ഡീന്‍ കുര്യാക്കോസ് എം പിയുടെ പ്രസ്താവന നിര്‍ഭാഗ്യകരം -ഓര്‍ത്തഡോക്‌സ് സഭ
പരുമല: സെന്റ് ഗ്രീഗോറിയോസ് ഇന്റ്ര്‍നാഷണല്‍ കാന്‍സര്‍ കെയര്‍ സെന്ററിന്റെ അഞ്ചാം വാര്‍ഷികാഘോഷവും, Speech Swallowing Clinic, Preventive Oncology വിഭാഗങ്ങളുടെ ഉദ്ഘാടനവും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ നിര്‍വ്വഹിച്ചു. ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിച്ചു.
സമ്മേളനത്തില്‍ പരുമല ആശുപത്രിലെ ഓങ്കോളജി വിഭാഗം ഡോക്ടര്‍മാരെ ആദരിക്കുകയും, അവശനിലയില്‍ കഴിയുന്ന പത്തോളം രോഗികള്‍ക്ക് വീല്‍ചെയര്‍ സൗജന്യമായി വിതരണം ചെയ്യുകയും ചെയ്തു. മെത്രാപ്പോലീത്താമാരായ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, ഡോ. അലക്‌സിയോസ് മാര്‍ യൗസേബിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ദിമത്രയോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ.എം.ഓ ജോണ്‍ ,പരുമല ഹോസ്പിറ്റല്‍ സി.ഇ.ഓ ഫാ. എം.സി. പൗലോസ്, പരുമല സെമിനാരി മാനേജര്‍ ഫാ.എം.സി കുര്യാക്കോസ്, ശ്രി. വര്‍ക്കി ജോണ്‍ (സെക്രട്ടറി & പ്രോജക്ട് ഡയറക്ടര്‍, പരുമല ഹോസ്പിറ്റല്‍), ഡോ. ഷെറിന്‍ ജോസഫ്, (മെഡിക്കല്‍ സൂപ്രണ്ട്), ഡോ. മാത്യൂസ് ജോസ് (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആന്റോ ബേബി (റേഡിയേഷന്‍ ഓങ്കോളജിസ്റ്റ്), ഡോ.സുകേഷ് സി. നായര്‍ (മെഡിക്കല്‍ ഓങ്കോളജിസ്റ്റ്), ഡോ. ആദര്‍ശ് ആനന്ദ് (ഹെഡ് & നെക്ക് ഓങ്കോ സര്‍ജന്‍), ശ്രി.യോഹന്നാന്‍ ഈശോ, എന്നിവര്‍ ആശംസ അറിയിക്കുകയും ചെയ്തു.
കോട്ടയം : നവാഭിഷിക്തനായ പരിശുദ്ധ ബസേലിയാസ് മാര്‍ത്തോമ്മാ മാത്യുസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ജന്മനാടിന്റെയും മാതൃ ദേവാലയത്തിന്റെയും ആദരം 21 ന് നാലിന് സമര്‍പ്പിക്കും. വാഴൂര്‍ പൗരാവലിയും വാഴൂര്‍ സെന്റ്. പീറ്റേഴ്‌സ് ഓര്‍ത്തഡോക്‌സ് പള്ളിയും സംക്തമായി സംഘടിപ്പിക്കുന്ന സമ്മേളനം ഗോവ ഗവര്‍ണ്ണര്‍ അഡ്വ.പി എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. വാഴൂര്‍ പള്ളിയുടെ ശതാബ്ദിസ്മാരക മന്ദിരത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ.യൂഹാന്നോന്‍ മാര്‍ ദിയസ്‌കോറോസ് അധ്യക്ഷത വഹിക്കും .
സഹകരണ രജിസ്‌ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. റവ. ജോസഫ് മാര്‍ ബര്‍ണ്ണബാസ് സഫഗന്‍ മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണവും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുമോദന പ്രഭാഷണവും നടത്തും. ഗവ .ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ് , ആന്റോ ആന്റണി എം.പി , സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ , കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി , വാഴൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.റെജി എന്നിവര്‍ ആശംസകള്‍ നേരും.
