല പള്ളിയില്‍ വച്ച് മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ എന്ന പേരില്‍ മലങ്കര സഭയുടെ ഒമ്പതാം കാതോലിക്ക അവരോധിതനായി. ഞാന്‍ മരിച്ചാലും മറ്റൊരാള്‍ കാതോലിക്ക ആയി ഉയര്‍ന്നു വരും, സഭയ്ക്ക് അനാഥത്വം ഉണ്ടാകുകയില്ല എന്നുള്ള പരിശുദ്ധ പൗലോസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ പ്രവാചകവചസുകള്‍ നിവര്‍ത്തിയാക്കപ്പെട്ടു.
കാതോലിക്ക സ്ഥാനാരോഹണ വേളയില്‍ പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവാ തിരുമേനി നല്‍കിയ സന്ദേശം ഉപസംഹരിച്ചത് ഇപ്രകാരമാണ്,

‘നമുക്ക് ഒരു പ്രാര്‍ത്ഥനയുണ്ട്. സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്നാണ് നമ്മുടെ പ്രാര്‍ത്ഥന. നമുക്ക് ഒരു പ്രബോധനമുണ്ട്, വഴിയും സത്യവും ജീവനുമായ ക്രിസ്തുവിലേക്കുള്ള പ്രയാണത്തില്‍ പൂര്‍വ്വപിതാക്കന്മാര്‍ സഞ്ചരിച്ച മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗത്തില്‍ ചരിക്കുന്നവരായ നമ്മുടെ നടപ്പ് നന്നായിരിക്കണം എന്നാണ് നമ്മുടെ പ്രബോധനം. നമുക്ക് ഒരു പ്രതീക്ഷയുണ്ട്, അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ അവസാനത്തോളം വിശ്വാസ ജീവിതത്തില്‍ നാമേവരും ഉറച്ചു നില്‍ക്കും എന്നാണ് നമ്മുടെ പ്രതീക്ഷ. നമുക്ക് ഒരു പ്രതിബദ്ധതയുണ്ട്, നാം അധിവസിക്കുന്ന പ്രകൃതിയോടും അതിലെ സഹജീവികളോടുമുള്ള കരുണാപൂ ര്‍ണ്ണമായ സഹവര്‍ത്തിത്വം ഉറപ്പാക്കുക എന്നതാണ് നമ്മുടെ പ്രതിബദ്ധത. നമുക്ക് ഒരു പ്രത്യാശയുണ്ട്, പുതിയ കാലത്തിന്റെയും ലോകത്തിന്റെയും വെല്ലുവിളികളെ നവസാധ്യതകളാക്കി തീര്‍ക്കുവാന്‍ സഭയെ സര്‍വ്വശക്തനായ ദൈവം വഴി നടത്തും എന്നതാണ് നമ്മുടെ പ്രത്യാശ’.

ഒരു വാചകം കൂടി ചേര്‍ത്തു വയ്ക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, മലങ്കര സഭയെ നയിക്കുവാന്‍ ദൈവം തന്റെ ആത്മാവുള്ള ഒരു പിതാവിനെ തിരഞ്ഞെടുത്തു എന്നതാണ് ഞങ്ങളുടെ പ്രശംസ.
നിങ്ങള്‍ എന്നെ തിരഞ്ഞെടുത്തു എന്നല്ല ഞാന്‍ നിങ്ങളെ തിരഞ്ഞെടുത്തു, നിങ്ങള്‍ പോയി ഫലം കായ്‌ക്കേണ്ടതിന് നിങ്ങളുടെ ഫലം നിലനില്‍ക്കേണ്ട തിനും നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു എന്നുള്ള കര്‍ത്താവിന്റെ വാക്കുകളാണ് ഇന്ന് മലങ്കര സഭയില്‍ മുഴങ്ങി കേള്‍ക്കുന്നത്. മലങ്കര സഭയ്ക്കുവേണ്ടി ദൈവം തിരഞ്ഞെടുത്ത് തല്‍സ്ഥാനത്ത് ആക്കി വച്ചിരിക്കുന്ന കാതോലിക്കയാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍. ആ ദൈവഹിതം ശിരസ്സാ വഹിച്ചുകൊണ്ട് മലങ്കര സഭ ഒന്നായി അത്യുച്ചത്തില്‍ ഏറ്റുപറഞ്ഞു: ഓക്‌സിയോസ്, ഓക്‌സിയോസ്, ഓക്‌സിയോസ്… പൗരസ്ത്യ കാതോലിക്കേറ്റിന്റെ അവകാശിയാകുവാന്‍ പരിശുദ്ധ പിതാവ് സര്‍വ്വഥാ യോഗ്യനാണ്.

1. ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ആത്മീയാചാര്യന്‍

ആരാധനയില്‍ തീവ്രമായ നിഷ്ഠയും കൃത്യതയും പു ലര്‍ത്തുന്ന ഋഷിവര്യനാണ് പരിശുദ്ധ പിതാവ്. നിഷ്ഠയുള്ള ആരാധനാ ജീവിതമാണ് അദ്ദേഹത്തിന്റെ ശക്തിസ്രോതസ്. മൂന്നര ദശാബ്ദത്തിലേറെയായി കോട്ടയം വൈദിക സെമിനാരിയില്‍ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്ന തിരുമേനിയില്‍ നിന്ന് പൗരസ്ത്യ വേദശാസ്ത്രത്തോടൊപ്പം
പൗരസ്ത്യ ആരാധനയുടെ ആഴവും അതിലെ ചിട്ടയും നിഷ്ഠയും ഒരുക്കവും ഉത്സാഹവും ഓരോ വിദ്യാര്‍ത്ഥിക്കും കണ്ടു പഠിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ആരാധനാ ജീവിതത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം ദൈവീകരണം ആണെന്നുള്ള തിരിച്ചറിവില്‍ നിന്നുകൊണ്ടാണ് സകല പരിജ്ഞാനത്തേയും കവിയുന്ന ദൈവസ്‌നേഹത്തിന്റെ പൂര്‍ണ്ണതയില്‍ നിറയുന്ന ഒരു ജനപഥമായി നാം പരിണമിക്കണം എന്ന് പരിശുദ്ധ പിതാവ് പ്രാര്‍ത്ഥിക്കുന്നത്.
ഞങ്ങള്‍ക്ക് ഒരു പ്രശംസയുണ്ട്, ആരാധനാ ജീവിതത്തിന്റെ പൊരുള്‍ തിരിച്ചറിഞ്ഞ ഒരു ആത്മീയ ഇടയനാണ് മലങ്കര സഭയെ നയിക്കുന്നത് എന്നതാണ് ഞങ്ങളുടെ പ്രശംസ. casino Lopebet is a popular online casino that offers a wide range of games including slots, table games and live casinos. Users can enjoy lucrative bonuses and convenient deposit methods for a comfortable gaming experience

2. മലങ്കര സഭയുടെ സ്വത്വബോധത്തിന്റെയും വിശ്വാസ പൈതൃകത്തിന്റെയും കാവല്‍ക്കാരന്‍

മലങ്കര സഭയുടെ സ്വാതന്ത്ര്യവും സ്വയംശീര്‍ഷകത്വവും സംരക്ഷിക്കുവാന്‍ അക്ഷീണം പ്രവര്‍ത്തിക്കുകയും കാതോലിക്കേറ്റിന്റെ അഭിമാനവും അന്തസും കാത്തുസൂക്ഷിക്കുവാന്‍ ധീരമായ നിലപാടുകളെടുക്കുകയും ചെയ്തിട്ടുള്ള പിതാവാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ ബാവ. വ്യവഹാരങ്ങളാല്‍ കലുഷിതമായിരുന്ന കണ്ടനാട് ഭദ്രാസനത്തിന്റെ അമരക്കാരന്‍ എന്ന നിലയിലും സഭയുടെ കേസുകളുമായി ബന്ധപ്പെട്ട് ആഴമായും തീക്ഷ്ണതയോടും ഇടപെട്ടിട്ടുള്ള മെത്രാപ്പോലീത്ത എന്ന നിലയിലും സഭയ്ക്കുവേണ്ടി വളരെയധികം അപമാനവും പ്രയാസങ്ങളും പരിശുദ്ധ പിതാവ് സഹിച്ചു. നീതിയുടെയും ശരിയുടെയും നിലപാടുകളില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കുവാന്‍ പരിശുദ്ധ പിതാവ് തയ്യാറായില്ല. ആധുനിക തത്വശാസ്ത്ര ചിന്തകളും ജീവിതവും, അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകള്‍, സഭയുടെ പാരമ്പര്യങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ എന്നിങ്ങനെ എല്ലാറ്റിനെക്കുറിച്ചും വ്യക്തമായ ബോധ്യം പരിശുദ്ധ പിതാവിനുണ്ട്. പുതിയ തലമുറ ഉയര്‍ത്തുന്ന ആശയങ്ങളും ചോദ്യങ്ങളും സംശയങ്ങളും പരിശുദ്ധ ത്രിത്വത്തിലുള്ള സഭയുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുവാനും അവയുമായി സംവാദത്തിലേര്‍പ്പെടുവാനും കാലാധിഷ്ഠിതവും എന്നാല്‍ പാരമ്പര്യത്തെ അടിസ്ഥാനപ്പെടുത്തിയതുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുവാനുമുള്ള വിവേകവും ജ്ഞാനവും പരിശുദ്ധ പിതാവിനെ വ്യത്യസ്തനാക്കുന്നു.
സഭയുടെ സ്വാതന്ത്ര്യവും വിശ്വാസവും പാരമ്പര്യവും കാത്തുസൂക്ഷിക്കുവാന്‍ ശക്തിയും കരുത്തുമുള്ള ഒരു നേതാവാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

3. അധര്‍മ്മത്തോടുള്ള സനാതന പോരാട്ടത്തില്‍ മുന്നില്‍ നിന്നു നയിക്കുന്ന ക്രിസ്തുവിന്റെ പടയാളി

സമൂഹത്തില്‍ നടമാടുന്ന അനീതികളേയും അധാര്‍മ്മികതയേയും ചോദ്യം ചെയ്യുവാനുള്ള ഉത്തരവാദിത്തം ഓരോ ക്രിസ്ത്യാനിക്കുമുണ്ട്. തിന്മയോട് കീഴടങ്ങുവാനല്ല ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്, നന്മ കൊണ്ട് തിന്മയെ നേരിടുവാനാ ണ്. തിന്മയ്‌ക്കെതിരായുള്ള പോരാട്ടം ക്രൈസ്തവ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ യഥാര്‍ത്ഥ ക്രൈസ്തവ ജീവിതം പ്രയാസങ്ങളും വെല്ലുവിളികളും നിറഞ്ഞതാണ്. ഈ വെല്ലുവിളിയെ സധൈര്യം ഏറ്റെടുക്കുന്ന പിതാവാണ് പരിശുദ്ധ ബാവ. സഭയ്ക്കുള്ളില്‍ നടക്കുന്ന അധാര്‍മ്മികമായ കാര്യങ്ങളാലും സഭയ്‌ക്കെതിരായി നടക്കുന്ന അനീതികളായാലും സമൂഹത്തില്‍ ഉടലെടുക്കുന്ന അസമത്വങ്ങളോ ധാര്‍മ്മിക അധഃപതനങ്ങളോ ആയാലും ഇതിനെല്ലാം എതിരെ പ്രവാചക ബോധ്യത്തോടെ ശബ്ദമുയര്‍ത്തുവാന്‍ പരിശുദ്ധ പിതാവിന് ഭയമോ നിസംഗതയോ ഇല്ല. കാതോലിക്കാ സ്ഥാനാരോഹണ സന്ദേശത്തില്‍ പരിശുദ്ധ പിതാവ് തന്റെ നിലപാട് പ്രഖ്യാപിച്ചു, ഇന്നും നമ്മുടെ മുമ്പില്‍ പ്രതിസന്ധികളും വെല്ലുവിളികളുമുണ്ട്. പക്ഷേ നമുക്ക് ഭയമില്ല. ദൈവം നമ്മോടു കൂടെയുണ്ട് എന്നുള്ള പ്രത്യാശയാണ് പരിശുദ്ധ പിതാവിന്റെ ബലം. അധര്‍മ്മത്തോടുള്ള പോരാട്ടത്തില്‍ സധൈര്യം ഞങ്ങളെ നയിക്കുന്ന ഒരു നായകനാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