സമ്മേളനത്തിനു മുന്നോടിയായി ഉച്ചയ്ക്ക് 1.30 ന് പാമ്പാടി ദയറായില്‍ നിന്ന് സ്വീകരണഘോഷയാത്ര ആരംഭിക്കും. 3 മണിക്ക് പുളിക്കല്‍ കവല ജംഗ്ഷനിലുള്ള സെന്റ് ഗ്രിഗോറിയോസ് കുരിശടിയില്‍ വാഴൂര്‍ പൗരാവലിയുടെ നേതൃത്വത്തില്‍ പരിശുദ്ധ കാതോലിക്കാ ബാവയെ സ്വീകരിക്കും.


കോട്ടയം: പാത്രിയര്‍ക്കീസ് വിഭാഗത്തിലെ മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയ്ക്ക് കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ കോട്ടയം മുന്‍സിഫ് കോടതിയുടെ ഉത്തരവ് ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകളെ സാധൂകരിക്കുന്നതായി കോട്ടയം ഭദ്രാസന സഹായ മെത്രാപ്പോലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌ക്കോറോസ്. ഭദ്രാസനത്തിലെ ഏതാനും അംഗങ്ങള്‍ ചേര്‍ന്നു നല്‍കിയ കേസിലാണ് നവംമ്പര്‍ 17 ന് കോടതി തീര്‍പ്പ് കല്‍പ്പിച്ചിരിക്കുന്നത്.
ഭദ്രാസനത്തിലെ പള്ളികള്‍ എല്ലാം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഭാഗമാണെന്നും അവയെല്ലാം 1934 ലെ ഭരണഘടന അനുസരിച്ച് ഭരിക്കപ്പെടണമെന്നും 1995 ലെ സുപ്രീംകോടതി വിധി അനുസരിച്ച് മാര്‍ തീമോത്തിയോസ് മലങ്കര സഭയുടെ മെത്രപ്പോലീത്ത അല്ലാത്തതിനാല്‍ അദ്ദേഹത്തിന് പ്രസ്തുത പള്ളികളില്‍ പ്രവേശിക്കുവാന്‍ അധികാരമില്ലെന്നുമാണ് കോടതി തീര്‍പ്പു കല്‍പ്പിച്ചിരിക്കുന്നത്. അദ്ദേഹം തന്റെ ആസ്ഥാനം പോലെ ഉപയോഗിച്ചിരുന്ന കോട്ടയം സെന്റ്. ജോസഫ്‌സ് പള്ളിയും അക്കൂട്ടത്തില്‍ പെടുന്നു. കോട്ടയം ഭദ്രാസനത്തിലെ 122 പള്ളികളും മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പള്ളികളാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്, തന്നെയുമല്ല മലങ്കര സഭ ഒന്നേയുള്ളു എന്ന സത്യവും, യാക്കോബായ സഭ എന്നൊരു വിഭാഗം മലങ്കര സഭയ്ക്കുള്ളില്‍ നിലനില്‍ക്കുന്നില്ല എന്നുമുള്ള ഓര്‍ത്തഡോക്‌സ് സഭയുടെ നിലപാടുകള്‍ ഈ കോടതി വിധിയിലൂടെ വ്യക്തമാവുകയാണ്. ഇത്ര വ്യക്തമായ ഒരു കോടതി വിധിയെ മറികടക്കാന്‍ നിയമ നിര്‍മ്മാണം നടത്തുമെന്നു പറയുന്നതു തന്നെ ലജ്ജാകരമാണെന്ന് അദ്ദേഹം പറഞ്ഞു.
കോട്ടയം പഴയ സെമിനാരിയുടെ പടിവാതിക്കല്‍ വച്ചാണ് ആദ്യമായി ഞാനദ്ദേഹത്തെ കാണുന്നത്. 1987 ആഗസ്റ്റ് മാസത്തിലെ ഒരു സായാഹ്നമാണ്. എന്റെ സുഹൃത്തും അയല്‍വാസിയും ഇടവകാംഗവുമായ തോമസ് ജോര്‍ജിനും (ഫാ. ഡോ. തോമസ് ജോര്‍ജ്, ടൊറോന്റ്റോ, കാനഡ) എനിക്കും ഒരുമിച്ചാണ് വൈദിക സെമിനാരിയില്‍ ബി.ഡി.പഠനത്തിന് പ്രവേശനം ലഭിച്ചത്. ചുങ്കത്തറയില്‍ നിന്നും കോട്ടയത്തെത്തിയപ്പോള്‍ മണി മൂന്നരകഴിഞ്ഞിരുന്നു. ചുങ്കം-പരിപ്പ് ബസ്സുപിടിച്ച് ചുങ്കത്തിറങ്ങി സെമിനാരിയിലേക്കു നടന്നു; പ്രതീക്ഷകളുടെ ചുവടുവയ്പ്പുകള്‍! ഭയപ്പാടോടായിരുന്നുവെങ്കിലും!
കാര്‍ പോര്‍ച്ചില്‍ ആരെയൊ പ്രതീക്ഷിച്ചു നില്‍ക്കുന്ന മാതിരി ഇടതൂര്‍ന്ന കറുത്ത നീണ്ടതാടിയുള്ള, തീവ്രമായഗൗരവ ഭാവത്തില്‍ ഒരച്ചന്‍ നില്‍ക്കുന്നു; ‘ഏതു ഭദ്രാസനമാ’? ചോദ്യം കുറെ കൂടിഭയപ്പെടുത്തി; സൗമ്യമെങ്കിലും മൃദുവല്ലാത്ത ഗൗരവസ്വരം! ഉള്ളിലൊരു തീയാളി. സത്യം പറഞ്ഞാല്‍ ഇന്നും അഭിവന്ദ്യ സേവേറിയോസ് തിരുമേനിയെ കാണുമ്പോള്‍ ഒരുനിമിഷം ഞാന്‍ ഒന്നാം വര്‍ഷത്തിന്റെ ഒന്നാംദിനത്തിലെ സാബു കുറിയാക്കോസായി അറിയാതെമാറാറുണ്ട്.
സുറിയാനിയായിരുന്നു വാര്‍ഡന്‍ അച്ചന്‍ ഒന്നാം വര്‍ഷംഞങ്ങളെ പഠിപ്പിച്ചത്; രണ്ടും മൂന്നും വര്‍ഷങ്ങളില്‍ തിയോളജിയുടെ ആമുഖവും ക്രിസ്തു വിഞ്ജാനീയവും പഠിപ്പിച്ചു. ക്ലാസ്സ് മുറിയില്‍ നിന്നു പഠിച്ചതിനേക്കാള്‍ പ്രയോജനകരമായത് അണുവിട തെറ്റാത്ത, അല്ലെങ്കില്‍ തെറ്റിക്കാന്‍ അനുവദിക്കാത്ത, അച്ചടക്കത്തിലൂന്നിയ നാലുവര്‍ഷത്തെ അദ്ദേഹത്തിന്റെ കീഴിലുള്ള പരിശീലനമായിരുന്നു.
ആദ്ധ്യാത്മികതയുടെ നിദര്‍ശനം പ്രകടനപരമായ അനുഷ്ഠാനമാണോ എന്നുചോദിച്ചാല്‍, ‘അതെ’ എന്നുതീര്‍ത്തു പറയുവാന്‍ കഴിയില്ല; എന്നാല്‍ അതു തീര്‍ത്തും നിരാകരിക്കുവാനും കഴിയില്ല. മെര്‍ചെ ഏലിയാഡെ (Mircea Eliade) എന്ന പ്രതിഭാസവിജ്ഞാനീയ (phenomenology) പണ്ഡിതന്‍ ‘വെളിവാകുന്നതും’ (maniftseing) ‘സത്താപരവും’ (essential) എന്നിങ്ങനെ പ്രതിഭാസങ്ങളെ വിശകലനത്തിനു വിധേയമാക്കുന്നുണ്ട്. പ്രത്യക്ഷമാകുന്നതിന്റെ സത്തയെ തിരിച്ചറി യുമ്പോഴാണ് പ്രതിഭാസം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. ആദ്ധ്യാത്മിക അനുഷ്ഠാനങ്ങള്‍ക്കു തിരുമേനി ഊന്നല്‍ നല്‍കുന്നത് അനുഷ്ഠാനങ്ങള്‍ക്ക് പിറകിലുള്ള സത്താപരമായ പ്രാധാന്യം മനസ്സിലാക്കിയതുകൊണ്ടാണ്. ചിട്ടയാര്‍ന്ന പ്രാര്‍ത്ഥനയും നോമ്പുവൃതാനുഷ്ഠാനങ്ങളുടെ പ്രസക്തിയും കയ്പാര്‍ന്ന ജീവിതസരണിയിലുടെയുള്ള സഞ്ചാരത്താല്‍ അദ്ദേഹം നല്ലതുപോലെ തിരിച്ചറിഞ്ഞു. ഇന്ദ്രിയ ശുദ്ധിയിലൂടെ ലഭിച്ച ബോധം ജ്ഞാനത്തിന്റെ ഉറവിടമായി മാറി. മത്തായി അച്ചനില്‍ തുടങ്ങി സേവേറിയോസ് തിരുമേനിയിലൂടെ ഒഴുകിയ ആത്മീയ നദി ദൈവികതയുടെ ഉള്‍ക്കടലില്‍ ലയിച്ചു ചേരുന്നതിനു മുമ്പുള്ള രൂപ-ഭാവമാറ്റമാണ് പരിശുദ്ധ ബസ്സേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതീയന്‍. ആധുനിക മലങ്കര സഭയുടെ ഭാഗ്യവിധാതാവാന്‍ ദൈവത്താല്‍ നിയോഗിതനായ ശ്രേഷ്ഠ മഹാപുരോഹിതന്‍.