4. സഹസൃഷ്ടികളോട് പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹി

ഓര്‍ത്തഡോക്‌സ് ആദ്ധ്യാത്മീകതയില്‍ ആരാധനാ ജീവിതത്തിന്റെ തുടര്‍ച്ചയായിട്ടാണ് മനുഷ്യന്റെ സാമൂഹിക ജീവിതത്തെ മനസിലാക്കുന്നത്. ആരാധനയോടൊപ്പം സമൂഹത്തില്‍ നാം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ദൈവനാമ മഹത്വത്തിനാകണം. എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില്‍ ഒരുവന് നിങ്ങള്‍ ചെയ്തത് എല്ലാം എനിക്ക് ചെയ്തു എന്നുള്ള ദൈവവചനത്തെ പൂര്‍ണ്ണമായി ഉള്‍ക്കൊകൊണ്ട് ദൈവത്തിന് വേണ്ടി ജീവിക്കുക എന്നാല്‍ പാവപ്പെട്ടവര്‍ക്കു വേണ്ടിയും അശരണരായവര്‍ക്കു വേണ്ടിയും ദുഃഖത്തിലും പ്രയാസത്തിലും ആയിരിക്കുന്നവര്‍ക്കു വേണ്ടിയും ജീവിക്കുക എന്നതാണെന്ന് സ്വജീവിതം കൊണ്ട് സാക്ഷിക്കുന്ന ഒരു ഉത്തമ ക്രിസ്തു ശിഷ്യനാണ് പരിശുദ്ധ ബാവാതിരുമേനി.  പരിശുദ്ധ പിതാവിന്റെ ജീവിതമാണ് അദ്ദേഹം എഴുതിയ സുവിശേഷം, ദൈവം സ്‌നേഹമാണ് എന്നതാണ് ആ സുവിശേഷത്തിന്റെ സാരാംശവും.
സമൂഹത്തോടും സഹജീവികളോടുമുള്ള പ്രതിബദ്ധത എന്നും ഉയര്‍ത്തി പിടിക്കുന്ന മനുഷ്യസ്‌നേഹിയാണ് മലങ്കര സഭയ്ക്കുള്ളത് എന്നതാണ് ഞങ്ങളുടെ പ്രശംസ.

1984-ല്‍ വൈദിക സെമിനാരിയില്‍ ഈ പരിശുദ്ധ പിതാ വ് ഒരു അദ്ധ്യാപകനായി ചുമതല ഏറ്റപ്പോള്‍ ആദ്യത്തെ ബാ ച്ചിലെ ഒരു വിദ്യാര്‍ത്ഥി ആകുവാന്‍ ഭാഗ്യം ലഭിച്ചു. വൈദിക സെമിനാരി പഠനകാലയളവില്‍ ഞങ്ങളുടെ വാര്‍ഡനായിരുന്ന കാലം മുതലുള്ള ആത്മബന്ധമാണ് എനിക്ക് പരിശുദ്ധ ബാവയുമായി ഉള്ളത്. പിന്നീട് സെമിനാരിയില്‍ പഠിപ്പിക്കുവാന്‍ പരിശുദ്ധ സഭ എനിക്കും അവസരം നല്‍കിയപ്പോള്‍ ഒരു സഹപ്രവര്‍ത്തകന്‍ എന്ന നിലയിലും അതിനുശേഷം പരിശുദ്ധ സഭയുടെ മെത്രാപ്പോലീത്ത എന്ന നിലയിലും ചേര്‍ന്ന് പ്രവര്‍ത്തിക്കുവാന്‍ ദൈവം കൃപ നല്‍കി. പരിശുദ്ധ പിതാവിന്റെ പിന്‍ഗാമിയായി പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന്റെ സെക്രട്ടറി എന്ന ചുമതല ഏറ്റെടുക്കുവാനുള്ള നി യോഗവും ബലഹീനനായ എനിക്ക് ലഭിച്ചു.
യോശുവയെപ്പോലെ യോര്‍ദ്ദാന്‍ നദി മുറിച്ചു കടന്ന് യറീഹോ പട്ടണത്തിന്റെ മതിലുകളെ തകര്‍ത്ത് വാഗ്ദത്ത നാട്ടിലേക്ക് ദൈവജനത്തെ കൈപിടിച്ചു നയിക്കുവാനുള്ള വലിയ നിയോഗമാണ് പരിശുദ്ധ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവയെ കാത്തിരിക്കുന്നത്. യഹോവയാം ദൈവം
നൂന്റെ മകനായ യോശുവയോടു കൂടെയിരുന്ന് വാഗ്ദത്തനാട്ടിലേക്ക് യിസ്രായേല്‍ ജനത്തെ എത്തിക്കുവാന്‍ അവനെ പ്രാപ്തനാക്കിയതുപോലെ ഈ പരിശുദ്ധ പിതാവിനോടു കൂടെയിരുന്ന് വ്യവഹാരരഹിത സഭ എന്ന സ്വപ്നത്തിലേക്ക് മലങ്കര സഭയെ നയിക്കുവാന്‍ പ്രാപ്തനാക്കട്ടെ.