ഈ പിതാവിനെ കുറിച്ചുള്ള പൊതുവായ ഒരുവിമര്‍ശനം അദ്ദേഹം കര്‍ക്കശ നിലപാടുകളുടെ വക്താവാണെന്നതാണ്. നിലപാടുകള്‍ കണിശമുള്ളതാവാം ചാഞ്ചല്ല്യമുള്ളതാവാം; സമൂഹത്തിന്റെ കെട്ടുറപ്പിനു പലപ്പോഴും കര്‍ക്കശ നിലപാടുകള്‍ ആവശ്യമുണ്ടെന്നുള്ളതാണ് സാമൂഹ്യ ചരിത്രം.ശക്തമായ താത്വിക അടിത്തറ നിലനില്‍പ്പിന്റെ ആവശ്യമാണ്. ഈ പിതാവില്‍ നിലപാടുകളുടെ കാര്‍ക്കശ്യം കാണുമ്പോഴും ദൈവസ്നേഹത്തിന്റെ തിളക്കവും മനുഷ്യത്വത്തിന്റെ നീര്‍ക്കണങ്ങളും ഒരുപാടു കാണുവാന്‍ കഴിയും. ഏറെ ത്യാഗം സഹിച്ച് അദ്ദേഹം നടത്തിവരുന്ന അനേക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഈ സംതുലിതാവസ്ഥ എടുത്തു കാട്ടുന്നു. അതിനദ്ദേഹം ഏല്‍ക്കേണ്ടിവരുന്ന വിമര്‍ശന കുരമ്പുകളും നിന്ദാപരിഹാസങ്ങളും എത്രയോ ഭയങ്കരമാണ്. പക്ഷേ ‘പഴി ദുഷി നിന്ദ ഞെരുക്കങ്ങളില്‍ സുഗന്ധമായ്’ സര്‍വ്വശക്തന്‍ അദ്ദേഹത്തെ രൂപാന്തരപ്പെടുത്തി. ദൈവദത്തമായനിയോഗം!
വെല്ലുവിളികള്‍ ഏറെയുണ്ട് ഈ പിതാവിനു മുന്നില്‍. മലങ്കരയുടെ മഹത്തായ ശ്ലൈഹിക പൈതൃകം കാത്തുസൂക്ഷിച്ചുകൊണ്ട്, നസ്രാണിസമൂഹത്തിന്റെ പൊതു സംസ്‌കാരം പങ്കുവെച്ചു കൊണ്ട് മലങ്കര സഭയുടെ പൂര്‍ണ്ണ സ്വാതന്ത്ര്യവും സ്വയം ശീര്‍ഷകത്വവും നിലനിര്‍ത്തി കൊണ്ടും സഭയില്‍ അങ്ങോളമിങ്ങോളം സ്വീകാര്യമായ ഒരു സമാധാന ഫോര്‍മുല കണ്ടുപിടിക്കുക എന്നതു തന്നെ ഏറ്റവും വലിയ വെല്ലുവിളി! കോവിഡാനന്തര സഭാശുശ്രൂഷയുടെ രീതിശാസ്ത്രം കരുപ്പിടിപ്പിക്കുക, മറ്റൊരു പ്രധാന വെല്ലുവിളി! ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന മലങ്കര സഭാമക്കളുടെ കാലോചിതമായ ആവശ്യങ്ങളെ ഫലപ്രദമായി സംബോധനചെയ്യുക; ക്രൈസ്തവ സഭകളുടെ ഒത്തുകൂടല്‍ അര്‍ത്ഥപൂര്‍ണ്ണവും കാര്യക്ഷമവും ആക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുക; അനിയന്ത്രിതമായിക്കൊണ്ടിരിക്കുന്ന സഭയിലെ രാഷ്ട്രീയവല്‍ക്കരണത്തെ ഫലപ്രദമായി നേരിടുക; ഇങ്ങനെ എത്രയെത്ര വെല്ലുവിളികള്‍!
മഹത്തായ പിതൃപരമ്പരയുടെ പ്രാര്‍ത്ഥനാ ശൈലിയിലൂന്നിയ, ആത്മിക നീഷ്ഠകളുടെ തീവ്രതകൈവിടാതെ ആര്‍ദ്രതയും മനസ്സലിവും സമന്വയി പ്പിച്ച് പൗരോഹിത്യ വൃന്ദത്തിന്റെയും വിശ്വാസ സമൂഹത്തിന്റെയും പിന്‍ബലത്തോടെ മലങ്കര സഭയുടെ വെല്ലുവിളികളെ നേരിടുവാന്‍ പരിശുദ്ധ മാത്യൂസ് തൃതിയന്‍ ബാവായെ സര്‍വ്വ ശക്തന്‍ ഒരുക്കിയെടുക്കട്ടെ!
പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ് പരിശുദ്ധ ബാവാതിരുമേനി
മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മലങ്കര വിശ്വാസികളുടെ മാര്‍ഗ്ഗദര്‍ശനവും കാതോലിക്കേറ്റിന്റെ ദൃഢനിശ്ചയത്തിന്റെ പ്രതീകവുമാണ്. ‘മാത്യൂസ്’ എന്ന വാക്കിന്റെ അര്‍ത്ഥം’ ദൈവത്തിന്റെ ദാനം‘ എന്നാണ്. ‘സേവേറിയോസ്’ എന്നത് ‘കൃത്യനിഷ്ഠ’യുടെ പര്യായവും. വര്‍ണ്ണാഭമായ പുഷ്പത്തിന് സുഗന്ധംപോലെ രണ്ടും ഇഴയടുപ്പത്തോടെ ഈ
പിതാവില്‍ ചേര്‍ന്നു നില്‍ക്കുന്നു. കോട്ടയം വാഴൂര്‍ എന്ന ചെറു ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അഭിവന്ദ്യ പിതാവ് ഇന്ന് മാര്‍ത്തോമ്മ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനത്തിലേക്ക് ആരൂഢനാകുമ്പോള്‍ മലങ്കര സഭയ്ക്ക് ‘ഇതു ദൈവം നല്‍കിയ ദാനം’ എന്ന് ആത്മാഭിമാനത്തോടെ പറയുവാന്‍ കഴിയും.
നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, നില്‍ക്കുന്ന ഇടത്തിന്റെ പൂര്‍ണ്ണസ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുകയും ചെയ്യുന്ന പരിശുദ്ധ പിതാവിന്റെ വ്യക്തിജീവിതം സുതാര്യവും ദൈവകൃപയാല്‍ സ്ഫുടം ചെയ്തതുമാണ്. കാഴ്ചപ്പാടുകളില്‍ വ്യക്തതയുണ്ട്. തീരുമാനങ്ങളില്‍ സ്ഥൈര്യമണ്ട്. നിഷ്ഠയും കൃത്യതയും അദ്ദേഹത്തിന്റെ ഭൂഷണമാണ്. സഭാവിശ്വാസത്തിലും അതിന്റെ നിലനില്പിലും വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യക്കാരനാണ്. സഭയുടെ ഭദ്രതയ്ക്ക് ഈ നിലപാട് അവശ്യവുമാണ്.
‘നിലപാടുകളുടെ കാവല്‍ക്കാരനായി’ ജീവിച്ച ഭാഗ്യവാനായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്ക ബാവായുടെ പിന്‍ഗാമിയായി, അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത നിയോഗിതനായത് സഭയോടുള്ള ദൈവത്തിന്റെ കരുതലും ശ്രേഷ്ഠമായ നടത്തിപ്പുമാണ്. പൗരസ്ത്യ പിതാക്കന്മാരുടെ ജീവിത രീതിയും ശൈലിയും പിന്‍തുടരുന്നതില്‍ തുടക്കം മുതല്‍ ശുഷ്‌കാന്തി നിലനിര്‍ത്തി. ആരാധനയും ആതുര
സേവനവും അടിസ്ഥാനമാക്കിയുള്ള ജീവിതമാണ് പരിശുദ്ധ പിതാവിനെ ഏറെ സവിശേഷതയുള്ള വ്യക്തിയായി രൂപാന്തരപ്പെടുത്തിയത്. പ്രാര്‍ത്ഥനയും സേവനവും സമജ്ജസമാകുന്നിടത്താണ് ഓര്‍ത്തഡോക്സിയുടെ പ്രസക്തി. പ്രാര്‍ത്ഥനയില്ലാത്ത പ്രവൃത്തിയും, പ്രവൃത്തിയില്ലാത്ത പ്രാര്‍ത്ഥനയും വ്യര്‍ത്ഥമാണ്. പരിശുദ്ധ ബാവാതിരുമേനിയെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയും പ്രവൃത്തിയും, ആരാധനയും ആതുരസേവനവും ഒരുപോലെ ജീവിത വ്രതമാക്കിയ പിതാവാണ്. അദ്ദേഹത്തിന്റെ ഓരോ പ്രസ്ഥാനങ്ങളും അതിനു നിദര്‍ശനങ്ങളാണ്. പരിശുദ്ധ ബാവാ തിരുമേനിക്ക് മലങ്കര സഭയിലുള്ള അംഗീകാരവും ഔന്നത്യവും അതുല്യമാണ്. ഗുരുസ്ഥാനീയനും വഴികാട്ടിയുമാണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള സഭാകേസ്സിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരന്‍ എന്ന നിലയില്‍ പരിശുദ്ധ തിരുമേനിയുടെ സേവനം അവിസ്മരണീയമാണ്. പരിശുദ്ധ ബാവാമാരോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ വിശ്വസ്തനായി പ്രയത്നിച്ചു. കോലഞ്ചേരി ഉപവാസം, തൃക്കുന്നത്ത് സെമിനാരി പ്രശ്നം തുടങ്ങി സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളിലെല്ലാം അശാന്തിയും അസമാധാനവും തര്‍ക്കവും കൊടുമ്പിരികൊണ്ടിരുന്നപ്പോള്‍ മലങ്കര മെത്രാപ്പോലീത്തയും, പൗരസ്ത്യ കാതോലിക്കയും എന്ന നിലയില്‍ ധീരമായി നേതൃത്വം നല്‍കിയ പ. പൗലോസ് ദ്വിതീയന്‍ ബാവാതിരുമേനിയുടെ കരങ്ങള്‍ക്ക് ശക്തി നല്‍കി ഒപ്പം നിന്ന പിതാവാണ് നവാഭിഷിക്തനായ പ. ബാവാ. അതുകൊണ്ടുതന്നെ ആ പരിശുദ്ധ പിതാവിന്റെ പിന്‍ഗാ മിയാകുവാനുള്ള സര്‍വ്വഗു ണങ്ങളും ദൈവനിയോഗത്താല്‍ ലഭ്യമായി. ഇത് സഭയോടുള്ള ദൈവത്തിന്റെ കരുതലാണ്. പരിശുദ്ധ റൂഹായുടെ നടത്തിപ്പും പരിശുദ്ധ പിതാക്കന്മാരുടെ മധ്യസ്ഥതയും ഇതി ലൂടെ വെളിപ്പെട്ടു. ബഹുഭാഷാ പണ്ഡിതന്‍, ഗ്രന്ഥകാരന്‍, മികച്ച അധ്യാപകന്‍, പ്രബോധകന്‍, ധ്യാനഗുരു- തൊട്ടതെല്ലാം പൊന്നാക്കുന്ന അപാരമായ കൃപയുടെ തെളിമയാര്‍ന്ന രൂപമാണ് പരിശുദ്ധ പിതാവ്. മലങ്കര സുറിയാനി സഭയെ സംബന്ധിച്ചിടത്തോളം എല്ലാ അര്‍ത്ഥത്തിലും ഈ തിരഞ്ഞെടുപ്പ് അനുഗ്രഹമാണ്.